Thursday, May 8, 2008

നമ്മുടെ അന്നം മുടക്കാന്‍ ഇവരാര്‌ ?

നമ്മുടെ അന്നം മുടക്കാന്‍ ഇവരാര്‌ ?
കെ ഇ എന്‍


തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരിപോലും ഇല്ലാതെ വീട്ടില്‍ വിറച്ചിരിക്കുന്ന കുട്ടി, കല്‍ക്കരിത്തൊഴിലാളിയായ അഛനോട്‌ ചോദിച്ചു: ഇന്നെന്താണഛാ കമ്പനിയില്‍ പോവാത്തത്‌?
അഛന്‍ പറഞ്ഞു: മോനേ, കമ്പനി പൂട്ടിയിരിക്കുകയാണ്‌. മകന്‍ ചോദിച്ചു: എന്തിനാണച്‌ഛാ കമ്പനി പൂട്ടിയത്‌? അഛന്‍ പറഞ്ഞു: 'അമിതോല്‍പാദനം നിമിത്തമാണ്‌'. മകന്‍ ചോദിച്ചു: 'എന്താണഛാ ഈ അമിതോല്‍പാദനം'? അഛന്‍ പറഞ്ഞു: 'ഉല്‍പാദനം, ജനങ്ങളുടെ മുഴുവന്‍ ആവശ്യവും കഴിഞ്ഞു പിന്നെയും വര്‍ധിച്ചിരിക്കുന്നു'. അപ്പോള്‍ തണുത്തു വിറങ്ങലിച്ച ആ കല്‍ക്കരിത്തൊഴിലാളിയുടെ മകന്‍ ചോദിച്ചു 'എന്നിട്ടും എന്താണഛാ നമുക്കു തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരി പോലും കിട്ടാത്തത്‌?'
പഴയ കഥയിലെ കല്‍ക്കരിത്തൊഴിലാളിയുടെ കുട്ടിയുടെ ചോദ്യത്തിന്‌ ഇന്നും ഉത്തരം പറയാന്‍ കഴിയാത്തവരാണു വിലക്കയറ്റത്തെക്കുറിച്ച്‌ ഇപ്പോള്‍ പുതിയ കഥകള്‍ എഴുതുന്നത്‌!
ലോകം മുഴുവന്‍ വെട്ടിവിഴുങ്ങുന്നവര്‍, ഇന്ന്‌ അല്‍പസ്വല്‍പം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ പാവം മധ്യവര്‍ഗമനുഷ്യര്‍ക്കു നേരേയാണു മിസൈല്‍ തിരിച്ചുവച്ചിരിക്കുന്നത്‌! മീന്‍വില വര്‍ധിക്കാന്‍ കാരണം, 'ഗള്‍ഫുകാര്‍' നല്‍കുന്ന 'അധികവില'യാണെന്ന്‌ ആക്ഷേപിച്ചവര്‍, മദ്യശാലയില്‍ തങ്ങള്‍ കൊടുക്കുന്ന 'അധികപണം' കൊണ്ട്‌, മദ്യത്തിനു വില കൂടിയതായി വിലപിച്ചു കേട്ടിട്ടില്ല. മദ്യശാലയില്‍ നൂറു രൂപ ടിപ്പ്‌ കൊടുക്കാം, മീന്‍ചാപ്പയിലതു പാടില്ല എന്ന്‌ എന്തിനു വാദിക്കണം? മത്തിക്കെന്തു ടിപ്പ്‌ എന്ന കാഴ്‌ചപ്പാട്‌ യുക്‌തിസഹമല്ല. ലോകംതന്നെയും തിന്നുതീര്‍ക്കുന്നവര്‍, അത്യാവശ്യം ഭക്ഷണം കഴിച്ചുതുടങ്ങിയവര്‍ക്കു നേരെ, ഇവ്വിധം ആക്രാന്തം കാണിക്കുന്നത്‌ അത്രപോലും യുക്‌തിസഹമല്ല.
''തുമ്പികള്‍ക്കു പിന്നാലെ പറന്ന കുട്ടികള്‍ക്ക്‌ ഇരപിടിയന്മാര്‍ സുവര്‍ണ മുട്ടകള്‍ വര്‍ഷിച്ചു. മുട്ട പൊട്ടി പുറത്തുവന്ന തീമലകള്‍ അവരുടെ പള്ളിക്കൂടങ്ങളേയും മിനാരങ്ങളേയും വിഴുങ്ങി. വിശന്നുവലഞ്ഞ അവര്‍ക്കു പിന്നെ നിലവിളിക്കേണ്ടി വന്നില്ല.'' ('ഇറാക്ക്‌' എന്ന വി. ജയകോശിന്റെ കഥ 'മൈക്രോകോസം' എന്ന സമാഹാരത്തില്‍ നിന്ന്‌).
ഇറാക്കിലും അഫ്‌ഗാനിസ്‌ഥാനിലും വിശന്നുതളര്‍ന്ന കുഞ്ഞുങ്ങളെ ആകര്‍ഷിക്കാന്‍ ആദ്യം ഭക്ഷണപ്പൊതിയും പിന്നെ ബോംബും വര്‍ഷിച്ചവര്‍, ഇന്നു ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച്‌ വ്യാകുലരായിരിക്കുന്നു! സ്വന്തം വ്യവസ്‌ഥയുടെ വളര്‍ച്ചയ്‌ക്കുള്ള, 'അന്നമായി' ആയുധ വ്യവസായത്തെ ആഘോഷിക്കുന്നവരാണ്‌, അല്‍പാല്‍പമായി ഭക്ഷണം കഴിച്ചു തുടങ്ങിയ മൂന്നാംലോക മനുഷ്യനെ, സാമ്പത്തികശാസ്‌ത്രം പഠിപ്പിക്കുന്നത്‌! നല്ല വിള എങ്ങനെയാണ്‌ ഒരു വിനയാകുന്നതെന്നും, അമിതോല്‍പാദനം എങ്ങനെയാണ്‌ പട്ടിണി സൃഷ്‌ടിക്കുന്നതെന്നും വിശദീകരിക്കാത്തവര്‍ വിലക്കയറ്റത്തിനു കാരണം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്‌ഥ സൃഷ്‌ടിച്ചത്‌, പുതുതായി വെള്ളം കുടിക്കാനാരംഭിച്ച മൂന്നാംലോക മനുഷ്യരാണെന്ന്‌ നാളെയിവര്‍ വിളിച്ചുകൂവും!
ദൈവം ചിരിച്ചപ്പോഴാണ്‌ അരുവികളുണ്ടായതെന്നതു പഴയ കഥ. ദൈവം കുപ്പിക്കുള്ളിലിരുന്നാണ്‌ ചിരിക്കുന്നതെന്നു പുതിയ കഥ!
ആയുര്‍ദൈര്‍ഘ്യം ഇങ്ങനെ വര്‍ധിച്ചതു കൊണ്ടാണോ, അതോ സാംക്രമിക രോഗങ്ങള്‍ നിമിത്തം കൂട്ടമരണങ്ങള്‍ നടക്കുന്നതു കൊണ്ടാണോ, ശവപ്പെട്ടിക്കു വിലകൂടുന്നതെന്നു കണ്ടെത്താന്‍ ഉടന്‍ ഒരു മാര്‍ക്കറ്റ്‌ സര്‍വേ സംഘടിപ്പിക്കണം. മുമ്പ്‌ ജന്മിമാര്‍ ഒരുക്കിയ, 'സര്‍വാണിസദ്യയില്‍' നിരന്നിരിക്കുന്ന കുടിയാന്മാരോട്‌, അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 'മതിയെടാ തിന്നുമുടിച്ചത്‌' എന്നു ജന്മിമാര്‍ പറയുമായിരുന്നത്രേ.
പക്ഷേ, അന്നു ജന്മി, സ്വന്തം ചെലവില്‍ ഒരു നല്ല ഭക്ഷണം നല്‍കിയതിനു ശേഷമാണ്‌ ഇപ്രകാരം പരിഹസിച്ചതെങ്കില്‍ ഇന്നു സാമ്രാജ്യത്വം ഒരു 'സൗജന്യം' പോലും നല്‍കാതെയാണ്‌, ഇപ്പണി, ഏറ്റെടുത്തിരിക്കുന്നത്‌. 'നല്ലത്‌ മാത്രം തിന്നൂ, മറ്റെല്ലാം മറക്കൂ' എന്ന 'ഉപഭോഗമന്ത്രം' സൃഷ്‌ടിച്ചവര്‍ തന്നെയാണ്‌, ഇന്നു തിരിഞ്ഞുനിന്ന്‌ നിങ്ങളുടെ മുടിഞ്ഞ തീറ്റയാണു സര്‍വകുഴപ്പങ്ങള്‍ക്കും കാരണമെന്നു പറഞ്ഞ്‌ കലമ്പല്‍ കൂട്ടുന്നത്‌.
സൈനികവല്‍കൃത മൂലധനത്തിന്റെ സര്‍വാധിപത്യ ഹുങ്കാണു മധ്യവര്‍ഗത്തിന്റെ ഭക്ഷണശീലത്തിന്നെതിരേയെന്ന വ്യാജേന മൂന്നാംലോക മനുഷ്യര്‍ക്കെതിരേ ബുഷ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌.
ബുഷിനെക്കൊണ്ട്‌ പ്രസ്‌തുത പ്രസ്‌താവന പിന്‍വലിപ്പിക്കുംവിധം ശക്‌തമായ പ്രക്ഷോഭം ഉയര്‍ന്നുവരുന്നില്ലെങ്കില്‍, ഇതിലും വലിയ അല്‍പത്വം സാമ്രാജ്യത്വം ആവര്‍ത്തിക്കും. അതിന്നെതിരേ ഉരുക്കുപോലെ ഉറച്ച ഐക്യം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭത്തിലും, തൊഴിലാളികളുടെ തലയ്‌ക്കിട്ട്‌ രണ്ടു കുത്ത്‌ കൊടുക്കാനാണ്‌, നിര്‍ഭാഗ്യവശാല്‍ നമ്മുടെ, ''ജന്മഭൂമിക്ക്‌'' ഉത്സാഹം! 'സാമ്രാജ്യത്വം വരുത്തിയ മൂന്നാംലോകത്തിന്റെ ദുരവസ്‌ഥയെക്കുറിച്ച്‌', പ്രതികരിക്കേണ്ട സമയത്തും, 'കമ്യൂണിസം വരുത്തിയ കേരളത്തിന്റെ ദുരവസ്‌ഥയെക്കുറിച്ചാണവര്‍, പതിവു തെറ്റിക്കാതെ, പ്രതികരിച്ചിരിക്കുന്നത്‌! 'ക്യാപിറ്റല്‍ മിലിറ്റന്‍സിയെ'ക്കുറിച്ചല്ല, 'ലേബര്‍ മിലിറ്റന്‍സിയെക്കുറിച്ചാണവര്‍' ഈ സമയത്തും വാചാലമാവുന്നത്‌.
ഉപഭോക്‌താവിനെ ഇന്നലെവരെ രാജാവ്‌ എന്നു വിളിച്ചാദരിച്ചവരാണ്‌, ഇപ്പോളവരെ, തീറ്റപ്പണ്ടാരങ്ങള്‍ എന്നു തെറിവിളിക്കുന്നത്‌.
ലോകത്തിലെങ്ങുമുള്ള സമ്പത്തിന്റെ മുകളില്‍ സ്വന്തം കൊടി പറത്താന്‍ ശ്രമിക്കുന്നവര്‍, പ്രകൃതിസമ്പത്ത്‌ മുഴുവന്‍ കൊള്ളചെയ്യുന്നവര്‍, ഉന്നത സാങ്കേതികവിദ്യയെ മൂഴുവന്‍ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ആണവകുത്തക സ്‌ഥാപിച്ചവര്‍, മാധ്യമ മേല്‍ക്കോയ്‌മവഴി പരോക്ഷമായും, സൈനിക ഇടപെടല്‍ വഴി പ്രത്യക്ഷമായും ലോകസമാധാനത്തെ വേട്ടയാടുന്നവര്‍ അവരാണ്‌, മൂന്നാംലോക മനുഷ്യരോട്‌ വിലക്കയറ്റത്തിനു കാരണം നിങ്ങള്‍ ഒരു 'തവി' ചോറ്‌ അധികം തിന്നുന്നതാണെന്നു നാണമില്ലാതെ തട്ടിവിടുന്നത്‌! തീറ്റയില്‍, കുടിയില്‍, കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്ക മലര്‍ന്നു കിടന്നു തുപ്പുകയാണ്‌!
'അരിയും തിന്ന്‌, ആശാരിച്ചിയേയും കടിച്ചു പട്ടി' പിന്നെയും കുരയ്‌ക്കുകയാണ്‌. ഒരു ജന സമൂഹത്തിന്റെയാകെ ചോര കുടിച്ചു കൊഴുത്തവര്‍, നിങ്ങള്‍ വെള്ളം കുടിക്കുന്നത്‌ കൊണ്ടാണു ഭൂമിയുടെ കുടിനീരുറവകളെല്ലാം അടഞ്ഞുപോകുന്നതെന്നു ആക്രോശിക്കുകയാണ്‌. ചൈനയിലെയും ഇന്ത്യയിലെയും ജനസംഖ്യ പകുതി കുറഞ്ഞിരുന്നെങ്കില്‍, ഭൂമി ഇത്രമാത്രം മനുഷ്യരെക്കൊണ്ടു ഞെരുങ്ങുമായിരുന്നില്ലെന്നാണു ബുഷ്‌ വിളിച്ചു കൂവുന്നത്‌.
മനുഷ്യര്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടേയില്ലായിരുന്നെങ്കില്‍ , ഭക്ഷ്യക്ഷാമമോ, വിലക്കയറ്റമോ ഒന്നുമുണ്ടാകുമായിരുന്നില്ലെന്നാണ്‌, ഇവരിപ്പോള്‍ പുതുതായി കണ്ടു പിടിച്ചിരിക്കുന്നത്‌. കടമ്മനിട്ടയുടെ, 'പുഴുങ്ങിയ മുട്ടകള്‍' എന്ന കവിതയിലെ , മുട്ടയ്‌ക്ക് 'ഞങ്ങളെ ചൂടുതന്നുവിരിയിക്കരുത്‌. ഞങ്ങളെ ജന്തുക്കളാക്കരുത്‌' എന്നു കരഞ്ഞു പറഞ്ഞത്‌, അവര്‍ കവികളെപ്പോലെ കടന്നുകാണാന്‍ കഴിവു നേടിയ, 'ക്രാന്തദര്‍ശികളായതുകൊണ്ടാവണം. ഈ ഭൂമി ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും തിന്നു തീര്‍ക്കാനുള്ള തീറ്റസാധനമല്ലെന്ന ബുഷിന്റെ ഇന്നത്തെ അരുളപ്പാടിന്റെ മുന്‍കൂര്‍ മുരള്‍ച്ചകള്‍, സഹജാവബോധം കൊണ്ടു അവയെന്നോ തിരിച്ചറിഞ്ഞിരിക്കണം.
ആരൊക്കെ എത്രയൊക്കെ തിന്നണമെന്നു തീരുമാനിക്കാന്‍ അമേരിക്ക ലോകത്തിന്റെ തന്തയല്ല. നാളിതുവരെ ജനാധിപത്യം നിലനിര്‍ത്താനെന്ന വ്യാജേന, നരനായാട്ടിനു നേതൃത്വം കൊടുത്തവര്‍, ഇപ്പോള്‍ ,ആരൊക്കെ എത്രയൊക്കെ തിന്നുന്നു എന്നു തിട്ടപ്പെടുത്താനുളള അവകാശം സ്വന്തം ഉള്ളം കൈയിലെടുക്കുമ്പോള്‍, ' നീ നിന്റെ പാടു നോക്കി പോടാ പുല്ലേ എന്നു പറയാന്‍,' പോടാ ബ്രിട്ടാ എന്നാര്‍ത്തു വിളിച്ച സ്വാതന്ത്ര്യസ്‌നേഹികളായ ഒരു ജനതയുടെ പിന്‍മുറക്കാര്‍ക്കു കഴിയാതെ പോകരുത്‌. സ്വന്തം ആഡംബര സൗകര്യങ്ങള്‍ കാത്തു സംരക്ഷിക്കാന്‍വേണ്ടി, ഭക്ഷ്യ ധാന്യങ്ങളുപയോഗിച്ച്‌ ഇന്ധനമുണ്ടാക്കുന്നവരാണ്‌, സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കുന്നവരുടെ മേല്‍, കുറ്റാരോപണങ്ങള്‍ വലിച്ചെറിയുന്നത്‌.
സാമ്രാജ്യത്വമാണ്‌ ലോകം ഇന്നഭിമുഖീകരിക്കുന്ന മുഖ്യ വിപത്തെന്ന വസ്‌തുത മറച്ചുപിടിക്കാനാണ്‌ , മാധ്യമ പിന്തുണയോടെ, ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള കൃത്രിമ വിവാദങ്ങള്‍ക്കു യു.എസ്‌. ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്‌.
ബഹുരാഷ്‌ട്ര കുത്തകകളാണ്‌ വിലക്കയറ്റം സഷ്‌ടിക്കുന്നത്‌. പൊതുവിതരണ വ്യവസ്‌ഥ തകര്‍ത്ത ആഗോള സാമ്പത്തിക നയങ്ങളാണ്‌, അവസ്‌ഥ ഇത്രയും വഷളാക്കിയത്‌. എന്നിട്ടും സാമ്രാജ്യത്വം പതിവുപോലെ, ജനങ്ങളെയാണു കുറ്റവാളികളായി മുദ്രകുത്തുന്നത്‌!
ഇന്ത്യയിലെ മുപ്പത്തിയഞ്ചു കോടി മധ്യവര്‍ഗ മനുഷ്യര്‍ക്കു നേരെ തിരിഞ്ഞുനിന്നു, വിലക്കയറ്റസിദ്ധാന്തം അവതരിപ്പിക്കുന്ന ബുഷ്‌ മറന്നത്‌, എഴുപതോളം കോടി വരുന്ന ദാരിദ്ര്യ രേഖയിലും, അതിന്നടുത്തും താമസിക്കുന്ന ഭൂരിപക്ഷം മനുഷ്യരേയാണ്‌.
മുപ്പത്തിയഞ്ചു കോടി ജനം സുഭിക്ഷമായി തിന്നാന്‍ തുടങ്ങിയപ്പോള്‍, ഇത്രയും വിലകൂടിയെങ്കില്‍ ഒരു നൂറു കോടി ജനം അങ്ങനെ തിന്നാന്‍ തുടങ്ങുമ്പോള്‍ ഭക്ഷണമാകെ അപ്രത്യക്ഷമാവും എന്നാണോ ബുഷിന്റെ നവ സാമ്പത്തികശാസ്‌ത്രം പ്രഖ്യാപിക്കാന്‍ പോകുന്നത്‌?
ഇന്ത്യക്കാര്‍ എന്തു തിന്നണമെന്നു ഇന്ത്യക്കാരാണു തീരുമാനിക്കേണ്ടത്‌. ബുഷിന്‌ അതേക്കുറിച്ചു ഒരു വാക്ക്‌ ഉച്ചരിക്കാന്‍ അവകാശമില്ല.'ബുഷേ, പോയി പണിനോക്ക്‌ എന്ന്‌, മറ്റെല്ലാ 'ഞഞ്ഞാമിഞ്ഞകളും' മാറ്റിവച്ച്‌ പറയാന്‍ ഇനിയും ഇന്ത്യക്കാര്‍ക്കു കഴിയുന്നില്ലെങ്കില്‍, കാലം നമ്മെ, 'ഇരുകാലിമാടുകള്‍' എന്നു വിളിച്ചേക്കും!.
നവീന ഉദാരവത്‌കരണം എന്നത്‌ സാമ്രാജ്യത്വത്തിന്റെ ആദര്‍ശമാണ്‌; സാമ്രാജ്യത്വം ലോകാധിപത്യം നേടാന്‍ ശ്രമിക്കുന്ന ഘട്ടത്തിന്റെ ആദര്‍ശമാണ്‌ അവരുടെ ആശയങ്ങള്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്‌. എന്നാല്‍, അമേരിക്കയ്‌ക്ക് ഈ ആശയങ്ങളൊന്നും ബാധകമല്ല.
കമ്മി ബജറ്റുകളുണ്ടാവരുതെന്ന്‌ അവര്‍ ലാറ്റിനമേരിക്കക്കാരോടും മൂന്നാംലോക രാജ്യങ്ങളോടും പറയുമ്പോള്‍ത്തന്നെ അമേരിക്കയുടെ ബജറ്റ്‌ കമ്മി 400 ബില്യണ്‍ ഡോളറാണ്‌. അങ്ങനെ അവര്‍ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള കരുത്തുറ്റ കറന്‍സികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ യന്ത്രമായി മാറുകയാണ്‌. വിദേശവ്യാപാരശിഷ്‌ടത്തില്‍ കമ്മി കാണരുത്‌ എന്ന്‌ അവര്‍ മറ്റു രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. പക്ഷേ, ഈ മേഖലയില്‍ ലോകത്തില്‍വച്ച്‌ ഏറ്റവുമേറെ കമ്മിയുള്ളത്‌ അവരുടെ രാജ്യത്താണ്‌.
ഒരു രാജ്യവും ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കരുതെന്നു ശഠിക്കുമ്പോള്‍ അത്തരം സംരക്ഷണം ഏറ്റവുമധികം കൊടുക്കുന്നത്‌ അവരാണ്‌. മറ്റു രാജ്യങ്ങളില്‍ കൃഷിക്കോ വ്യവസായങ്ങള്‍ക്കോ സര്‍ക്കാര്‍ സഹായധനം നല്‍കരുതെന്നു പറയുമ്പോള്‍ത്തന്നെ, അത്തരം സബ്‌സിഡികള്‍ നല്‍കുന്നതില്‍ മുമ്പന്മാര്‍ അവര്‍ തന്നെ.
സ്വതന്ത്രവ്യാപാരത്തിന്മേല്‍ ഒരു നിയന്ത്രണമുണ്ടാകരുതെന്നു പറയുന്ന അവര്‍, അവരുടെ സൗകര്യത്തിന്നുള്ള സ്വതന്ത്ര വ്യാപാരമേ അനുവദിക്കുന്നുള്ളൂ. അമേരിക്കയും അന്താരാഷ്‌്ട്ര നാണയനിധിയുംകൂടി ഉണ്ടാക്കിയ നയങ്ങള്‍ നമ്മെ എവിടെയാണ്‌ എത്തിച്ചിരിക്കുന്നത്‌?
ഒളിമ്പിക്‌ ചാമ്പ്യന്‍മാരുടെ ഒരു ടീമും, ബാലവാടിക്കുട്ടികളുടെ ഒരു ടീമും കൂടി, ഇരുടീമുകള്‍ക്കും ഒരേ നിയമാവലി തന്നെ ബാധകമായ ഒരു ഫുട്‌ബോള്‍ മാച്ചുപോലെയുണ്ട്‌ ഈ കളി ('ഫിദല്‍ കാസ്‌ട്രോ'
).

2 comments:

ജനശബ്ദം said...

നമ്മുടെ അന്നം മുടക്കാന്‍ ഇവരാര്‌ ?
കെ ഇ എന്‍


തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരിപോലും ഇല്ലാതെ വീട്ടില്‍ വിറച്ചിരിക്കുന്ന കുട്ടി, കല്‍ക്കരിത്തൊഴിലാളിയായ അഛനോട്‌ ചോദിച്ചു: ഇന്നെന്താണഛാ കമ്പനിയില്‍ പോവാത്തത്‌?
അഛന്‍ പറഞ്ഞു: മോനേ, കമ്പനി പൂട്ടിയിരിക്കുകയാണ്‌. മകന്‍ ചോദിച്ചു: എന്തിനാണച്‌ഛാ കമ്പനി പൂട്ടിയത്‌? അഛന്‍ പറഞ്ഞു: 'അമിതോല്‍പാദനം നിമിത്തമാണ്‌'. മകന്‍ ചോദിച്ചു: 'എന്താണഛാ ഈ അമിതോല്‍പാദനം'? അഛന്‍ പറഞ്ഞു: 'ഉല്‍പാദനം, ജനങ്ങളുടെ മുഴുവന്‍ ആവശ്യവും കഴിഞ്ഞു പിന്നെയും വര്‍ധിച്ചിരിക്കുന്നു'. അപ്പോള്‍ തണുത്തു വിറങ്ങലിച്ച ആ കല്‍ക്കരിത്തൊഴിലാളിയുടെ മകന്‍ ചോദിച്ചു 'എന്നിട്ടും എന്താണഛാ നമുക്കു തണുപ്പകറ്റാന്‍ ഒരു കഷണം കല്‍ക്കരി പോലും കിട്ടാത്തത്‌?'
പഴയ കഥയിലെ കല്‍ക്കരിത്തൊഴിലാളിയുടെ കുട്ടിയുടെ ചോദ്യത്തിന്‌ ഇന്നും ഉത്തരം പറയാന്‍ കഴിയാത്തവരാണു വിലക്കയറ്റത്തെക്കുറിച്ച്‌ ഇപ്പോള്‍ പുതിയ കഥകള്‍ എഴുതുന്നത്‌!
ലോകം മുഴുവന്‍ വെട്ടിവിഴുങ്ങുന്നവര്‍, ഇന്ന്‌ അല്‍പസ്വല്‍പം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ പാവം മധ്യവര്‍ഗമനുഷ്യര്‍ക്കു നേരേയാണു മിസൈല്‍ തിരിച്ചുവച്ചിരിക്കുന്നത്‌! മീന്‍വില വര്‍ധിക്കാന്‍ കാരണം, 'ഗള്‍ഫുകാര്‍' നല്‍കുന്ന 'അധികവില'യാണെന്ന്‌ ആക്ഷേപിച്ചവര്‍, മദ്യശാലയില്‍ തങ്ങള്‍ കൊടുക്കുന്ന 'അധികപണം' കൊണ്ട്‌, മദ്യത്തിനു വില കൂടിയതായി വിലപിച്ചു കേട്ടിട്ടില്ല. മദ്യശാലയില്‍ നൂറു രൂപ ടിപ്പ്‌ കൊടുക്കാം, മീന്‍ചാപ്പയിലതു പാടില്ല എന്ന്‌ എന്തിനു വാദിക്കണം? മത്തിക്കെന്തു ടിപ്പ്‌ എന്ന കാഴ്‌ചപ്പാട്‌ യുക്‌തിസഹമല്ല. ലോകംതന്നെയും തിന്നുതീര്‍ക്കുന്നവര്‍, അത്യാവശ്യം ഭക്ഷണം കഴിച്ചുതുടങ്ങിയവര്‍ക്കു നേരെ, ഇവ്വിധം ആക്രാന്തം കാണിക്കുന്നത്‌ അത്രപോലും യുക്‌തിസഹമല്ല.
''തുമ്പികള്‍ക്കു പിന്നാലെ പറന്ന കുട്ടികള്‍ക്ക്‌ ഇരപിടിയന്മാര്‍ സുവര്‍ണ മുട്ടകള്‍ വര്‍ഷിച്ചു. മുട്ട പൊട്ടി പുറത്തുവന്ന തീമലകള്‍ അവരുടെ പള്ളിക്കൂടങ്ങളേയും മിനാരങ്ങളേയും വിഴുങ്ങി. വിശന്നുവലഞ്ഞ അവര്‍ക്കു പിന്നെ നിലവിളിക്കേണ്ടി വന്നില്ല.'' ('ഇറാക്ക്‌' എന്ന വി. ജയകോശിന്റെ കഥ 'മൈക്രോകോസം' എന്ന സമാഹാരത്തില്‍ നിന്ന്‌).
ഇറാക്കിലും അഫ്‌ഗാനിസ്‌ഥാനിലും വിശന്നുതളര്‍ന്ന കുഞ്ഞുങ്ങളെ ആകര്‍ഷിക്കാന്‍ ആദ്യം ഭക്ഷണപ്പൊതിയും പിന്നെ ബോംബും വര്‍ഷിച്ചവര്‍, ഇന്നു ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച്‌ വ്യാകുലരായിരിക്കുന്നു! സ്വന്തം വ്യവസ്‌ഥയുടെ വളര്‍ച്ചയ്‌ക്കുള്ള, 'അന്നമായി' ആയുധ വ്യവസായത്തെ ആഘോഷിക്കുന്നവരാണ്‌, അല്‍പാല്‍പമായി ഭക്ഷണം കഴിച്ചു തുടങ്ങിയ മൂന്നാംലോക മനുഷ്യനെ, സാമ്പത്തികശാസ്‌ത്രം പഠിപ്പിക്കുന്നത്‌! നല്ല വിള എങ്ങനെയാണ്‌ ഒരു വിനയാകുന്നതെന്നും, അമിതോല്‍പാദനം എങ്ങനെയാണ്‌ പട്ടിണി സൃഷ്‌ടിക്കുന്നതെന്നും വിശദീകരിക്കാത്തവര്‍ വിലക്കയറ്റത്തിനു കാരണം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്‌ഥ സൃഷ്‌ടിച്ചത്‌, പുതുതായി വെള്ളം കുടിക്കാനാരംഭിച്ച മൂന്നാംലോക മനുഷ്യരാണെന്ന്‌ നാളെയിവര്‍ വിളിച്ചുകൂവും!
ദൈവം ചിരിച്ചപ്പോഴാണ്‌ അരുവികളുണ്ടായതെന്നതു പഴയ കഥ. ദൈവം കുപ്പിക്കുള്ളിലിരുന്നാണ്‌ ചിരിക്കുന്നതെന്നു പുതിയ കഥ!
ആയുര്‍ദൈര്‍ഘ്യം ഇങ്ങനെ വര്‍ധിച്ചതു കൊണ്ടാണോ, അതോ സാംക്രമിക രോഗങ്ങള്‍ നിമിത്തം കൂട്ടമരണങ്ങള്‍ നടക്കുന്നതു കൊണ്ടാണോ, ശവപ്പെട്ടിക്കു വിലകൂടുന്നതെന്നു കണ്ടെത്താന്‍ ഉടന്‍ ഒരു മാര്‍ക്കറ്റ്‌ സര്‍വേ സംഘടിപ്പിക്കണം. മുമ്പ്‌ ജന്മിമാര്‍ ഒരുക്കിയ, 'സര്‍വാണിസദ്യയില്‍' നിരന്നിരിക്കുന്ന കുടിയാന്മാരോട്‌, അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 'മതിയെടാ തിന്നുമുടിച്ചത്‌' എന്നു ജന്മിമാര്‍ പറയുമായിരുന്നത്രേ.
പക്ഷേ, അന്നു ജന്മി, സ്വന്തം ചെലവില്‍ ഒരു നല്ല ഭക്ഷണം നല്‍കിയതിനു ശേഷമാണ്‌ ഇപ്രകാരം പരിഹസിച്ചതെങ്കില്‍ ഇന്നു സാമ്രാജ്യത്വം ഒരു 'സൗജന്യം' പോലും നല്‍കാതെയാണ്‌, ഇപ്പണി, ഏറ്റെടുത്തിരിക്കുന്നത്‌. 'നല്ലത്‌ മാത്രം തിന്നൂ, മറ്റെല്ലാം മറക്കൂ' എന്ന 'ഉപഭോഗമന്ത്രം' സൃഷ്‌ടിച്ചവര്‍ തന്നെയാണ്‌, ഇന്നു തിരിഞ്ഞുനിന്ന്‌ നിങ്ങളുടെ മുടിഞ്ഞ തീറ്റയാണു സര്‍വകുഴപ്പങ്ങള്‍ക്കും കാരണമെന്നു പറഞ്ഞ്‌ കലമ്പല്‍ കൂട്ടുന്നത്‌.
സൈനികവല്‍കൃത മൂലധനത്തിന്റെ സര്‍വാധിപത്യ ഹുങ്കാണു മധ്യവര്‍ഗത്തിന്റെ ഭക്ഷണശീലത്തിന്നെതിരേയെന്ന വ്യാജേന മൂന്നാംലോക മനുഷ്യര്‍ക്കെതിരേ ബുഷ്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌.
ബുഷിനെക്കൊണ്ട്‌ പ്രസ്‌തുത പ്രസ്‌താവന പിന്‍വലിപ്പിക്കുംവിധം ശക്‌തമായ പ്രക്ഷോഭം ഉയര്‍ന്നുവരുന്നില്ലെങ്കില്‍, ഇതിലും വലിയ അല്‍പത്വം സാമ്രാജ്യത്വം ആവര്‍ത്തിക്കും. അതിന്നെതിരേ ഉരുക്കുപോലെ ഉറച്ച ഐക്യം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭത്തിലും, തൊഴിലാളികളുടെ തലയ്‌ക്കിട്ട്‌ രണ്ടു കുത്ത്‌ കൊടുക്കാനാണ്‌, നിര്‍ഭാഗ്യവശാല്‍ നമ്മുടെ, ''ജന്മഭൂമിക്ക്‌'' ഉത്സാഹം! 'സാമ്രാജ്യത്വം വരുത്തിയ മൂന്നാംലോകത്തിന്റെ ദുരവസ്‌ഥയെക്കുറിച്ച്‌', പ്രതികരിക്കേണ്ട സമയത്തും, 'കമ്യൂണിസം വരുത്തിയ കേരളത്തിന്റെ ദുരവസ്‌ഥയെക്കുറിച്ചാണവര്‍, പതിവു തെറ്റിക്കാതെ, പ്രതികരിച്ചിരിക്കുന്നത്‌! 'ക്യാപിറ്റല്‍ മിലിറ്റന്‍സിയെ'ക്കുറിച്ചല്ല, 'ലേബര്‍ മിലിറ്റന്‍സിയെക്കുറിച്ചാണവര്‍' ഈ സമയത്തും വാചാലമാവുന്നത്‌.
ഉപഭോക്‌താവിനെ ഇന്നലെവരെ രാജാവ്‌ എന്നു വിളിച്ചാദരിച്ചവരാണ്‌, ഇപ്പോളവരെ, തീറ്റപ്പണ്ടാരങ്ങള്‍ എന്നു തെറിവിളിക്കുന്നത്‌.
ലോകത്തിലെങ്ങുമുള്ള സമ്പത്തിന്റെ മുകളില്‍ സ്വന്തം കൊടി പറത്താന്‍ ശ്രമിക്കുന്നവര്‍, പ്രകൃതിസമ്പത്ത്‌ മുഴുവന്‍ കൊള്ളചെയ്യുന്നവര്‍, ഉന്നത സാങ്കേതികവിദ്യയെ മൂഴുവന്‍ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ആണവകുത്തക സ്‌ഥാപിച്ചവര്‍, മാധ്യമ മേല്‍ക്കോയ്‌മവഴി പരോക്ഷമായും, സൈനിക ഇടപെടല്‍ വഴി പ്രത്യക്ഷമായും ലോകസമാധാനത്തെ വേട്ടയാടുന്നവര്‍ അവരാണ്‌, മൂന്നാംലോക മനുഷ്യരോട്‌ വിലക്കയറ്റത്തിനു കാരണം നിങ്ങള്‍ ഒരു 'തവി' ചോറ്‌ അധികം തിന്നുന്നതാണെന്നു നാണമില്ലാതെ തട്ടിവിടുന്നത്‌! തീറ്റയില്‍, കുടിയില്‍, കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്ക മലര്‍ന്നു കിടന്നു തുപ്പുകയാണ്‌!
'അരിയും തിന്ന്‌, ആശാരിച്ചിയേയും കടിച്ചു പട്ടി' പിന്നെയും കുരയ്‌ക്കുകയാണ്‌. ഒരു ജന സമൂഹത്തിന്റെയാകെ ചോര കുടിച്ചു കൊഴുത്തവര്‍, നിങ്ങള്‍ വെള്ളം കുടിക്കുന്നത്‌ കൊണ്ടാണു ഭൂമിയുടെ കുടിനീരുറവകളെല്ലാം അടഞ്ഞുപോകുന്നതെന്നു ആക്രോശിക്കുകയാണ്‌. ചൈനയിലെയും ഇന്ത്യയിലെയും ജനസംഖ്യ പകുതി കുറഞ്ഞിരുന്നെങ്കില്‍, ഭൂമി ഇത്രമാത്രം മനുഷ്യരെക്കൊണ്ടു ഞെരുങ്ങുമായിരുന്നില്ലെന്നാണു ബുഷ്‌ വിളിച്ചു കൂവുന്നത്‌.
മനുഷ്യര്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടേയില്ലായിരുന്നെങ്കില്‍ , ഭക്ഷ്യക്ഷാമമോ, വിലക്കയറ്റമോ ഒന്നുമുണ്ടാകുമായിരുന്നില്ലെന്നാണ്‌, ഇവരിപ്പോള്‍ പുതുതായി കണ്ടു പിടിച്ചിരിക്കുന്നത്‌. കടമ്മനിട്ടയുടെ, 'പുഴുങ്ങിയ മുട്ടകള്‍' എന്ന കവിതയിലെ , മുട്ടയ്‌ക്ക് 'ഞങ്ങളെ ചൂടുതന്നുവിരിയിക്കരുത്‌. ഞങ്ങളെ ജന്തുക്കളാക്കരുത്‌' എന്നു കരഞ്ഞു പറഞ്ഞത്‌, അവര്‍ കവികളെപ്പോലെ കടന്നുകാണാന്‍ കഴിവു നേടിയ, 'ക്രാന്തദര്‍ശികളായതുകൊണ്ടാവണം. ഈ ഭൂമി ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും തിന്നു തീര്‍ക്കാനുള്ള തീറ്റസാധനമല്ലെന്ന ബുഷിന്റെ ഇന്നത്തെ അരുളപ്പാടിന്റെ മുന്‍കൂര്‍ മുരള്‍ച്ചകള്‍, സഹജാവബോധം കൊണ്ടു അവയെന്നോ തിരിച്ചറിഞ്ഞിരിക്കണം.
ആരൊക്കെ എത്രയൊക്കെ തിന്നണമെന്നു തീരുമാനിക്കാന്‍ അമേരിക്ക ലോകത്തിന്റെ തന്തയല്ല. നാളിതുവരെ ജനാധിപത്യം നിലനിര്‍ത്താനെന്ന വ്യാജേന, നരനായാട്ടിനു നേതൃത്വം കൊടുത്തവര്‍, ഇപ്പോള്‍ ,ആരൊക്കെ എത്രയൊക്കെ തിന്നുന്നു എന്നു തിട്ടപ്പെടുത്താനുളള അവകാശം സ്വന്തം ഉള്ളം കൈയിലെടുക്കുമ്പോള്‍, ' നീ നിന്റെ പാടു നോക്കി പോടാ പുല്ലേ എന്നു പറയാന്‍,' പോടാ ബ്രിട്ടാ എന്നാര്‍ത്തു വിളിച്ച സ്വാതന്ത്ര്യസ്‌നേഹികളായ ഒരു ജനതയുടെ പിന്‍മുറക്കാര്‍ക്കു കഴിയാതെ പോകരുത്‌. സ്വന്തം ആഡംബര സൗകര്യങ്ങള്‍ കാത്തു സംരക്ഷിക്കാന്‍വേണ്ടി, ഭക്ഷ്യ ധാന്യങ്ങളുപയോഗിച്ച്‌ ഇന്ധനമുണ്ടാക്കുന്നവരാണ്‌, സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കുന്നവരുടെ മേല്‍, കുറ്റാരോപണങ്ങള്‍ വലിച്ചെറിയുന്നത്‌.
സാമ്രാജ്യത്വമാണ്‌ ലോകം ഇന്നഭിമുഖീകരിക്കുന്ന മുഖ്യ വിപത്തെന്ന വസ്‌തുത മറച്ചുപിടിക്കാനാണ്‌ , മാധ്യമ പിന്തുണയോടെ, ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള കൃത്രിമ വിവാദങ്ങള്‍ക്കു യു.എസ്‌. ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്‌.
ബഹുരാഷ്‌ട്ര കുത്തകകളാണ്‌ വിലക്കയറ്റം സഷ്‌ടിക്കുന്നത്‌. പൊതുവിതരണ വ്യവസ്‌ഥ തകര്‍ത്ത ആഗോള സാമ്പത്തിക നയങ്ങളാണ്‌, അവസ്‌ഥ ഇത്രയും വഷളാക്കിയത്‌. എന്നിട്ടും സാമ്രാജ്യത്വം പതിവുപോലെ, ജനങ്ങളെയാണു കുറ്റവാളികളായി മുദ്രകുത്തുന്നത്‌!
ഇന്ത്യയിലെ മുപ്പത്തിയഞ്ചു കോടി മധ്യവര്‍ഗ മനുഷ്യര്‍ക്കു നേരെ തിരിഞ്ഞുനിന്നു, വിലക്കയറ്റസിദ്ധാന്തം അവതരിപ്പിക്കുന്ന ബുഷ്‌ മറന്നത്‌, എഴുപതോളം കോടി വരുന്ന ദാരിദ്ര്യ രേഖയിലും, അതിന്നടുത്തും താമസിക്കുന്ന ഭൂരിപക്ഷം മനുഷ്യരേയാണ്‌.
മുപ്പത്തിയഞ്ചു കോടി ജനം സുഭിക്ഷമായി തിന്നാന്‍ തുടങ്ങിയപ്പോള്‍, ഇത്രയും വിലകൂടിയെങ്കില്‍ ഒരു നൂറു കോടി ജനം അങ്ങനെ തിന്നാന്‍ തുടങ്ങുമ്പോള്‍ ഭക്ഷണമാകെ അപ്രത്യക്ഷമാവും എന്നാണോ ബുഷിന്റെ നവ സാമ്പത്തികശാസ്‌ത്രം പ്രഖ്യാപിക്കാന്‍ പോകുന്നത്‌?
ഇന്ത്യക്കാര്‍ എന്തു തിന്നണമെന്നു ഇന്ത്യക്കാരാണു തീരുമാനിക്കേണ്ടത്‌. ബുഷിന്‌ അതേക്കുറിച്ചു ഒരു വാക്ക്‌ ഉച്ചരിക്കാന്‍ അവകാശമില്ല.'ബുഷേ, പോയി പണിനോക്ക്‌ എന്ന്‌, മറ്റെല്ലാ 'ഞഞ്ഞാമിഞ്ഞകളും' മാറ്റിവച്ച്‌ പറയാന്‍ ഇനിയും ഇന്ത്യക്കാര്‍ക്കു കഴിയുന്നില്ലെങ്കില്‍, കാലം നമ്മെ, 'ഇരുകാലിമാടുകള്‍' എന്നു വിളിച്ചേക്കും!.
നവീന ഉദാരവത്‌കരണം എന്നത്‌ സാമ്രാജ്യത്വത്തിന്റെ ആദര്‍ശമാണ്‌; സാമ്രാജ്യത്വം ലോകാധിപത്യം നേടാന്‍ ശ്രമിക്കുന്ന ഘട്ടത്തിന്റെ ആദര്‍ശമാണ്‌ അവരുടെ ആശയങ്ങള്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്‌. എന്നാല്‍, അമേരിക്കയ്‌ക്ക് ഈ ആശയങ്ങളൊന്നും ബാധകമല്ല.
കമ്മി ബജറ്റുകളുണ്ടാവരുതെന്ന്‌ അവര്‍ ലാറ്റിനമേരിക്കക്കാരോടും മൂന്നാംലോക രാജ്യങ്ങളോടും പറയുമ്പോള്‍ത്തന്നെ അമേരിക്കയുടെ ബജറ്റ്‌ കമ്മി 400 ബില്യണ്‍ ഡോളറാണ്‌. അങ്ങനെ അവര്‍ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള കരുത്തുറ്റ കറന്‍സികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ യന്ത്രമായി മാറുകയാണ്‌. വിദേശവ്യാപാരശിഷ്‌ടത്തില്‍ കമ്മി കാണരുത്‌ എന്ന്‌ അവര്‍ മറ്റു രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. പക്ഷേ, ഈ മേഖലയില്‍ ലോകത്തില്‍വച്ച്‌ ഏറ്റവുമേറെ കമ്മിയുള്ളത്‌ അവരുടെ രാജ്യത്താണ്‌.
ഒരു രാജ്യവും ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കരുതെന്നു ശഠിക്കുമ്പോള്‍ അത്തരം സംരക്ഷണം ഏറ്റവുമധികം കൊടുക്കുന്നത്‌ അവരാണ്‌. മറ്റു രാജ്യങ്ങളില്‍ കൃഷിക്കോ വ്യവസായങ്ങള്‍ക്കോ സര്‍ക്കാര്‍ സഹായധനം നല്‍കരുതെന്നു പറയുമ്പോള്‍ത്തന്നെ, അത്തരം സബ്‌സിഡികള്‍ നല്‍കുന്നതില്‍ മുമ്പന്മാര്‍ അവര്‍ തന്നെ.
സ്വതന്ത്രവ്യാപാരത്തിന്മേല്‍ ഒരു നിയന്ത്രണമുണ്ടാകരുതെന്നു പറയുന്ന അവര്‍, അവരുടെ സൗകര്യത്തിന്നുള്ള സ്വതന്ത്ര വ്യാപാരമേ അനുവദിക്കുന്നുള്ളൂ. അമേരിക്കയും അന്താരാഷ്‌്ട്ര നാണയനിധിയുംകൂടി ഉണ്ടാക്കിയ നയങ്ങള്‍ നമ്മെ എവിടെയാണ്‌ എത്തിച്ചിരിക്കുന്നത്‌?
ഒളിമ്പിക്‌ ചാമ്പ്യന്‍മാരുടെ ഒരു ടീമും, ബാലവാടിക്കുട്ടികളുടെ ഒരു ടീമും കൂടി, ഇരുടീമുകള്‍ക്കും ഒരേ നിയമാവലി തന്നെ ബാധകമായ ഒരു ഫുട്‌ബോള്‍ മാച്ചുപോലെയുണ്ട്‌ ഈ കളി ('ഫിദല്‍ കാസ്‌ട്രോ').

പ്രിയ said...

നാളിതുവരെ ജനാധിപത്യം നിലനിര്‍ത്താനെന്ന വ്യാജേന, നരനായാട്ടിനു നേതൃത്വം കൊടുത്തവര്‍, ഇപ്പോള്‍ ,ആരൊക്കെ എത്രയൊക്കെ തിന്നുന്നു എന്നു തിട്ടപ്പെടുത്താനുളള അവകാശം സ്വന്തം ഉള്ളം കൈയിലെടുക്കുമ്പോള്‍, ' നീ നിന്റെ പാടു നോക്കി പോടാ പുല്ലേ എന്നു പറയാന്‍,' പോടാ ബ്രിട്ടാ എന്നാര്‍ത്തു വിളിച്ച സ്വാതന്ത്ര്യസ്‌നേഹികളായ ഒരു ജനതയുടെ പിന്‍മുറക്കാര്‍ക്കു കഴിയാതെ പോകരുത്‌.
ഇന്ത്യക്കാര്‍ എന്തു തിന്നണമെന്നു ഇന്ത്യക്കാരാണു തീരുമാനിക്കേണ്ടത്‌. ബുഷിന്‌ അതേക്കുറിച്ചു ഒരു വാക്ക്‌ ഉച്ചരിക്കാന്‍ അവകാശമില്ല.'ബുഷേ, പോയി പണിനോക്ക്‌ എന്ന്‌, മറ്റെല്ലാ 'ഞഞ്ഞാമിഞ്ഞകളും' മാറ്റിവച്ച്‌ പറയാന്‍ ഇനിയും ഇന്ത്യക്കാര്‍ക്കു കഴിയുന്നില്ലെങ്കില്‍, കാലം നമ്മെ, 'ഇരുകാലിമാടുകള്‍' എന്നു വിളിച്ചേക്കും!.