Friday, July 18, 2008

തങ്ങള്‍ സാഹിബേ, ഇത്ര വേണമോ?

തങ്ങള്‍ സാഹിബേ, ഇത്ര വേണമോ?

കുശുമ്പ് ജീര്‍ണമനസ്സിന്റെ ദുര്‍ഗന്ധവാഹിയായ ഉല്‍പ്പന്നമാണ്. ഇല്ലാത്തത് പറയുക; ഉള്ളതിനെ തന്നെ തലകുത്തി നിര്‍ത്തുക. പരസ്പര വിരുദ്ധമായ ആരോപണം ഉന്നയിക്കുക; ഇത്യാദി വ്യവഹാരങ്ങളാണ് സമൂഹജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അനാരോഗ്യകരമായ വിവാദങ്ങളും നാശങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ കുശുമ്പു പറച്ചിലുകള്‍ ഇടയാക്കുന്നു. രാമായണമെന്ന ഇതിഹാസകാവ്യത്തില്‍ കുശുമ്പുപറച്ചിലിന് നോബല്‍ പുരസ്കാരത്തിന് അര്‍ഹയായ സ്ത്രീയാണല്ലോ മന്ഥര. കുടുംബബന്ധങ്ങളെയാകെ താറുമാറാക്കാന്‍ മന്ഥരയുടെ കുശുമ്പുപറച്ചിലുകള്‍ ഇടയാക്കിയ കഥ അതു പഠിച്ചവര്‍ക്കെല്ലാം അറിയാവുന്നതാണ്. ആമുഖമായി ഇത്രയും എഴുതാന്‍ പ്രേരകമായത് നമ്മുടെ നാട്ടില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ദുര്‍ഗന്ധവാഹിയായ ചില കുശുമ്പുപറച്ചിലുകളാണ്. ബഹുമാനപ്പെട്ട ശിഹാബ്തങ്ങള്‍ കോഴിക്കോട്ടു നടന്ന ഒരു മുസ്ളിം സമ്മേളനത്തില്‍ ഇങ്ങനെ പ്രസംഗിച്ചു: "ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാനുള്ള പരിപാടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ.'' ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാന്‍ കഴിയുമോ? ഇടതുപക്ഷമെന്ന് ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ്. അന്ധമായ കമ്യൂണിസ്റ്റ്വിരോധത്തില്‍നിന്നു ജനിച്ച അഭിപ്രായമാണ് ഇത്. മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കമ്യൂണിസ്റ്റ്പാടികള്‍ക്ക് തനതായ വിലയിരുത്തലുകളുണ്ട്. കമ്യൂണിസ്റ്റ്പാര്‍ടികളുടെ കര്‍മപരിപാടിയില്‍ ഒരിക്കലും ഇത്തരമൊരു അജന്‍ഡ ഉണ്ടാകുകയില്ല. ജര്‍മന്‍ ഐഡിയോളജി എന്ന പ്രസിദ്ധമായ മാര്‍ക്സിസ്റ്റ് കൃതിയില്‍ മതത്തോടുള്ള സമീപനത്തെക്കുറിച്ച് മാര്‍ക്സ് എഴുതിയിട്ടുണ്ട്. വിദ്യാസമ്പന്നനായ ശിഹാബ്തങ്ങള്‍ അതൊന്നു ദയവായി വായിച്ചുനോക്കാന്‍ താല്‍പ്പര്യമെടുക്കണം. ദുരിതമയമായ ജീവിതത്തില്‍നിന്നു മനുഷ്യന് ആശ്വാസം പകരുന്ന സംവിധാനമായിട്ടാണ് മാര്‍ക്സിസം മതത്തെ കണ്ടത്. എന്നാല്‍, മതം മനുഷ്യനെ വഴിപിഴപ്പിക്കുന്ന കറുപ്പാണെന്നും അദ്ദേഹം ആ കൃതിയിലൂടെ ഗുണദോഷിച്ചിട്ടുണ്ട്. മതഭ്രാന്ത് സൃഷ്ടിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഇതില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. മതം ഇല്ലാതാക്കാനോ മതത്തെ നിരോധിക്കാനോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ എവിടെയും ചിന്തിച്ചിട്ടില്ല. റഷ്യന്‍ വിപ്ളവാനന്തരം ഒരു സംഘം തീവ്രവിപ്ളവകാരികള്‍ ലെനിനെ വന്നുകണ്ട് ഇപ്രകാരം അഭ്യര്‍ഥിച്ചു: "സഖാവേ, അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഈ നാട്ടിലെ മുഴുവന്‍ പള്ളികളും പൊളിക്കാം.'' 'ഒരു പള്ളിയുടെ ചുവരിലെ ഒരു കല്ലുപോലും പൊളിക്കാന്‍ അനുവദിക്കുകയില്ല. പള്ളി പൊളിക്കലല്ല നമ്മുടെ പരിപാടി. ഒരു പള്ളി പൊളിച്ചാല്‍ ആ സ്ഥാനത്ത് നിരവധി പള്ളികള്‍ ഉയര്‍ന്നുവരും. മനുഷ്യമനസ്സുകളിലെ അന്ധവിശ്വാസപരവും അശാസ്ത്രീയവുമായ ആശയങ്ങളുടെ പള്ളികള്‍ പൊളിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനു സഹായകമായ ആശയസമരം നടത്താന്‍ തയ്യാറാകുക'-ആ തീവ്രവാദികളോട് ലെനിന്‍ നടത്തിയ പ്രതികരണത്തിന്റെ ചുരുക്കമിതാണ്. റഷ്യന്‍ വിപ്ളവാനന്തരം ഒരു വലിയ രാഷ്ട്രം ഭരിക്കാനവസരം കിട്ടിയ മഹാനായ ലെനിന്റെ ഈ മഹത്തായ വചനം മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കെങ്കിലും കമ്യൂണിസ്റ്റുകാര്‍ പള്ളിപൊളിപ്പന്മാരും മതത്തെ നിരോധിക്കുന്നവരുമാണെന്നു പറയാന്‍ കഴിയുമോ? ബഹുമാനപ്പെട്ട തങ്ങള്‍സാഹിബ് ലെനിന്റെ സാംസ്കാരിക വിപ്ളവത്തെപ്പറ്റിയെഴുതിയ ഛി ഈഹൌൃമഹ ഞല്ീഹൌശീിേ എന്ന കൃതി വായിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടു സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇടതുകക്ഷികള്‍. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്ളിങ്ങളെ കൊന്നുകുഴിച്ചുമൂടിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളൂ. തങ്ങള്‍സാഹിബിന്റെ അരുമസുഹൃത്തുക്കളായ കോഗ്രസുകാരെ എവിടെയും കണ്ടില്ല? ഒറീസയിലും മഹാരാഷ്ട്രയിലും മതന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോഴും അതിനെ പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമുണ്ടായില്ല. കേരളത്തില്‍ തലശേരിയിലും മാറാട്ടും തിരുവനന്തപുരത്തും മറ്റും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ വര്‍ഗീയശക്തികളുടെ കടന്നാക്രമണമുണ്ടായപ്പോള്‍ അതിനെതിരായി ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. എന്നിട്ടും അന്ധമായ ഇടതുപക്ഷ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് തങ്ങള്‍സാഹിബായാല്‍പ്പോലും അംഗീകരിക്കാനാകില്ല. തങ്ങള്‍സാഹിബുമായി ബന്ധപ്പെടാന്‍ മൂന്നുതവണ മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരിക്കല്‍ അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്നപ്പോള്‍. അന്ന് അദ്ദേഹവുമായി കുറച്ചുനേരം സംസാരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം മാന്യതയുടെ ഒരു ആള്‍രൂപമാണെന്ന് അന്ന് എനിക്ക് മനസ്സിലായി. അത്തരമൊരാളില്‍നിന്ന് അമാന്യവും ഇത്തരം വസ്തുതാവിരുദ്ധവുമായ മേല്‍പ്പറഞ്ഞ തരത്തിലുള്ള അഭിപ്രായപ്രകടനം കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. തങ്ങള്‍സാഹിബേ ഇത്ര വേണ്ടിയിരുന്നില്ല. നിരര്‍ഥകവും സത്യവിരുദ്ധവും വിവാദാത്മകവുമായ വാചകമടികള്‍ക്ക് റെക്കോഡ് സൃഷ്ടിച്ചവരാണ് കുഞ്ഞാലിക്കുട്ടി -രമേശ്ചെന്നിത്തലയാദികള്‍. ആ നിലവാരത്തിലേക്ക് താഴരുതേ എന്നാണ് എനിക്ക് മാന്യനായ തങ്ങള്‍സാഹിബിനോട് അഭ്യര്‍ഥിക്കാനുള്ളത്.

ഐ വി ദാസ്

1 comment:

ജനശബ്ദം said...

തങ്ങള്‍ സാഹിബേ, ഇത്ര വേണമോ?

കുശുമ്പ് ജീര്‍ണമനസ്സിന്റെ ദുര്‍ഗന്ധവാഹിയായ ഉല്‍പ്പന്നമാണ്. ഇല്ലാത്തത് പറയുക; ഉള്ളതിനെ തന്നെ തലകുത്തി നിര്‍ത്തുക. പരസ്പര വിരുദ്ധമായ ആരോപണം ഉന്നയിക്കുക; ഇത്യാദി വ്യവഹാരങ്ങളാണ് സമൂഹജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അനാരോഗ്യകരമായ വിവാദങ്ങളും നാശങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ കുശുമ്പു പറച്ചിലുകള്‍ ഇടയാക്കുന്നു. രാമായണമെന്ന ഇതിഹാസകാവ്യത്തില്‍ കുശുമ്പുപറച്ചിലിന് നോബല്‍ പുരസ്കാരത്തിന് അര്‍ഹയായ സ്ത്രീയാണല്ലോ മന്ഥര. കുടുംബബന്ധങ്ങളെയാകെ താറുമാറാക്കാന്‍ മന്ഥരയുടെ കുശുമ്പുപറച്ചിലുകള്‍ ഇടയാക്കിയ കഥ അതു പഠിച്ചവര്‍ക്കെല്ലാം അറിയാവുന്നതാണ്. ആമുഖമായി ഇത്രയും എഴുതാന്‍ പ്രേരകമായത് നമ്മുടെ നാട്ടില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ദുര്‍ഗന്ധവാഹിയായ ചില കുശുമ്പുപറച്ചിലുകളാണ്. ബഹുമാനപ്പെട്ട ശിഹാബ്തങ്ങള്‍ കോഴിക്കോട്ടു നടന്ന ഒരു മുസ്ളിം സമ്മേളനത്തില്‍ ഇങ്ങനെ പ്രസംഗിച്ചു: "ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാനുള്ള പരിപാടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ.'' ഇടതുപക്ഷങ്ങള്‍ക്ക് മതങ്ങളെ നിരോധിക്കാന്‍ കഴിയുമോ? ഇടതുപക്ഷമെന്ന് ഉദ്ദേശിക്കുന്നത് പ്രധാനമായും കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ്. അന്ധമായ കമ്യൂണിസ്റ്റ്വിരോധത്തില്‍നിന്നു ജനിച്ച അഭിപ്രായമാണ് ഇത്. മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കമ്യൂണിസ്റ്റ്പാടികള്‍ക്ക് തനതായ വിലയിരുത്തലുകളുണ്ട്. കമ്യൂണിസ്റ്റ്പാര്‍ടികളുടെ കര്‍മപരിപാടിയില്‍ ഒരിക്കലും ഇത്തരമൊരു അജന്‍ഡ ഉണ്ടാകുകയില്ല. ജര്‍മന്‍ ഐഡിയോളജി എന്ന പ്രസിദ്ധമായ മാര്‍ക്സിസ്റ്റ് കൃതിയില്‍ മതത്തോടുള്ള സമീപനത്തെക്കുറിച്ച് മാര്‍ക്സ് എഴുതിയിട്ടുണ്ട്. വിദ്യാസമ്പന്നനായ ശിഹാബ്തങ്ങള്‍ അതൊന്നു ദയവായി വായിച്ചുനോക്കാന്‍ താല്‍പ്പര്യമെടുക്കണം. ദുരിതമയമായ ജീവിതത്തില്‍നിന്നു മനുഷ്യന് ആശ്വാസം പകരുന്ന സംവിധാനമായിട്ടാണ് മാര്‍ക്സിസം മതത്തെ കണ്ടത്. എന്നാല്‍, മതം മനുഷ്യനെ വഴിപിഴപ്പിക്കുന്ന കറുപ്പാണെന്നും അദ്ദേഹം ആ കൃതിയിലൂടെ ഗുണദോഷിച്ചിട്ടുണ്ട്. മതഭ്രാന്ത് സൃഷ്ടിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഇതില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. മതം ഇല്ലാതാക്കാനോ മതത്തെ നിരോധിക്കാനോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ എവിടെയും ചിന്തിച്ചിട്ടില്ല. റഷ്യന്‍ വിപ്ളവാനന്തരം ഒരു സംഘം തീവ്രവിപ്ളവകാരികള്‍ ലെനിനെ വന്നുകണ്ട് ഇപ്രകാരം അഭ്യര്‍ഥിച്ചു: "സഖാവേ, അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഈ നാട്ടിലെ മുഴുവന്‍ പള്ളികളും പൊളിക്കാം.'' 'ഒരു പള്ളിയുടെ ചുവരിലെ ഒരു കല്ലുപോലും പൊളിക്കാന്‍ അനുവദിക്കുകയില്ല. പള്ളി പൊളിക്കലല്ല നമ്മുടെ പരിപാടി. ഒരു പള്ളി പൊളിച്ചാല്‍ ആ സ്ഥാനത്ത് നിരവധി പള്ളികള്‍ ഉയര്‍ന്നുവരും. മനുഷ്യമനസ്സുകളിലെ അന്ധവിശ്വാസപരവും അശാസ്ത്രീയവുമായ ആശയങ്ങളുടെ പള്ളികള്‍ പൊളിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനു സഹായകമായ ആശയസമരം നടത്താന്‍ തയ്യാറാകുക'-ആ തീവ്രവാദികളോട് ലെനിന്‍ നടത്തിയ പ്രതികരണത്തിന്റെ ചുരുക്കമിതാണ്. റഷ്യന്‍ വിപ്ളവാനന്തരം ഒരു വലിയ രാഷ്ട്രം ഭരിക്കാനവസരം കിട്ടിയ മഹാനായ ലെനിന്റെ ഈ മഹത്തായ വചനം മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കെങ്കിലും കമ്യൂണിസ്റ്റുകാര്‍ പള്ളിപൊളിപ്പന്മാരും മതത്തെ നിരോധിക്കുന്നവരുമാണെന്നു പറയാന്‍ കഴിയുമോ? ബഹുമാനപ്പെട്ട തങ്ങള്‍സാഹിബ് ലെനിന്റെ സാംസ്കാരിക വിപ്ളവത്തെപ്പറ്റിയെഴുതിയ ഛി ഈഹൌൃമഹ ഞല്ീഹൌശീിേ എന്ന കൃതി വായിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടു സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇടതുകക്ഷികള്‍. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്ളിങ്ങളെ കൊന്നുകുഴിച്ചുമൂടിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളൂ. തങ്ങള്‍സാഹിബിന്റെ അരുമസുഹൃത്തുക്കളായ കോഗ്രസുകാരെ എവിടെയും കണ്ടില്ല? ഒറീസയിലും മഹാരാഷ്ട്രയിലും മതന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോഴും അതിനെ പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമുണ്ടായില്ല. കേരളത്തില്‍ തലശേരിയിലും മാറാട്ടും തിരുവനന്തപുരത്തും മറ്റും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ വര്‍ഗീയശക്തികളുടെ കടന്നാക്രമണമുണ്ടായപ്പോള്‍ അതിനെതിരായി ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. എന്നിട്ടും അന്ധമായ ഇടതുപക്ഷ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് തങ്ങള്‍സാഹിബായാല്‍പ്പോലും അംഗീകരിക്കാനാകില്ല. തങ്ങള്‍സാഹിബുമായി ബന്ധപ്പെടാന്‍ മൂന്നുതവണ മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരിക്കല്‍ അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്നപ്പോള്‍. അന്ന് അദ്ദേഹവുമായി കുറച്ചുനേരം സംസാരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം മാന്യതയുടെ ഒരു ആള്‍രൂപമാണെന്ന് അന്ന് എനിക്ക് മനസ്സിലായി. അത്തരമൊരാളില്‍നിന്ന് അമാന്യവും ഇത്തരം വസ്തുതാവിരുദ്ധവുമായ മേല്‍പ്പറഞ്ഞ തരത്തിലുള്ള അഭിപ്രായപ്രകടനം കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. തങ്ങള്‍സാഹിബേ ഇത്ര വേണ്ടിയിരുന്നില്ല. നിരര്‍ഥകവും സത്യവിരുദ്ധവും വിവാദാത്മകവുമായ വാചകമടികള്‍ക്ക് റെക്കോഡ് സൃഷ്ടിച്ചവരാണ് കുഞ്ഞാലിക്കുട്ടി -രമേശ്ചെന്നിത്തലയാദികള്‍. ആ നിലവാരത്തിലേക്ക് താഴരുതേ എന്നാണ് എനിക്ക് മാന്യനായ തങ്ങള്‍സാഹിബിനോട് അഭ്യര്‍ഥിക്കാനുള്ളത്.