Saturday, September 11, 2010

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള നിയമനിര്‍മാണപരമാധികാരം അമേരിക്കക്ക് അടിയറ വെക്കരുത്...‍

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള നിയമനിര്‍മാണ പരമാധികാരം അമേരിക്കക്ക് അടിയറ വെക്കരുത്...‍

ഇന്ത്യ ഏതു നിയമം ഏതു രൂപത്തില്‍ പാസാക്കണമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഇന്ത്യന്‍ പരമാധികാര ജനപ്രതിനിധിസഭയ്ക്കല്ല, മറിച്ച് തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ നിലപാട് വീണ്ടുമൊരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു. പാസായിരിക്കുന്ന ആണവബാധ്യതാബില്‍ ഇന്ത്യ ഭേദഗതിചെയ്യണമെന്നുള്ള അമേരിക്കന്‍ കല്‍പ്പന ഇതാണ് വ്യക്തമാക്കുന്നത്. ആണവബാധ്യതാബില്‍ പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയോളം അമേരിക്ക മൌനംപാലിച്ചു. ആ മൌനം ഭഞ്ജിച്ചുകൊണ്ടാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വക്താവ് ഫിലിപ് ക്രൌളി പത്രസമ്മേളനത്തിലൂടെ ഇന്ത്യക്കുമുമ്പില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. പാര്‍ലമെന്റ് പാസാക്കികഴിഞ്ഞ ബില്‍ ഭേദഗതിപ്പെടുത്തണമെന്ന നിര്‍ദേശം. ബില്ലില്‍ ഇന്ത്യ എന്തുമാറ്റമാണ് വരുത്താന്‍പോകുന്നതെന്ന് ജിജ്ഞാസയോടെ നോക്കിയിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ ഔദ്യോഗിക വക്താവ് പറഞ്ഞിട്ടുള്ളത്. ഇത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മാണകാര്യത്തിലുള്ള പരമാധികാരത്തിനുനേര്‍ക്കുള്ള കടന്നുകയറ്റവും അധിക്ഷേപവുമാണ്. പാര്‍ലമെന്റ് ഒരു ബില്ലു പാസാക്കിയാല്‍ അത് രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും കാര്യത്തില്‍ അന്തിമമാണ്. രാഷ്ട്രപതിയുടെ അംഗീകാരംകൂടിയായാല്‍ അതു നിയമമാണ്. ഇതാണ് ഇന്ത്യയിലെ നിയമനിര്‍മാണരീതി എന്നിരിക്കെ, പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞ ബില്ലില്‍ എന്തു ഭേദഗതി വരുത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍തന്നെ, ഗവമെന്റിന് അക്കാര്യത്തില്‍ എന്ത് അധികാരമാണുള്ളത്? അമേരിക്കയുടെ മനസ്സിലിരിപ്പ് വ്യക്തമാണ്. അമേരിക്കയിലെ ആണവവിതരണ കമ്പനികളെ നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് തീര്‍ത്തും വിമുക്തമാക്കിയെടുക്കണം. ഈ നിര്‍ദേശമാണ് നേരത്തെതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു മുന്നില്‍ ദേഭഗതിക്ക് വച്ചിരുന്നത്. അമേരിക്കയുടെ ആ താല്‍പ്പര്യം സാധിച്ചുകൊടുക്കാന്‍ തക്കവിധത്തിലാണ് മന്‍മോഹന്‍സിങ് മന്ത്രിസഭ കരടുബില്ലിന് രൂപം നല്‍കിയിരുന്നതും. എന്നാല്‍, ബില്‍ ആ രൂപത്തില്‍ പാസാക്കിയെടുക്കുന്നതിന് രാജ്യസഭയില്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന പ്രശ്നം കോഗ്രസിനും മന്‍മോഹന്‍സിങ്ങിനും മുന്നില്‍ തടസ്സമായിവന്നു. അതുകൊണ്ട് ചില ഭേദഗതികള്‍ കരടുബില്ലില്‍ വരുത്താന്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭ നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെയാണ് 'ആന്‍ഡ്', 'ഇന്റന്‍ഷണലി' എന്നീ വാക്കുകള്‍ ചര്‍ച്ചാവിഷയമായത്. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍, അത് വിതരണക്കമ്പനിയുടെ ബോധപൂര്‍വമായ വീഴ്ചമൂലമാണെങ്കില്‍മാത്രം നഷ്ടപരിഹാരം നല്‍കണം എന്നതായി രണ്ടാം ഘട്ടത്തില്‍ ബില്ലിലെ വ്യവസ്ഥ. ബോധപൂര്‍വം കമ്പനി വീഴ്ചവരുത്തിയതാണ് എന്നത് തെളിയിക്കുക മിക്കവാറും അസാധ്യമാകുമല്ലോ. ആ നിലയ്ക്ക് നഷ്ടപരിഹാരബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് രക്ഷപ്പെടാമല്ലോ. അതിനുള്ള പഴുതൊരുക്കിക്കൊടുക്കാനാണ് 'ബോധപൂര്‍വം' എന്ന പദം ബില്ലില്‍ യുപിഎ ഗവമെന്റ് ചേര്‍ത്തത്. ഒടുവില്‍ ബില്‍ പാസാകണമെങ്കില്‍ കണ്ണില്‍ പൊടിയിടാനുള്ള ചില വിദ്യകള്‍ വേണമെന്നുവന്നു. ബില്‍ പാസാക്കിയെടുക്കാന്‍ കോഗ്രസിനു ബിജെപിയുടെ പിന്തുണ വേണ്ടിയിരുന്നു. തലേന്നുവരെ നഖശിഖാന്തം ബില്ലിനെ എതിര്‍ത്തിട്ട് പിറ്റേന്ന് ബില്ലിനെ പിന്തുണയ്ക്കുന്നതിന് ജനങ്ങളെ പറഞ്ഞുപറ്റിക്കാന്‍ എന്തെങ്കിലും ഉപായം വേണ്ടിയിരുന്നു ബിജെപിക്ക്. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ ഒരുമിച്ചു. അങ്ങനെയാണ് ബില്‍ പാസാകുന്നതിന് വഴി തെളിഞ്ഞത്. പാസായിക്കഴിഞ്ഞ ബില്‍, കമ്പനികള്‍ക്കുമേല്‍ നിസ്സാരമായ ബാധ്യതയേ ചുമത്തിയിട്ടുള്ളൂ. പരമാവധി 1500 കോടിയുടെ നഷ്ടപരിഹാരം. ആണവദുരന്തം എത്ര ഭീകരമായ തോതിലാണെങ്കിലും അതു വിതയ്ക്കുന്ന നാശം എത്ര കനത്തതും ദൂരവ്യാപകവുമാണെങ്കിലും 1500 കോടി നല്‍കിയാല്‍മതി! ഭോപാല്‍ വിഷവാതകദുരന്തം കാല്‍നൂറ്റാണ്ടിനപ്പുറമാണ് നടന്നത്. അതിനുപോലും നഷ്ടപരിഹാരത്തുക 500 കോടിയായിരുന്നു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കിയാല്‍ ആ 500 കോടിക്കു തുല്യമാവാന്‍ ഇന്ന് 5000 കോടിയെങ്കിലും വേണം. വാതകദുരന്തത്തേക്കാള്‍ എത്രയോ വ്യാപ്തവും കനത്തതുമായ നാശമാകും ആണവദുരന്തം വിതയ്ക്കുക. ആ പരിഗണനയിലായാലും തുക വര്‍ധിക്കേണ്ടതാണ്. ഇനി വരുംകാലത്ത് എന്ത് ആണവദുരന്തമുണ്ടായാലും നഷ്ടപരിഹാരത്തുക ക്ളിപ്തമാണ്; 1500 കോടി. ഇന്നത്തെ 1500 കോടിക്ക് കാല്‍നൂറ്റാണ്ടുകഴിഞ്ഞാല്‍ ഈ വിലയുണ്ടോ? ഈ കാര്യം പരിഗണിച്ചാലും നഷ്ടപരിഹാരത്തുക കൂട്ടേണ്ടതാണ്. പക്ഷേ, രാജ്യതാല്‍പ്പര്യത്തിലും ജനതാല്‍പ്പര്യത്തിലുമുള്ള ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ അമേരിക്കന്‍ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം കോഗ്രസും- ബിജെപിയും ചേര്‍ന്ന് പാസാക്കിയെടുത്തതാണ് ആണവബാധ്യതാബില്‍. അത്തരത്തിലുള്ള ബില്ലില്‍പോലും, അതു പാസാക്കിക്കഴിഞ്ഞശേഷവും ഭേദഗതി നിര്‍ദേശിക്കുകയാണ് അമേരിക്ക. ഈ ധാര്‍ഷ്ട്യത്തിനു തക്ക മറുപടികൊടുക്കാന്‍ യുപിഎ ഗവമെന്റ് സന്നദ്ധമാവുമോ എന്ന കാര്യം ഇന്ത്യന്‍ജനത ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ലാഭകരവുമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ന്യൂക്ളിയര്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നില്ല. അതുകൊണ്ട് വെസ്റ്റിങ്ഹൌസ്, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ പക്കല്‍ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇവയുടെ സുരക്ഷാകാര്യത്തില്‍ അമേരിക്കയ്ക്ക് ഒരു ഉറപ്പുമില്ല. അതിന്റെ സ്ഥിരീകരണം കൂടിയാവുന്നുണ്ട്, നഷ്ടപരിഹാരബാധ്യതയില്‍നിന്ന് തീര്‍ത്തും ഒഴിവാകാനുള്ള അമേരിക്കയുടെ വ്യഗ്രതയും അതു മുന്‍നിര്‍ത്തിയുള്ള നിര്‍ദേശവും. ഇതിനെ അവജ്ഞയോടെ തള്ളിക്കളയാനുള്ള കരുത്ത് യുപിഎ ഗവമെന്റിനുണ്ടാകുന്നില്ലെങ്കില്‍, അപകടത്തിലാകുക നിയമനിര്‍മാണകാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള പരമാധികാരമാണ്; ജനതയുടെയും രാഷ്ട്രത്തിന്റെയും സ്വാതന്ത്യ്രമാണ്.




1 comment:

ജനശബ്ദം said...

ഇന്ത്യന്‍ പാര്‍ലമെന്റിനുള്ള നിയമനിര്‍മാണപരമാധികാരം അമേരിക്കക്ക് അടിയറ വെക്കരുത്...‍

ഇന്ത്യ ഏതു നിയമം ഏതു രൂപത്തില്‍ പാസാക്കണമെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഇന്ത്യന്‍ പരമാധികാര ജനപ്രതിനിധിസഭയ്ക്കല്ല, മറിച്ച് തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ നിലപാട് വീണ്ടുമൊരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു. പാസായിരിക്കുന്ന ആണവബാധ്യതാബില്‍ ഇന്ത്യ ഭേദഗതിചെയ്യണമെന്നുള്ള അമേരിക്കന്‍ കല്‍പ്പന ഇതാണ് വ്യക്തമാക്കുന്നത്. ആണവബാധ്യതാബില്‍ പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയോളം അമേരിക്ക മൌനംപാലിച്ചു. ആ മൌനം ഭഞ്ജിച്ചുകൊണ്ടാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വക്താവ് ഫിലിപ് ക്രൌളി പത്രസമ്മേളനത്തിലൂടെ ഇന്ത്യക്കുമുമ്പില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. പാര്‍ലമെന്റ് പാസാക്കികഴിഞ്ഞ ബില്‍ ഭേദഗതിപ്പെടുത്തണമെന്ന നിര്‍ദേശം. ബില്ലില്‍ ഇന്ത്യ എന്തുമാറ്റമാണ് വരുത്താന്‍പോകുന്നതെന്ന് ജിജ്ഞാസയോടെ നോക്കിയിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ ഔദ്യോഗിക വക്താവ് പറഞ്ഞിട്ടുള്ളത്. ഇത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മാണകാര്യത്തിലുള്ള പരമാധികാരത്തിനുനേര്‍ക്കുള്ള കടന്നുകയറ്റവും അധിക്ഷേപവുമാണ്. പാര്‍ലമെന്റ് ഒരു ബില്ലു പാസാക്കിയാല്‍ അത് രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും കാര്യത്തില്‍ അന്തിമമാണ്. രാഷ്ട്രപതിയുടെ അംഗീകാരംകൂടിയായാല്‍ അതു നിയമമാണ്. ഇതാണ് ഇന്ത്യയിലെ നിയമനിര്‍മാണരീതി എന്നിരിക്കെ, പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞ ബില്ലില്‍ എന്തു ഭേദഗതി വരുത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍തന്നെ, ഗവമെന്റിന് അക്കാര്യത്തില്‍ എന്ത് അധികാരമാണുള്ളത്? അമേരിക്കയുടെ മനസ്സിലിരിപ്പ് വ്യക്തമാണ്. അമേരിക്കയിലെ ആണവവിതരണ കമ്പനികളെ നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് തീര്‍ത്തും വിമുക്തമാക്കിയെടുക്കണം. ഈ നിര്‍ദേശമാണ് നേരത്തെതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു മുന്നില്‍ ദേഭഗതിക്ക് വച്ചിരുന്നത്. അമേരിക്കയുടെ ആ താല്‍പ്പര്യം സാധിച്ചുകൊടുക്കാന്‍ തക്കവിധത്തിലാണ് മന്‍മോഹന്‍സിങ് മന്ത്രിസഭ കരടുബില്ലിന് രൂപം നല്‍കിയിരുന്നതും. എന്നാല്‍, ബില്‍ ആ രൂപത്തില്‍ പാസാക്കിയെടുക്കുന്നതിന് രാജ്യസഭയില്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന പ്രശ്നം കോഗ്രസിനും മന്‍മോഹന്‍സിങ്ങിനും മുന്നില്‍ തടസ്സമായിവന്നു. അതുകൊണ്ട് ചില ഭേദഗതികള്‍ കരടുബില്ലില്‍ വരുത്താന്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭ നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെയാണ് 'ആന്‍ഡ്', 'ഇന്റന്‍ഷണലി' എന്നീ വാക്കുകള്‍ ചര്‍ച്ചാവിഷയമായത്. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍, അത് വിതരണക്കമ്പനിയുടെ ബോധപൂര്‍വമായ വീഴ്ചമൂലമാണെങ്കില്‍മാത്രം നഷ്ടപരിഹാരം നല്‍കണം എന്നതായി രണ്ടാം ഘട്ടത്തില്‍ ബില്ലിലെ വ്യവസ്ഥ. ബോധപൂര്‍വം കമ്പനി വീഴ്ചവരുത്തിയതാണ് എന്നത് തെളിയിക്കുക മിക്കവാറും അസാധ്യമാകുമല്ലോ. ആ നിലയ്ക്ക് നഷ്ടപരിഹാരബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് രക്ഷപ്പെടാമല്ലോ. അതിനുള്ള പഴുതൊരുക്കിക്കൊടുക്കാനാണ് 'ബോധപൂര്‍വം' എന്ന പദം ബില്ലില്‍ യുപിഎ ഗവമെന്റ് ചേര്‍ത്തത്. ഒടുവില്‍ ബില്‍ പാസാകണമെങ്കില്‍ കണ്ണില്‍ പൊടിയിടാനുള്ള ചില വിദ്യകള്‍ വേണമെന്നുവന്നു. ബില്‍ പാസാക്കിയെടുക്കാന്‍ കോഗ്രസിനു ബിജെപിയുടെ പിന്തുണ വേണ്ടിയിരുന്നു. തലേന്നുവരെ നഖശിഖാന്തം ബില്ലിനെ എതിര്‍ത്തിട്ട് പിറ്റേന്ന് ബില്ലിനെ പിന്തുണയ്ക്കുന്നതിന് ജനങ്ങളെ പറഞ്ഞുപറ്റിക്കാന്‍ എന്തെങ്കിലും ഉപായം വേണ്ടിയിരുന്നു ബിജെപിക്ക്. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ ഒരുമിച്ചു. അങ്ങനെയാണ് ബില്‍ പാസാകുന്നതിന് വഴി തെളിഞ്ഞത്. പാസായിക്കഴിഞ്ഞ ബില്‍, കമ്പനികള്‍ക്കുമേല്‍ നിസ്സാരമായ ബാധ്യതയേ ചുമത്തിയിട്ടുള്ളൂ. പരമാവധി 1500 കോടിയുടെ നഷ്ടപരിഹാരം. ആണവദുരന്തം എത്ര ഭീകരമായ തോതിലാണെങ്കിലും അതു വിതയ്ക്കുന്ന നാശം എത്ര കനത്തതും ദൂരവ്യാപകവുമാണെങ്കിലും 1500 കോടി നല്‍കിയാല്‍മതി! ഭോപാല്‍ വിഷവാതകദുരന്തം കാല്‍നൂറ്റാണ്ടിനപ്പുറമാണ് നടന്നത്. അതിനുപോലും നഷ്ടപരിഹാരത്തുക 500 കോടിയായിരുന്നു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കിയാല്‍ ആ 500 കോടിക്കു തുല്യമാവാന്‍ ഇന്ന് 5000 കോടിയെങ്കിലും വേണം. വാതകദുരന്തത്തേക്കാള്‍ എത്രയോ വ്യാപ്തവും കനത്തതുമായ നാശമാകും ആണവദുരന്തം വിതയ്ക്കുക. ആ പരിഗണനയിലായാലും തുക വര്‍ധിക്കേണ്ടതാണ്. ഇനി വരുംകാലത്ത് എന്ത് ആണവദുരന്തമുണ്ടായാലും നഷ്ടപരിഹാരത്തുക ക്ളിപ്തമാണ്; 1500 കോടി. ഇന്നത്തെ 1500 കോടിക്ക് കാല്‍നൂറ്റാണ്ടുകഴിഞ്ഞാല്‍ ഈ വിലയുണ്ടോ? ഈ കാര്യം പരിഗണിച്ചാലും നഷ്ടപരിഹാരത്തുക കൂട്ടേണ്ടതാണ്..