Monday, August 2, 2010

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...
മുസ്ലിം ലീഗ് പൊതുജനമധ്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേയും ജമ അത്ത് ഇസ്ലാമിയേയും തള്ളിപ്പറയാന്‍ തയ്യാറായത് അച്ചുതാനന്ദന്റെ സമയോചിതമായ പ്രസ്താവനയുടെ നേട്ടം തന്നെയാണു.ഇന്നലെവരെ കണ്ടിട്ടും കണ്ണടച്ച് അവര്‍ നടത്തുന്ന തിവ്രവാദപ്രവര്‍ത്തനത്തിന്ന് മൗനാനുവാദം കൊടുത്തുരുന്നത് ഇവരാണു. രാജ്യത്ത് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങള്‍ ജനം ശരിക്കും മനസ്സിലാക്കി കഴിഞ്ഞു.എന്നാലും പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയുടെ വോട്ടിന്റെ പിന്നാലെയാണു യു ഡി എഫും ലീഗും....എന്തുകൊണ്ട് രാജ്യത്തെ തകര്‍ക്കുന്ന ഈ തവ്രവാദി സംഘടനയുടെ വോട്ട് വേണ്ടായെന്ന് യു ഡി എഫ് പറയുന്നില്ല.പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം.. സത്യസന്ധം,സമയോചിതം. അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നെങ്കിലും അവരുടെ ഉദ്ദേശം പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനായിരുന്നെങ്കിലും കേരളിയ സമൂഹത്തില്‍ അത് വിലപ്പോയില്ല. ..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പി ച്ചുവെന്ന് ദുഷ്ടലാക്കോടുകൂടി പ്രചരണം നടത്തിയെങ്കിലും അതും ചീറ്റിപ്പോയി....പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് ജനം മന്നസ്സിലാക്കിയത് അവരെ സഹായിക്കുന്നവര്‍ക്ക് ഏറെ തിരിച്ചടിയായിട്ടുണ്ട്..
പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പോലീസിന് കണ്ടുകിട്ടിയ ജനാധിപത്യ വിരുദ്ധ പുസ്തകത്തിലാണൂ സംസ്ഥാനത്ത് മുസ്‌ലിം മതരാജ്യത്തിന്നു വേണ്ടിയുള്ള പ്രവര്‍ത്തനങള്‍ നടത്തുന്നതിന്റെ പൂര്‍ണ്ണ വിവരങളും അതിന്ന് അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങളും വിശദമായി വിവരിച്ചിരുക്കുന്നത്.ഇന്നുവരെ നടത്തിയതും ഇനി നടത്തേണ്‍റ്റതുമായ വിവരങളും ഇതില്‍ അടിവരയിട്ട് വിവരിച്ചിട്ടുണ്ട്. ഈ വിവരങളാണു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ . ജനാധിപത്യത്തിനെതിരെ വിഷംതുപ്പുന്ന ഈ പുസ്തകത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ഉന്നത പോലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്
കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് എഴുതിയ 'ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്' എന്ന പുസ്തകം ആലുവയില്‍വെച്ചാണ് പോലീസ് പിടിച്ചെടുത്തത്. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. ഈ പുസ്തകം കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു
.

3 comments:

ജനശബ്ദം said...

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...

മുസ്ലിം ലീഗ് പൊതുജനമധ്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേയും ജമ അത്ത് ഇസ്ലാമിയേയും തള്ളിപ്പറയാന്‍ തയ്യാറായത് അച്ചുതാനന്ദന്റെ സമയോചിതമായ പ്രസ്താവനയുടെ നേട്ടം തന്നെയാണു.ഇന്നലെവരെ കണ്ടിട്ടും കണ്ണടച്ച് അവര്‍ നടത്തുന്ന തിവ്രവാദപ്രവര്‍ത്തനത്തിന്ന് മൗനാനുവാദം കൊടുത്തുരുന്നത് ഇവരാണു. രാജ്യത്ത് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങള്‍ ജനം ശരിക്കും മനസ്സിലാക്കി കഴിഞ്ഞു.എന്നാലും പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയുടെ വോട്ടിന്റെ പിന്നാലെയാണു യു ഡി എഫും ലീഗും....എന്തുകൊണ്ട് രാജ്യത്തെ തകര്‍ക്കുന്ന ഈ തവ്രവാദി സംഘടനയുടെ വോട്ട് വേണ്ടായെന്ന് യു ഡി എഫ് പറയുന്നില്ല.

കരുംപൊട്ടന്‍ said...

പോപ്പുലര്‍ ഫ്രെണ്ടിനെതിരെയുള്ള വി എസ് പറഞ്ഞതും താങ്കള്‍ അതിനു കൊടുത്ത പിന്തുണയും കേരളത്തെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചു.ഹാവോ ഇനി കേരളം രക്ഷപ്പെടും.കേരളത്തില്‍ മുസ്ലിം വര്‍ഗീയതക്ക് വിത്ത് പാകിയതും അതിനു വെള്ളം ഒഴിച്ച് കൊടുക്കുന്നതും മുസ്ലിം ലീഗ് ആണെന്ന് താങ്കള്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്.ശരീഅത്ത് വിവാദം ഉണ്ടാക്കിയ ക്ഷീണം തീര്‍ക്കാന്‍ ജില്ല കൌന്‍സില്‍ election സമയത്ത് സദ്ദാം ഹുസൈന്‍ കാറല്‍ മാര്‍ക്സിന്റെയും ലെനിന്‍ന്‍റെയും എക്കെജി യുടെയും നിരയിലെക്കുയര്‍ന്നത് മുസ്ലിം സമുദായത്തിലെ തീവ്രത ഉണര്‍ത്തി എന്ന് വിശ്വസിച്ചിരുന്നു ഞാന്‍.പിന്നീടു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് അധികാരത്തില്‍ അള്ളിപിടിക്കാന്‍ സമാധാനം പ്രസങ്ങിച്ചപ്പോള്‍ ഇവിടെ ഉടലെടുത്ത പി ഡി പി യെ താങ്ങി പ്പിടിച്ചു നടന്നതും മദനിയെ ഗാന്ദി യോട് ഉപമിച്ചതും ഗുരുവായൂരിലും തിരൂരങ്ങടിയിലും ചുടു ചോറ് മാന്തിച്ചതും ഒറ്റപ്പാലത്ത് പരസ്യമായി മദനിക്ക് വേണ്ടി ലേഖനം എഴുതിയതും നായനാര്‍ക് വേണ്ടി സി പി എം വേദി കെട്ടിയതും തീവ്രവാദത്തെ സഹായിച്ചു എന്ന് കേരള ജനത്ത തെറ്റിദ്ദരിച്ചു എന്നതില്‍ ഞാന്‍ സങ്കടപ്പെടുന്നു.തീര്‍ന്നില്ല കഴിഞ്ഞ മലപ്പുറം സമ്മേളനത്തില്‍ ചെഗുവേരക്ക് പകരം ചെക്ക് മോയിനും വിപ്ലവ ഗാനങ്ങള്‍ക്ക് പകരം മാപ്പിളപ്പാട്ട് പാടിയതും കേരളത്തിലെ തീവ്ര വാദം കുറച്ചു എന്നെനിക്കു ഇപ്പോഴാണ്‌ മനസ്സിലായത്.കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ നടക്കുമ്പോള്‍ മദനിക്ക് ഒപ്പം വേദി പങ്കിട്ട സഖാവ് കേരളത്തെ രക്ഷിക്കുകയാനെന്നു ഇപ്പോള്‍ മനസ്സിലായി.ജമാഹത്തെ ഇസ്ലാമി കേരളത്തില്‍ ഇരുപതു സീറ്റില്‍ പിന്തുണ നല്‍കിയപ്പോള്‍ രണ്ടു സീറ്റില്‍ പിന്തുണ വന്ദ എന്നുപറയാന്‍ കാട്ടിയ ആര്‍ജവം മനസ്സിലാക്കാന്‍ വൈകിയതില്‍ കുന്ണ്ടിതപ്പെടുന്നു.എസ് ഡി പി ഐ യെ കണ്ണൂരില്‍ മത്സരിപ്പിച്ചാല്‍ ലീഗ് വോട്ടില്‍ ചോര്‍ച്ച വരുത്തി ജയിച്ചു കയറാം (ലീഗ് സമം എന്‍ഡിഎഫ്)എന്ന മോഹം താങ്കളുടെ പാര്‍ടിക്കെതിരെ ഉന്നയിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതും ലീഗ് കാരിലദികം ലീഗ് വിരോദികളും സീപിഎം അനുഭാവികളും എന്‍ ഡി എഫില്‍ ഉണ്ടെന്നു വിശ്വസിച്ചതും തെറ്റാണെന്ന് മനസ്സിലാക്കാന്‍ ഈ ബ്ലോഗ്‌ വായിക്കുന്നത് വരെ സാദിക്കാതത്തില്‍ കേരള ജനതയോട് മാപ്പ് ചോദിക്കുന്നു

Anonymous said...

ഇതു ജനശബ്ദമല്ല ജനഭിന്നകശബ്ദമാണ്.