Sunday, January 13, 2008

മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസികള്‍ രംഗത്തുവരണം'

മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസികള്‍ രംഗത്തുവരണം'

കുവൈത്ത് സിറ്റി: കേരള എയര്‍ലൈന്‍സ് യാഥാര്‍ഥ്യമായാലും വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല എന്ന കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവന ഗള്‍ഫുകാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തലാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് അഭിപ്രായപ്പെട്ടു. രൂപവത്കരിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള വിമാനക്കമ്പനിയായ ഗോള്‍ഡന്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയായിരുന്നു, കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യക്ക് വേണ്ടി സര്‍വീസ് നടത്തിയിരുന്നത്. തുര്‍ക്കി കമ്പനിക്ക് ബാധകമാകാത്ത 'അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം' എന്ന നിയമം എങ്ങനെയാണ് കേരള എയര്‍ലൈന് മാത്രം ബാധകമാവുക എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണം. കേരള എയര്‍ലൈന്‍സ് എന്നത് യാഥാര്‍ഥ്യമാവാതിരിക്കുക എന്നതാണ് അധികൃതരുടെ മനസിലിരിപ്പ് എന്ന് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തായിരിക്കുകയാണ്. ഇതിനെതിരെ എല്ലാ ഗള്‍ഫുകാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതികരിക്കണമെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റ് ഗള്‍ഫ് മലയാളികളോട് അഭ്യര്‍ഥിച്ചു.

1 comment:

ജനശബ്ദം said...

മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസികള്‍ രംഗത്തുവരണം'
കുവൈത്ത് സിറ്റി: കേരള എയര്‍ലൈന്‍സ് യാഥാര്‍ഥ്യമായാലും വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല എന്ന കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവന ഗള്‍ഫുകാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തലാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് അഭിപ്രായപ്പെട്ടു. രൂപവത്കരിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള വിമാനക്കമ്പനിയായ ഗോള്‍ഡന്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയായിരുന്നു, കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യക്ക് വേണ്ടി സര്‍വീസ് നടത്തിയിരുന്നത്.
തുര്‍ക്കി കമ്പനിക്ക് ബാധകമാകാത്ത 'അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം' എന്ന നിയമം എങ്ങനെയാണ് കേരള എയര്‍ലൈന് മാത്രം ബാധകമാവുക എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണം. കേരള എയര്‍ലൈന്‍സ് എന്നത് യാഥാര്‍ഥ്യമാവാതിരിക്കുക എന്നതാണ് അധികൃതരുടെ മനസിലിരിപ്പ് എന്ന് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തായിരിക്കുകയാണ്. ഇതിനെതിരെ എല്ലാ ഗള്‍ഫുകാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതികരിക്കണമെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റ് ഗള്‍ഫ് മലയാളികളോട് അഭ്യര്‍ഥിച്ചു.