Tuesday, February 26, 2008

ജീവിതച്ചെലവ്; പ്രവാസികളില്‍ ഭൂരിഭാഗം ഗള്‍ഫ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ

ജീവിതച്ചെലവ്; പ്രവാസികളില്‍ ഭൂരിഭാഗം ഗള്‍ഫ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ

ദുബായ്: ജീവിതച്ചെലവിലെ വന്‍വര്‍ധനതാങ്ങാനാകാതെ വലിയൊരുവിഭാഗം പ്രവാസി തൊഴിലാളികള്‍ ഗള്‍ഫ് വിടാന്‍ തയാറെടുക്കുന്നതായി സര്‍വേ ഫലം. തൊഴില്‍ അന്വേഷകര്‍ക്കായുള്ള ബായ്ത് ഡോട് കോം എന്ന വെബ്സൈറ്റും യോഗോസിരാജ് എന്ന വിശകലന സ്ഥാപനവും ചേര്‍ന്നു നടത്തിയ ഒാണ്‍ലൈന്‍ സര്‍വേയില്‍ മേഖല തൊഴിലാളിക്ഷാമത്തിലേക്കു നീങ്ങാമെന്നും സൂചനയുണ്ട്.
ജിസിസി രാജ്യങ്ങളിലെ 20 വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന 15000 പ്രവാസി ജോലിക്കാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജീവിതച്ചെലവിലെ വര്‍ധന ശമ്പളവര്‍ധനയെ കടത്തിവെട്ടിയതോടെ പ്രവാസി ജോലിക്കാരുടെ ബജറ്റ് താളം തെറ്റി. ഇതോടെ മെച്ചപ്പെട്ട മേഖല തേടുകയാണ് മിക്കവരും. ദുബായില്‍ ജീവിതച്ചെലവ് 37 % ഉയര്‍ന്നപ്പോള്‍ ശമ്പള വര്‍ധന 17 % മാത്രം.
ജീവിതച്ചെലവില്‍ 38% വര്‍ധന വന്ന ഖത്തറിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഇവിടെ ശമ്പളവര്‍ധന 16% മാത്രമായിരുന്നു. ഖത്തറില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനത്തോളം പേര്‍ രാജ്യം വിടാന്‍ ഒരുങ്ങുകയാണ്. ഒമാനില്‍ ഇത്തരക്കാര്‍ 47 ശതമാനമാണ്. യുഎഇയില്‍ നിന്നുള്ളവരില്‍ 37% രാജ്യംവിടാന്‍ ആലോചിക്കുന്നു. 40% പേര്‍ നിലവിലുള്ള ജോലി വിട്ട് മറ്റു വ്യവസായങ്ങളിലേക്ക് മാറാന്‍ തയാറെടുക്കുന്നു. കുവൈത്തിലാണ് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കുറവ്- 32%.
സൌദിയില്‍ 45% പേര്‍ നിലവിലുള്ള ജോലി വിട്ട് മെച്ചപ്പെട്ട ജോലിക്കു ചേരാനും 19 % പേര്‍ മറ്റു മേഖലയിലേക്ക് മാറാനും ആഗ്രഹിക്കുന്നു. ഖത്തറിലും ഒമാനിലും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ 20 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ശമ്പളം ലഭിച്ചത് യുഎഇയിലെയും ഖത്തറിലെയും ജോലിക്കാര്‍ക്കാണ്. ഖത്തറില്‍ ശരാശരി 17ശതമാനവും യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 17% വീതവും ശമ്പളവര്‍ധനയുണ്ടായി. സൌദിയിലാണ് വര്‍ധന ഏറ്റവും കുറവ് 12%.
ജീവിതച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കാതെ മികച്ച ജോലിക്കാരെ മേഖലയിലേക്ക് ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയില്ലെന്ന് ബായ്ത് ഡോട് കോം ചീഫ് എക്സിക്യുട്ടീവ് ഒാഫിസര്‍ റബെയ അതായ പറഞ്ഞു.

1 comment:

ജനശബ്ദം said...

ജീവിതച്ചെലവ്; പ്രവാസികളില്‍ ഭൂരിഭാഗം ഗള്‍ഫ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ
സ്വന്തം ലേഖകന്‍ ഗ്ഗ"ണ്ടമ്മസ്സ പ്പക്കണ്ടന്ത

ദുബായ്: ജീവിതച്ചെലവിലെ വന്‍വര്‍ധനതാങ്ങാനാകാതെ വലിയൊരുവിഭാഗം പ്രവാസി തൊഴിലാളികള്‍ ഗള്‍ഫ് വിടാന്‍ തയാറെടുക്കുന്നതായി സര്‍വേ ഫലം. തൊഴില്‍ അന്വേഷകര്‍ക്കായുള്ള ബായ്ത് ഡോട് കോം എന്ന വെബ്സൈറ്റും യോഗോസിരാജ് എന്ന വിശകലന സ്ഥാപനവും ചേര്‍ന്നു നടത്തിയ ഒാണ്‍ലൈന്‍ സര്‍വേയില്‍ മേഖല തൊഴിലാളിക്ഷാമത്തിലേക്കു നീങ്ങാമെന്നും സൂചനയുണ്ട്.

ജിസിസി രാജ്യങ്ങളിലെ 20 വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന 15000 പ്രവാസി ജോലിക്കാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജീവിതച്ചെലവിലെ വര്‍ധന ശമ്പളവര്‍ധനയെ കടത്തിവെട്ടിയതോടെ പ്രവാസി ജോലിക്കാരുടെ ബജറ്റ് താളം തെറ്റി. ഇതോടെ മെച്ചപ്പെട്ട മേഖല തേടുകയാണ് മിക്കവരും. ദുബായില്‍ ജീവിതച്ചെലവ് 37 % ഉയര്‍ന്നപ്പോള്‍ ശമ്പള വര്‍ധന 17 % മാത്രം.

ജീവിതച്ചെലവില്‍ 38% വര്‍ധന വന്ന ഖത്തറിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഇവിടെ ശമ്പളവര്‍ധന 16% മാത്രമായിരുന്നു. ഖത്തറില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനത്തോളം പേര്‍ രാജ്യം വിടാന്‍ ഒരുങ്ങുകയാണ്. ഒമാനില്‍ ഇത്തരക്കാര്‍ 47 ശതമാനമാണ്. യുഎഇയില്‍ നിന്നുള്ളവരില്‍ 37% രാജ്യംവിടാന്‍ ആലോചിക്കുന്നു. 40% പേര്‍ നിലവിലുള്ള ജോലി വിട്ട് മറ്റു വ്യവസായങ്ങളിലേക്ക് മാറാന്‍ തയാറെടുക്കുന്നു. കുവൈത്തിലാണ് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കുറവ്- 32%.

സൌദിയില്‍ 45% പേര്‍ നിലവിലുള്ള ജോലി വിട്ട് മെച്ചപ്പെട്ട ജോലിക്കു ചേരാനും 19 % പേര്‍ മറ്റു മേഖലയിലേക്ക് മാറാനും ആഗ്രഹിക്കുന്നു. ഖത്തറിലും ഒമാനിലും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ 20 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ശമ്പളം ലഭിച്ചത് യുഎഇയിലെയും ഖത്തറിലെയും ജോലിക്കാര്‍ക്കാണ്. ഖത്തറില്‍ ശരാശരി 17ശതമാനവും യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 17% വീതവും ശമ്പളവര്‍ധനയുണ്ടായി. സൌദിയിലാണ് വര്‍ധന ഏറ്റവും കുറവ് 12%.

ജീവിതച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കാതെ മികച്ച ജോലിക്കാരെ മേഖലയിലേക്ക് ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയില്ലെന്ന് ബായ്ത് ഡോട് കോം ചീഫ് എക്സിക്യുട്ടീവ് ഒാഫിസര്‍ റബെയ അതായ പറഞ്ഞു.