Thursday, August 5, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 5


തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ . 5

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു..അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

മ­റ്റൊ­രു കാര്യം ലീ­ഗു­യര്‍ത്തി­യ വിക­സ­ന സ­ങ്കല്‍­പ­മാണ്. ആ വിക­സ­ന രീ­തി ഒ­രു ഘ­ട്ട­ത്തില്‍ മു­സ്‌ലിം മന­സ് ത­ള്ളി­ക്ക­ള­യുന്ന­ു­ണ്ട­ല്ലോ. കു­ഞ്ഞാ­ലി­ക്കുട്ടി­ക്കു പോ­ലും പരിസ്ഥിതിയെ പ­രി­ഗ­ണി­ച്ചേ ഇ­നി വി­ക­സ­ന­മു­ണ്ടാ­കൂ­വെന്ന­് പ­റ­യേ­ണ്ടി വ­രു­ന്നു. ഇത്ത­രം സം­ഭ­വ­ങ്ങ­ളും സോ­ളി­ഡാ­രി­റ്റിയും എ­സ് ഡി പി ഐയും ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­­ന്നുണ്ട­ല്ലോ..ഇ­ത് ആ­ളു­ക­ളു­ടെ തി­രി­ച്ച­റി­വി­ന്റെ ഒ­രു കാ­ല­മാണ്. കാല­ത്തെ അ­പ്‌­ഡേ­റ്റ് ചെ­യ്ത് പോ­കു­­ന്നതില്‍ സം­ഭ­വി­ച്ച് പോ­യൊ­രു പാ­ളി­ച്ച­യാ­ണത്. കോ­പ്പന്‍­ഹേ­ഗന്‍ മീ­റ്റി­ങ് ലോക­ത്ത് ആ­ദ്യ­മാ­ണ­ല്ലോ. പ­രി­സ്ഥി­തി­പ്ര­ശ്‌­ന­ങ്ങ­ളെ­ക്കു­റി­ച്ച് വലി­യ ഗൗ­ര­വ­ത്തോ­ടെ ആ­ലോ­ചി­ക്കുന്ന­ കാ­ല­മാ­ണി­ത്. കാല­ത്തെ തി­രി­ച്ച­റി­യു­­തില്‍ ചെറി­യൊ­രു കാ­ല­താമ­സം പാര്‍ട്ടി­ക്കു­ണ്ടാ­യിട്ടുണ്ട്. പ­ക്ഷെ ഇ­പ്പോള്‍ യൂ­ത്ത് ലീ­ഗ് അട­ക്കം ശ­ക്ത­മാ­യി രംഗ­ത്ത് വ­ി­രി­ക്ക­യാണ്. ക­ണ്ണൂര്‍ ക­ണ്ടല്‍ സ­മ­ര­ത്തില്‍ ഞ­ങ്ങള്‍ ശ­ക്ത­മാ­യി ഇ­ട­പെ­ട്ടിട്ട­ു­ണ്ട്.പരിസ്ഥിതി ദളിത് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ മു­സ്‌ലിം ലീ­ഗ് അ­പ്‌­ഡേ­റ്റ് ചെ­യ്­ത് പോ­യി­ട്ടി­ല്ലെന്ന­ത് ശ­രി­യാണ്മു­ഖ്യ­മ­ന്ത്രി­ക്കും കേ­ന്ദ്ര­മ­ന്ത്രിക്കും ആ­ദ്യ­മായി ഈ വി­ഷ­യ­ത്തില്‍ പ­രാ­തി നല്‍­കുന്ന­ത് യൂ­ത്ത് ലീ­ഗാണ്. സു­ധാ­ക­രന്‍ എം പി­യെ ഈ വി­ഷ­യ­ത്തി­ലേ­ക്ക് വ­ലി­ച്ചി­ഴ­ച്ച­തും യൂ­ത്ത്‌­ലീ­ഗാണ്. ചെ­ങ്ങ­റ­യി­ലെ ഞ­ങ്ങ­ളു­ടെ ഇ­ട­പെ­ടല്‍, തൃ­ശൂ­രി­ലെ സ­മ­ര­ങ്ങ­ളി­ലെ ഇ­ട­പെടല്‍, കി­നാ­ലൂ­രി­ലെ സ­മ­ര­ത്തില്‍ സാന്ന­ി­ധ്യ­മു­റ­പ്പി­നാ­യി­രുന്ന­ില്ല ഞ­ങ്ങള്‍ ഇ­ട­പെ­ട്ടത്. അ­വിടെ 300ല­ധി­കം കു­ടും­ബ­ങ്ങള്‍ മു­സ്‌ലിം ലീ­ഗു­കാ­രാ­ണ്. ഈ വി­ഷ­യ­ങ്ങ­ളില്‍ സാ­ന്നി­ധ്യ­മ­റി­യി­ക്കു­­തി­ന­പ്പുറ­ത്ത് ആ­ത്മാര്‍­ഥ­മാ­യി­രുന്ന­ു ഞ­ങ്ങ­ളു­ടെ ഇ­ട­പെടല്‍.പ്ര­കൃ­തി എന്ന­് പ­റ­യുന്ന­ത് മ­നു­ഷ്യ­ന് പൂ­ജി­ക്കാ­നു­ള്ള­തല്ല. പ്ര­കൃ­തിയും മ­നു­ഷ്യനും പ­ര­സ്പ­ര പൂ­ര­ക­ങ്ങ­ളാണ്. ഗി­വ് ഏന്റ് ടേ­ക് ആണ്. പ്ര­കൃ­തി­യെ ചൂഷ­ണം ചെ­യ്യാനും പാ­ടില്ല, പൂ­ജി­ക്കാനും പാ­ടില്ല. വി­ക­സ­ന­ങ്ങള്‍­ക്ക് മു­ഴു­വന്‍ ത­ട­യി­ട്ടു­ പരിസ്ഥിതി വാ­ദ­ങ്ങള്‍ ഉ­­ന്നയി­ക്ക­രുത്. എ­ക്‌­സ്­പ്ര­സ് ഹൈ­വേ­യെ­ക്കു­റി­ച്ച് മു­നീര്‍ സാ­ഹി­ബ് പ­റ­യു­മ്പോള്‍ തി­രു­വ­ന­ന്ത­പു­രം കാസര്‍­കോ­ഡ് വ­രെ 3000 കു­ടും­ബ­ങ്ങളും കെട്ടി­ട­ങ്ങളും കുടി­യൊ­ഴി­പ്പി­ച്ചാല്‍ മ­തി­യാ­യി­രുന്നു. ഇന്ന­് ആ­റ് കി­ലോ­മീ­റ്റ­റാ­വു­മ്പോ­ഴേ­ക്കും 4000ത്തി­ല­ധി­കം കു­ടും­ബ­ങ്ങ­ളെ മ­ല­പ്പു­റം ജില്ല­യില്‍ കുടി­യൊ­ഴി­പ്പി­ക്കേ­ണ്ടി വ­രു­ന്നു. ഇ­ത് ശു­ദ്ധ പ­രി­സ്ഥി­തി വാ­ദ­ത്തി­ന്റെ പ്ര­ശ്‌­നാണ്.നി­ങ്ങള്‍ പ­റഞ്ഞ­ത് പോ­ലെ പ­രി­സ്ഥി­തി വാ­ദവും ദ­ളി­ത് പ്ര­ശ്‌­നവും മ­നു­ഷ്യാ­വകാ­ശ പ്ര­ശ്‌­നവും സ­മീ­പ­കാല­ത്ത് വ­മ്പി­ച്ച ചര്‍­ച്ച­യാ­യി വ­ന്ന­ി­ട്ടുണ്ട്. അ­തില്‍ മു­സ്‌ലിം ലീ­ഗ് അ­പ്‌­ഡേ­റ്റ് ചെ­യ്­ത് പോ­യി­ട്ടി­ല്ലെ­ത് ശ­രി­യാണ്. പ­ക്ഷെ അ­ത് ഇ­പ്പോള്‍ അങ്ങി­നെ­യാ­ണെ­ന്ന് പ­റ­യാ­നാ­കില്ല. ഈ സ­മ­രത്തി­നൊ­ക്കെ മുന്ന­ില്‍ സ­ജീ­വ­മാ­യി ഞ­ങ്ങ­ളു­ണ്ട്.സി പി ഐ എ­മ്മി­നക­ത്ത് നിന്ന് ഉ­യര്‍ന്ന ഇ­ര­വാ­ദവും തീ­വ്ര­വാദ­ത്തെ സ­ഹാ­യി­ച്ചി­ട്ടുണ്ടോ ?പാര്‍­ട്ടി എ­ന്ന നി­ല­ക്കല്ല, സി പി ഐ എ­മ്മി­നക­ത്ത് നിന്ന­് ഇത്ത­രം പി­ന്തു­ണ­യു­ണ്ടാ­യ­ത്. സി പി ഐ എം പാര്‍­ട്ടി എ­ന്ന നില­ക്ക് ഇ­തി­നെ പി­ന്തു­ണ­ച്ചി­രുന്ന­ി­ല്ലെ­­തി­ന് തെ­ളി­വ് അ­ച്യു­താ­നന്ദ­ന്റെ സ­മീ­പ­ന­മാണ്. വി എ­സ് എല്ലാ­ത്തിലും വ­ത്യ­സ്­തമാ­യ സ­മീ­പ­ന­മാ­ണ് സ്വീ­ക­രി­ച്ചത്. ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­മാ­യു­ള്ള സ­മീ­പ­ന­ത്തില്‍, ഇ­ര­വാ­ദ­ത്തില്‍, പി ഡി പി ബ­ന്ധ­ത്തില്‍, കോ­ടി­യേ­രി­യു­ടെ എന്‍ ഡി എ­ഫ് ബ­ന്ധ­ത്തില്‍ എല്ലാം കൃ­ത്യമാ­യ നി­ല­പാ­ട് അ­ച്യു­താ­ന­ന്ദന്‍ സ്വീ­ക­രി­ച്ചി­ട്ടുണ്ട്.അ­തി­ന്റെ പ്ര­തി­ഫ­ല­മാ­ണ­ത്. അ­ന്യാ­യമാ­യ ചര്‍­ച്ചകള്‍ ഈ വി­ഷ­ത്തില്‍ ഉ­യര്‍­ന്നു­വ­ര­രു­തെന്ന­് വ്യ­ക്തി­പ­ര­മാ­യി ആ­ഗ്ര­ഹി­ക്കു­­യാ­ളാ­ണ് ഞാന്‍. ഇ­പ്പോള്‍ ഉ­യര്‍ന്നു വ­ന്നി­രി­ക്കുന്ന­ എന്‍ ഡി എ­ഫ് വി­രു­ദ്ധ സ­മീപ­നം ത­ളര്‍ന്ന­ു പോ­ക­രു­തെന്നും ഞാന്‍ ആ­ഗ്ര­ഹി­ക്കു­ന്നു.തു­ട­ക്ക­ത്തില്‍ എന്‍ ഡി എ­ഫില്‍ മു­സ്‌ലിം യൂ­ത്ത് ലീ­ഗു­കാരാ­യ ചിലര്‍ ഉ­ണ്ടാ­യി­രുന്ന­ു. പ­ത്ത് കൊല്ല­ത്തെ പ്ര­വര്‍­ത്ത­ന ഫ­ല­മാ­യി അ­ത് ഞ­ങ്ങള്‍ ഇല്ലാ­താ­ക്കി­യി­ട്ടുണ്ട്. ഇ­നി മു­സ്‌ലിം ലീ­ഗു­കാ­രാ­യ 10 പേര്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ടില്‍ പ്ര­വര്‍­ത്തി­ക്കുന്ന­ു­ണ്ടെന്ന­് പറ­ഞ്ഞ് ത­രാ­നാ­വില്ല. ഇ­ര­വി­പുര­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ എന്‍ ഡി എ­ഫു­മാ­യി അ­തി­ന്റെ എന്‍­ഡില്‍ പോ­യാ­ണ് തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­ത്. അ­ത് വേര്‍­പി­രി­യ­ണ­മെ­ന്ന് ആ­ഗ്ര­ഹ­മു­ള്ള­ത് കൊ­ണ്ടാ­യി­രുന്നു.ഒ­രു ചെറിയ കോംപ്ര­മൈ­സി­ന് അ­വസ­രം നല്‍­കി­യി­രു­ന്നെ­ങ്കില്‍ സ്ഥി­തി­ഗ­തി­കള്‍ കൈ­വി­ട്ട് പോ­വു­മായി­രുന്നു. അ­ന്താ­രാ­ഷ്ട്ര ത­ല­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ബു­ദ്ധി­യു­ടെ ഭാ­ഗ­മായ­ണ് എന്‍ ഡി എഫ് നി­ല­നില്‍­ക്കു­ന്നത്. കേ­ര­ള­ത്തി­ലെ കു­റ­ച്ചാ­ളു­ക­ളു­ടെ ബു­ദ്ധി­യാ­ണിതെ­ന്ന് ക­രു­താന്‍ പ്ര­യാ­സ­മാ­ണ്. കാര­ണം ഇ­പ്പോഴ­ത്തെ പ്രതി­രോ­ധം മാത്രം ക­ണ്ടാല്‍ മതി. പോ­ലീ­സ് വ­രു­മ്പോള്‍ അ­വ­രു­ടെ ബോ­ഡി ലാം­ഗ്വേ­ജ് പരി­ശോ­ധി­ച്ചാല്‍ മാ­ത്ര­മം മ­തി ഇ­ക്കാ­ര്യം മ­ന­സി­ലാ­കാന്‍.

No comments: