Wednesday, December 26, 2007

മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണം; പുതിയ ഡാം ശാശ്വതപരിഹാരം

മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണം; പുതിയ ഡാം ശാശ്വതപരിഹാരം

കട്ടപ്പന : കാലഹരണപ്പെട്ട കരാര്‍ റദ്ദാക്കി പുതിയ ഡാം നിര്‍മ്മിക്കുകമാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു.
1886ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം ഇനി മുന്നോട്ടുപോകാനാവില്ല. ഐക്യകേരളം നിലവില്‍വന്നിട്ടും അന്നത്തെ ഉടമ്പടികളില്‍ മാറ്റമുണ്ടായിട്ടില്ല. തമിഴ്നാടിനോട് നാം കാണിച്ച കനിവ് കീഴടങ്ങലോ ഭീരുത്വമോ ആയിക്കാണരുതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 'പുതിയ ഡാം, പുതിയ കരാര്‍' എന്ന ആവശ്യവുമായി മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റിലേ ഉപവാസസമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പൊതുസമ്മേളനം ചപ്പാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ട്. ഡാം തകര്‍ന്നാലുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് ഇടുക്കി ഡാമിന് താങ്ങാനാവില്ല. ഇറ്റലിയിലെയും ഫ്രാന്‍സിലെയും ആര്‍ച്ച് ഡാമുകള്‍ക്കുണ്ടായ തകര്‍ച്ച നമ്മുടെ കണ്‍മുന്നിലുണ്ട്. ഇടുക്കി ഡാമിനുണ്ടാകുന്ന തകര്‍ച്ച നാലു ജില്ലകളെ നാമാവശേഷമാക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍സമരം കേരളമനസ്സാക്ഷിയുടെ സമരമാണ്. പ്ലാച്ചിമടയിലെ സമരം കുടിവെള്ളത്തിനുവേണ്ടിയായിരുന്നെങ്കില്‍, ഇത് ജീവനുവേണ്ടിയുള്ള സമരമാണ്. സമരപ്പന്തലിലെ നിത്യസാന്നിധ്യമായ തമിഴ്വംശജന്‍ മയിലപ്പന്‍ പ്ലാച്ചിമടയിലെ മയിലമ്മയെപ്പോലെ പോരാട്ടത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തഭീഷണിയില്‍ ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ സുരക്ഷിതത്വമാണ് ഇവിടത്തെ പ്രശ്നമെന്നും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി വി.എം.സുധീരന്‍ പഞ്ഞു. കേന്ദ്ര ജലക്കമ്മീഷന്‍ വളരെ നേരത്തെ ബദല്‍ ഡാം എന്ന ആശയം മുന്നോട്ടുവച്ചതാണ്. നേവിയുടെ മുങ്ങല്‍വിദഗ്ദ്ധരെക്കൊണ്ട് അണക്കെട്ടിന്റെ താഴെയുള്ള ഭാഗം പരിശോധിപ്പിക്കാന്‍പോലും തമിഴ്നാട് തയ്യാറായിട്ടില്ല. കൂടുതല്‍ മനുഷ്യത്വപരമായ നിലപാട് തമിഴ്നാട് സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ദുരന്തഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നം പാര്‍ലമെന്റില്‍ സംസാരിക്കാന്‍പോലും അനുവദിക്കാത്ത തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ രീതി ജനാധിപത്യസംവിധാനത്തില്‍ നീതീകരിക്കാനാവുന്നതല്ലെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരസമിതിനായകരെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ മൂന്നാംഘട്ടസമരപ്രഖ്യാപനം നടത്തി. എംഎല്‍എമാരായ കെ.കെ.ജയചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, മഹാരാഷ്ട്രയിലെ സാമൂഹികപ്രവര്‍ത്തകയും 'ദി വെര്‍ഡിക്ട്' പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ കൃഷ്ണാര്‍ജ്ജുന, ഫാ. മാത്യു പനച്ചിക്കല്‍, മുന്‍ എംഎല്‍എമാരായ പി.ടി.തോമസ്, ഇ.എം.ആഗസ്തി എന്നിവര്‍ സംസാരിച്ചു. സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി ആധ്യക്ഷ്യംവഹിച്ച ചടങ്ങില്‍ സാബു വേങ്ങവേലില്‍ സ്വാഗതവും അഡ്വ. സ്റ്റീഫന്‍ ഐസക് നന്ദിയും പറഞ്ഞു.

1 comment:

ജനശബ്ദം said...

മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണം; പുതിയ ഡാം ശാശ്വതപരിഹാരം
കട്ടപ്പന : കാലഹരണപ്പെട്ട കരാര്‍ റദ്ദാക്കി പുതിയ ഡാം നിര്‍മ്മിക്കുകമാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു.

1886ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം ഇനി മുന്നോട്ടുപോകാനാവില്ല. ഐക്യകേരളം നിലവില്‍വന്നിട്ടും അന്നത്തെ ഉടമ്പടികളില്‍ മാറ്റമുണ്ടായിട്ടില്ല. തമിഴ്നാടിനോട് നാം കാണിച്ച കനിവ് കീഴടങ്ങലോ ഭീരുത്വമോ ആയിക്കാണരുതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 'പുതിയ ഡാം, പുതിയ കരാര്‍' എന്ന ആവശ്യവുമായി മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റിലേ ഉപവാസസമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പൊതുസമ്മേളനം ചപ്പാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തൊമ്പതാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ട്. ഡാം തകര്‍ന്നാലുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് ഇടുക്കി ഡാമിന് താങ്ങാനാവില്ല. ഇറ്റലിയിലെയും ഫ്രാന്‍സിലെയും ആര്‍ച്ച് ഡാമുകള്‍ക്കുണ്ടായ തകര്‍ച്ച നമ്മുടെ കണ്‍മുന്നിലുണ്ട്. ഇടുക്കി ഡാമിനുണ്ടാകുന്ന തകര്‍ച്ച നാലു ജില്ലകളെ നാമാവശേഷമാക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍സമരം കേരളമനസ്സാക്ഷിയുടെ സമരമാണ്. പ്ലാച്ചിമടയിലെ സമരം കുടിവെള്ളത്തിനുവേണ്ടിയായിരുന്നെങ്കില്‍, ഇത് ജീവനുവേണ്ടിയുള്ള സമരമാണ്. സമരപ്പന്തലിലെ നിത്യസാന്നിധ്യമായ തമിഴ്വംശജന്‍ മയിലപ്പന്‍ പ്ലാച്ചിമടയിലെ മയിലമ്മയെപ്പോലെ പോരാട്ടത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തഭീഷണിയില്‍ ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ സുരക്ഷിതത്വമാണ് ഇവിടത്തെ പ്രശ്നമെന്നും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി വി.എം.സുധീരന്‍ പഞ്ഞു. കേന്ദ്ര ജലക്കമ്മീഷന്‍ വളരെ നേരത്തെ ബദല്‍ ഡാം എന്ന ആശയം മുന്നോട്ടുവച്ചതാണ്. നേവിയുടെ മുങ്ങല്‍വിദഗ്ദ്ധരെക്കൊണ്ട് അണക്കെട്ടിന്റെ താഴെയുള്ള ഭാഗം പരിശോധിപ്പിക്കാന്‍പോലും തമിഴ്നാട് തയ്യാറായിട്ടില്ല. കൂടുതല്‍ മനുഷ്യത്വപരമായ നിലപാട് തമിഴ്നാട് സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ദുരന്തഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നം പാര്‍ലമെന്റില്‍ സംസാരിക്കാന്‍പോലും അനുവദിക്കാത്ത തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ രീതി ജനാധിപത്യസംവിധാനത്തില്‍ നീതീകരിക്കാനാവുന്നതല്ലെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരസമിതിനായകരെ അദ്ദേഹം ആദരിക്കുകയും ചെയ്തു.

സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ മൂന്നാംഘട്ടസമരപ്രഖ്യാപനം നടത്തി. എംഎല്‍എമാരായ കെ.കെ.ജയചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, മഹാരാഷ്ട്രയിലെ സാമൂഹികപ്രവര്‍ത്തകയും 'ദി വെര്‍ഡിക്ട്' പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ കൃഷ്ണാര്‍ജ്ജുന, ഫാ. മാത്യു പനച്ചിക്കല്‍, മുന്‍ എംഎല്‍എമാരായ പി.ടി.തോമസ്, ഇ.എം.ആഗസ്തി എന്നിവര്‍ സംസാരിച്ചു. സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി ആധ്യക്ഷ്യംവഹിച്ച ചടങ്ങില്‍ സാബു വേങ്ങവേലില്‍ സ്വാഗതവും അഡ്വ. സ്റ്റീഫന്‍ ഐസക് നന്ദിയും പറഞ്ഞു.