Sunday, September 19, 2010

അഴീക്കോടന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

അഴീക്കോടന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

തിരു: അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിദിനം സെപ്തംബര്‍ 23ന് സമുചിതമായി ആചരിക്കാന്‍ പാര്‍ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. അഴീക്കോടന്‍ വിട്ടുപിരിഞ്ഞിട്ട് 38 വര്‍ഷം തികയുന്നു. തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ അദ്ദേഹത്തെ അരുംകൊല ചെയ്യുകയായിരുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുമുന്നണി കവീനറായും അഴീക്കോടന്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ് പാര്‍ടിയും വര്‍ഗപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടതു-വലത് പ്രവണതകള്‍ക്കെതിരായി പൊരുതി പാര്‍ടിയെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാനമായ പങ്കാണ് അദ്ദേഹം വഹിച്ചത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ്. ഇത്തരം നയങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 13.5 ശതമാനമാക്കി മാറ്റംവരുത്തിയെങ്കിലും ഇറക്കുമതിയോ ചുങ്കം വെട്ടിക്കുറയ്ക്കുന്ന നടപടിയോ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പരമ്പരാഗത മേഖലകളെ തകര്‍ക്കുന്ന കാര്യത്തിലും ഇതേ നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിയെയും കയര്‍മേഖലയെയും കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയിരിക്കുകയാണ്. ഊര്‍ജിത നെല്ലുവികസനപദ്ധതിയില്‍നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കി. ലോട്ടറിയുടെ കാര്യത്തിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. തെറ്റായ രീതിയില്‍ നടക്കുന്ന ഇത്തരം ലോട്ടറികളെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനുള്ള അധികാരം സംസ്ഥാനത്തിനു നല്‍കാനും ഒരുക്കമല്ല. കേരളത്തിന്റെ സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തെ ഉന്മൂലനംചെയ്യാനും കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു. കേന്ദ്രനയത്തിന്റെ ഭാഗമായി ഇത്തരം ദുരിതപൂര്‍ണമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നേറുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ച നടപടിയും രാജ്യത്തിനാകെ മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കി പാവപ്പെട്ടവരെ ദാരിദ്യ്രത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും നടത്തി. പൊതുമേഖലയെ സംരക്ഷിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും എടുത്ത നടപടികള്‍ ഏവരും അംഗീകരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച് കേരളം മുന്നോട്ടുനീങ്ങുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തു നിന്ന് ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ വ്യാപകമായ കള്ളപ്രചാരവേലകള്‍ സംഘടിപ്പിക്കാനാണ് വലതുപക്ഷശക്തികള്‍ ശ്രമിക്കുന്നത്. അവരുമായി ചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ഇടതു തീവ്രവാദ സമീപനം സ്വീകരിക്കുന്നവരും അരാഷ്ട്രീയവാദക്കാരും ഒത്തുചേര്‍ന്നിട്ടുണ്ട്. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയ അഴീക്കോടന്റെ ഓര്‍മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് കരുത്ത് പകരും. പാര്‍ട്ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും അഴീക്കോടന്‍ ദിനം വിജയിപ്പിക്കാന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.






1 comment:

ജനശബ്ദം said...

അഴീക്കോടന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

തിരു: അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിദിനം സെപ്തംബര്‍ 23ന് സമുചിതമായി ആചരിക്കാന്‍ പാര്‍ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. അഴീക്കോടന്‍ വിട്ടുപിരിഞ്ഞിട്ട് 38 വര്‍ഷം തികയുന്നു. തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ അദ്ദേഹത്തെ അരുംകൊല ചെയ്യുകയായിരുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുമുന്നണി കവീനറായും അഴീക്കോടന്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ് പാര്‍ടിയും വര്‍ഗപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടതു-വലത് പ്രവണതകള്‍ക്കെതിരായി പൊരുതി പാര്‍ടിയെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാനമായ പങ്കാണ് അദ്ദേഹം വഹിച്ചത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ്. ഇത്തരം നയങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 13.5 ശതമാനമാക്കി മാറ്റംവരുത്തിയെങ്കിലും ഇറക്കുമതിയോ ചുങ്കം വെട്ടിക്കുറയ്ക്കുന്ന നടപടിയോ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പരമ്പരാഗത മേഖലകളെ തകര്‍ക്കുന്ന കാര്യത്തിലും ഇതേ നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിയെയും കയര്‍മേഖലയെയും കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയിരിക്കുകയാണ്. ഊര്‍ജിത നെല്ലുവികസനപദ്ധതിയില്‍നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കി. ലോട്ടറിയുടെ കാര്യത്തിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. തെറ്റായ രീതിയില്‍ നടക്കുന്ന ഇത്തരം ലോട്ടറികളെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനുള്ള അധികാരം സംസ്ഥാനത്തിനു നല്‍കാനും ഒരുക്കമല്ല. കേരളത്തിന്റെ സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തെ ഉന്മൂലനംചെയ്യാനും കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു. കേന്ദ്രനയത്തിന്റെ ഭാഗമായി ഇത്തരം ദുരിതപൂര്‍ണമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നേറുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ച നടപടിയും രാജ്യത്തിനാകെ മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കി പാവപ്പെട്ടവരെ ദാരിദ്യ്രത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും നടത്തി. പൊതുമേഖലയെ സംരക്ഷിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും എടുത്ത നടപടികള്‍ ഏവരും അംഗീകരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച് കേരളം മുന്നോട്ടുനീങ്ങുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തു നിന്ന് ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ വ്യാപകമായ കള്ളപ്രചാരവേലകള്‍ സംഘടിപ്പിക്കാനാണ് വലതുപക്ഷശക്തികള്‍ ശ്രമിക്കുന്നത്. അവരുമായി ചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ഇടതു തീവ്രവാദ സമീപനം സ്വീകരിക്കുന്നവരും അരാഷ്ട്രീയവാദക്കാരും ഒത്തുചേര്‍ന്നിട്ടുണ്ട്. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയ അഴീക്കോടന്റെ ഓര്‍മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് കരുത്ത് പകരും. പാര്‍ട്ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും അഴീക്കോടന്‍ ദിനം വിജയിപ്പിക്കാന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.