Saturday, April 11, 2009

ഇടതുപക്ഷവും ന്യൂനപക്ഷവും

ഇടതുപക്ഷവും ന്യൂനപക്ഷവും

പിണറായി വിജയന്

‍കോഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിനെയും ആ പാര്‍ടിയുടെ കപടമായ ന്യൂനപക്ഷ സ്നേഹത്തെയും കുറിച്ചാണ് കഴിഞ്ഞ ദിവസം ഈ പംക്തിയില്‍ ചര്‍ച്ചചെയ്തത്. കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞത്, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നുവെന്നാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടിനെയും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളോടുള്ള സുവ്യക്തമായ സമീപനത്തെയും തെറ്റായി ചിത്രീകരിച്ച് അതില്‍ വര്‍ഗീയത ആരോപിച്ചുള്ള പ്രചാരണങ്ങള്‍ കേരളത്തിലെ യുഡിഎഫ് ബോധപൂര്‍വം നടത്തുന്നുമുണ്ട്്. അബ്ദുള്‍ നാസര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആസൂത്രിതമായി ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ അത്തരം ചില ലക്ഷ്യങ്ങളോടെയായിരുന്നെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ-ഭീകരവാദവിരുദ്ധ സമീപനം. രണ്ട് അപകടത്തെയും ഇടതുപക്ഷം എതിര്‍ക്കുന്നത് വാക്കുകള്‍കൊണ്ട് കസര്‍ത്തുകാണിച്ചല്ല. കശ്മീരില്‍ തീവ്രവാദ ഭീഷണിക്കെതിരായ പോരാട്ടമാണ് സിപിഐ എമ്മിനെ ഭീകരസംഘടനകളുടെ കടുത്ത ശത്രുപട്ടികയിലെത്തിച്ചത്. കശ്മീരിലെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ ഭീകരവാദികളുടെ ആക്രമണലക്ഷ്യമാണ്. മരണത്തെ ഭയപ്പെടാതെ അവര്‍ ധീരോദാത്തമായി പോരാടുന്നു. ആ പോരാട്ടത്തെ അംഗീകരിക്കുകയും അതാണ് തങ്ങളുടെ രക്ഷാമാര്‍ഗമെന്ന് കരുതുകയും ചെയ്യുന്ന ജനങ്ങള്‍ സിപിഐ എമ്മില്‍ അണിചേര്‍ന്നതുകൊണ്ടാണ് പാര്‍ടി അവിടെ വളര്‍ന്നുവരുന്നത്. ഭീകരവാദികളുടെ ആക്രമണത്തില്‍ സിപിഐ എമ്മിന്റെ മുന്നൂറിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പഞ്ചാബില്‍, ഖാലിസ്ഥാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരായ പോരാട്ടത്തിലും അനേകം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇവിടെ, കേരളത്തില്‍ 2008ല്‍ മാത്രം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് എന്‍ഡിഎഫ് കൊലപ്പെടുത്തിയത്. 2005നു ശേഷം 25 സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലചെയ്തു. ഇതെല്ലാം കാണിക്കുന്നത്, വര്‍ഗീയ-ഭീകര ശക്തികള്‍ ഉന്നംവയ്ക്കുന്നത് സിപിഐ എമ്മിനെയാണ്; പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടിനെയാണ് എന്നതാണ്. കേരളത്തില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് 18 പേര്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെട്ടെങ്കില്‍, 1996-2001ലെയോ ഇപ്പോഴത്തെയോ എല്‍ഡിഎഫ് ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയകലാപംപോലും ഉണ്ടായിട്ടില്ല; ഒരാളും കൊല്ലപ്പെട്ടിട്ടുമില്ല. യഥാര്‍ഥത്തില്‍, സിപിഐ എമ്മിന്റെ വര്‍ഗീയവിരുദ്ധ നിലപാടുകൊണ്ടാണ് സോണിയ ഗാന്ധി നയിക്കുന്ന യുപിഎ സംവിധാനം ഭരണത്തിലെത്തിയതും ഇന്ന് കോഗ്രസിന് കേന്ദ്ര ഭരണകക്ഷിയായി തുടരാന്‍ കഴിയുന്നതും. ആക്രമണോത്സുകമായ ഹിന്ദുത്വ അജന്‍ഡയുമായി ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ഒരുങ്ങുന്ന അവസ്ഥയായിരുന്നു 2004ല്‍. ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ അത്തരമൊരു അപകടത്തിലേക്ക് നയിക്കുമെന്നുകണ്ടാണ്, കോഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചത്. ആ പിന്തുണതന്നെ വര്‍ഗീയവിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്നു. ബിജെപിക്കും ഹിന്ദുത്വവര്‍ഗീയതയ്ക്കും എതിരായ സമരവും ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സിപിഐ എമ്മിന്റെ ദേശീയ നയങ്ങളുടെ ആണിക്കല്ലുകളാണ്. അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം പൂര്‍ത്തിയാക്കുമ്പോഴുള്ള സ്ഥിതി എന്താണ്? മുസ്ളിം സമുദായം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണലക്ഷ്യമായി ഇപ്പോഴും തുടരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണപരമ്പരയുണ്ടായിരിക്കുന്നു. ബിജെപി-ആര്‍എസ്എസ് പ്രഭൃതികളുടെ വിദ്വേഷപ്രചാരണം പടര്‍ന്നുപിടിക്കുന്നതിനു തെളിവാണിത്. രാമക്ഷേത്രവും രാമസേതുവും മറ്റും തെരഞ്ഞെടുപ്പുവിഷയമാക്കിയുള്ള ബിജെപിയുടെ പ്രകടനപത്രിക വ്യക്തമാക്കുന്നത്, സംഘപരിവാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ശക്തമാക്കുന്നുവെന്നാണ്. ഭീകരവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നു. ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച ബിജെപിയുടെ ഇരട്ട നിലപാട് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിരുന്നു. എല്ലാ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും മുസ്ളിം സമുദായത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന ബിജെപി, മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കാന്‍ മടിയില്ലാതെ രംഗത്തിറങ്ങി. ഹിന്ദുമത പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിക്കാന്‍പോലും അവര്‍ തയ്യാറായി. ഇതൊന്നും കാണാതെ, പ്രധാനമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന 'കുറ്റ'മാണ് കോഗ്രസ് അധ്യക്ഷ ബിജെപിക്കുമേല്‍ ആരോപിക്കുന്നത്്. ഭീകരതയ്ക്കെതിരെ ബിജെപിയേക്കാള്‍ ചെയ്തത് തങ്ങളാണെന്നും അവകാശവാദം നടത്തുന്നു. ബിജെപിയുടെയും അതിനെ നയിക്കുന്ന ആര്‍എസ്എസിന്റെയും വര്‍ഗീയതയും അതിന്റെ അപകടവും കാണാതെ ഉപരിപ്ളവമായ ചില കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ചുള്ള ഈ പ്രകടനംതന്നെ കോഗ്രസിന്റെ പൊള്ളയായ സമീപനം തെളിയിക്കുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയ്ക്കും അതിനെതിരെ എന്നപേരില്‍ ഉയര്‍ന്നുവരുന്ന ന്യൂനപക്ഷവര്‍ഗീയതയ്ക്കും എല്ലാതരത്തിലുമുള്ള ഭീകരപ്രവണതകള്‍ക്കും എതിരായ ദൃഢനിശ്ചയം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനുള്ള സന്ദര്‍ഭമായാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം കാണുന്നത്. മതനിരപേക്ഷത നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇടതുപക്ഷത്തിന്റെ ഈ സമീപനമാണ് അംഗീകരിക്കാനാവുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും ചാഞ്ചാട്ടവും വൈമനസ്യവും കാണിച്ചത് കോഗ്രസാണ്. ആ കോഗ്രസിനെക്കൊണ്ട് കണക്കു പറയിപ്പിക്കുന്നതിനുള്ള സന്ദര്‍ഭംകൂടിയാണ് ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ മുന്നിലുള്ള അനുഭവങ്ങളില്‍നിന്ന് സംശയാതീതമായി വ്യക്തമാകുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ ഭരണനടപടികള്‍ക്കൊപ്പം രാഷ്ട്രീയമായ നടപടികളും ആവശ്യമാണെന്നാണ്. ഈ പോരാട്ടത്തില്‍ ജനങ്ങളെയാകെ ഒന്നിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് കോഗ്രസ് തയ്യാറല്ല എന്നതാണ് പ്രശ്നം. അവരുടെ അജന്‍ഡ തെരഞ്ഞെടുപ്പുമാത്രമാണ്. അതില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയപ്രീണനവും വര്‍ഗീയവിദ്വേഷത്തെ ഊട്ടിവളര്‍ത്തലും പതിവാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, കോഗ്രസിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നതും വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍ പ്രധാനമാണ്. ഇടതുപക്ഷത്തെ ഏതെങ്കിലും വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതിനെ തീര്‍ത്തും അവഗണിക്കുന്നത്, വര്‍ഗീയതയ്ക്കെതിരായ ഞങ്ങളുടെ നിലപാടിന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല എന്നതുകൊണ്ടാണ്. എത്രതന്നെ രൂക്ഷമായ കുപ്രചാരണങ്ങളുണ്ടായാലും ഉലഞ്ഞുപോകുന്നതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരോധം. ആരുതന്നെ എതിര്‍ത്തുനിന്നാലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നിടത്ത് ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷമുണ്ടാകും. ഭീകരതയ്ക്കെതിരെ ഇഞ്ചിനിഞ്ച് പൊരുതുന്നതിലും ഇടതുപക്ഷം മുന്‍നിരയില്‍ നില്‍ക്കും.

2 comments:

ജനശബ്ദം said...

ഇടതുപക്ഷവും ന്യൂനപക്ഷവും

പിണറായി വിജയന്

‍കോഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിനെയും ആ പാര്‍ടിയുടെ കപടമായ ന്യൂനപക്ഷ സ്നേഹത്തെയും കുറിച്ചാണ് കഴിഞ്ഞ ദിവസം ഈ പംക്തിയില്‍ ചര്‍ച്ചചെയ്തത്. കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞത്, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നുവെന്നാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടിനെയും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളോടുള്ള സുവ്യക്തമായ സമീപനത്തെയും തെറ്റായി ചിത്രീകരിച്ച് അതില്‍ വര്‍ഗീയത ആരോപിച്ചുള്ള പ്രചാരണങ്ങള്‍ കേരളത്തിലെ യുഡിഎഫ് ബോധപൂര്‍വം നടത്തുന്നുമുണ്ട്്. അബ്ദുള്‍ നാസര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആസൂത്രിതമായി ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ അത്തരം ചില ലക്ഷ്യങ്ങളോടെയായിരുന്നെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ-ഭീകരവാദവിരുദ്ധ സമീപനം. രണ്ട് അപകടത്തെയും ഇടതുപക്ഷം എതിര്‍ക്കുന്നത് വാക്കുകള്‍കൊണ്ട് കസര്‍ത്തുകാണിച്ചല്ല. കശ്മീരില്‍ തീവ്രവാദ ഭീഷണിക്കെതിരായ പോരാട്ടമാണ് സിപിഐ എമ്മിനെ ഭീകരസംഘടനകളുടെ കടുത്ത ശത്രുപട്ടികയിലെത്തിച്ചത്. കശ്മീരിലെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ ഭീകരവാദികളുടെ ആക്രമണലക്ഷ്യമാണ്. മരണത്തെ ഭയപ്പെടാതെ അവര്‍ ധീരോദാത്തമായി പോരാടുന്നു. ആ പോരാട്ടത്തെ അംഗീകരിക്കുകയും അതാണ് തങ്ങളുടെ രക്ഷാമാര്‍ഗമെന്ന് കരുതുകയും ചെയ്യുന്ന ജനങ്ങള്‍ സിപിഐ എമ്മില്‍ അണിചേര്‍ന്നതുകൊണ്ടാണ് പാര്‍ടി അവിടെ വളര്‍ന്നുവരുന്നത്. ഭീകരവാദികളുടെ ആക്രമണത്തില്‍ സിപിഐ എമ്മിന്റെ മുന്നൂറിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പഞ്ചാബില്‍, ഖാലിസ്ഥാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരായ പോരാട്ടത്തിലും അനേകം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇവിടെ, കേരളത്തില്‍ 2008ല്‍ മാത്രം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് എന്‍ഡിഎഫ് കൊലപ്പെടുത്തിയത്. 2005നു ശേഷം 25 സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലചെയ്തു. ഇതെല്ലാം കാണിക്കുന്നത്, വര്‍ഗീയ-ഭീകര ശക്തികള്‍ ഉന്നംവയ്ക്കുന്നത് സിപിഐ എമ്മിനെയാണ്; പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടിനെയാണ് എന്നതാണ്. കേരളത്തില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് 18 പേര്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെട്ടെങ്കില്‍, 1996-2001ലെയോ ഇപ്പോഴത്തെയോ എല്‍ഡിഎഫ് ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയകലാപംപോലും ഉണ്ടായിട്ടില്ല; ഒരാളും കൊല്ലപ്പെട്ടിട്ടുമില്ല. യഥാര്‍ഥത്തില്‍, സിപിഐ എമ്മിന്റെ വര്‍ഗീയവിരുദ്ധ നിലപാടുകൊണ്ടാണ് സോണിയ ഗാന്ധി നയിക്കുന്ന യുപിഎ സംവിധാനം ഭരണത്തിലെത്തിയതും ഇന്ന് കോഗ്രസിന് കേന്ദ്ര ഭരണകക്ഷിയായി തുടരാന്‍ കഴിയുന്നതും. ആക്രമണോത്സുകമായ ഹിന്ദുത്വ അജന്‍ഡയുമായി ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ഒരുങ്ങുന്ന അവസ്ഥയായിരുന്നു 2004ല്‍. ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ അത്തരമൊരു അപകടത്തിലേക്ക് നയിക്കുമെന്നുകണ്ടാണ്, കോഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചത്. ആ പിന്തുണതന്നെ വര്‍ഗീയവിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്നു. ബിജെപിക്കും ഹിന്ദുത്വവര്‍ഗീയതയ്ക്കും എതിരായ സമരവും ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സിപിഐ എമ്മിന്റെ ദേശീയ നയങ്ങളുടെ ആണിക്കല്ലുകളാണ്. അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം പൂര്‍ത്തിയാക്കുമ്പോഴുള്ള സ്ഥിതി എന്താണ്? മുസ്ളിം സമുദായം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണലക്ഷ്യമായി ഇപ്പോഴും തുടരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണപരമ്പരയുണ്ടായിരിക്കുന്നു. ബിജെപി-ആര്‍എസ്എസ് പ്രഭൃതികളുടെ വിദ്വേഷപ്രചാരണം പടര്‍ന്നുപിടിക്കുന്നതിനു തെളിവാണിത്. രാമക്ഷേത്രവും രാമസേതുവും മറ്റും തെരഞ്ഞെടുപ്പുവിഷയമാക്കിയുള്ള ബിജെപിയുടെ പ്രകടനപത്രിക വ്യക്തമാക്കുന്നത്, സംഘപരിവാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ശക്തമാക്കുന്നുവെന്നാണ്. ഭീകരവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നു. ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച ബിജെപിയുടെ ഇരട്ട നിലപാട് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിരുന്നു. എല്ലാ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും മുസ്ളിം സമുദായത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന ബിജെപി, മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കാന്‍ മടിയില്ലാതെ രംഗത്തിറങ്ങി. ഹിന്ദുമത പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിക്കാന്‍പോലും അവര്‍ തയ്യാറായി. ഇതൊന്നും കാണാതെ, പ്രധാനമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന 'കുറ്റ'മാണ് കോഗ്രസ് അധ്യക്ഷ ബിജെപിക്കുമേല്‍ ആരോപിക്കുന്നത്്. ഭീകരതയ്ക്കെതിരെ ബിജെപിയേക്കാള്‍ ചെയ്തത് തങ്ങളാണെന്നും അവകാശവാദം നടത്തുന്നു. ബിജെപിയുടെയും അതിനെ നയിക്കുന്ന ആര്‍എസ്എസിന്റെയും വര്‍ഗീയതയും അതിന്റെ അപകടവും കാണാതെ ഉപരിപ്ളവമായ ചില കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ചുള്ള ഈ പ്രകടനംതന്നെ കോഗ്രസിന്റെ പൊള്ളയായ സമീപനം തെളിയിക്കുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയ്ക്കും അതിനെതിരെ എന്നപേരില്‍ ഉയര്‍ന്നുവരുന്ന ന്യൂനപക്ഷവര്‍ഗീയതയ്ക്കും എല്ലാതരത്തിലുമുള്ള ഭീകരപ്രവണതകള്‍ക്കും എതിരായ ദൃഢനിശ്ചയം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനുള്ള സന്ദര്‍ഭമായാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം കാണുന്നത്. മതനിരപേക്ഷത നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇടതുപക്ഷത്തിന്റെ ഈ സമീപനമാണ് അംഗീകരിക്കാനാവുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും ചാഞ്ചാട്ടവും വൈമനസ്യവും കാണിച്ചത് കോഗ്രസാണ്. ആ കോഗ്രസിനെക്കൊണ്ട് കണക്കു പറയിപ്പിക്കുന്നതിനുള്ള സന്ദര്‍ഭംകൂടിയാണ് ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ മുന്നിലുള്ള അനുഭവങ്ങളില്‍നിന്ന് സംശയാതീതമായി വ്യക്തമാകുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ ഭരണനടപടികള്‍ക്കൊപ്പം രാഷ്ട്രീയമായ നടപടികളും ആവശ്യമാണെന്നാണ്. ഈ പോരാട്ടത്തില്‍ ജനങ്ങളെയാകെ ഒന്നിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് കോഗ്രസ് തയ്യാറല്ല എന്നതാണ് പ്രശ്നം. അവരുടെ അജന്‍ഡ തെരഞ്ഞെടുപ്പുമാത്രമാണ്. അതില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയപ്രീണനവും വര്‍ഗീയവിദ്വേഷത്തെ ഊട്ടിവളര്‍ത്തലും പതിവാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, കോഗ്രസിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നതും വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍ പ്രധാനമാണ്. ഇടതുപക്ഷത്തെ ഏതെങ്കിലും വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതിനെ തീര്‍ത്തും അവഗണിക്കുന്നത്, വര്‍ഗീയതയ്ക്കെതിരായ ഞങ്ങളുടെ നിലപാടിന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല എന്നതുകൊണ്ടാണ്. എത്രതന്നെ രൂക്ഷമായ കുപ്രചാരണങ്ങളുണ്ടായാലും ഉലഞ്ഞുപോകുന്നതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരോധം. ആരുതന്നെ എതിര്‍ത്തുനിന്നാലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നിടത്ത് ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷമുണ്ടാകും. ഭീകരതയ്ക്കെതിരെ ഇഞ്ചിനിഞ്ച് പൊരുതുന്നതിലും ഇടതുപക്ഷം മുന്‍നിരയില്‍ നില്‍ക്കും.

കേരളീയം said...

If anybody know the meaning of fascism and pseudo secularism, then left parties will get first rank for it than any other party in india.