Friday, April 22, 2011

കോ. നേതാക്കള്‍ പുണ്യവാളന്‍ ചമയുന്നു: പിണറായി

കോ. നേതാക്കള്‍ പുണ്യവാളന്‍ ചമയുന്നു: പിണറായി





കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്ന് കോഗ്രസ് നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന ചില കോഗ്രസ് പുണ്യവാളന്മാരുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്ര നിലപാട് പിന്തുടര്‍ന്ന് കേരളത്തിലും കോഗ്രസ് ജനവിരുദ്ധ സമീപനം തന്നെയാണ് തുടരുന്നത്. തൃപ്പൂണിത്തുറ എരൂര്‍ ഷാരിപ്പടിയില്‍ ചേര്‍ന്ന ടി കെ രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഗോഡൌണുകളില്‍ അരി നല്‍കാതിരിക്കുന്നത് ഇതിനു വേണ്ടിയാണ്. ഒന്നോ രണ്ടോ ദിവസം അരിവിതരണം മുടക്കാന്‍ ഇവര്‍ക്കു കഴിഞ്ഞേക്കും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ അത്തരക്കാരുടെ പേരില്‍ റേഷന്‍കടകള്‍ ഉണ്ടാകില്ല. ശമ്പളപരിഷ്കരണത്തിന്റെ പേരിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും പടിഞ്ഞാറന്‍ ബംഗാളിലും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയെ അമേരിക്ക ഇഷ്ടപ്പെടുന്ന രീതിയില്‍ വരുതിയിലാക്കാന്‍ ഇടതുപക്ഷം മാത്രമാണ് ഇന്നു തടസ്സം. അതുകൊണ്ടാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഒപ്പംനില്‍ക്കുന്ന ഇടതുപക്ഷം ഇതിനെയെല്ലാം അതിജീവിക്കും. എന്നാല്‍ കോഗ്രസ് അനുദിനം അമേരിക്കയ്ക്ക് കൂടുതല്‍ വഴിപ്പെടുകയാണ്. ഇപ്പോള്‍ ലിബിയക്കും ഈജിപ്ത്തിനും ഇറാനുമെതിരെ കുതിരകയറുന്ന അമേരിക്കയും കൂട്ടാളികളും ലോകനിയമവും ജനാധിപത്യമൂല്യങ്ങളുമാണ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം തെമ്മാടിരാജ്യമായ ഇസ്രയേലിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. ഇസ്രയേലിനെ ഒരു രാജ്യമായി നേരത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അമേരിക്കന്‍ താല്‍പ്പര്യത്തിനു വഴങ്ങി ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി ഇസ്രയേല്‍ മാറി. ഇതില്‍നിന്നു കിട്ടുന്ന പണം ഉപയോഗിച്ചാണ് അവര്‍ പലസ്തീനില്‍ നിരപരാധികളെ കൊല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി എന്‍ സുന്ദരന്‍ അധ്യക്ഷനായി.

1 comment:

ജനശബ്ദം said...

കോ. നേതാക്കള്‍ പുണ്യവാളന്‍ ചമയുന്നു: പിണറായി

കൊച്ചി: എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്ന് കോഗ്രസ് നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന ചില കോഗ്രസ് പുണ്യവാളന്മാരുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്ര നിലപാട് പിന്തുടര്‍ന്ന് കേരളത്തിലും കോഗ്രസ് ജനവിരുദ്ധ സമീപനം തന്നെയാണ് തുടരുന്നത്. തൃപ്പൂണിത്തുറ എരൂര്‍ ഷാരിപ്പടിയില്‍ ചേര്‍ന്ന ടി കെ രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഗോഡൌണുകളില്‍ അരി നല്‍കാതിരിക്കുന്നത് ഇതിനു വേണ്ടിയാണ്. ഒന്നോ രണ്ടോ ദിവസം അരിവിതരണം മുടക്കാന്‍ ഇവര്‍ക്കു കഴിഞ്ഞേക്കും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ അത്തരക്കാരുടെ പേരില്‍ റേഷന്‍കടകള്‍ ഉണ്ടാകില്ല. ശമ്പളപരിഷ്കരണത്തിന്റെ പേരിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും പടിഞ്ഞാറന്‍ ബംഗാളിലും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയെ അമേരിക്ക ഇഷ്ടപ്പെടുന്ന രീതിയില്‍ വരുതിയിലാക്കാന്‍ ഇടതുപക്ഷം മാത്രമാണ് ഇന്നു തടസ്സം. അതുകൊണ്ടാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഒപ്പംനില്‍ക്കുന്ന ഇടതുപക്ഷം ഇതിനെയെല്ലാം അതിജീവിക്കും. എന്നാല്‍ കോഗ്രസ് അനുദിനം അമേരിക്കയ്ക്ക് കൂടുതല്‍ വഴിപ്പെടുകയാണ്. ഇപ്പോള്‍ ലിബിയക്കും ഈജിപ്ത്തിനും ഇറാനുമെതിരെ കുതിരകയറുന്ന അമേരിക്കയും കൂട്ടാളികളും ലോകനിയമവും ജനാധിപത്യമൂല്യങ്ങളുമാണ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം തെമ്മാടിരാജ്യമായ ഇസ്രയേലിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. ഇസ്രയേലിനെ ഒരു രാജ്യമായി നേരത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അമേരിക്കന്‍ താല്‍പ്പര്യത്തിനു വഴങ്ങി ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി ഇസ്രയേല്‍ മാറി. ഇതില്‍നിന്നു കിട്ടുന്ന പണം ഉപയോഗിച്ചാണ് അവര്‍ പലസ്തീനില്‍ നിരപരാധികളെ കൊല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി എന്‍ സുന്ദരന്‍ അധ്യക്ഷനായി.