Wednesday, September 8, 2010

തദ്ദേശസ്വയം ഭരണസ്ഥഅപനങളിളെക്ക് നടക്കുന്ന തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ഈ ദുരന്തം സ്പോണ്‍സര്‍ ചെയ്തത് ആരാണു...

തദ്ദേശസ്വയം ഭരണസ്ഥഅപനങളിളെക്ക് നടക്കുന്ന തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ഈ ദുരന്തം സ്പോണ്‍സര്‍ ചെയ്തത് ആരാണു...

നിയമ സഭയിലേക്കും തദ്ദേശസ്വയംഭരണസ്ഥാപനങളിലേക്കും തിരെഞ്ഞെടുപ്പ് അടുക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഇത്തരത്തിലുള്ള അത്യാഹിതങളും ദുരന്തങളും സ്പോണ്‍സര്‍ ചെയ്യുന്നത് ആരാണു എന്നതിനെ പറ്റി വിശദമായ അന്വേഷണം വേണം...ഈ സംഭവങളും അതിനോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും കാണുമ്പോള്‍ ഇതിന്റെ പിന്നില്‍ ഏതോ കറുത്ത കരങളില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
വ്യാജമദ്യലോബിയെ തകര്‍ക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ തുടരണം . വ്യാജമദ്യത്തിന്റെ കള്ളക്കടത്തും ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി വ്യാജമദ്യ വില്‍പ്പനക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നു. ഇതിന് അനുസരണമായ ഭരണനടപടികളുമുണ്ടായി. ഇതില്‍ അമര്‍ഷമുള്ള വിഷമദ്യലോബികളുടെ കറുത്ത കരങ്ങള്‍ മലപ്പുറം വിഷമദ്യദുരന്തത്തിന്റ പിന്നിലുണ്ടോ എന്ന പരിശോധന ആവശ്യമാണ്. ഈ ദുരന്തത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണം. കള്ളുഷാപ്പുകളില്‍ നല്ല കള്ളുമാത്രം വില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. കള്ളുവ്യവസായത്തിന് സമാന്തരമായി ചാരായവ്യവസായവും ഇവിടെയുണ്ടായി. യുഡിഎഫ് ഭരണകാലത്ത് ചാരായം നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാജച്ചാരായ ഉല്‍പാദനം വ്യാപിക്കുകയും സമാന്തരമായി മദ്യമാഫിയ തലയുയര്‍ത്തുകയും ചെയ്തു. ഈ കറുത്ത ശക്തികളെ പൂര്‍ണമായി അമര്‍ച്ച ചെയ്യണമെന്ന ഓര്‍മപ്പെടുത്തലാണ് ഇപ്പോഴത്തെ ദുരന്തം നല്‍കുന്നത്. സംസ്ഥാനത്ത് പലപ്പോഴായി മദ്യദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 77 പേര്‍ മരിച്ച 1982ലെ വൈപ്പിന്‍ മദ്യദുരന്തം, 1995ല്‍ 14 പേര്‍ മരിച്ച മട്ടാഞ്ചേരി ദുരന്തം, 2000ല്‍ 33 പേര്‍ മരിച്ച കല്ലുവാതുക്കല്‍ ദുരന്തം തുടങ്ങിയവയെല്ലാം നാടിനെ നടുക്കിയ സംഭവങ്ങളാണ്. വ്യാജമദ്യലോബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണം മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും സാമ്പത്തികസഹായം നലകാനുള്ള സര്‍ക്കാര്‍ തീരുമാനവും ചികിത്സയില്‍ കഴിയുന്നവര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും വിദഗ്ധ ചികിത്സയും പരമാവധി സഹായവുംനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ദുരന്തത്തെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതും മാതൃകപരമായ നടപടിയാണു

1 comment:

ജനശബ്ദം said...

തദ്ദേശസ്വയം ഭരണസ്ഥഅപനങളിളെക്ക് നടക്കുന്ന തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ഈ ദുരന്തം സ്പോണ്‍സര്‍ ചെയ്തത് ആരാണു...

നിയമ സഭയിലേക്കും തദ്ദേശസ്വയംഭരണസ്ഥാപനങളിലേക്കും തിരെഞ്ഞെടുപ്പ് അടുക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഇത്തരത്തിലുള്ള അത്യാഹിതങളും ദുരന്തങളും സ്പോണ്‍സര്‍ ചെയ്യുന്നത് ആരാണു എന്നതിനെ പറ്റി വിശദമായ അന്വേഷണം വേണം...ഈ സംഭവങളും അതിനോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും കാണുമ്പോള്‍ ഇതിന്റെ പിന്നില്‍ ഏതോ കറുത്ത കരങളില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
വ്യാജമദ്യലോബിയെ തകര്‍ക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ തുടരണം . വ്യാജമദ്യത്തിന്റെ കള്ളക്കടത്തും ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി വ്യാജമദ്യ വില്‍പ്പനക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നു. ഇതിന് അനുസരണമായ ഭരണനടപടികളുമുണ്ടായി. ഇതില്‍ അമര്‍ഷമുള്ള വിഷമദ്യലോബികളുടെ കറുത്ത കരങ്ങള്‍ മലപ്പുറം വിഷമദ്യദുരന്തത്തിന്റ പിന്നിലുണ്ടോ എന്ന പരിശോധന ആവശ്യമാണ്. ഈ ദുരന്തത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണം. കള്ളുഷാപ്പുകളില്‍ നല്ല കള്ളുമാത്രം വില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. കള്ളുവ്യവസായത്തിന് സമാന്തരമായി ചാരായവ്യവസായവും ഇവിടെയുണ്ടായി. യുഡിഎഫ് ഭരണകാലത്ത് ചാരായം നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാജച്ചാരായ ഉല്‍പാദനം വ്യാപിക്കുകയും സമാന്തരമായി മദ്യമാഫിയ തലയുയര്‍ത്തുകയും ചെയ്തു. ഈ കറുത്ത ശക്തികളെ പൂര്‍ണമായി അമര്‍ച്ച ചെയ്യണമെന്ന ഓര്‍മപ്പെടുത്തലാണ് ഇപ്പോഴത്തെ ദുരന്തം നല്‍കുന്നത്. സംസ്ഥാനത്ത് പലപ്പോഴായി മദ്യദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 77 പേര്‍ മരിച്ച 1982ലെ വൈപ്പിന്‍ മദ്യദുരന്തം, 1995ല്‍ 14 പേര്‍ മരിച്ച മട്ടാഞ്ചേരി ദുരന്തം, 2000ല്‍ 33 പേര്‍ മരിച്ച കല്ലുവാതുക്കല്‍ ദുരന്തം തുടങ്ങിയവയെല്ലാം നാടിനെ നടുക്കിയ സംഭവങ്ങളാണ്. വ്യാജമദ്യലോബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണം മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും സാമ്പത്തികസഹായം നലകാനുള്ള സര്‍ക്കാര്‍ തീരുമാനവും ചികിത്സയില്‍ കഴിയുന്നവര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും വിദഗ്ധ ചികിത്സയും പരമാവധി സഹായവുംനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ദുരന്തത്തെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതും മാതൃകപരമായ നടപടിയാണു