Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും




എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും





തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി ജനലക്ഷങ്ങള്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കും. എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കവന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കവന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. മാരകവിഷത്തിന്റെ ഇരകളെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവന്‍ പോലും ദുരിതക്കടലിലേക്ക് എറിയരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാനമാകെ വിവിധ രൂപത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കണ്ണികളാകും. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ഉപവാസ സമരത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയും നടക്കും. മന്ത്രിമാര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ജീവനക്കാര്‍, അധ്യാപകര്‍, മഹിളകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍, ശാസ്ത്ര- ഗവേഷണ മേഖലയിലുള്ളവര്‍, സംഘടിത- അസംഘടിതമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗവും സമരത്തില്‍ കൈകോര്‍ക്കും. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ എത്തിക്കുന്നതിനുള്ള പോരാട്ടമായി പ്രതിഷേധദിനാചരണം മാറും. എന്‍ഡോസള്‍ഫാന്‍ നിരോധനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണമെന്ന് പ്രക്ഷോഭത്തില്‍ ആവശ്യമുയരും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ പെകുട്ടി ഷാഹിന വൈകിട്ട് മുഖ്യമന്ത്രിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും. ജനീവ കവന്‍ഷന്‍ തുടങ്ങുന്ന ഇന്ത്യന്‍സമയം പകല്‍ 1.30ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധാഗ്നി തെളിക്കും. കാസര്‍കോട് പട്ടണത്തില്‍ നിശ്ചലസമരം നടത്തും. പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റാണ് നിശ്ചലസമരം. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വിവിധ വര്‍ഗബഹുജന സംഘടനകള്‍ അഭ്യര്‍ഥിച്ചു.

1 comment:

ജനശബ്ദം said...

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും


തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി ജനലക്ഷങ്ങള്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കും. എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കവന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കവന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. മാരകവിഷത്തിന്റെ ഇരകളെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവന്‍ പോലും ദുരിതക്കടലിലേക്ക് എറിയരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാനമാകെ വിവിധ രൂപത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കണ്ണികളാകും. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ഉപവാസ സമരത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയും നടക്കും. മന്ത്രിമാര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ജീവനക്കാര്‍, അധ്യാപകര്‍, മഹിളകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍, ശാസ്ത്ര- ഗവേഷണ മേഖലയിലുള്ളവര്‍, സംഘടിത- അസംഘടിതമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗവും സമരത്തില്‍ കൈകോര്‍ക്കും. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ എത്തിക്കുന്നതിനുള്ള പോരാട്ടമായി പ്രതിഷേധദിനാചരണം മാറും. എന്‍ഡോസള്‍ഫാന്‍ നിരോധനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണമെന്ന് പ്രക്ഷോഭത്തില്‍ ആവശ്യമുയരും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ പെകുട്ടി ഷാഹിന വൈകിട്ട് മുഖ്യമന്ത്രിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും. ജനീവ കവന്‍ഷന്‍ തുടങ്ങുന്ന ഇന്ത്യന്‍സമയം പകല്‍ 1.30ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധാഗ്നി തെളിക്കും. കാസര്‍കോട് പട്ടണത്തില്‍ നിശ്ചലസമരം നടത്തും. പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റാണ് നിശ്ചലസമരം. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വിവിധ വര്‍ഗബഹുജന സംഘടനകള്‍ അഭ്യര്‍ഥിച്ചു.