Wednesday, June 4, 2008

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം .



പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്‌.ജനങ്ങളുടെ പ്രതിഷേധത്തിന്നുമുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്‌ പാടുപെടുകയാണ്‌.വിലക്കയറ്റം കൊണ്ടും ഭക്ഷ്യക്ഷാമം കൊണ്ടും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ഇന്ന് അടിച്ചേല്‍പ്പിച്ച്രിരിക്കുന്ന ഈ അമിതഭാരത്തിന്നെതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സ്‌ ഇടതുപക്ഷ ഗവണ്മെണ്ടിന്റെ പിടിപ്പുകേടാണ്‌ വിലക്കയറ്റത്തിന്ന് കാരണമെന്നാണ്‌ പറയുന്നത്‌.

പെട്രോളിന്റെ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന്റെ വില മൂന്നു രൂപയും കൂട്ടി. പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. മണ്ണെണ്ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലവര്‍ധന നിലവില്‍വരുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മുരളി ദേവ്ര പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധനയാണ് ഇത്. ഫെബ്രുവരിയിലാണ് അവസാനം വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെയാണ് ഈ വന്‍ വിലവര്‍ധന. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടതുപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തു. മറ്റു മാര്‍ഗം ഇല്ലാത്തതിനാലാണ് വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് മുരളി ദേവ്ര പറഞ്ഞു. നേരിയ വിലക്കയറ്റംമാത്രമാണ് വരുത്തിയതെന്ന് മന്ത്രി അവകാശപ്പെട്ടു. ലോകകമ്പോളത്തിലെ വിലവര്‍ധന കണക്കിലെടുത്താല്‍ പെട്രോളിന് 21.43 രൂപയും ഡീസലിന് 31.58 രൂപയും പാചകവാതക സിലിണ്ടറിന് 353 രൂപയും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദേവ്ര പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 21,123 കോടി രൂപയുടെ അധികഭാരമാണ് ഇതുവഴി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അവശ്യസാധന വില കുതിച്ചുയരും. എക്സൈസ്-കസ്റ്റംസ് തീരുവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. പെട്രോളിന്റെയും ഡീസലിന്റെയും കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനം കുറവുവരുത്തിയപ്പോള്‍, എക്സൈസ് തീരുവയില്‍ ഒരുരൂപമാത്രമാണ് കുറച്ചത്. മൊത്തം 22,600 കോടി രൂപയുടെ കുറവാണ് വരുത്തിയത്. അസംസ്കൃത എണ്ണയുടെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തില്‍നിന്ന് പൂജ്യം ശതമാനമാക്കി കുറച്ചു. ഡീസലിന്റെയും പെട്രോളിന്റെയും തീരുവ ഏഴരയില്‍നിന്ന് രണ്ടരശതമാനമായും വിമാന ഇന്ധനം, നാഫ്ത തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ പത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ട്. നിലവില്‍ പെട്രോളിന് ലിറ്ററിന് 14.35 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 4.6 രൂപയുമാണ് എക്സൈസ് തീരുവ. പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസി എന്നിവയുടെ 94,601 കോടിയുടെ നഷ്ടം ഏറ്റെടുത്ത സര്‍ക്കാര്‍ അവ പരിഹരിക്കുന്നതിന് ഓയില്‍ ബോണ്ട് ഇറക്കാനും തീരുമാനിച്ചു. കമ്പനികള്‍ക്ക് പ്രതിദിനം 720 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബോണ്ട് ഇറക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിലവര്‍ധനയ്ക്കുശേഷവും കമ്പനികളുടെ 29,000 കോടി രൂപയുടെ നഷ്ടം നികത്തപ്പെടാതെ കിടക്കും. സ്വകാര്യകമ്പനികള്‍ വിലവര്‍ധനയിലൂടെ അപ്രതീക്ഷിതമായി നേടിയ ലാഭത്തിനുമേല്‍ നികുതി ചുമത്തണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. എണ്ണയുടെ ആഗോളവില ഉയര്‍ന്നതിന്റെ ഫലമായി 2,45,395 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമായിട്ടുള്ളത്

1 comment:

ജനശബ്ദം said...

പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം .



പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വദ്ധിപ്പിച്ചെതിന്നെതിരെ ജങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്‌.ജനങ്ങളുടെ പ്രതിഷേധത്തിന്നുമുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്‌ പാടുപെടുകയാണ്‌.വിലക്കയറ്റം കൊണ്ടും ഭക്ഷ്യക്ഷാമം കൊണ്ടും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ഇന്ന് അടിച്ചേല്‍പ്പിച്ച്രിരിക്കുന്ന ഈ അമിതഭാരത്തിന്നെതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സ്‌ ഇടതുപക്ഷ ഗവണ്മെണ്ടിന്റെ പിടിപ്പുകേടാണ്‌ വിലക്കയറ്റത്തിന്ന് കാരണമെന്നാണ്‌ പറയുന്നത്‌.

പെട്രോളിന്റെ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന്റെ വില മൂന്നു രൂപയും കൂട്ടി. പാചകവാതകത്തിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. മണ്ണെണ്ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലവര്‍ധന നിലവില്‍വരുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മുരളി ദേവ്ര പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധനയാണ് ഇത്. ഫെബ്രുവരിയിലാണ് അവസാനം വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെയാണ് ഈ വന്‍ വിലവര്‍ധന. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടതുപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തു. മറ്റു മാര്‍ഗം ഇല്ലാത്തതിനാലാണ് വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് മുരളി ദേവ്ര പറഞ്ഞു. നേരിയ വിലക്കയറ്റംമാത്രമാണ് വരുത്തിയതെന്ന് മന്ത്രി അവകാശപ്പെട്ടു. ലോകകമ്പോളത്തിലെ വിലവര്‍ധന കണക്കിലെടുത്താല്‍ പെട്രോളിന് 21.43 രൂപയും ഡീസലിന് 31.58 രൂപയും പാചകവാതക സിലിണ്ടറിന് 353 രൂപയും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദേവ്ര പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 21,123 കോടി രൂപയുടെ അധികഭാരമാണ് ഇതുവഴി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അവശ്യസാധന വില കുതിച്ചുയരും. എക്സൈസ്-കസ്റ്റംസ് തീരുവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. പെട്രോളിന്റെയും ഡീസലിന്റെയും കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനം കുറവുവരുത്തിയപ്പോള്‍, എക്സൈസ് തീരുവയില്‍ ഒരുരൂപമാത്രമാണ് കുറച്ചത്. മൊത്തം 22,600 കോടി രൂപയുടെ കുറവാണ് വരുത്തിയത്. അസംസ്കൃത എണ്ണയുടെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തില്‍നിന്ന് പൂജ്യം ശതമാനമാക്കി കുറച്ചു. ഡീസലിന്റെയും പെട്രോളിന്റെയും തീരുവ ഏഴരയില്‍നിന്ന് രണ്ടരശതമാനമായും വിമാന ഇന്ധനം, നാഫ്ത തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ പത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചിട്ടുണ്ട്. നിലവില്‍ പെട്രോളിന് ലിറ്ററിന് 14.35 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 4.6 രൂപയുമാണ് എക്സൈസ് തീരുവ. പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസി എന്നിവയുടെ 94,601 കോടിയുടെ നഷ്ടം ഏറ്റെടുത്ത സര്‍ക്കാര്‍ അവ പരിഹരിക്കുന്നതിന് ഓയില്‍ ബോണ്ട് ഇറക്കാനും തീരുമാനിച്ചു. കമ്പനികള്‍ക്ക് പ്രതിദിനം 720 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബോണ്ട് ഇറക്കുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിലവര്‍ധനയ്ക്കുശേഷവും കമ്പനികളുടെ 29,000 കോടി രൂപയുടെ നഷ്ടം നികത്തപ്പെടാതെ കിടക്കും. സ്വകാര്യകമ്പനികള്‍ വിലവര്‍ധനയിലൂടെ അപ്രതീക്ഷിതമായി നേടിയ ലാഭത്തിനുമേല്‍ നികുതി ചുമത്തണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല. എണ്ണയുടെ ആഗോളവില ഉയര്‍ന്നതിന്റെ ഫലമായി 2,45,395 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമായിട്ടുള്ളത്