Wednesday, July 23, 2008

സംയുക്ത പ്രചാരണത്തിന് ഇടതുപക്ഷവും ബിഎസ്പി, യുഎന്‍പിഎ കക്ഷികളും

സംയുക്ത പ്രചാരണത്തിന് ഇടതുപക്ഷവും ബിഎസ്പി, യുഎന്‍പിഎ കക്ഷികളും

രാജ്യം നേരിടുന്ന മുഖ്യവിഷയങ്ങള്‍ ഉയര്‍ത്തി ദേശവ്യാപകമായി യോജിച്ച പ്രചാരണം നടത്താന്‍ ഇടതുപക്ഷ കക്ഷികളുടേയും ബിഎസ്പിയുടേയും യുഎഎന്‍പിഎ കക്ഷികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, പണപ്പെരുപ്പം, ആണവ കരാര്‍, വര്‍ഗീയത തുടങ്ങിയ അഞ്ചു വിഷയങ്ങളാണ് ഉന്നയിക്കുകയെന്ന് യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട് നേടിയ പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് കാരാട്ട് തുടര്‍ന്നു. പ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്; ഇതൊരു സഖ്യമൊന്നും ആയിട്ടില്ല. കാരാട്ടിനു പുറമെ സീതാറാം യെച്ചൂരി, എ ബി ബര്‍ദന്‍, പ്രൊഫ. ചന്ദ്രചൂഢന്‍, ഡി രാജ, ദേവബ്രത ബിശ്വാസ്, മായാവതി, ചന്ദ്രബാബു നായിഡു, ദേവ ഗൌഡ, അജിത് സിങ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

2 comments:

ജനശബ്ദം said...

സംയുക്ത പ്രചാരണത്തിന് ഇടതുപക്ഷവും ബിഎസ്പി, യുഎന്‍പിഎ കക്ഷികളും
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന മുഖ്യവിഷയങ്ങള്‍ ഉയര്‍ത്തി ദേശവ്യാപകമായി യോജിച്ച പ്രചാരണം നടത്താന്‍ ഇടതുപക്ഷ കക്ഷികളുടേയും ബിഎസ്പിയുടേയും യുഎഎന്‍പിഎ കക്ഷികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, പണപ്പെരുപ്പം, ആണവ കരാര്‍, വര്‍ഗീയത തുടങ്ങിയ അഞ്ചു വിഷയങ്ങളാണ് ഉന്നയിക്കുകയെന്ന് യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട് നേടിയ പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് കാരാട്ട് തുടര്‍ന്നു. പ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്; ഇതൊരു സഖ്യമൊന്നും ആയിട്ടില്ല. കാരാട്ടിനു പുറമെ സീതാറാം യെച്ചൂരി, എ ബി ബര്‍ദന്‍, പ്രൊഫ. ചന്ദ്രചൂഢന്‍, ഡി രാജ, ദേവബ്രത ബിശ്വാസ്, മായാവതി, ചന്ദ്രബാബു നായിഡു, ദേവ ഗൌഡ, അജിത് സിങ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Anonymous said...

സഖാക്കളെ,

പ്രചരണത്തിനു എല്ലാവിധ ആശംസകളും.