Tuesday, May 27, 2008

എന്തിനും തയ്യാറായി കോണ്‍ ഗ്രസ്സും ലീഗും മുഖാമുഖം ; പോലീസ്സ് അതീവ ജാഗ്രത.

എന്തിനും തയ്യാറായി കോണ്‍ ഗ്രസ്സും ലീഗും മുഖാമുഖം ; പോലീസ്സ് അതീവ ജാഗ്രത.

നിലമ്പൂരില്‍ കോണ്‍ഗ്രസ് - ലീഗ് സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നിലമ്പൂര്‍ ടൌണില്‍ രണ്ട് കൂട്ടരും മുഖാമുഖം ഏറ്റുമുട്ടാനൊങ്ങിയത്. പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തട്ടാരശേരി സുബൈദ രാജിക്കത്ത് നല്‍കാന്‍ പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. സെക്രട്ടറിക്ക് രാജി നല്‍കുമ്പോഴും പ്രവര്‍ത്തകര്‍ പുറത്ത് മുദ്രാവാക്യം മുഴക്കി. ആര്യാടന്‍ മുഹമ്മദ് എംഎല്‍എയെയും മകന്‍ ആര്യാടന്‍ ഷൌക്കത്തിനെയും തെറിവിളിച്ചായിരുന്നു പ്രകടനം. പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള എംഎല്‍എയുടെ വസതിയില്‍ പൊലീസ്കാവല്‍ ഏര്‍പ്പെടുത്തി. ലീഗുകാര്‍ വസതിയിലേക്ക് മാര്‍ച്ച്ചെയ്യുമെന്നും കല്ലെറിയുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്യാടന്റെ വസതിയില്‍ സംഘടിച്ചു. രാജി സമര്‍പ്പിച്ച ശേഷം ലീഗ് പ്രകടനമായി പോയതിനു പിന്നാലെ കോണ്ര്‍ഗസും പ്രകടനം ആരംഭിച്ചു. പൊലീസ്സ്റ്റേഷന് തൊട്ടടുത്ത ലീഗ് ഓഫീസിന് സമീപമുള്ള റോഡില്‍നിന്നും കോഗ്രസ് പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പത്രപ്രവര്‍ത്തകര്‍ കൂടിനിന്ന സ്ഥലത്താണ് കല്ല് വന്ന് പതിച്ചത്. ഇരു വിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. ലീഗുകാര്‍ പ്രകടനം അവസാനിപ്പിച്ചതോടെ കോഗ്രസുകാര്‍ പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജ്യോതിപ്പടിയില്‍ പൊലീസ് തടഞ്ഞു. ടൌണിലെ സംഘര്‍ഷാവസ്ഥ കാരണം എംഎല്‍എ പങ്കെടുക്കേണ്ട പൊതുപരിപാടി രണ്ടര മണിക്കൂര്‍ വൈകി. കുടുംബശ്രീ ബ്ളോക്ക്തല മാസച്ചന്തയാണ് രാവിലെ 10 മണിക്ക് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ ഉദ്ഘാടനംചെയ്യേണ്ടിയിരുന്നത്. യൂത്ത്ലീഗ് കരിങ്കൊടി കാണിക്കുമെന്ന വാര്‍ത്ത പരന്നതോടെ കോഗ്രസ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് തമ്പടിച്ചിരുന്നു. ആര്യാടനെയും മകനെയും തെറിവിളിച്ച് ലീഗ് പ്രകടനം നടത്തിയപ്പോള്‍ കോഗ്രസ് പ്രവര്‍ത്തകര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുള്‍വഹാബ് എന്നിവരെയും തെറിവിളിച്ചാണ് പകരം വീട്ടിയത്.

1 comment:

ജനശബ്ദം said...

എന്തിനും തയ്യാറായി കോണ്‍ ഗ്രസ്സും ലീഗും മുഖാമുഖം ; പോലീസ്സ് അതീവ ജാഗ്രത.

നിലമ്പൂരില്‍ കോണ്‍ഗ്രസ് - ലീഗ് സംഘര്‍ഷാവസ്ഥ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നിലമ്പൂര്‍ ടൌണില്‍ രണ്ട് കൂട്ടരും മുഖാമുഖം ഏറ്റുമുട്ടാനൊങ്ങിയത്. പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തട്ടാരശേരി സുബൈദ രാജിക്കത്ത് നല്‍കാന്‍ പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. സെക്രട്ടറിക്ക് രാജി നല്‍കുമ്പോഴും പ്രവര്‍ത്തകര്‍ പുറത്ത് മുദ്രാവാക്യം മുഴക്കി. ആര്യാടന്‍ മുഹമ്മദ് എംഎല്‍എയെയും മകന്‍ ആര്യാടന്‍ ഷൌക്കത്തിനെയും തെറിവിളിച്ചായിരുന്നു പ്രകടനം. പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള എംഎല്‍എയുടെ വസതിയില്‍ പൊലീസ്കാവല്‍ ഏര്‍പ്പെടുത്തി. ലീഗുകാര്‍ വസതിയിലേക്ക് മാര്‍ച്ച്ചെയ്യുമെന്നും കല്ലെറിയുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്യാടന്റെ വസതിയില്‍ സംഘടിച്ചു. രാജി സമര്‍പ്പിച്ച ശേഷം ലീഗ് പ്രകടനമായി പോയതിനു പിന്നാലെ കോണ്ര്‍ഗസും പ്രകടനം ആരംഭിച്ചു. പൊലീസ്സ്റ്റേഷന് തൊട്ടടുത്ത ലീഗ് ഓഫീസിന് സമീപമുള്ള റോഡില്‍നിന്നും കോഗ്രസ് പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പത്രപ്രവര്‍ത്തകര്‍ കൂടിനിന്ന സ്ഥലത്താണ് കല്ല് വന്ന് പതിച്ചത്. ഇരു വിഭാഗം പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ പൊലീസിന് ഏറെ പാടുപെടേണ്ടിവന്നു. ലീഗുകാര്‍ പ്രകടനം അവസാനിപ്പിച്ചതോടെ കോഗ്രസുകാര്‍ പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജ്യോതിപ്പടിയില്‍ പൊലീസ് തടഞ്ഞു. ടൌണിലെ സംഘര്‍ഷാവസ്ഥ കാരണം എംഎല്‍എ പങ്കെടുക്കേണ്ട പൊതുപരിപാടി രണ്ടര മണിക്കൂര്‍ വൈകി. കുടുംബശ്രീ ബ്ളോക്ക്തല മാസച്ചന്തയാണ് രാവിലെ 10 മണിക്ക് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ ഉദ്ഘാടനംചെയ്യേണ്ടിയിരുന്നത്. യൂത്ത്ലീഗ് കരിങ്കൊടി കാണിക്കുമെന്ന വാര്‍ത്ത പരന്നതോടെ കോഗ്രസ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്ത് തമ്പടിച്ചിരുന്നു. ആര്യാടനെയും മകനെയും തെറിവിളിച്ച് ലീഗ് പ്രകടനം നടത്തിയപ്പോള്‍ കോഗ്രസ് പ്രവര്‍ത്തകര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുള്‍വഹാബ് എന്നിവരെയും തെറിവിളിച്ചാണ് പകരം വീട്ടിയത്.