Saturday, February 20, 2010

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍ .

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍.


ഇരുപതാം നൂറ്റാണ്ടില്‍ കേരളം കാഴ്ചവെച്ച അര്‍ഥശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഫെബ്രുവരി 10ന് അന്തരിച്ച ഡോ. കെ എന്‍ രാജ്. അറുപതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ പോയി ഉന്നതവിദ്യാഭ്യാസം കൈവരിച്ച് പിന്നീട് തങ്ങളുടെ വ്യക്തിമുദ്ര ദേശീയതലത്തില്‍ മായാത്ത രീതിയില്‍ പതിപ്പിച്ച രണ്ട് മഹദ്വ്യക്തികളായിരുന്നു ഡോ. കെ എന്‍ രാജും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും. പിന്നോക്ക വിഭാഗങ്ങളില്‍നിന്ന് അവര്‍ ഉയര്‍ന്നുവന്നത് അവരുടെ പ്രാഗത്ഭ്യത്തിനും അവരെ ഉയര്‍ത്തിയത് അന്നു തന്നെ കേരളം കൈവരിച്ചിരുന്ന സാമൂഹ്യനീതിക്കും തെളിവാണ്. 26 വയസ്സായപ്പോഴേക്ക് വിദേശത്തെ ഉന്നത പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഡോ. രാജ് ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതില്‍ ഗണനീയമായ പങ്ക് വഹിച്ചു.

അര്‍ഥശാസ്ത്രത്തിനു തന്റേതായ വിശകലനങ്ങളും പഠനങ്ങളും വഴി അദ്ദേഹം അവിസ്മരണീയമായ സംഭാവന നല്‍കി. ദല്‍ഹി സര്‍വകലാശാലയിലെയും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെയും അധ്യാപകന്‍ എന്ന നിലയിലും വൈസ് ചാന്‍സലറായും ഡോ. രാജിനെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരകള്‍ തന്നെ സ്നേഹാദരങ്ങളോടെ ഏറെക്കാലം ഓര്‍ക്കും. കേരളത്തില്‍ അക്കാദമിക്തലത്തില്‍ നിരവധിപേര്‍ അദ്ദേഹത്തെ സ്മരിക്കുക സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സ്ഥാപിക്കുന്നതില്‍ മുന്നിട്ടുനിന്നയാള്‍ എന്ന നിലയിലായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ പ്രവര്‍ത്തിച്ച ഐ എസ് ഗുലാട്ടി, ടി എന്‍ കൃഷ്ണന്‍, കൃഷ്ണാജി, വൈദ്യനാഥന്‍ തുടങ്ങിയ പ്രഗത്ഭര്‍ കേരളത്തിലെ സാമ്പത്തിക ശാസ്ത്ര കോഴ്സുകളുടെയും അതുവഴി വിവിധ സാമൂഹ്യശാസ്ത്ര കോഴ്സുകളുടെയും അലകുംപിടിയും മാറ്റുന്നതിനു നേതൃത്വപരമായ പങ്ക് വഹിച്ചു. 1970കള്‍ മുതല്‍ കേരളത്തില്‍ അക്കാദമിക് തലത്തിലായാലും ജനങ്ങളുടെ നിലവാരത്തിലായാലും സാമൂഹ്യശാസ്ത്രപരമായ ചിന്തയെ മാറ്റി മറിക്കുന്നതില്‍ ഡോ. രാജ് വഹിച്ച പങ്ക് നിസ്തുലമാണ്. പ്രൊഫ. ജോവന്‍ റോബിന്‍സനെപോലുള്ള പ്രഗത്ഭരായ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ കേരളത്തില്‍ വന്ന് അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിനു കാരണക്കാരന്‍ ഡോ. രാജായിരുന്നു.

1970കള്‍ വരെ കേരളത്തിന്റെ സാമ്പത്തിക പുരോഗതി അളക്കപ്പെട്ടിരുന്നത്, മറ്റ് പലേടങ്ങളിലും എന്നപോലെ, ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലും മറ്റുമായിരുന്നു. വരുമാനം കുറവായിരിക്കെ തന്നെ, ഭൂപരിഷ്കരണത്തിനും സാര്‍വത്രിക വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടവയുടെ പൊതുവിതരണത്തിനും മുന്‍ഗണന നല്‍കിയതുമൂലം കേരളത്തിലെ ജനസാമാന്യത്തിനും കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജനക്ഷേമകരമായ ഇത്തരം ഭരണപരിഷ്കാരങ്ങളുടെ പ്രാധാന്യം 1970കളുടെ മധ്യത്തില്‍ ഡോ. രാജിന്റെ നേതൃത്വത്തില്‍ സിഡിഎസ് പഠനം നടത്തുന്നതുവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സംസ്ഥാനത്തിന്റെ ബജറ്റും ജനങ്ങളുടെ ആളോഹരി വരുമാനവും കുറഞ്ഞിരിക്കെ തന്നെ ഉയര്‍ന്ന തോതിലുള്ള മാനവവികസനം കൈവരിക്കാന്‍ കഴിയും എന്നായിരുന്നു ആ പഠനം എത്തിയ നിഗമനം. കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് അതോടെയായിരുന്നു.

ഈ 'മാതൃക'യില്‍ ഒരു ഗുണവും ദോഷവും ഉണ്ടെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗുണം ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി എല്ലാവര്‍ക്കും അവ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റ് ശ്രമിക്കുന്നു എന്നതാണ്. ഇതിനെ മഹത്വവല്‍കരിച്ചാല്‍ ഉണ്ടാകുന്ന ദോഷം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കപ്പെടാതിരിക്കലാവും. അത് സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിനു തടസ്സമായിവരും. കേരളത്തില്‍ കാര്‍ഷിക - വ്യാവസായിക മേഖലകളിലെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നത് ഇതിനു തെളിവാണ്.

'കേരള മോഡല്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഇടയാക്കിയ പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. രാജിനു ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ കൃഷിക്കു പ്രഥമസ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആ ഊന്നലില്‍നിന്ന് ആഗോളവല്‍ക്കരണനയം അംഗീകരിച്ച ശേഷം കോണ്‍ഗ്രസും ബിജെപിയും നയിച്ച ഗവണ്‍മെന്റുകള്‍ വ്യതിചലിച്ചതാണ് ലക്ഷക്കണക്കിനു കൃഷിക്കാരുടെ ആത്മഹത്യക്കും ഭക്ഷ്യവസ്തുക്കളുടെ ഇപ്പോഴത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള വളര്‍ച്ച ഇന്ത്യക്ക് ഉണ്ടാകണം എന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ അഭിപ്രായത്തോട് 60 വര്‍ഷം മുമ്പ് രാജ് വിയോജിച്ചു. അനിയന്ത്രിതമായ ഇറക്കുമതിക്കും ഡോ. രാജ് എതിരായിരുന്നു. അത് ഇപ്പോള്‍ കാണപ്പെടുന്നതുപോലെ, ജനകോടികളെ പട്ടിണിക്കിട്ട് ഒരു പിടി പേരെ ശതകോടീശ്വരന്മാരോ സഹസ്ര കോടീശ്വരന്മാരോ ആക്കിക്കൊണ്ട് അത് അസമത്വവും സാമൂഹ്യ അനീതിയും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയിരുന്നു.

ഡോ. രാജ,് നെഹ്റു മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തികോപദേഷ്ടാവായിരുന്നു. പല കാര്യങ്ങളിലും സിപിഐ എമ്മിന്റെ നിലപാടുകളെയും നടപടികളെയും തുറന്നു വിമര്‍ശിച്ചിട്ടുമുണ്ട്. അതൊക്കെയാണെങ്കിലും അദ്ദേഹം ഇടതുപക്ഷ കാഴ്ചപ്പാടുള്ള അര്‍ഥശാസ്ത്രജ്ഞനായിരുന്നു. ഇ എം എസിനോട് അദ്ദേഹം പുലര്‍ത്തിയ വ്യക്തിപരമായ സൌഹൃദമല്ല ഇതിന്റെ പ്രധാന തെളിവ്. ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്റിന് ഉപദേശം നല്‍കാന്‍ അദ്ദേഹം നേരിട്ടും ഗുലാട്ടി, അശോക്മിത്ര എന്നീ സുഹൃത്തുക്കള്‍ വഴിയും നടത്തിയ യത്നം, ആ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ തന്റെ എതിര്‍പ്പ് നെഹ്റുവിനോട് തുറന്നു പ്രകടിപ്പിച്ചത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചത് മുതലായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. തന്റെ ദരിദ്രജനപക്ഷപാതവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അധികാരവികേന്ദ്രീകരണത്തെ അദ്ദേഹം ഫാഷനായല്ല കണ്ടത്. ജനാധിപത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി അതിനെ സുശക്തമാക്കുന്നതിനും വേണ്ട അവശ്യോപാധിയായാണ്. കേരളത്തില്‍ 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമനിര്‍മാണം ഏറെ വൈകിയപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താനും അതിനായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും വരെ അദ്ദേഹം താല്‍പര്യമെടുത്തു. ജനകീയാസൂത്രണം നടപ്പാക്കപ്പെട്ടപ്പോള്‍ അതില്‍ സജീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സിപിഐ എം ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് നടത്തിയപ്പോള്‍ അതിന്റെ ബൌദ്ധിക നേതൃത്വത്തില്‍ താനുമുണ്ട് എന്ന് സ്പഷ്ടമാക്കിക്കൊണ്ട് കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ഉദ്ഘാടനയോഗത്തിലും യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന നിരവധി സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ഒരു കാരണവരെപ്പോലെ നടന്നുനീങ്ങുകയും അതിഥികളായി വന്നവരോട് ആതിഥേയനെപ്പോലെ പെരുമാറുകയും ചെയ്തുകൊണ്ട് ബൌദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടതുപക്ഷപാതം അദ്ദേഹം സ്പഷ്ടമാക്കിയിരുന്നു.

കേരളത്തിലെ അര്‍ഥശാസ്ത്രരംഗത്തെ അവിസ്മരണീയമായ ഒരു തലമുറയും അധ്യായവും ഡോ. രാജിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണ്. അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങള്‍ പുതിയ തലമുറയിലെ അര്‍ഥശാസ്ത്ര വിദ്യാര്‍ഥികളെയും വിദഗ്ധരെയും ജനങ്ങളോട് പ്രതിബദ്ധരാകാന്‍ പ്രേരിപ്പിക്കും എന്നു നമുക്ക് ആശിക്കാം. ഡോ. രാജിന്റെ സ്മരണക്കുമുമ്പില്‍ സ്നേഹാദരങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.
സി പി നാരായണന്‍.

2 comments:

ജനശബ്ദം said...

ഡോ. കെ എന്‍ രാജ്. എന്നും ദരിദ്ര ജനപക്ഷത്തുനിന്ന അര്‍ത്ഥശാസ്ത്രജ്ഞന്‍
സി പി നാരായണന്‍

ഇരുപതാം നൂറ്റാണ്ടില്‍ കേരളം കാഴ്ചവെച്ച അര്‍ഥശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഫെബ്രുവരി 10ന് അന്തരിച്ച ഡോ. കെ എന്‍ രാജ്. അറുപതിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ പോയി ഉന്നതവിദ്യാഭ്യാസം കൈവരിച്ച് പിന്നീട് തങ്ങളുടെ വ്യക്തിമുദ്ര ദേശീയതലത്തില്‍ മായാത്ത രീതിയില്‍ പതിപ്പിച്ച രണ്ട് മഹദ്വ്യക്തികളായിരുന്നു ഡോ. കെ എന്‍ രാജും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനും. പിന്നോക്ക വിഭാഗങ്ങളില്‍നിന്ന് അവര്‍ ഉയര്‍ന്നുവന്നത് അവരുടെ പ്രാഗത്ഭ്യത്തിനും അവരെ ഉയര്‍ത്തിയത് അന്നു തന്നെ കേരളം കൈവരിച്ചിരുന്ന സാമൂഹ്യനീതിക്കും തെളിവാണ്. 26 വയസ്സായപ്പോഴേക്ക് വിദേശത്തെ ഉന്നത പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഡോ. രാജ് ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതില്‍ ഗണനീയമായ പങ്ക് വഹിച്ചു.

അര്‍ഥശാസ്ത്രത്തിനു തന്റേതായ വിശകലനങ്ങളും പഠനങ്ങളും വഴി അദ്ദേഹം അവിസ്മരണീയമായ സംഭാവന നല്‍കി. ദല്‍ഹി സര്‍വകലാശാലയിലെയും ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെയും അധ്യാപകന്‍ എന്ന നിലയിലും വൈസ് ചാന്‍സലറായും ഡോ. രാജിനെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരകള്‍ തന്നെ സ്നേഹാദരങ്ങളോടെ ഏറെക്കാലം ഓര്‍ക്കും. കേരളത്തില്‍ അക്കാദമിക്തലത്തില്‍ നിരവധിപേര്‍ അദ്ദേഹത്തെ സ്മരിക്കുക സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സ്ഥാപിക്കുന്നതില്‍ മുന്നിട്ടുനിന്നയാള്‍ എന്ന നിലയിലായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ പ്രവര്‍ത്തിച്ച ഐ എസ് ഗുലാട്ടി, ടി എന്‍ കൃഷ്ണന്‍, കൃഷ്ണാജി, വൈദ്യനാഥന്‍ തുടങ്ങിയ പ്രഗത്ഭര്‍ കേരളത്തിലെ സാമ്പത്തിക ശാസ്ത്ര കോഴ്സുകളുടെയും അതുവഴി വിവിധ സാമൂഹ്യശാസ്ത്ര കോഴ്സുകളുടെയും അലകുംപിടിയും മാറ്റുന്നതിനു നേതൃത്വപരമായ പങ്ക് വഹിച്ചു. 1970കള്‍ മുതല്‍ കേരളത്തില്‍ അക്കാദമിക് തലത്തിലായാലും ജനങ്ങളുടെ നിലവാരത്തിലായാലും സാമൂഹ്യശാസ്ത്രപരമായ ചിന്തയെ മാറ്റി മറിക്കുന്നതില്‍ ഡോ. രാജ് വഹിച്ച പങ്ക് നിസ്തുലമാണ്. പ്രൊഫ. ജോവന്‍ റോബിന്‍സനെപോലുള്ള പ്രഗത്ഭരായ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ കേരളത്തില്‍ വന്ന് അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിനു കാരണക്കാരന്‍ ഡോ. രാജായിരുന്നു.

1970കള്‍ വരെ കേരളത്തിന്റെ സാമ്പത്തിക പുരോഗതി അളക്കപ്പെട്ടിരുന്നത്, മറ്റ് പലേടങ്ങളിലും എന്നപോലെ, ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലും മറ്റുമായിരുന്നു. വരുമാനം കുറവായിരിക്കെ തന്നെ, ഭൂപരിഷ്കരണത്തിനും സാര്‍വത്രിക വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടവയുടെ പൊതുവിതരണത്തിനും മുന്‍ഗണന നല്‍കിയതുമൂലം കേരളത്തിലെ ജനസാമാന്യത്തിനും കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജനക്ഷേമകരമായ ഇത്തരം ഭരണപരിഷ്കാരങ്ങളുടെ പ്രാധാന്യം 1970കളുടെ മധ്യത്തില്‍ ഡോ. രാജിന്റെ നേതൃത്വത്തില്‍ സിഡിഎസ് പഠനം നടത്തുന്നതുവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. സംസ്ഥാനത്തിന്റെ ബജറ്റും ജനങ്ങളുടെ ആളോഹരി വരുമാനവും കുറഞ്ഞിരിക്കെ തന്നെ ഉയര്‍ന്ന തോതിലുള്ള മാനവവികസനം കൈവരിക്കാന്‍ കഴിയും എന്നായിരുന്നു ആ പഠനം എത്തിയ നിഗമനം.

ജനശബ്ദം said...

2....

കേരള മോഡല്‍ വികസനത്തെക്കുറിച്ചുള്ള ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് അതോടെയായിരുന്നു.

ഈ 'മാതൃക'യില്‍ ഒരു ഗുണവും ദോഷവും ഉണ്ടെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗുണം ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി എല്ലാവര്‍ക്കും അവ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റ് ശ്രമിക്കുന്നു എന്നതാണ്. ഇതിനെ മഹത്വവല്‍കരിച്ചാല്‍ ഉണ്ടാകുന്ന ദോഷം ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കപ്പെടാതിരിക്കലാവും. അത് സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിനു തടസ്സമായിവരും. കേരളത്തില്‍ കാര്‍ഷിക - വ്യാവസായിക മേഖലകളിലെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നത് ഇതിനു തെളിവാണ്.

'കേരള മോഡല്‍' ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഇടയാക്കിയ പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. രാജിനു ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ കൃഷിക്കു പ്രഥമസ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആ ഊന്നലില്‍നിന്ന് ആഗോളവല്‍ക്കരണനയം അംഗീകരിച്ച ശേഷം കോണ്‍ഗ്രസും ബിജെപിയും നയിച്ച ഗവണ്‍മെന്റുകള്‍ വ്യതിചലിച്ചതാണ് ലക്ഷക്കണക്കിനു കൃഷിക്കാരുടെ ആത്മഹത്യക്കും ഭക്ഷ്യവസ്തുക്കളുടെ ഇപ്പോഴത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള വളര്‍ച്ച ഇന്ത്യക്ക് ഉണ്ടാകണം എന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ അഭിപ്രായത്തോട് 60 വര്‍ഷം മുമ്പ് രാജ് വിയോജിച്ചു. അനിയന്ത്രിതമായ ഇറക്കുമതിക്കും ഡോ. രാജ് എതിരായിരുന്നു. അത് ഇപ്പോള്‍ കാണപ്പെടുന്നതുപോലെ, ജനകോടികളെ പട്ടിണിക്കിട്ട് ഒരു പിടി പേരെ ശതകോടീശ്വരന്മാരോ സഹസ്ര കോടീശ്വരന്മാരോ ആക്കിക്കൊണ്ട് അത് അസമത്വവും സാമൂഹ്യ അനീതിയും വര്‍ധിപ്പിക്കും എന്ന് അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയിരുന്നു.

ഡോ. രാജ,് നെഹ്റു മുതല്‍ നരസിംഹറാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തികോപദേഷ്ടാവായിരുന്നു. പല കാര്യങ്ങളിലും സിപിഐ എമ്മിന്റെ നിലപാടുകളെയും നടപടികളെയും തുറന്നു വിമര്‍ശിച്ചിട്ടുമുണ്ട്. അതൊക്കെയാണെങ്കിലും അദ്ദേഹം ഇടതുപക്ഷ കാഴ്ചപ്പാടുള്ള അര്‍ഥശാസ്ത്രജ്ഞനായിരുന്നു. ഇ എം എസിനോട് അദ്ദേഹം പുലര്‍ത്തിയ വ്യക്തിപരമായ സൌഹൃദമല്ല ഇതിന്റെ പ്രധാന തെളിവ്. ആദ്യത്തെ ഇ എം എസ് ഗവണ്‍മെന്റിന് ഉപദേശം നല്‍കാന്‍ അദ്ദേഹം നേരിട്ടും ഗുലാട്ടി, അശോക്മിത്ര എന്നീ സുഹൃത്തുക്കള്‍ വഴിയും നടത്തിയ യത്നം, ആ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ തന്റെ എതിര്‍പ്പ് നെഹ്റുവിനോട് തുറന്നു പ്രകടിപ്പിച്ചത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചത് മുതലായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. തന്റെ ദരിദ്രജനപക്ഷപാതവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അധികാരവികേന്ദ്രീകരണത്തെ അദ്ദേഹം ഫാഷനായല്ല കണ്ടത്. ജനാധിപത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതുവഴി അതിനെ സുശക്തമാക്കുന്നതിനും വേണ്ട അവശ്യോപാധിയായാണ്. കേരളത്തില്‍ 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ നിയമനിര്‍മാണം ഏറെ വൈകിയപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താനും അതിനായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും വരെ അദ്ദേഹം താല്‍പര്യമെടുത്തു. ജനകീയാസൂത്രണം നടപ്പാക്കപ്പെട്ടപ്പോള്‍ അതില്‍ സജീവ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സിപിഐ എം ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് നടത്തിയപ്പോള്‍ അതിന്റെ ബൌദ്ധിക നേതൃത്വത്തില്‍ താനുമുണ്ട് എന്ന് സ്പഷ്ടമാക്കിക്കൊണ്ട് കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ഉദ്ഘാടനയോഗത്തിലും യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന നിരവധി സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ഒരു കാരണവരെപ്പോലെ നടന്നുനീങ്ങുകയും അതിഥികളായി വന്നവരോട് ആതിഥേയനെപ്പോലെ പെരുമാറുകയും ചെയ്തുകൊണ്ട് ബൌദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടതുപക്ഷപാതം അദ്ദേഹം സ്പഷ്ടമാക്കിയിരുന്നു.

കേരളത്തിലെ അര്‍ഥശാസ്ത്രരംഗത്തെ അവിസ്മരണീയമായ ഒരു തലമുറയും അധ്യായവും ഡോ. രാജിന്റെ നിര്യാണത്തോടെ അവസാനിക്കുകയാണ്. അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങള്‍ പുതിയ തലമുറയിലെ അര്‍ഥശാസ്ത്ര വിദ്യാര്‍ഥികളെയും വിദഗ്ധരെയും ജനങ്ങളോട് പ്രതിബദ്ധരാകാന്‍ പ്രേരിപ്പിക്കും എന്നു നമുക്ക് ആശിക്കാം. ഡോ. രാജിന്റെ സ്മരണക്കുമുമ്പില്‍ സ്നേഹാദരങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.