Friday, February 12, 2010

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

കല്‍പ്പറ്റ: മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരം എട്ടാംദിനത്തിലേക്ക്. സമരത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂസമര സഹായസമിതി വെള്ളിയാഴ്ച മനുഷ്യമതില്‍ തീര്‍ത്തു. ആദിവാസികള്‍ അവകാശം സ്ഥാപിച്ച വെള്ളാരംകുന്ന് മിച്ചഭൂമിയിലും കൃഷ്ണഗിരിയിലുമാണ് മനുഷ്യമതില്‍ തീര്‍ത്തത്. ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് നേതൃത്വം കൈയേറ്റമായി തള്ളിപ്പറഞ്ഞിരുന്നു. ആദിവാസി ക്ഷേമസമിതിയുടെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് വയനാട്ടിലെ ഭൂസമരം. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ഫെബ്രുവരി ആറിന് ആദിവാസികള്‍ അവകാശം സ്ഥാപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 1200 കുടുംബങ്ങള്‍ 19 സ്ഥലങ്ങളില്‍ കുടില്‍കെട്ടി. ഹാരിസ മലയാളം ലിമിറ്റഡിന്റെ 18 ഇടങ്ങളിലും വെള്ളാരംകുന്ന് മിച്ചഭൂമിയിലുമാണ് സമരം. എച്ച്എംഎല്‍ കമ്പനിയുടെ താഴെ അരപ്പറ്റ, അഞ്ചുമുറി, കടൂര്‍ ഡിവിഷനിലെ കടൂര്‍, കോനാര്‍ക്കാട്, കര്‍പ്പൂരക്കാട് പത്താംമൈല്‍, നാലാംനമ്പര്‍, ലക്കിഹില്‍സ്, പൊഴുതന, കല്ലൂര്‍, പെരിങ്കോട, ചുണ്ടേല്‍ ഡിവഷനിലെ ഏഴിടങ്ങള്‍ എന്നിവിടങ്ങളിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും അവകാശം സ്ഥാപിച്ചത്. ഈ ഭൂമികളെല്ലാം പാട്ടക്കാലാവധി കഴിഞ്ഞ് എച്ച്എംഎല്‍ കൈയേറിയതാണ്. ഇവയില്‍ മിക്കതും വാഴ- കവുങ്ങ് തോട്ടങ്ങളും തരിശുനിലങ്ങളുമാണ്.

1 comment:

ജനശബ്ദം said...

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

കല്‍പ്പറ്റ: മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരം എട്ടാംദിനത്തിലേക്ക്. സമരത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂസമര സഹായസമിതി വെള്ളിയാഴ്ച മനുഷ്യമതില്‍ തീര്‍ത്തു. ആദിവാസികള്‍ അവകാശം സ്ഥാപിച്ച വെള്ളാരംകുന്ന് മിച്ചഭൂമിയിലും കൃഷ്ണഗിരിയിലുമാണ് മനുഷ്യമതില്‍ തീര്‍ത്തത്. ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് നേതൃത്വം കൈയേറ്റമായി തള്ളിപ്പറഞ്ഞിരുന്നു. ആദിവാസി ക്ഷേമസമിതിയുടെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് വയനാട്ടിലെ ഭൂസമരം. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ഫെബ്രുവരി ആറിന് ആദിവാസികള്‍ അവകാശം സ്ഥാപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 1200 കുടുംബങ്ങള്‍ 19 സ്ഥലങ്ങളില്‍ കുടില്‍കെട്ടി. ഹാരിസ മലയാളം ലിമിറ്റഡിന്റെ 18 ഇടങ്ങളിലും വെള്ളാരംകുന്ന് മിച്ചഭൂമിയിലുമാണ് സമരം. എച്ച്എംഎല്‍ കമ്പനിയുടെ താഴെ അരപ്പറ്റ, അഞ്ചുമുറി, കടൂര്‍ ഡിവിഷനിലെ കടൂര്‍, കോനാര്‍ക്കാട്, കര്‍പ്പൂരക്കാട് പത്താംമൈല്‍, നാലാംനമ്പര്‍, ലക്കിഹില്‍സ്, പൊഴുതന, കല്ലൂര്‍, പെരിങ്കോട, ചുണ്ടേല്‍ ഡിവഷനിലെ ഏഴിടങ്ങള്‍ എന്നിവിടങ്ങളിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും അവകാശം സ്ഥാപിച്ചത്. ഈ ഭൂമികളെല്ലാം പാട്ടക്കാലാവധി കഴിഞ്ഞ് എച്ച്എംഎല്‍ കൈയേറിയതാണ്. ഇവയില്‍ മിക്കതും വാഴ- കവുങ്ങ് തോട്ടങ്ങളും തരിശുനിലങ്ങളുമാണ്.