Saturday, May 24, 2008

യു പി എ സര്‍ക്കാര്‍ 5-) വര്‍ഷത്തിലേക്ക്

യു പി എ സര്‍ക്കാര്‍ 5-) വര്‍ഷത്തിലേക്ക്


വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയ സന്ദര്‍ഭത്തിലാണ് യുപിഎ സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിക്കുകയും മുന്നണി മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ടിവന്ന കോഗ്രസ് ഒരു പുതിയ സാഹചര്യത്തെയാണ് അഭിമുഖീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയെ നേരിടുന്നതിനും ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കോഗ്രസിനെ നിര്‍ബന്ധിക്കുന്നതിനും രൂപംനല്‍കിയ പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിന് എത്രമാത്രം പ്രതിബദ്ധത കാണിച്ചെന്നതാണ് വാര്‍ഷികത്തിലെ വിലയിരുത്തലിലെ പ്രധാന ഘടകം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് ഇടതുപക്ഷം യുപിഎയെ പിന്തുണച്ചത്. വര്‍ഗീയകലാപങ്ങളില്ലാത്ത അവസ്ഥ രാജ്യത്തുണ്ടായി എന്നത് അഭിമാനകരമാണ്. എന്നാല്‍, വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ സാമൂഹ്യപരിസരം ഇല്ലാതാക്കുന്നതിനാവശ്യമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിബദ്ധത കാട്ടിയില്ലെന്നത് കാണാതിരുന്നുകൂടാ. ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന ജനങ്ങള്‍ അധികാരത്തിലിരിക്കുന്ന മുന്നണിക്കും പാര്‍ടിക്കും എതിരെ വിധിയെഴുതുന്നത് സ്വാഭാവികമാണ്. കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനകാരണം അന്വേഷിക്കാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്തതിന്റെ പ്രത്യാഘാതം കോഗ്രസ് നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വളര്‍ച്ചനിരക്കിന്റെയും രൂപയുടെ ഉയരുന്ന മൂല്യത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ച് ഉദാരവല്‍ക്കരണത്തെ പ്രകീര്‍ത്തിക്കുകയാണ് മൂന്നാം വാര്‍ഷികത്തില്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും ചെയ്തതെങ്കില്‍ ഇത്തവണ അതിനുപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. സമ്പദ്ഘടന പ്രതീക്ഷിച്ച വളര്‍ച്ചനിരക്ക് കാണിക്കുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ചെപ്പടിവിദ്യകൊണ്ടൊന്നും കാര്‍ഷികമേഖലയ്ക്ക് പുതിയ ഉണര്‍വുനല്‍കാന്‍ കഴിഞ്ഞില്ല. പൊതുവിതരണസമ്പ്രദായത്തെ തകര്‍ത്തതിന്റെയും കാര്‍ഷികമേഖലയുടെ തകര്‍ച്ച സൃഷ്ടിച്ച വാങ്ങല്‍ശേഷിയുടെ ഇടിവിന്റെയും ഫലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അവശ്യസാധനങ്ങള്‍പോലും വാങ്ങാന്‍ കഴിയാതെ ജനം കഷ്ടപ്പെടുന്നു. ഒരു സര്‍ക്കാരിനും അഭിമാനിക്കാന്‍ കഴിയാവുന്നതല്ല ഈ സാഹചര്യം. നയങ്ങള്‍ തിരുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ജനപിന്തുണ ഇടിയുന്നതിനു പ്രധാന കാരണം. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു തുടങ്ങി പ്രീമിയര്‍ ക്രിക്കറ്റ് ലീഗിനുവരെ വന്‍ നികുതി ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തില്‍ ഇത്തരം സമീപനം സ്വീകരിക്കാറില്ല. കാര്‍ഷിക മേഖലയിലെ അതീവഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കേരള മാതൃക ഉള്‍ക്കൊണ്ട് കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. എന്നാല്‍, ഉദ്ദേശിച്ച രൂപത്തില്‍ സാധാരണ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നിലയിലേക്ക് അതു മാറുമോ എന്നത് കാത്തിരുന്നു കാണണം. ഇടതുപക്ഷം തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളാണ് ചില പുരോഗമനപരമായ നടപടികള്‍ കൈകൊള്ളാന്‍ യുപിഎയെ പല ഘട്ടത്തിലും നിര്‍ബന്ധിതമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ രണ്ടു നിയമങ്ങള്‍ പാസാക്കിക്കാനും മറ്റൊരു ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഇടതുപക്ഷ ഇടപെടലിനെത്തുടര്‍ന്നാണ്. വിവരാവകാശനിയമവും തൊഴിലുറപ്പു പദ്ധതിയുമാണ് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു പ്രധാന സംഗതികള്‍. രാജ്യത്തെ എല്ലാ ജില്ലയിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ദീര്‍ഘവീക്ഷണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആദിവാസികള്‍ക്കും വനത്തില്‍ താമസിക്കുന്നവര്‍ക്കും വനാവകാശം നല്‍കുന്ന നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം വ്യവസ്ഥചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമാണെങ്കിലും അതിന്റെ തുടര്‍നടപടികളുടെ കാര്യത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദം വേണ്ടിവരുമെന്ന കാര്യം ഉറപ്പ്. യുപിഎ സര്‍ക്കാരിന്റെ നാലുവര്‍ഷ ഭരണത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലകളിലൊന്ന് വിദേശ നയമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും പൈതൃകത്തെ തള്ളിക്കളഞ്ഞ് അമേരിക്കയുടെ കാല്‍ക്കീഴില്‍ രാജ്യത്തെ കൊണ്ടുകെട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് ഇടതുപക്ഷം നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പായിരുന്നു. അമേരിക്കയുമായുള്ള ആണവകരാര്‍ പ്രയോഗത്തില്‍ വരുത്താന്‍ നടത്തിയ നീക്കം ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനുപോലും ഭീഷണിയായി മാറി. അമേരിക്ക വേണോ സര്‍ക്കാര്‍ വേണോ എന്ന കാര്യം കോഗ്രസിനു തീരുമാനിക്കാമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനു മുമ്പില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതമായി. കോഗ്രസിന്റെ നയങ്ങള്‍തന്നെ പിന്തുടരുന്ന ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളും പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് പ്രശ്നങ്ങളുടെ ഗൌരവം ഉള്‍ക്കൊള്ളാനും തിരുത്തല്‍പ്രക്രിയക്ക് നേതൃത്വംനല്‍കാനും യുപിഎയ്ക്ക് എത്രമാത്രം കഴിയുമെന്നതാണ് ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.

2 comments:

ജനശബ്ദം said...

യു പി എ സര്‍ക്കാര്‍ 5-) വര്‍ഷത്തിലേക്ക്


വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയ സന്ദര്‍ഭത്തിലാണ് യുപിഎ സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിക്കുകയും മുന്നണി മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ടിവന്ന കോഗ്രസ് ഒരു പുതിയ സാഹചര്യത്തെയാണ് അഭിമുഖീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയെ നേരിടുന്നതിനും ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കോഗ്രസിനെ നിര്‍ബന്ധിക്കുന്നതിനും രൂപംനല്‍കിയ പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിന് എത്രമാത്രം പ്രതിബദ്ധത കാണിച്ചെന്നതാണ് വാര്‍ഷികത്തിലെ വിലയിരുത്തലിലെ പ്രധാന ഘടകം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് ഇടതുപക്ഷം യുപിഎയെ പിന്തുണച്ചത്. വര്‍ഗീയകലാപങ്ങളില്ലാത്ത അവസ്ഥ രാജ്യത്തുണ്ടായി എന്നത് അഭിമാനകരമാണ്. എന്നാല്‍, വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ സാമൂഹ്യപരിസരം ഇല്ലാതാക്കുന്നതിനാവശ്യമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിബദ്ധത കാട്ടിയില്ലെന്നത് കാണാതിരുന്നുകൂടാ. ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന ജനങ്ങള്‍ അധികാരത്തിലിരിക്കുന്ന മുന്നണിക്കും പാര്‍ടിക്കും എതിരെ വിധിയെഴുതുന്നത് സ്വാഭാവികമാണ്. കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനകാരണം അന്വേഷിക്കാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്തതിന്റെ പ്രത്യാഘാതം കോഗ്രസ് നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വളര്‍ച്ചനിരക്കിന്റെയും രൂപയുടെ ഉയരുന്ന മൂല്യത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ച് ഉദാരവല്‍ക്കരണത്തെ പ്രകീര്‍ത്തിക്കുകയാണ് മൂന്നാം വാര്‍ഷികത്തില്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും ചെയ്തതെങ്കില്‍ ഇത്തവണ അതിനുപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. സമ്പദ്ഘടന പ്രതീക്ഷിച്ച വളര്‍ച്ചനിരക്ക് കാണിക്കുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ചെപ്പടിവിദ്യകൊണ്ടൊന്നും കാര്‍ഷികമേഖലയ്ക്ക് പുതിയ ഉണര്‍വുനല്‍കാന്‍ കഴിഞ്ഞില്ല. പൊതുവിതരണസമ്പ്രദായത്തെ തകര്‍ത്തതിന്റെയും കാര്‍ഷികമേഖലയുടെ തകര്‍ച്ച സൃഷ്ടിച്ച വാങ്ങല്‍ശേഷിയുടെ ഇടിവിന്റെയും ഫലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അവശ്യസാധനങ്ങള്‍പോലും വാങ്ങാന്‍ കഴിയാതെ ജനം കഷ്ടപ്പെടുന്നു. ഒരു സര്‍ക്കാരിനും അഭിമാനിക്കാന്‍ കഴിയാവുന്നതല്ല ഈ സാഹചര്യം. നയങ്ങള്‍ തിരുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ജനപിന്തുണ ഇടിയുന്നതിനു പ്രധാന കാരണം. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു തുടങ്ങി പ്രീമിയര്‍ ക്രിക്കറ്റ് ലീഗിനുവരെ വന്‍ നികുതി ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തില്‍ ഇത്തരം സമീപനം സ്വീകരിക്കാറില്ല. കാര്‍ഷിക മേഖലയിലെ അതീവഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കേരള മാതൃക ഉള്‍ക്കൊണ്ട് കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. എന്നാല്‍, ഉദ്ദേശിച്ച രൂപത്തില്‍ സാധാരണ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നിലയിലേക്ക് അതു മാറുമോ എന്നത് കാത്തിരുന്നു കാണണം. ഇടതുപക്ഷം തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളാണ് ചില പുരോഗമനപരമായ നടപടികള്‍ കൈകൊള്ളാന്‍ യുപിഎയെ പല ഘട്ടത്തിലും നിര്‍ബന്ധിതമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ രണ്ടു നിയമങ്ങള്‍ പാസാക്കിക്കാനും മറ്റൊരു ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഇടതുപക്ഷ ഇടപെടലിനെത്തുടര്‍ന്നാണ്. വിവരാവകാശനിയമവും തൊഴിലുറപ്പു പദ്ധതിയുമാണ് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു പ്രധാന സംഗതികള്‍. രാജ്യത്തെ എല്ലാ ജില്ലയിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ദീര്‍ഘവീക്ഷണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആദിവാസികള്‍ക്കും വനത്തില്‍ താമസിക്കുന്നവര്‍ക്കും വനാവകാശം നല്‍കുന്ന നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം വ്യവസ്ഥചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമാണെങ്കിലും അതിന്റെ തുടര്‍നടപടികളുടെ കാര്യത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദം വേണ്ടിവരുമെന്ന കാര്യം ഉറപ്പ്. യുപിഎ സര്‍ക്കാരിന്റെ നാലുവര്‍ഷ ഭരണത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലകളിലൊന്ന് വിദേശ നയമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും പൈതൃകത്തെ തള്ളിക്കളഞ്ഞ് അമേരിക്കയുടെ കാല്‍ക്കീഴില്‍ രാജ്യത്തെ കൊണ്ടുകെട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് ഇടതുപക്ഷം നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പായിരുന്നു. അമേരിക്കയുമായുള്ള ആണവകരാര്‍ പ്രയോഗത്തില്‍ വരുത്താന്‍ നടത്തിയ നീക്കം ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനുപോലും ഭീഷണിയായി മാറി. അമേരിക്ക വേണോ സര്‍ക്കാര്‍ വേണോ എന്ന കാര്യം കോഗ്രസിനു തീരുമാനിക്കാമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനു മുമ്പില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതമായി. കോഗ്രസിന്റെ നയങ്ങള്‍തന്നെ പിന്തുടരുന്ന ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളും പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് പ്രശ്നങ്ങളുടെ ഗൌരവം ഉള്‍ക്കൊള്ളാനും തിരുത്തല്‍പ്രക്രിയക്ക് നേതൃത്വംനല്‍കാനും യുപിഎയ്ക്ക് എത്രമാത്രം കഴിയുമെന്നതാണ് ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.

ജനശബ്ദം said...

യു പി എ സര്‍ക്കാര്‍ 5-) വര്‍ഷത്തിലേക്ക്


വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയ സന്ദര്‍ഭത്തിലാണ് യുപിഎ സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിക്കുകയും മുന്നണി മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ടിവന്ന കോഗ്രസ് ഒരു പുതിയ സാഹചര്യത്തെയാണ് അഭിമുഖീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതയെ നേരിടുന്നതിനും ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കോഗ്രസിനെ നിര്‍ബന്ധിക്കുന്നതിനും രൂപംനല്‍കിയ പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിന് എത്രമാത്രം പ്രതിബദ്ധത കാണിച്ചെന്നതാണ് വാര്‍ഷികത്തിലെ വിലയിരുത്തലിലെ പ്രധാന ഘടകം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനാണ് ഇടതുപക്ഷം യുപിഎയെ പിന്തുണച്ചത്. വര്‍ഗീയകലാപങ്ങളില്ലാത്ത അവസ്ഥ രാജ്യത്തുണ്ടായി എന്നത് അഭിമാനകരമാണ്. എന്നാല്‍, വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ സാമൂഹ്യപരിസരം ഇല്ലാതാക്കുന്നതിനാവശ്യമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിബദ്ധത കാട്ടിയില്ലെന്നത് കാണാതിരുന്നുകൂടാ. ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം അനുഭവിക്കുന്ന ജനങ്ങള്‍ അധികാരത്തിലിരിക്കുന്ന മുന്നണിക്കും പാര്‍ടിക്കും എതിരെ വിധിയെഴുതുന്നത് സ്വാഭാവികമാണ്. കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനകാരണം അന്വേഷിക്കാനും പാഠം ഉള്‍ക്കൊള്ളാനും തയ്യാറാകാത്തതിന്റെ പ്രത്യാഘാതം കോഗ്രസ് നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വളര്‍ച്ചനിരക്കിന്റെയും രൂപയുടെ ഉയരുന്ന മൂല്യത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ച് ഉദാരവല്‍ക്കരണത്തെ പ്രകീര്‍ത്തിക്കുകയാണ് മൂന്നാം വാര്‍ഷികത്തില്‍ മന്‍മോഹന്‍സിങ്ങും ചിദംബരവും ചെയ്തതെങ്കില്‍ ഇത്തവണ അതിനുപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. നാണയപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. സമ്പദ്ഘടന പ്രതീക്ഷിച്ച വളര്‍ച്ചനിരക്ക് കാണിക്കുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ചെപ്പടിവിദ്യകൊണ്ടൊന്നും കാര്‍ഷികമേഖലയ്ക്ക് പുതിയ ഉണര്‍വുനല്‍കാന്‍ കഴിഞ്ഞില്ല. പൊതുവിതരണസമ്പ്രദായത്തെ തകര്‍ത്തതിന്റെയും കാര്‍ഷികമേഖലയുടെ തകര്‍ച്ച സൃഷ്ടിച്ച വാങ്ങല്‍ശേഷിയുടെ ഇടിവിന്റെയും ഫലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അവശ്യസാധനങ്ങള്‍പോലും വാങ്ങാന്‍ കഴിയാതെ ജനം കഷ്ടപ്പെടുന്നു. ഒരു സര്‍ക്കാരിനും അഭിമാനിക്കാന്‍ കഴിയാവുന്നതല്ല ഈ സാഹചര്യം. നയങ്ങള്‍ തിരുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ജനപിന്തുണ ഇടിയുന്നതിനു പ്രധാന കാരണം. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു തുടങ്ങി പ്രീമിയര്‍ ക്രിക്കറ്റ് ലീഗിനുവരെ വന്‍ നികുതി ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തില്‍ ഇത്തരം സമീപനം സ്വീകരിക്കാറില്ല. കാര്‍ഷിക മേഖലയിലെ അതീവഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കേരള മാതൃക ഉള്‍ക്കൊണ്ട് കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. എന്നാല്‍, ഉദ്ദേശിച്ച രൂപത്തില്‍ സാധാരണ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നിലയിലേക്ക് അതു മാറുമോ എന്നത് കാത്തിരുന്നു കാണണം. ഇടതുപക്ഷം തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളാണ് ചില പുരോഗമനപരമായ നടപടികള്‍ കൈകൊള്ളാന്‍ യുപിഎയെ പല ഘട്ടത്തിലും നിര്‍ബന്ധിതമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ വിപ്ളവകരമായ രണ്ടു നിയമങ്ങള്‍ പാസാക്കിക്കാനും മറ്റൊരു ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഇടതുപക്ഷ ഇടപെടലിനെത്തുടര്‍ന്നാണ്. വിവരാവകാശനിയമവും തൊഴിലുറപ്പു പദ്ധതിയുമാണ് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു പ്രധാന സംഗതികള്‍. രാജ്യത്തെ എല്ലാ ജില്ലയിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ദീര്‍ഘവീക്ഷണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കുന്നതിനു തടസ്സമാകുന്നുണ്ട്. ആദിവാസികള്‍ക്കും വനത്തില്‍ താമസിക്കുന്നവര്‍ക്കും വനാവകാശം നല്‍കുന്ന നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ സംവരണം വ്യവസ്ഥചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമാണെങ്കിലും അതിന്റെ തുടര്‍നടപടികളുടെ കാര്യത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദം വേണ്ടിവരുമെന്ന കാര്യം ഉറപ്പ്. യുപിഎ സര്‍ക്കാരിന്റെ നാലുവര്‍ഷ ഭരണത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട മേഖലകളിലൊന്ന് വിദേശ നയമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും പൈതൃകത്തെ തള്ളിക്കളഞ്ഞ് അമേരിക്കയുടെ കാല്‍ക്കീഴില്‍ രാജ്യത്തെ കൊണ്ടുകെട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് ഇടതുപക്ഷം നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പായിരുന്നു. അമേരിക്കയുമായുള്ള ആണവകരാര്‍ പ്രയോഗത്തില്‍ വരുത്താന്‍ നടത്തിയ നീക്കം ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനുപോലും ഭീഷണിയായി മാറി. അമേരിക്ക വേണോ സര്‍ക്കാര്‍ വേണോ എന്ന കാര്യം കോഗ്രസിനു തീരുമാനിക്കാമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനു മുമ്പില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതമായി. കോഗ്രസിന്റെ നയങ്ങള്‍തന്നെ പിന്തുടരുന്ന ബിജെപിക്ക് പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയം. വര്‍ഗീയതയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളും പുതിയ അനുഭവമാണ് പകര്‍ന്നുനല്‍കിയത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് പ്രശ്നങ്ങളുടെ ഗൌരവം ഉള്‍ക്കൊള്ളാനും തിരുത്തല്‍പ്രക്രിയക്ക് നേതൃത്വംനല്‍കാനും യുപിഎയ്ക്ക് എത്രമാത്രം കഴിയുമെന്നതാണ് ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.