Wednesday, October 20, 2010

അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊല്ലുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക.

അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊല്ലുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക.


കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ പതിനായിരക്കണക്കിന്ന് ജനങളാണു തീരാ ദുരിതം അനുഭവി ക്കുന്നത്. ജനങളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തില്‍ എന്‍ഡൊസള്‍ഫാന്‍ എന്ന കീടനാശിനി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2002 മുതല്‍ നിരോധിച്ചിരിക്കയാണു. അതോടോപ്പം ദുരിതബാധിതര്‍ക്ക് ചെറിയ തോതിലെങ്കിലും ധന സഹായവും ചികിത്സയും നല്കാനുള്ള തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ എന്‍ഡോ സള്‍ഫാന്റെ നിരോധനം എടുത്ത് കളയുന്നതിന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നുവെന്നത് അത്യന്തം പ്രതിഷേധാര്‍ഹവും ഒരു കാരണവശാലും അനുവദിച്ച് കൊടുക്കാന്‍ പാടില്ലാത്തതുമാണു
കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവരുടെ സ്ഥിതി ഇന്ന് അത്യന്തം ശോചനിയമാണു.
ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.
ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.
ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.
എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.
എന്നാല്‍ ഈ അടുത്ത സമയത്ത് ജനീവയില്‍ വെച്ച് അത്യപകടകാരികളായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടന്ന 29 രാജ്യങ്ങളുടെ ചര്‍ച്ചാ യോഗത്തില്‍ ഇന്ത്യമാത്രമാണു കീടനാശിനിക്കമ്പനികളുടെ താല്‍പര്യസംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വികരിച്ചത്.ഒരു അന്താരാഷ്ട്രവേദിയില്‍ കീടനാശിനി കമ്പനികളെ ന്യായീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ തയ്യാറായത് ജനങളുടെ വ്യാപകമായ പ്രതിഷേധത്തിന്ന് ഇടവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊണ്ട കേന്ദ്രസര്‍ക്കാര്‍ മനുഷ്യനെ ഇല്ലാതാക്കാന്‍ വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു കേരള സര്‍ക്കാര്‍ ഈ കീടനാശിനി നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇന്നുവരെ ഈ പ്രശ്നത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് ഈ മാരക വിഷം ഉല്പ്പാദിപ്പിക്കുന്ന കമ്പനികളുമായിട്ടുള്ള അവിഹിത ബന്ധം തന്നെയാണു.ഈ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇവിടത്തെ ജനങളില്‍ നിരവധി പരിക്ഷണങളും നിരിക്ഷണങളും നടത്തിയിട്ടുണ്ട്. കാസര്‍കോടിനടുത്ത് പഡ്രെ എന്ന ഗ്രാമത്തിലെ ആറു പേരുടെ രക്തസാമ്പിള്‍ ദല്‍ഹിയിലെ സി.എസ്.ഇ ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധീകരിച്ചതാണ്. ഇതുകൂടാതെ മറ്റ് ചില പഠനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ട്. എന്നിട്ടും ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്ന ഇവരുടേ നിലപാട് അത്യന്തം കുറ്റകരമാണ്. സിഎസ്.ഇ യുടെ റിപ്പോര്‍ട്ടിലെ പ്രധാനമായ ചില കണ്ടെത്തലുകള്‍. 1. മുതക്ക എന്ന വൃദ്ധയുടെ രക്തസാമ്പിളില്‍ 196.47 പി.പി.എം എന്‍ഡൊ സള്‍ഫാന്റെ അംശം കണ്ടെത്തി. വെള്ളത്തില്‍ ഇതിന്റെ അനുവദനീയമായ അളവ് 0.18 പി.പി.എം മാത്രമാണ്. രക്തത്തില്‍ ഇത് ഒട്ടും പാടില്ല. വെള്ളത്തില്‍ അനുവദനീയമായതിന്റെ 900 ഇരട്ടി അധികമാണ് മുതക്കയുടെ രക്തസാമ്പിളില്‍ കണ്ടെത്തിയത്. 2. മറ്റ്അഞ്ചു പേരുടെ രക്തസാമ്പിളുകളിലും ഇതേ പോലെഅപകടകരമായ അളവില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. 3. ഇവിടുത്തെ അമ്മമാരുടെ മുലപ്പാലിലും അപകടകരമായ തോതില്‍ കീടനാശിനി കണ്ടെത്തി.4. മുലപ്പാലില്‍ 22.40 പി.പി.എം ആണെങ്കില്‍ പശുവിന്‍പാലില്‍ ഇത് 57.20 പി.പി.എം ആയിരുന്നു. 5. വെള്ളം, വെണ്ണ, പച്ചക്കറികള്‍, കശുവണ്ടി, തവള, മത്സ്യം, മണ്ണ് എന്നിവയിലും അപകടകരമായ തോതില്‍ കീടനാശിനി കണ്ടെത്തി. ഈ സഹചര്യത്തില്‍ മനുഷ്യനു ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു.മനുഷ്യര്‍ വേണ്ട, കീടനാശിനി കമ്പനി മതിയെന്ന ചിലരുടെ നിലപാടിന്നെതിരെ ജനങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. ഈ മാരകവിഷം ഉണ്ടാക്കുന്ന വിഷമതകളും ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

No comments: