Sunday, April 10, 2011

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി

കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ഏ കെ ആന്റണി.
കേരളത്തിലെ ആദിവാസികള്‍ ഭൂമി ചോദിച്ചപ്പോള്‍ വെടിയുണ്ട നല്‍കിയ മുഖ്യമന്ത്രിയാണ് ആന്റണി. പാവപ്പെട്ടവര്‍ പട്ടിണി കൂടാതെ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണത്തിലാണ്. കേരളത്തിലെ പാവപ്പെട്ടവരെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ 110 രൂപയുടെ ക്ഷേമപെന്‍ഷന്‍ യുഡിഎഫ് കുടിശികയാക്കുമായിരുന്നോ. 300 കോടിയാണ് എല്‍ഡിഎഫ് വന്നപ്പോള്‍ വിതരണം ചെയ്തത്. പാവപ്പെട്ടവര്‍ക്കു നല്‍കുന്ന റേഷന്‍ തടഞ്ഞത് ആന്റണിയുടെ കേന്ദ്രസര്‍ക്കാരാണ്. എല്ലാവര്‍ക്കും രണ്ടു രൂപക്ക് അരി നല്‍കുന്നത് തടയാന്‍ കോടതിയില്‍ പോയവരാണ് യുഡിഎഫ് നേതാക്കള്‍.അവരാണിപ്പോള്‍ കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്. എല്‍ഡിഎഫിന് ഇത്തവണ നല്ല ആത്മവിശ്വാസമുണ്ട്. കോഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നെല്ലിന് 14 രൂപ സംഭരണവില നല്‍കുന്നുണ്ടോ. കര്‍ഷകര്‍ക്ക് കടാശ്വാസമോ ഭൂമിയോ നല്‍കുന്നുണ്ടോ. ഇതൊക്കെ മറച്ചുവെച്ചാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്.

No comments: