Saturday, January 12, 2008

കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍

കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍

ന്യൂഡല്‍ഹി: കേരളം സ്വന്തമായി വിമാന ക്കമ്പനി തുടങ്ങിയാലും അതിന് വിദേശ സര്‍വീസുകള്‍ക്ക് അനുമതി കിട്ടാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോട് പ്രത്യേക പരിഗണന കാണിക്കാനാകില്ലെന്നും ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്താനാണെങ്കില്‍ നിര്‍ദിഷ്ട കേരള എയര്‍ലൈന്‍സിന് അനുമതി കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേരള എയര്‍ലൈന്‍സ് എന്നപേരില്‍ കേരളം സ്വന്തമായി വിമാനസര്‍വീസ് തുടങ്ങാനുള്ള ആശയം പുനരുജ്ജീവിപ്പിച്ചത്.
എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കുന്നതില്‍ പല മാനദണ്ഡങ്ങളുമുണ്ടെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആഭ്യന്തര സെക്ടറില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, സ്വന്തമായി കുറഞ്ഞത് 20 വിമാനങ്ങളുണ്ടായിരിക്കണം എന്നീ നിബന്ധനകളില്‍ ഇളവുവരുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി തീരുമാനിച്ചത്.
നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമാനുമതി വൈകില്ലെന്ന് വ്യോമയാന മന്ത്രലായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അനൌപചാരിക സംഭാഷണത്തില്‍ സൂചിപ്പിച്ചു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തടസ്സങ്ങളൊന്നുമുണ്ടാകില്ല.

1 comment:

ജനശബ്ദം said...

കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍
ന്യൂഡല്‍ഹി: കേരളം സ്വന്തമായി വിമാന ക്കമ്പനി തുടങ്ങിയാലും അതിന് വിദേശ സര്‍വീസുകള്‍ക്ക് അനുമതി കിട്ടാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോട് പ്രത്യേക പരിഗണന കാണിക്കാനാകില്ലെന്നും ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്താനാണെങ്കില്‍ നിര്‍ദിഷ്ട കേരള എയര്‍ലൈന്‍സിന് അനുമതി കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേരള എയര്‍ലൈന്‍സ് എന്നപേരില്‍ കേരളം സ്വന്തമായി വിമാനസര്‍വീസ് തുടങ്ങാനുള്ള ആശയം പുനരുജ്ജീവിപ്പിച്ചത്.

എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കുന്നതില്‍ പല മാനദണ്ഡങ്ങളുമുണ്ടെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആഭ്യന്തര സെക്ടറില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, സ്വന്തമായി കുറഞ്ഞത് 20 വിമാനങ്ങളുണ്ടായിരിക്കണം എന്നീ നിബന്ധനകളില്‍ ഇളവുവരുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി തീരുമാനിച്ചത്.

നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമാനുമതി വൈകില്ലെന്ന് വ്യോമയാന മന്ത്രലായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അനൌപചാരിക സംഭാഷണത്തില്‍ സൂചിപ്പിച്ചു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തടസ്സങ്ങളൊന്നുമുണ്ടാകില്ല.