Tuesday, July 8, 2008

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു


ന്യൂഡല്‍ഹി: ആണവ കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപാര്‍ടികളുടെ യോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ യോഗ തീരുമാനം പ്രഖ്യാപിച്ചു. പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച ഉച്ചക്ക് 12 ന് ഇടതുപക്ഷം രാഷ്ട്രപതിക്കു നല്‍കും. ഇതിന് ബുധനാഴ്ച രാഷ്ട്രപതിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്ന് കാരാട്ട് പറഞ്ഞു. നാല് ഇടതുപക്ഷ പാര്‍ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ആണവ കരാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഇടതുപക്ഷം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് മറുപടിയായി, 10 ന് യുപിഎ-ഇടതുപക്ഷ യോഗം ചേരുമെന്നായിരുന്നു കോഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞത്. എന്നാല്‍ കരാറുമായി മുന്നോട്ടു പോകുമെന്ന് തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതാണ് ഉടനെ യോഗം ചേര്‍ന്ന് ഒരു തീരുമാനമെടുക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമായത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഉണ്ടാക്കുന്ന സുരക്ഷാ മാനദണ്ഡ കരാറിന്റെ ഉള്ളടക്കം യുപിഎ-ഇടതുപക്ഷ യോഗത്തിന് നല്‍കാമെന്ന് മുമ്പു ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. അത് ഇല്ലാതെ 10 നു യുപിഎ-ഇടതുപക്ഷ യോഗം ചേര്‍ന്നതുകൊണ്ട് കാര്യമില്ലെന്ന് കാരാട്ട് പറഞ്ഞു. കരാറിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണ്. അതിനിടെയാണ്, കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നും കാരാട്ട് തുടര്‍ന്നു.

2 comments:

ജനശബ്ദം said...

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആണവ കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപാര്‍ടികളുടെ യോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ യോഗ തീരുമാനം പ്രഖ്യാപിച്ചു. പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച ഉച്ചക്ക് 12 ന് ഇടതുപക്ഷം രാഷ്ട്രപതിക്കു നല്‍കും. ഇതിന് ബുധനാഴ്ച രാഷ്ട്രപതിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്ന് കാരാട്ട് പറഞ്ഞു. നാല് ഇടതുപക്ഷ പാര്‍ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ആണവ കരാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഇടതുപക്ഷം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് മറുപടിയായി, 10 ന് യുപിഎ-ഇടതുപക്ഷ യോഗം ചേരുമെന്നായിരുന്നു കോഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞത്. എന്നാല്‍ കരാറുമായി മുന്നോട്ടു പോകുമെന്ന് തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതാണ് ഉടനെ യോഗം ചേര്‍ന്ന് ഒരു തീരുമാനമെടുക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമായത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഉണ്ടാക്കുന്ന സുരക്ഷാ മാനദണ്ഡ കരാറിന്റെ ഉള്ളടക്കം യുപിഎ-ഇടതുപക്ഷ യോഗത്തിന് നല്‍കാമെന്ന് മുമ്പു ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. അത് ഇല്ലാതെ 10 നു യുപിഎ-ഇടതുപക്ഷ യോഗം ചേര്‍ന്നതുകൊണ്ട് കാര്യമില്ലെന്ന് കാരാട്ട് പറഞ്ഞു. കരാറിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണ്. അതിനിടെയാണ്, കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നും കാരാട്ട് തുടര്‍ന്നു.

Anonymous said...

അങ്ങനെയല്ല പറയേണ്ടത്,കന്നിമാസത്തില്‍ ചില ജീവികള്‍ ചെയ്യില്ലേ അങ്ങനെ കൊണച്ചു കൊണച്ച് അവസാനം
ബലം ക്ഷയിച്ചപ്പോള്‍ വേറിട്ടു അല്ലെങ്കില്‍ ഉരുണ്ടു വീണു എന്നു പറയണം.ഒരു പിന്‍വലി‍ക്കല്‍.ഇടതു പക്ഷത്തിന്റെ താങ്ങല്‍ കൊണ്ടാണു സര്‍ക്കാര്‍ നിലനിന്നിരുന്നതെങ്കില്‍ എന്തെരെടേയ് സര്‍ക്കാര്‍ വീഴാത്തത്.
അണ്ണാന്‍ ആനയെ പണ്ണാന്‍ പോയ പോലായി. എന്നിട്ട് ആന ക്ഷീണിച്ചെന്ന് ചിരിച്ചു ചാവുന്നേ.......