Thursday, August 5, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ ..6

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -6.

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

കേ­ര­ള­ത്തില്‍ വലി­യ ഭീ­ഷ­ണി­യായി ആര്‍ എ­സ് എ­സ് വ­ള­രു­മെ­ന്ന് എല്ലാ­വരും ഭ­യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ ആര്‍ എ­സ് എ­സി­നെ ത­ള്ളി­ക്ക­ള­യാന്‍ കേ­ര­ള­ത്തി­ന് ക­ഴിഞ്ഞു. എ­ന്ത് കൊ­ണ്ട് എന്‍ ഡി എ­ഫി­നെ­തി­രെ ഇത്ത­ര­മൊ­രു നീ­ക്ക­മില്ലാ­തെ പോയി.കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും ഇ­വിട­ത്തെ ബ്യൂ­റോ­ക്ര­സിയും സ­ത്യസ­ന്ധ­ത പാ­ലി­ച്ചാല്‍ ഒ­രു മ­ണി­ക്കൂര്‍ മ­തി ഇവ­രെ ത­കര്‍­ക്കാന്‍. കാര­ണം മൈ­ക്ക്രോ മൈ­നോ­റി­ട്ടി­യാ­ണ് ഈ സംഘം. അ­ത്ര നി­സാ­ര­മാ­ണ് ആ അര്‍­ഥ­ത്തില്‍ അ­വ­രു­ടെ ആ­ളുകള്‍. ഒ­രാ­ളെ കൊല്ലാനും വെ­ട്ടാനും എ­ന്തി­നാ­ണ് ഒരു ഓര്‍­ഗ­നൈ­സേഷന്‍. വാ­ട­ക­ക്കൊ­ല­യാ­ളി­കള്‍ അ­ത് ചെ­യ്യു­ന്നു­ണ്ട­ല്ലോ. എ­ത്ര പേ­രെ അ­വര്‍ കൊ­ന്നി­ട്ടു­ണ്ട്.ഇ­പ്പോ­ഴുണ്ടാ­യ അ­ധ്യാ­പകന്റെ കൈ­വെ­ട്ടല്‍ സം­ഭവം. ആര്‍ എ­സ് എ­സി­ന്റെ പേ­ര് പറ­ഞ്ഞ് വ­ളര്‍­ന്ന എന്‍ ഡി എ­ഫി­ന് ആര്‍ എ­സ് എ­സ് ഇല്ലാ­താ­യ­തോ­ടെ പുതി­യ എ­തി­രാ­ളിക­ളെ വേ­ണ­മെ­ന്ന അ­വ­സ്ഥ വ­ന്നി­ട്ടു­ണ്ട്. പുതി­യ ശ­ത്രുക്ക­ളെ അ­വര്‍ ഉ­ണ്ടാ­ക്കു­ന്നു. പു­തിയ സം­ഭ­വ വി­കാ­സങ്ങ­ളെ അ­ങ്ങി­നെ കാ­ണാന്‍ ക­ഴിയുമോ?പ്ര­വാ­ച­കന്‍ എന്ന­ത് ലോ­ക­മു­സ്‌ലിം­ക­ളു­ടെ സെന്റി­മന്‍­സു­ക­ളി­ലൊ­ന്നാ­ണ്. അത്ത­രം സെന്റി­മെന്‍­സി­ലാണ് ഈ വിവ­ര­ദോ­ഷിയാ­യ അ­ധ്യാ­പന്‍ കൈ­വെ­ച്ചി­രി­ക്കു­ന്നത്. അ­തൊ­രാളു­ടെ വി­വ­ര­ക്കേ­ട് മാ­ത്ര­മാണ്. പ്ര­വാ­ച­കന്‍ ജീ­വി­ച്ചി­രു­ന്നെ­ങ്കില്‍ അ­ദ്ദേ­ഹ­ത്തി­ന് മാപ്പു­കൊ­ടു­ക്കു­മാ­യി­രു­ന്നു. സല്‍­മാന്‍ റു­ഷ്ദി, തസ്ലീ­മ ന­സ്രീന്‍ എ­ന്നി­വര്‍ ഇ­സ്‌ലാ­മി­നെ­തി­രെ പ­റ­ഞ്ഞ­പ്പോള്‍ ആരും പ്രതി­രോ­ധം ഉ­ണ്ടാ­ക്കി­യില്ല, പ­ക്ഷെ കേ­ര­ള­ത്തില്‍ പ്ര­തി­ക­രി­ക്കാന്‍ ആ­ളു­ണ്ട്; ഈ രീ­തി­യില്‍ മു­സ്‌ലിം സെന്റി­മന്‍­സി­നെ ഉ­പ­യോ­ഗി­ക്കാ­നാ­യി­രു­ന്നു അ­വ­രു­ടെ ശ്രമം. എല്ലാ ബ്ലാ­ക്ക് ജീ­നി­യസും ഒ­രു ദിവ­സം പൊ­ട്ടി­പ്പോ­കും. അ­ത് വേ­ണ­മെ­ങ്കില്‍ ദൈ­വ­ത്തി­ന്റെ അ­റി­യാ­ത്ത ഒ­രു ക­രം എ­ന്ന് വേ­ണ­മെ­ങ്കില്‍ പ­റ­യാം.ഇ­സ്‌­ലാ­മിന്റെ 1400 വര്‍ഷ­ത്തെ ച­രിത്രം വെല്ലു­വി­ളി­യില്ലാ­ത്ത­തൊ­ന്നു­മല്ല. ലോ­ക­ത്തെ ആ­ത്മാര്‍­ഥ­ത­യു­ള്ള മു­സ്‌ലിം­ക­ളെല്ലാം ആ വെല്ലു­വി­ളിക­ളെ ആ­ശ­യ­പ­ര­മാ­യാ­ണ് നേ­രി­ട്ടത്. കൃ­സ്­ത്യ­നി­റ്റി ഒ­രു സം­ഘടി­ത മ­ത­സ­മൂ­ഹ­മാണ്. ഹി­ന്ദു സ­മൂ­ഹ­മാ­ണ് അ­സം­ഘ­ടി­തമാ­യ മ­തം. മു­സ്‌ലിം, കൃ­സ്­ത്യന്‍ വി­ഭാ­ഗ­ങ്ങള്‍­ക്ക് എ­ന്ത് അ­ന്ത­ഛി­ദ്ര­ങ്ങ­ളു­ണ്ടെ­ങ്കിലും മ­തം എ­ന്ന നി­ല­യില്‍ ഒ­രു കൂ­ട്ടാ­യ്­മ­യു­ണ്ട്.കൈ­വെ­ട്ട് സം­ഭ­വ­ത്തോ­ടെ­യുണ്ടാ­യ ഭീ­ക­രമാ­യ അ­വ­സ്ഥ­ക്ക് ആ­രാ­ണ് ഉ­ത്ത­ര­വാദി. ലോക­ത്തെ ഏ­റ്റവും വലി­യ പ്ര­വാ­ച­ക നി­ന്ദ ന­ട­ത്തിയ­ത് ആ കൈ­വെ­ട്ടി­യ­വ­നാ­ണ്ക്രി­സ­ത്യന്‍ സ­മു­ദാ­യം വളരെ ബു­ദ്ധി­പ­ര­മാ­യി കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്ന­തില്‍ മി­ടു­ക്കു­ള്ള വി­ഭാ­ഗ­മാണ്. അ­വര്‍ ആ­ളെ കൈ­വെ­ട്ടാനും പി­ടി­ക്കാനും പോ­കില്ല, കൈ­വെ­ട്ടി­യു­ണ്ടാ­ക്കു­ന്ന­തി­ന്റെ പ­തി­നാ­യി­രം ഇര­ട്ടി പിന്തു­ണ അ­വര്‍ മ­റ്റ് മാര്‍­ഗ­ങ്ങ­ളി­ലൂ­ടെ­യു­ണ്ടാ­കും. എ കെ ആന്റ­ണി­യു­ടെ വിവാ­ദ പ്ര­സ്­താ­വ­ന പരി­ശോ­ധി­ച്ചാല്‍ ഇ­ക്കാര്യം മ­ന­സ്സിലാകും. ക്രി­സ്­ത്യന്‍ സ­മു­ദാ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വി­വാ­ദ­മാ­ണ് അ­ന്നു­ണ്ടാ­യ­ത്. പു­ഷ്­പ­ഗി­രി കോ­ള­ജു­മായി ബ­ന്ധ­പ്പെ­ട്ട വി­വാ­ദ­മാ­യി­രു­ന്നു അത്. ക്രി­സ്­ത്യന്‍ ക­മ്മ്യൂ­ണി­റ്റി­യെ മ­ന­സില്‍ വെച്ച്‌­കൊ­ണ്ടാ­യി­രു­ന്നു അ­ത് ഞാന്‍ പ­റ­ഞ്ഞ­തെ­ന്ന് ആന്റ­ണി ത­ന്നെ പ­ല­പ്പോഴും പ­റ­യാന്‍ ശ്ര­മി­ച്ചി­രു­ന്നു. എ­ന്നാല്‍ ഇ­തില്‍ പ്ര­ശ്‌­ന­ങ്ങള്‍ മു­ഴു­വന്‍ ഉ­ണ്ടാ­ക്കിയ­ത് മു­സ്‌ലിം ക­മ്മ്യൂ­ണി­റ്റി­യാ­യി­രു­ന്നു.കേ­ര­ള­ത്തില്‍ ഒ­രു കാ­ലത്തും ന­ട­ക്കാന്‍ ഒ­രു ശ­ത­മാ­ന­ത്തോ­ളം സാ­ധ്യ­ത­യില്ലാ­ത്ത കാ­ര്യ­മാ­ണ് മഫ്­ത വി­വാ­ദ­ത്തലും മറ്റും ഉ­ണ്ടാ­യത്. ഇ­ത് ക്രി­സ്­ത്യന്‍ ക­മ്മ്യൂ­ണി­റ്റി ഒ­രു­മി­ച്ചെ­ടു­ക്കു­ന്ന തീ­രു­മാ­ന­മാ­ണെ­ന്ന് ഞാന്‍ ക­രു­തു­ന്നില്ല. എല്ലാ മ­ത­ത്തി­ലും ചില ഞര­മ്പ് രോ­ഗി­ക­ളുണ്ട്. അ­ത്ത­ര­ത്തില്‍ അ­തി­ന­ക­ത്തു­ള്ള ചി­ല ഞ­രമ്പ രോ­ഗി­ക­ളു­ടെ മാത്രം പ്ര­ശ്‌­ന­മാ­ണത്. മ­ത­ത്തി­ന്റെ ചി­ഹ്നങ്ങള്‍, ഏ­റ്റവും മ­ത­പ­ര­മാ­യി പൗ­രോ­ഹി­ത്യ വേ­ഷം കാര്‍­ക്ക­ഷ്യ­ത്തോ­ടെ ധ­രി­ക്കു­ന്ന മ­ത­മാ­ണ് ക്രി­സ്­ത്യന്‍ ക­മ്യൂ­ണി­റ്റി.മഫ്­ത വി­വാ­ദം അ­ത്ത­ര­ത്തില്‍ ചി­ല ഞര­മ്പ് രോ­ഗി­ക­ളു­ണ്ടാ­ക്കി­യ­താണ്. കേ­ര­ള­ത്തില്‍ ആ­രും അ­തി­നെ പി­ന്തു­ണ­ക്കു­മെ­ന്ന് തോ­ന്നു­ന്നില്ല. പ­ത്ര­ങ്ങളോ ക്രി­സ്­ത്യന്‍ രാ­ഷ്ട്രീ­യക്കാരോ അ­തിനെ പി­ന്തു­ണ­ക്കു­ന്നില്ല. അ­വ­രു­ടെ പി­ന്തു­ണ­കൂ­ടി നേ­ടി­യെ­ടുത്ത് ഈ തീ­വ്ര ചിന്ത­യെ എ­തിര്‍­ക്കു­ന്ന­തി­ന് പക­രം ഇത്ത­രം ചോ­ര­ക്ക­ളി­യി­ലേ­ക്ക് പോ­കു­ന്ന­തില്‍ എ­ന്ത് അര്‍­ഥ­മാ­ണു­ള്ളത്. കൈ­വെ­ട്ട് സം­ഭ­വ­ത്തോ­ടെ­യുണ്ടാ­യ ഭീ­ക­രമാ­യ അ­വ­സ്ഥ­ക്ക് ആ­രാ­ണ് ഉ­ത്ത­ര­വാദി. ലോക­ത്തെ ഏ­റ്റവും വലി­യ പ്ര­വാ­ച­ക നി­ന്ദ ന­ട­ത്തിയ­ത് ആ കൈ­വെ­ട്ടി­യ­വ­നാ­ണ്. പ്ര­വാ­ച­കന്‍ എ­ന്ന് കേള്‍­ക്കു­മ്പോള്‍ ആ­ളു­ക­ളു­ടെ മ­ന­സി­ലു­ണ്ടാ­വേണ്ട­ത് വള­രെ ത­ര­ളി­തമാ­യ ഒ­രു വി­കാ­ര­മാണ്.സ്‌­നേ­ഹ­ത്തി­ന്റെയും വി­ട്ടു വീ­ഴ്­ച­യു­ടെയും സൗ­ന്ദ­ര്യ­വു­മാ­ണു­ണ്ടാ­കേ­ണ്ടത്. ലോ­ക­ത്തോ­ടൊ­ക്കെ ചി­രി­ക്കു­ന്ന മ­നു­ഷ്യ­ന്റെ രൂ­പ­മാ­ണു­ണ്ടാ­വേ­ണ്ടത്. ഇ­പ്പോള്‍ മു­ഹമ്മ­ദ് എ­ന്ന് പ­റ­യു­മ്പോള്‍ ആ­ളു­കള്‍­ക്ക് ഭീ­തി­യാ­ണ്. ചു­ണ്ടിലും നാ­വിലും ചോ­ര­പുര­ണ്ട് കൈ­യി­യില്‍ വാ­ളെ­ടു­ത്ത് ഉ­റ­ഞ്ഞു­തു­ള്ളു­ന്ന ഭീ­കര­ന്റെ ചി­ത്രമാണോ ഇ­വര്‍ ആ­ളു­കള്‍­ക്ക് മു­ന്നി­ല്‍ എ­ക്‌­സ്­പ്ര­സ് ചെ­യ്യാന്‍ ശ്ര­മി­ക്കേ­ണ്ടത്. മ­ത­ത്തി­നെ ഇ­ത്ര­മാത്രം അ­വ­ഹേ­ളി­ച്ച സംഭ­വം ലോ­ക­ത്തി­ന് ത­ന്നെ അ­പൂര്‍­വ്വ­മാ­യി­രി­ക്കും.പ­ല­പ്പോഴും മ­ത­ത്തി­ന്റെ പ്ര­തിഛാ­യ ഇ­ത്ത­ര­ക്കാര്‍­ക്ക് ഒ­രു പ്ര­ശ്‌­ന­വു­മല്ലാ­താ­കു­ന്നുണ്ട്. മ­ത­ത്തി­ന്റെ അ­ന്ത­സ്സ­ത്ത ഉള്‍­ക്കൊ­ള്ളു­ന്ന­തി­ന് പക­രം മത­ത്തെ വൈ­കാ­രി­ക­മാ­യ ഒ­രു ഭ്രാ­ന്താ­യി അ­വ­ത­രി­പ്പി­ക്കു­ന്ന അ­വ­സ്ഥ. മ­തം സ്‌­നേ­ഹ­ത്തി­ന്റെ­താ­ണെ­ന്ന് പ­റ­യു­മ്പോള്‍ ഇ­വര്‍ക്ക് എ­ങ്ങി­നെ ഇ­ങ്ങി­നെ ചെ­യ്യാന്‍ ക­ഴി­യുന്നു?അ­ത് മ­തം ഇല്ലാത്ത­ത് കൊ­ണ്ടാണ്. കാര­ണം ഞാ­നെ­പ്പോഴും പ­റ­യാ­റുണ്ട്. വ­യ­നാ­ട്ടില്‍ കര്‍­ക്കി­ട­ക­ത്തിലും മ­ക­ര­ത്തിലും സു­ബ്­ഹി നി­സ്­ക­രി­ക്കാന്‍ പോ­കു­ന്ന മ­നു­ഷ്യ­ന് മ­ത­മില്ലെ, അ­വന്‍ ഒ­രാ­ളെ കൊല്ലാന്‍ പോകു­മോ, പ്ര­വാ­ചക­നെ അ­വ­ഹേ­ളി­ച്ചു­വെ­ന്ന് കേ­ട്ടാല്‍ വാ­ളെ­ടു­ത്ത് പോകു­മോ. അ­യാള്‍ ദൈ­വ­ത്തോ­ട് പ്രാര്‍­ഥി­ക്കു­കയ­ല്ലെ ചെ­യ്യു­ക. അ­ങ്ങി­നെ­യു­ള്ള­വര­ല്ലേ യ­ഥാര്‍­ഥ­ മ­ത­മു­ള്ള­വര്‍. മ­തം എന്ന­ത് തൊ­ലി­യു­ടെ പു­റ­ത്തു­ണ്ടാ­വേ­ണ്ട­തല്ല­ല്ലോ. ക­ള്ള് ഷാ­പ്പില്‍ പോ­കു­ന്ന ഹാ­ജി­യാ­രു­ടെ മ­ക­നോ­ട് മു­സ്‌ലി­യാര്‍ ഉ­പ­ദേ­ശം നല്‍­കി­യ ക­ഥ­യു­ണ്ട്. അ­പ്പോള്‍ അ­യാള്‍ മ­റുപ­ടി പ­റ­യുന്നത് ക­ള്ള്­ഷാ­പ്പില്‍ ഇ­സ്‌ലാ­മി­നെ­ക്കു­റി­ച്ച് പ­റ­ഞ്ഞ­പ്പോള്‍ നോ­ക്കാന്‍ ഞാ­ന­ല്ലേ­യു­ള്ളൂ­വെ­ന്നാണ്. ഇ­ത് മ­തമല്ല, മ­ത­ത്തി­ന്റെ ഒ­രു അം­ശം പോ­ലു­മില്ല.ര­ണ്ട് ബാധ്യ­ത കേ­ര­ള­ത്തി­ലെ മു­സ്‌­ലി­ംകള്‍­ക്കുണ്ട്. ഒ­ന്ന് തീ­വ്ര­വാദ­ത്തെ എ­തിര്‍­ക്കു­ക­യെ­ന്ന വി­ശ്വാ­സ­പ­രമാ­യ ബാ­ധ്യ­തയും രാഷ്ട്രം എ­ന്ന നില­ക്ക് രാ­ഷ്ട്രീ­യ­പ­രമാ­യ ബാ­ധ്യ­ത­യു­ംഒ­രു മ­നു­ഷ്യ­ന്റെ പ്രാ­ഥമി­ക ക­ട­മ­യാ­ണ് പ്ര­ബോ­ധ­ന­മെ­ന്നത്. എ­ങ്ങി­നെ­യാണ് ന­മ്മള്‍ പൊ­തു സ­മൂ­ഹ­ത്തോ­ട് പ്ര­ബോധ­നം ന­ട­ത്തു­ക. പി­ന്നെ ചി­ലര്‍ പ­റ­യുന്ന­ത് കൈ­വെ­ട്ടി­യി­തി­ലൂടെ ഇ­സ്‌ലാമി­ക വി­ധി­ ന­ട­പ്പാ­ക്കു­ക­യാ­ണ് ചെ­യ്­ത­തെ­ന്നാണ്. ഒ­രു കൃ­ത്യമാ­യ ഫ്രെ­യി­മി­ന­ക­ത്താ­ണ് മു­സ്‌ലിം ജീ­വി­ക്കു­ന്ന­ത്. ഇ­സ്‌ലാം പ­റ­യു­ക­യാ­ണെ­ങ്കില്‍ എല്ലാം പ­റ­യണം. ഇ­സ്‌­ലാം ല­ക്ഷ­ക്ക­ണ­ക്കിന് പ്ര­വാ­ച­കന്‍­മാ­രെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്നുണ്ട്. അ­തില്‍ മൂ­ന്ന് പേര്‍ മാ­ത്ര­മാ­ണ് സായു­ധ ജി­ഹാ­ദ് ന­ട­ത്തി­യ­ത്. മൂ­ന്ന് പേ­രും രാ­ഷ്ട്ര ത­ല­വന്‍­മാ­രാ­യി­രു­ന്നു. ഒ­രു ഗ്രൂ­പ്പിന്‌ ഇ­സ് ലാമി­ക വി­ധി ന­ട­പ്പി­ലാ­ക്കാന്‍ ക­ഴി­യില്ല. ലോക­ത്ത് അ­ങ്ങി­നെ ന­ട­ന്നി­ട്ടില്ല.ഇ­സ്‌ലാമി­ക രാഷ്ട്രം പ്ര­ഖ്യാ­പി­ക്ക­ു­കയും ജസി­യ പ്ര­ഖ്യാ­പി­ക്ക­പ്പെട്ട മൈ­നോ­രി­റ്റി വി­ഭാ­ഗം ഉ­ണ്ടാ­വു­കയും ചെയ്‌താ­ലേ ഇ­സ്‌ലാമിക വി­ധി ന­ട­പ്പി­ലാ­ക്കാന്‍ പ­റ്റു­ക­യുള്ളൂ. പി­ന്നെ എ­ന്ത് അ­ധി­കാ­ര­മാ­ണു­ള്ളത്. ഖലീ­ഫ എ­ന്ന കാ­ഴ്­ച­പ്പാ­ട് നി­ല­വില്‍ വ­രാ­ത്തി­ട­ത്തോ­ളം മു­സ്‌ലിംകള്‍­ക്ക് എ­ങ്ങി­നെ­യാ­ണ് വി­ധി ന­ട­പ്പാ­ക്കാന്‍ ക­ഴി­യു­ക. മ­ക്ക­യില്‍ പ്ര­വാ­ച­കന്‍ ഒ­രി­ക്കലും യു­ദ്ധം ന­ട­ത്തി­യി­ട്ടില്ല. മ­ദീ­ന­യി­ലെ അ­വി­ശ്വാ­സി­ക­ളോ­ട് ഒ­രു ക­രാ­റു­ണ്ടാ­ക്കി, രാ­ഷ്ട്ര­മു­ണ്ടാ­ക്കി, അ­വി­ടെ ഒ­രു ഭ­ര­ണ­ഘ­ട­ന­യു­ണ്ടാക്കി, ഒ­രു രാഷ്ട്രം എ­ന്ന നില­ക്ക് മദീ­ന രൂ­പ­പ്പെ­ട്ട ശേ­ഷ­മാ­ണ് യു­ദ്ധ­മു­ണ്ടാ­യത്. അ­തി­ന് ശേ­ഷ­മാ­ണ് ശ­രീഅ­ത്ത് വി­ധി­കള്‍ ന­ട­പ്പി­ലാ­ക്കി­യത്. പ്ര­വാ­ച­കന്‍ ഇ­രു­ട്ടി­ന്റെ മ­റ­വില്‍ ഇ­സ്‌ലാമി­ക വി­ധി ന­ട­പ്പാ­ക്കി­യി­ട്ടില്ല. ഇ­വര്‍ക്ക് ഈ തോ­ന്നി­വാ­സം കാ­ണി­ക്കാന്‍ എ­ന്തിന്റെ പിന്‍­ബ­ലാ­ണു­ള്ളത്.ര­ണ്ട് ബാധ്യ­ത കേ­ര­ള­ത്തി­ലെ മു­സ്‌­ലി­ംകള്‍­ക്കുണ്ട്. ഒ­ന്ന് തീ­വ്ര­വാദ­ത്തെ എ­തിര്‍­ക്കു­ക­യെ­ന്ന വി­ശ്വാ­സ­പ­രമാ­യ ബാ­ധ്യ­ത, ര­ണ്ട് രാഷ്ട്രം എ­ന്ന നില­ക്ക് രാ­ഷ്ട്രീ­യ­പ­രമാ­യ ബാ­ധ്യ­ത­യു­മു­ണ്ട്. എ­ന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഞാന്‍ പ്ര­ഥ­മ­മാ­യി പ­രി­ഗ­ണി­ക്കുന്ന­ത് അ­താണ്. ആര്‍ എ­സ് എ­സി­നെ ഷാ­ജിയും യൂ­ത്ത് ലീഗും എ­തിര്‍­ക്കു­ന്നി­ല്ലെ­ന്ന് പ­റ­യു­ന്നണ്ട്. ആര്‍ എ­സ് എ­സി­നെ ആ­രാ­ണ് തോല്‍­പി­ച്ച­ത്. അ­ത് ഇ­വിട­ത്തെ ഹി­ന്ദു സ­മൂ­ഹ­മാ­ണ്.വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീ­റി­ന്റെ പു­സ്­ത­ക­ത്തി­ലെ പ­രാ­മര്‍­ശ­ങ്ങ­ളില്ലെ. എ­ന്തി­നാ സ്വര്‍­ണ­ക്കു­രിശ്, മ­ര­ക്കു­രി­ശ് പോ­രെ എ­ന്ന് ബ­ഷീര്‍ ചോ­ദി­ച്ചി­ട്ടില്ലെ. അ­തിനെ­യൊ­ക്കെ കേ­രളീ­യ സ­മൂ­ഹം വള­രെ സൗ­ഹാര്‍­ദ­ത്തോ­ടെ­യാ­ണ് സ­മീ­പി­ച്ച­ത്. ഹി­ന്ദു മ­ത­വി­ഭാ­ഗം കാ­ണി­ക്കു­ന്ന മ­ര്യാ­ദ­യോ­ട് മു­സ്‌ലിം സ­മു­ദാ­യം തി­രി­ച്ചു­കാ­ണി­ക്കേ­ണ്ട മ­ര്യാ­ദ­യാ­ണത്. ആര്‍ എ­സ് എ­സി­നെ ഞാന്‍ എ­തിര്‍­ക്കേ­ണ്ടിട­ത്ത് എ­തിര്‍­ക്കും. ഇവ­രെ ബോ­ധി­പ്പി­ക്കാ­ന്‍ വേ­ണ്ടി എ­തിര്‍­ക്കേ­ണ്ട­തില്ല.ഐ ബി­യു­ടെ ചാ­രന്‍ എ­ന്ന് പ­റ­യു­ന്നു. ഞാന്‍ ഐ ബി­യു­ടെ ചാ­ര­നാ­ണെ­ന്ന് പ­റ­ഞ്ഞ് എ­നി­ക്ക് കു­റെ ഇ മെ­യില്‍ കി­ട്ടി­യി­ട്ടു­ണ്ട്. ഞാ­നെ­ന്തി­നാണ് ഐ ബി­യു­ടെ ചാ­ര­നാ­കു­ന്നത്. ഐ ബി­യില്‍ പ­ണി­കി­ട്ടി­യാല്‍ ഞാന്‍ ജോ­ലി ചെ­യ്യും. ഐ ബി പാ­ക്കി­സ്ഥാ­ന്റെ സം­ഘ­ട­ന­യൊ­ന്നു­മല്ലല്ലോ

No comments: