Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ.











എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ.









എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദല നടത്തിയ ഐക്യദാര്ഢ്യ സമ്മേളനത്തില്‍ നൂറുകണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്ഫാന്‍ വിരുദ്ധ പ്രതിഞ്ജയെടുത്തു,ദല ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ ടി ജലീല്‍ എം എ എല്‍ മുഖ്യാഥിതിയായി പങ്കെടുത്തു.



നൂറ്റിഅറുപതില്‍ പരം പഠന റിപ്പോര്‍ട്ടറുകള്‍ എന്‍ഡൊസള്ഫാനെതിരെ പുറത്തുവന്നിട്ടുണ്ടെന്നും എന്നിട്ടും വീണ്ടും പഠനം വേണമെന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്ഡോസള്ഫാന്‍ കമ്പനിയില്‍ നിന്ന് പണം കൈപറ്റിയവരാണെന്നും കെ ടി ജലീല്‍ ആരോപിച്ചു.



പാശ്ചാത്യ രാജ്യങള്‍പോലും ഇതുവരെ പല കീടനാശിനികളും നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനന്ചു വര്ഷമായി ഇന്ത്യ ഒരു കീടനാശിനിപോലും നിരോധിച്ചിട്ടില്ലായെന്നും മറിച്ച് മനുഷ്യന്റെ നിലനില്‍പ്പിന്നുതന്നെ ഭീഷണിയാകുന്ന കീടനാശിനികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയാണു ചെയ്തത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനായി കേരളം പദ്ധതി സമര്പ്പിച്ചുവെങ്കിലും നാമമാത്രമായ സഹായം പോലും കേന്ദ്രസര്ക്കാര്‍ ഇതുവരെ അനുവദിച്ചില്ലെന്നും കോര്പ്പറേറ്റുകളുടെ വക്കിലിന്റെ സ്വരത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങളുടെ ഇടയില്‍ നിന്നും തിരെഞ്ഞെടുക്കപ്പെടാതെ നോമിനേറ്ററായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതിക്ഷിക്കാവുന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു




ദല പ്രസിഡണ്ട് എ അബ്ദുള്ളക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്ന്ന സമ്മേളനത്തില്‍ യു എ ഇയിലെ കലാസാംസ്ക്കാരിക മാധ്യമ പ്രവര്ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു. ജ്യോതികുമാര്‍ ,ബഷീര്‍ തീക്കോടി,ഇ എം ഹാഷീം ,എന്നിവര്‍ സംസാരിച്ചു. നാരായണന്‍ വെളിയംകോട് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദല ജനറല്‍ സിക്രട്ടറി കെ വി സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി

2 comments:

ജനശബ്ദം said...

എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കിതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദല നടത്തിയ ഐക്യദാര്ഢ്യ സമ്മേളനത്തില്‍ നൂറുകണക്കിന്ന് ആളുകള്‍ പങ്കെടുത്ത് എന്‍ഡോസള്ഫാന്‍ വിരുദ്ധ പ്രതിഞ്ജയെടുത്തു,ദല ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ ടി ജലീല്‍ എം എ എല്‍ മുഖ്യാഥിതിയായി പങ്കെടുത്തു.


നൂറ്റിഅറുപതില്‍ പരം പഠന റിപ്പോര്‍ട്ടറുകള്‍ എന്‍ഡൊസള്ഫാനെതിരെ പുറത്തുവന്നിട്ടുണ്ടെന്നും എന്നിട്ടും വീണ്ടും പഠനം വേണമെന്ന വാദവുമായി മുന്നോട്ട് വരുന്നവര്‍ എന്ഡോസള്ഫാന്‍ കമ്പനിയില്‍ നിന്ന് പണം കൈപറ്റിയവരാണെന്നും കെ ടി ജലീല്‍ ആരോപിച്ചു.


പാശ്ചാത്യ രാജ്യങള്‍പോലും ഇതുവരെ പല കീടനാശിനികളും നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനന്ചു വര്ഷമായി ഇന്ത്യ ഒരു കീടനാശിനിപോലും നിരോധിച്ചിട്ടില്ലായെന്നും മറിച്ച് മനുഷ്യന്റെ നിലനില്‍പ്പിന്നുതന്നെ ഭീഷണിയാകുന്ന കീടനാശിനികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയാണു ചെയ്തത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനായി കേരളം പദ്ധതി സമര്പ്പിച്ചുവെങ്കിലും നാമമാത്രമായ സഹായം പോലും കേന്ദ്രസര്ക്കാര്‍ ഇതുവരെ അനുവദിച്ചില്ലെന്നും കോര്പ്പറേറ്റുകളുടെ വക്കിലിന്റെ സ്വരത്തിലാണു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങളുടെ ഇടയില്‍ നിന്നും തിരെഞ്ഞെടുക്കപ്പെടാതെ നോമിനേറ്ററായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതിക്ഷിക്കാവുന്നതല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു



ദല പ്രസിഡണ്ട് എ അബ്ദുള്ളക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്ന്ന സമ്മേളനത്തില്‍ യു എ ഇയിലെ കലാസാംസ്ക്കാരിക മാധ്യമ പ്രവര്ത്തകരോടോപ്പം നിരവധി പേര്‍ പങ്കെടുത്തു. ജ്യോതികുമാര്‍ ,ബഷീര്‍ തീക്കോടി,ഇ എം ഹാഷീം ,എന്നിവര്‍ സംസാരിച്ചു. നാരായണന്‍ വെളിയംകോട് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദല ജനറല്‍ സിക്രട്ടറി കെ വി സജീവന്‍ സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ സാദിക്കലി നന്ദിയും രേഖപ്പെടുത്തി

അനൂപ്‌ കിളിമാനൂര്‍ said...

എന്ടോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ എന്റെ പോസ്റ്റ്‌....

http://www.endosulfan.in/?p=426