Monday, February 14, 2011

മലപ്പുറം സമഗ്ര വികസനത്തിന്റെ പാതയില്‍.... നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും

മലപ്പുറം സമഗ്ര വികസനത്തിന്റെ പാതയില്‍.... നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും

പൊന്നാനി: നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും. പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് സംസ്ഥാന ബജറ്റില്‍ 763 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വിസ് ചലഞ്ച് പദ്ധതി പ്രകാരമാണ് നിര്‍മാണം. ചെന്നൈയിലെ മലബാര്‍ പോര...്‍ട്‌സിനാണ് നിര്‍മാണ ചുമതല. ഇവര്‍തന്നെയാണ് രൂപരേഖയും തയാറാക്കിയത്. ഇ-ടെണ്ടറിലൂടെയാണ് ടെണ്ടര്‍ ഉറപ്പിച്ചത്.മൊത്തം 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒന്നാംഘട്ടത്തില്‍ 700 കോടി രൂപയും രണ്ടാംഘട്ട വികസനത്തില്‍ 300 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പോര്‍ട്ട് നടത്തിപ്പില്‍ ഒരുവര്‍ഷം രണ്ടേമുക്കാല്‍ ശതമാനം റവന്യു വിഹിതം നിര്‍മാണമേറ്റെടുത്ത കമ്പനി സംസ്ഥാന സര്‍ക്കാറിന് നല്‍കാനാണ് ധാരണ.30 വര്‍ഷമാണ് നടത്തിപ്പ് ചുമതല കമ്പനിക്ക് നല്‍കിയത്. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 30 വര്‍ഷത്തേക്കുള്ള റവന്യു സ്‌റ്റേറ്റ്‌മെന്റ് കണക്കാക്കി മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ് പോര്‍ട്ടധികൃതരെ ഏല്‍പ്പിച്ചു. ഓരോ വര്‍ഷവും വരുമാനം വര്‍ധിക്കുന്നതിനും കാര്‍ഗോ നീക്കം കൂടുന്നതുമനുസരിച്ചുള്ള സ്‌റ്റേറ്റ്‌മെന്റാണ് മലബാര്‍ പോര്‍ട്‌സ് നല്‍കിയത്.നിര്‍മാണ ചെലവ് മുഴുവന്‍ കമ്പനി വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് കമ്പനിയെ ഏല്‍പ്പിക്കും. സ്വിസ് ചലഞ്ച് രീതിയിലുള്ള സംസ്ഥാനത്തെ ആദ്യ പ്രോജക്ടാണിത്. ജില്ലയില്‍ ആദ്യത്തെ കാര്‍ഗോ പ്രോജക്ടാവും പൊന്നാനിയിലേത്.ഇപ്പോള്‍ ഫിഷിങ് ഹാര്‍ബറിന് വേണ്ടി പൊന്നാനി അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടിന് സമാന്തരമായി 500 മീറ്റര്‍ വ്യത്യാസത്തിലാണ് നിര്‍മാണം. ലൈറ്റ് ഹൗസ് വരെ കാര്‍ഗോ പോര്‍ട്ടിന്റെ പരിധി നീളും. 144.43 കോടി രൂപ പുലിമുട്ടുകളുടെ നിര്‍മാണത്തിനും 144 കോടി രൂപ മണ്ണ്‌നീക്കുന്നതിനുമാണ്. തുറമുഖത്തേക്കുള്ള യന്ത്ര സാമഗ്രികള്‍ക്ക് 125.5 കോടിയും റോഡ്, റെയില്‍ എന്നിവയുടെ നിര്‍മാണത്തിന് 101 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബെര്‍ത്തുകളുടെ നിര്‍മാണത്തിന് 83 കോടി യും ബോട്ടുകള്‍, ടഗ്ഗുകള്‍ എന്നിവക്ക് 61 കോടിയുമാണ് പ്രതീക്ഷിക്കുന്നത്.
പുറത്തൂരില്‍നിന്ന് തിരുനാവായക്ക് റെയില്‍പാത നിര്‍മിച്ചാണ് തുറമുഖത്തെത്തുന്ന ചരക്കുകള്‍ കൊണ്ടുപോവുക. 2000 പേജുകളുള്ള ബൃഹത്തായ പ്രോജക്ട് റിപ്പോര്‍ട്ടാണ് മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ കമ്പനി തയാറാക്കിയിട്ടുള്ളത്. പദ്ധതി കമീഷന്‍ ചെയ്താല്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ

1 comment:

ജനശബ്ദം said...

മലപ്പുറം സമഗ്ര വികസനത്തിന്റെ പാതയില്‍.... നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും

പൊന്നാനി: നിര്‍ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ചില്‍ നടക്കും. പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് സംസ്ഥാന ബജറ്റില്‍ 763 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വിസ് ചലഞ്ച് പദ്ധതി പ്രകാരമാണ് നിര്‍മാണം. ചെന്നൈയിലെ മലബാര്‍ പോര...്‍ട്‌സിനാണ് നിര്‍മാണ ചുമതല. ഇവര്‍തന്നെയാണ് രൂപരേഖയും തയാറാക്കിയത്. ഇ-ടെണ്ടറിലൂടെയാണ് ടെണ്ടര്‍ ഉറപ്പിച്ചത്.മൊത്തം 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒന്നാംഘട്ടത്തില്‍ 700 കോടി രൂപയും രണ്ടാംഘട്ട വികസനത്തില്‍ 300 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പോര്‍ട്ട് നടത്തിപ്പില്‍ ഒരുവര്‍ഷം രണ്ടേമുക്കാല്‍ ശതമാനം റവന്യു വിഹിതം നിര്‍മാണമേറ്റെടുത്ത കമ്പനി സംസ്ഥാന സര്‍ക്കാറിന് നല്‍കാനാണ് ധാരണ.30 വര്‍ഷമാണ് നടത്തിപ്പ് ചുമതല കമ്പനിക്ക് നല്‍കിയത്. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 30 വര്‍ഷത്തേക്കുള്ള റവന്യു സ്‌റ്റേറ്റ്‌മെന്റ് കണക്കാക്കി മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ് പോര്‍ട്ടധികൃതരെ ഏല്‍പ്പിച്ചു. ഓരോ വര്‍ഷവും വരുമാനം വര്‍ധിക്കുന്നതിനും കാര്‍ഗോ നീക്കം കൂടുന്നതുമനുസരിച്ചുള്ള സ്‌റ്റേറ്റ്‌മെന്റാണ് മലബാര്‍ പോര്‍ട്‌സ് നല്‍കിയത്.നിര്‍മാണ ചെലവ് മുഴുവന്‍ കമ്പനി വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് കമ്പനിയെ ഏല്‍പ്പിക്കും. സ്വിസ് ചലഞ്ച് രീതിയിലുള്ള സംസ്ഥാനത്തെ ആദ്യ പ്രോജക്ടാണിത്. ജില്ലയില്‍ ആദ്യത്തെ കാര്‍ഗോ പ്രോജക്ടാവും പൊന്നാനിയിലേത്.ഇപ്പോള്‍ ഫിഷിങ് ഹാര്‍ബറിന് വേണ്ടി പൊന്നാനി അഴിമുഖത്ത് നിര്‍മിച്ച പുലിമുട്ടിന് സമാന്തരമായി 500 മീറ്റര്‍ വ്യത്യാസത്തിലാണ് നിര്‍മാണം. ലൈറ്റ് ഹൗസ് വരെ കാര്‍ഗോ പോര്‍ട്ടിന്റെ പരിധി നീളും. 144.43 കോടി രൂപ പുലിമുട്ടുകളുടെ നിര്‍മാണത്തിനും 144 കോടി രൂപ മണ്ണ്‌നീക്കുന്നതിനുമാണ്. തുറമുഖത്തേക്കുള്ള യന്ത്ര സാമഗ്രികള്‍ക്ക് 125.5 കോടിയും റോഡ്, റെയില്‍ എന്നിവയുടെ നിര്‍മാണത്തിന് 101 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബെര്‍ത്തുകളുടെ നിര്‍മാണത്തിന് 83 കോടി യും ബോട്ടുകള്‍, ടഗ്ഗുകള്‍ എന്നിവക്ക് 61 കോടിയുമാണ് പ്രതീക്ഷിക്കുന്നത്.
പുറത്തൂരില്‍നിന്ന് തിരുനാവായക്ക് റെയില്‍പാത നിര്‍മിച്ചാണ് തുറമുഖത്തെത്തുന്ന ചരക്കുകള്‍ കൊണ്ടുപോവുക. 2000 പേജുകളുള്ള ബൃഹത്തായ പ്രോജക്ട് റിപ്പോര്‍ട്ടാണ് മലബാര്‍ പോര്‍ട്‌സ് ഇന്ത്യാ കമ്പനി തയാറാക്കിയിട്ടുള്ളത്. പദ്ധതി കമീഷന്‍ ചെയ്താല്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ