Friday, January 14, 2011

ഭീകര ജനതാ പാര്‍ടി അഥവാ ബിജെപി

ഭീകര ജനതാ പാര്‍ടി അഥവാ ബിജെപി

ഭീകരവാദികളുമായി രാഷ്ട്രീയ നേതൃത്വത്തിന് ബന്ധമുണ്ടാകുന്നത് ഏറ്റവും അപകടകരമായ സൂചനയാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേകിച്ചും. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും ഭീകരവാദികളുടെ സഹായം തേടുന്ന സ്ഥിതി വന്നാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിക്ക് ഹിന്ദുത്വ ഭീകരവാദികളുമായുള്ള ബന്ധം മറനീക്കി പുറത്തുവരികയാണ്. 2007ലെ അജ്മീര്‍ സ്ഫോടനക്കേസില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) നല്‍കിയ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് നേതാവാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗം. മുഖ്യ തന്ത്രജ്ഞന്‍. കഴിഞ്ഞ വര്‍ഷം നടന്ന അമര്‍നാഥ് കലാപത്തിന് നേതൃത്വം നല്‍കിയ ആള്‍. നേപ്പാളിലെ മാദേശികളെ മാവോയിസ്റുകള്‍ക്കെതിരെ തിരിച്ചുവിട്ടയാള്‍. അജ്മീര്‍ സ്ഫോടനക്കേസില്‍ അടുത്തയിടെ സിബിഐ പലവട്ടം ചോദ്യംചെയ്ത വ്യക്തി. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനം എന്നിവയിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംശയിക്കുന്ന വ്യക്തി. ഈ സ്ഫോടനങ്ങളിലെല്ലാം പങ്കുണ്ടെന്നു സംശയിക്കുന്ന സുനില്‍ജോഷിയെ മധ്യപ്രദേശിലെ ദേവാസില്‍ വധിച്ചതിനു പിന്നിലും ഇന്ദ്രേഷ് കുമാര്‍തന്നെയാണെന്നാണ് എന്‍ഐഎയുടെ നിഗമനം. അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ ഇക്കാര്യം പറയുന്നുമുണ്ട്. ഐഎസ്എ ഏജന്റായും ഇന്ദ്രേഷ് കുമാര്‍ പ്രവര്‍ത്തിച്ചതായി സാക്ഷിമൊഴിയുണ്ട്. അത്തരമൊരാളാണ് ബിജെപിയുടെ അശോകറോഡിലുള്ള കേന്ദ്ര ഓഫീസില്‍ പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ കൂടെ പൊതുചടങ്ങില്‍ പങ്കെടുത്തത്. രത്തന്‍ ശാരദ രചിച്ച 'ആര്‍എസ്എസിന്റെ രഹസ്യങ്ങള്‍' എന്ന പുസ്തകം പ്രകാശനച്ചടങ്ങിലാണ് ഗഡ്കരിയോടൊപ്പം ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തത്. ആര്‍എസ്എസിനെ വാനോളം പുകഴ്ത്തുകയും അതിന്റെ ദേശസ്നേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഇന്ദ്രേഷുമായി വേദി പങ്കിട്ടെന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാനും ഗഡ്കരി തയ്യാറായി. ഹിന്ദുത്വ ഭീകരവാദികളുമായി ആര്‍എസ്എസിനു മാത്രമല്ല ബിജെപിക്കും നാഭീനാള ബന്ധമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. ഭീകരവാദികളും ബിജെപിയും തമ്മിലുള്ള ചങ്ങാത്തം ഇതിനുമുമ്പും പുറത്തുവന്നിട്ടുണ്ട്. 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ ആദ്യം അറസ്റ് ചെയ്യപ്പെട്ട പ്രഗ്യാസിങ് താക്കൂറുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനിയും മുന്‍ പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും വേദി പങ്കിട്ടിരുന്നു. അതിന്റെ ചിത്രങ്ങള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ പ്രഗ്യാസിങ് താക്കൂറിനെ ജയിലില്‍ പോയി പല തവണ കാണുകയുണ്ടായി. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റിലായ അസീമാനന്ദും ബിജെപി നേതൃത്വവുമായുള്ള ബന്ധവും കുപ്രസിദ്ധമാണ്. 2006ല്‍ അസീമാനന്ദ് ഗുജറാത്തിലെ ദാങ്സില്‍ സംഘടിപ്പിച്ച ശബരികുംഭമേളയില്‍ നരേന്ദ്രമോഡിയും ശിവരാജ്സിങ് ചൌഹാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. അസീമാനന്ദിന്റെ അനുയായി വിജയ് പട്ടേലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദാങ്സ് മണ്ഡലത്തില്‍ സീറ്റ് നല്‍കാനും മോഡി തയ്യാറായി. അസീമാനന്ദിനെ ഉപയോഗിച്ചാണ് കോഗ്രസിന്റെ കോട്ടയായിരുന്ന ദാങ്സില്‍ ബിജെപിയും നരേന്ദ്രമോഡിയും ചുവടുറപ്പിച്ചത്. സംഘടനയിലെ ചിലര്‍ക്കു മാത്രമാണ് തീവ്രവാദ ബന്ധമുള്ളതെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്ത് ആവര്‍ത്തിക്കുന്നത്. എന്നാല്‍, ബിജെപി, ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഹിന്ദുത്വ ഭീകരവാദികള്‍ പുലര്‍ത്തുന്നതെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. സംഘപരിവാറിന്റെ ആശയങ്ങളാണ് ഹിന്ദുത്വ ഭീകരവാദികളെ സൃഷ്ടിക്കുന്നത്. അതായത് ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ് പരസ്പരം പുണരുന്നത്. വി ബി പരമേശ്വരന്‍

1 comment:

ജനശബ്ദം said...

ഭീകര ജനതാ പാര്‍ടി അഥവാ ബിജെപി

ഭീകരവാദികളുമായി രാഷ്ട്രീയ നേതൃത്വത്തിന് ബന്ധമുണ്ടാകുന്നത് ഏറ്റവും അപകടകരമായ സൂചനയാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേകിച്ചും. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും ഭീകരവാദികളുടെ സഹായം തേടുന്ന സ്ഥിതി വന്നാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിക്ക് ഹിന്ദുത്വ ഭീകരവാദികളുമായുള്ള ബന്ധം മറനീക്കി പുറത്തുവരികയാണ്. 2007ലെ അജ്മീര്‍ സ്ഫോടനക്കേസില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) നല്‍കിയ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് നേതാവാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗം. മുഖ്യ തന്ത്രജ്ഞന്‍. കഴിഞ്ഞ വര്‍ഷം നടന്ന അമര്‍നാഥ് കലാപത്തിന് നേതൃത്വം നല്‍കിയ ആള്‍. നേപ്പാളിലെ മാദേശികളെ മാവോയിസ്റുകള്‍ക്കെതിരെ തിരിച്ചുവിട്ടയാള്‍. അജ്മീര്‍ സ്ഫോടനക്കേസില്‍ അടുത്തയിടെ സിബിഐ പലവട്ടം ചോദ്യംചെയ്ത വ്യക്തി. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനം എന്നിവയിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംശയിക്കുന്ന വ്യക്തി. ഈ സ്ഫോടനങ്ങളിലെല്ലാം പങ്കുണ്ടെന്നു സംശയിക്കുന്ന സുനില്‍ജോഷിയെ മധ്യപ്രദേശിലെ ദേവാസില്‍ വധിച്ചതിനു പിന്നിലും ഇന്ദ്രേഷ് കുമാര്‍തന്നെയാണെന്നാണ് എന്‍ഐഎയുടെ നിഗമനം. അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ ഇക്കാര്യം പറയുന്നുമുണ്ട്. ഐഎസ്എ ഏജന്റായും ഇന്ദ്രേഷ് കുമാര്‍ പ്രവര്‍ത്തിച്ചതായി സാക്ഷിമൊഴിയുണ്ട്. അത്തരമൊരാളാണ് ബിജെപിയുടെ അശോകറോഡിലുള്ള കേന്ദ്ര ഓഫീസില്‍ പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ കൂടെ പൊതുചടങ്ങില്‍ പങ്കെടുത്തത്. രത്തന്‍ ശാരദ രചിച്ച 'ആര്‍എസ്എസിന്റെ രഹസ്യങ്ങള്‍' എന്ന പുസ്തകം പ്രകാശനച്ചടങ്ങിലാണ് ഗഡ്കരിയോടൊപ്പം ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തത്. ആര്‍എസ്എസിനെ വാനോളം പുകഴ്ത്തുകയും അതിന്റെ ദേശസ്നേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഇന്ദ്രേഷുമായി വേദി പങ്കിട്ടെന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാനും ഗഡ്കരി തയ്യാറായി. ഹിന്ദുത്വ ഭീകരവാദികളുമായി ആര്‍എസ്എസിനു മാത്രമല്ല ബിജെപിക്കും നാഭീനാള ബന്ധമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. ഭീകരവാദികളും ബിജെപിയും തമ്മിലുള്ള ചങ്ങാത്തം ഇതിനുമുമ്പും പുറത്തുവന്നിട്ടുണ്ട്. 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ ആദ്യം അറസ്റ് ചെയ്യപ്പെട്ട പ്രഗ്യാസിങ് താക്കൂറുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനിയും മുന്‍ പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും വേദി പങ്കിട്ടിരുന്നു. അതിന്റെ ചിത്രങ്ങള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ പ്രഗ്യാസിങ് താക്കൂറിനെ ജയിലില്‍ പോയി പല തവണ കാണുകയുണ്ടായി. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റിലായ അസീമാനന്ദും ബിജെപി നേതൃത്വവുമായുള്ള ബന്ധവും കുപ്രസിദ്ധമാണ്. 2006ല്‍ അസീമാനന്ദ് ഗുജറാത്തിലെ ദാങ്സില്‍ സംഘടിപ്പിച്ച ശബരികുംഭമേളയില്‍ നരേന്ദ്രമോഡിയും ശിവരാജ്സിങ് ചൌഹാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. അസീമാനന്ദിന്റെ അനുയായി വിജയ് പട്ടേലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദാങ്സ് മണ്ഡലത്തില്‍ സീറ്റ് നല്‍കാനും മോഡി തയ്യാറായി. അസീമാനന്ദിനെ ഉപയോഗിച്ചാണ് കോഗ്രസിന്റെ കോട്ടയായിരുന്ന ദാങ്സില്‍ ബിജെപിയും നരേന്ദ്രമോഡിയും ചുവടുറപ്പിച്ചത്. സംഘടനയിലെ ചിലര്‍ക്കു മാത്രമാണ് തീവ്രവാദ ബന്ധമുള്ളതെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്ത് ആവര്‍ത്തിക്കുന്നത്. എന്നാല്‍, ബിജെപി, ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഹിന്ദുത്വ ഭീകരവാദികള്‍ പുലര്‍ത്തുന്നതെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. സംഘപരിവാറിന്റെ ആശയങ്ങളാണ് ഹിന്ദുത്വ ഭീകരവാദികളെ സൃഷ്ടിക്കുന്നത്. അതായത് ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ് പരസ്പരം പുണരുന്നത്. വി ബി പരമേശ്വരന്‍