Monday, February 14, 2011

പൊന്നാനി തുറമുഖം നാടിനു സമര്‍പ്പിച്ചു

പൊന്നാനി തുറമുഖം നാടിനു സമര്‍പ്പിച്ചു

പൊന്നാനി: ആവേശം തിരതല്ലിയ ഉത്സവാന്തരീക്ഷത്തില്‍ പൊന്നാനി മീന്‍പിടിത്ത തുറമുഖം നാടിന് സമര്‍പ്പിച്ചു. അറബിക്കടലോരത്ത് മലബാറിലെ പ്രധാന ഫിഷിങ് ഹാര്‍ബറുകളിലൊന്നായ ഇത് തുറമുഖ-ഫിഷറീസ് മന്ത്രി എസ്.ശര്‍മയാണ് ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് ജില്ലയിലെ വെള...്ളയില്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളുടെ നിര്‍മാണ ടെന്‍ഡര്‍ ക്ഷണിക്കാന്‍ നടപടിയായതായി മന്ത്രി പറഞ്ഞു. 'തീരദേശ വികസനത്തിന് ഈ സര്‍ക്കാര്‍ 3092 കോടി രൂപ ചെലവഴിച്ചു. എട്ട് പുതിയ ഹാര്‍ബറുകളുടെ പണികള്‍ക്ക് തുടക്കംകുറിച്ചു. മൂന്നെണ്ണം കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. തിരുവനന്തപുരം-പൊന്നാനി, പൊന്നാനി-എലത്തൂര്‍ റോഡുകള്‍ നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡിക്ക് 15 കോടി മാറ്റിവെച്ചു. മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ദേശസാല്‍കൃത ബാങ്കുകളുമായും ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഫിഷറീസ്-ഓഷ്യന്‍ സയന്‍സ് കോളേജ് പനങ്ങാട്ട് ഉടന്‍ ഉദ്ഘാടനംചെയ്യും' -എസ്.ശര്‍മ പറഞ്ഞു.

ചമ്രവട്ടം റഗുലേറ്റര്‍ പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് അഞ്ചിനും ബിയ്യം റഗുലേറ്റര്‍ മാര്‍ച്ച് 18നും ഉദ്ഘാടനം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പ്രഖ്യാപിച്ചു.
ചമ്രവട്ടം പദ്ധതി മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 18 മാസംകൊണ്ട് പൂര്‍ത്തിയാക്കി റെക്കോഡിടുകയാണെന്നും പാലോളി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് സ്വാഗതം പറഞ്ഞു. ചീഫ് എന്‍ജിനിയര്‍ എന്‍.മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ പി.പി.അബ്ദുള്ളക്കുട്ടി, കെ.ടി.ജലീല്‍, കെ.വി.അബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാകളക്ടര്‍ പി.എം.ഫ്രാന്‍സിസ്, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.ബീവി, മുന്‍ ചെയര്‍മാന്മാരായ എം.എം.നാരായണന്‍, സി.ഹരിദാസ്, മുന്‍മന്ത്രി ഇ.കെ.ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ ഇമ്പിച്ചിബാവ, എ.ഭഗീരഥി, കൂട്ടായി ബഷീര്‍, ടി.എം.സിദ്ദിഖ്, ടി.കെ.അഷ്‌റഫ്, എം.അബൂബക്കര്‍, വി.പി.ഹുസൈന്‍കോയ തങ്ങള്‍, കെ.യു.ചന്ദ്രന്‍, കെ.കെ.അബ്ദുസലാം, കെ.കെ.രാജമ്മ എന്നിവര്‍ പ്രസംഗിച്ചു.

പൊന്നാനി ഫിഷിങ്ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ മലപ്പുറം, തൃശ്ശൂര്‍ മേഖലയിലെ കടല്‍ മത്സ്യബന്ധനത്തില്‍ വന്‍ തൊഴില്‍സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.
350 യന്ത്രവത്കൃത ബോട്ടുകള്‍ക്കും 1250 പരമ്പരാഗത യാനങ്ങള്‍ക്കും ഈ ഹാര്‍ബറിലൂടെ മത്സ്യബന്ധനം നടത്താന്‍ സാധിക്കും. ഇതുമൂലം 6500 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും 25,000ത്തോളം പേര്‍ക്ക് പരോക്ഷമായും സ്ഥിരംതൊഴില്‍ ലഭിക്കും

1 comment:

ജനശബ്ദം said...

പൊന്നാനി തുറമുഖം നാടിനു സമര്‍പ്പിച്ചു

പൊന്നാനി: ആവേശം തിരതല്ലിയ ഉത്സവാന്തരീക്ഷത്തില്‍ പൊന്നാനി മീന്‍പിടിത്ത തുറമുഖം നാടിന് സമര്‍പ്പിച്ചു. അറബിക്കടലോരത്ത് മലബാറിലെ പ്രധാന ഫിഷിങ് ഹാര്‍ബറുകളിലൊന്നായ ഇത് തുറമുഖ-ഫിഷറീസ് മന്ത്രി എസ്.ശര്‍മയാണ് ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് ജില്ലയിലെ വെള...്ളയില്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളുടെ നിര്‍മാണ ടെന്‍ഡര്‍ ക്ഷണിക്കാന്‍ നടപടിയായതായി മന്ത്രി പറഞ്ഞു. 'തീരദേശ വികസനത്തിന് ഈ സര്‍ക്കാര്‍ 3092 കോടി രൂപ ചെലവഴിച്ചു. എട്ട് പുതിയ ഹാര്‍ബറുകളുടെ പണികള്‍ക്ക് തുടക്കംകുറിച്ചു. മൂന്നെണ്ണം കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. തിരുവനന്തപുരം-പൊന്നാനി, പൊന്നാനി-എലത്തൂര്‍ റോഡുകള്‍ നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡിക്ക് 15 കോടി മാറ്റിവെച്ചു. മത്സ്യത്തൊഴിലാളികളുടെ കടബാധ്യത എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ദേശസാല്‍കൃത ബാങ്കുകളുമായും ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഫിഷറീസ്-ഓഷ്യന്‍ സയന്‍സ് കോളേജ് പനങ്ങാട്ട് ഉടന്‍ ഉദ്ഘാടനംചെയ്യും' -എസ്.ശര്‍മ പറഞ്ഞു.

ചമ്രവട്ടം റഗുലേറ്റര്‍ പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് അഞ്ചിനും ബിയ്യം റഗുലേറ്റര്‍ മാര്‍ച്ച് 18നും ഉദ്ഘാടനം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പ്രഖ്യാപിച്ചു.
ചമ്രവട്ടം പദ്ധതി മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 18 മാസംകൊണ്ട് പൂര്‍ത്തിയാക്കി റെക്കോഡിടുകയാണെന്നും പാലോളി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് സ്വാഗതം പറഞ്ഞു. ചീഫ് എന്‍ജിനിയര്‍ എന്‍.മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ പി.പി.അബ്ദുള്ളക്കുട്ടി, കെ.ടി.ജലീല്‍, കെ.വി.അബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാകളക്ടര്‍ പി.എം.ഫ്രാന്‍സിസ്, പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.ബീവി, മുന്‍ ചെയര്‍മാന്മാരായ എം.എം.നാരായണന്‍, സി.ഹരിദാസ്, മുന്‍മന്ത്രി ഇ.കെ.ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ ഇമ്പിച്ചിബാവ, എ.ഭഗീരഥി, കൂട്ടായി ബഷീര്‍, ടി.എം.സിദ്ദിഖ്, ടി.കെ.അഷ്‌റഫ്, എം.അബൂബക്കര്‍, വി.പി.ഹുസൈന്‍കോയ തങ്ങള്‍, കെ.യു.ചന്ദ്രന്‍, കെ.കെ.അബ്ദുസലാം, കെ.കെ.രാജമ്മ എന്നിവര്‍ പ്രസംഗിച്ചു.

പൊന്നാനി ഫിഷിങ്ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ മലപ്പുറം, തൃശ്ശൂര്‍ മേഖലയിലെ കടല്‍ മത്സ്യബന്ധനത്തില്‍ വന്‍ തൊഴില്‍സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.
350 യന്ത്രവത്കൃത ബോട്ടുകള്‍ക്കും 1250 പരമ്പരാഗത യാനങ്ങള്‍ക്കും ഈ ഹാര്‍ബറിലൂടെ മത്സ്യബന്ധനം നടത്താന്‍ സാധിക്കും. ഇതുമൂലം 6500 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും 25,000ത്തോളം പേര്‍ക്ക് പരോക്ഷമായും സ്ഥിരംതൊഴില്‍ ലഭിക്കും