Wednesday, February 24, 2010

റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; കോച്ച് ഫാക്ടറിയെക്കുറിച്ച് സൂചന മാത്രം

റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; കോച്ച് ഫാക്ടറിയെക്കുറിച്ച് സൂചന മാത്രം

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ വിവിധ മേഖലകളെ ബന്ധപ്പെടുത്തി ചരക്കുനീക്കത്തിന് കൂടുതല്‍ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഇതില്‍നിന്ന് ഒഴിവാക്കി. ചരക്കുനീക്കത്തിനുള്ള പ്രത്യേക പാതയായ ദക്ഷിണ - ദക്ഷിണ ഇടനാഴിയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭയില്‍ ബഹളംവെച്ചുവെങ്കിലും മമത ഈ ആവശ്യം അംഗീകരിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചതല്ലാതെ എപ്പോള്‍ തുടങ്ങുമെന്നോ എന്ന് തീരുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറിയില്‍നിന്ന് ഈ വര്‍ഷംതന്നെ കോച്ചുകള്‍ ഇറങ്ങുമെന്ന് മമത പറയുകയും ചെയ്തു. ചേര്‍ത്തല വാഗ ഫാക്ടറിക്ക് ചില്ലി പൈസപോലും ഈ ബജറ്റിലും നീക്കി വെച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡല്‍ഹി - കൊച്ചി തുരന്തോ എക്സ്പ്രസ് ഇനിയും തുടങ്ങാതിരിക്കെയാണ് പുതിയ വണ്ടികളുടെ കൂട്ടത്തില്‍ മുംബൈ - കൊച്ചി പുതിയ തുരന്തോ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് റെയില്‍വെ മന്ത്രി. ചരക്ക്, യാത്രാകൂലി കൂട്ടില്ലെന്ന് മമത ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയും റെയില്‍വെയുടെ ഭുമി ഉപയോഗപ്പെടുത്തിയും പുതിയ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മമത പറഞ്ഞു. തിരുവനന്തപുരം അടക്കം ആറ് കേന്ദ്രങ്ങളില്‍ കുടിവെള്ള ബോട്ട്ലിങ്ങ് പ്ളാന്റുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വെമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 93 വിവിധോദ്ദേശ കോംപ്ളാക്സുകള്‍ സ്ഥാപിക്കും. അഞ്ച് സ്പോര്‍ട്സ് അക്കാദമികള്‍. പഞ്ചായത്ത് തലത്തിലും ഇ ടിക്കറ്റിങ്ങ്. ഹൌറയില്‍ ടാഗോര്‍ മ്യൂസിയം. സ്റ്റേഷനുകളില്‍ ബഹുനില പാര്‍ക്കിങ്ങ്. റെയില്‍വെ ജീവനക്കാര്‍ക്ക് പുതിയ ഭവന പദ്ധതി. റെയില്‍വെ പരീക്ഷകള്‍ ഇനി പ്രാദേശിക ഭാഷകളിലും എഴുതാം. വനിതകള്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസ് ഇളവ് നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാകും. ഓരോ വര്‍ഷവും 1000 കിലോ മീറ്റര്‍ വീതം പുതിയ റെയില്‍ ട്രാക്ക് നിര്‍മിക്കും.

1 comment:

ജനശബ്ദം said...

റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; കോച്ച് ഫാക്ടറിയെക്കുറിച്ച് സൂചന മാത്രം

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ വിവിധ മേഖലകളെ ബന്ധപ്പെടുത്തി ചരക്കുനീക്കത്തിന് കൂടുതല്‍ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഇതില്‍നിന്ന് ഒഴിവാക്കി. ചരക്കുനീക്കത്തിനുള്ള പ്രത്യേക പാതയായ ദക്ഷിണ - ദക്ഷിണ ഇടനാഴിയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തെ ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭയില്‍ ബഹളംവെച്ചുവെങ്കിലും മമത ഈ ആവശ്യം അംഗീകരിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചതല്ലാതെ എപ്പോള്‍ തുടങ്ങുമെന്നോ എന്ന് തീരുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറിയില്‍നിന്ന് ഈ വര്‍ഷംതന്നെ കോച്ചുകള്‍ ഇറങ്ങുമെന്ന് മമത പറയുകയും ചെയ്തു. ചേര്‍ത്തല വാഗ ഫാക്ടറിക്ക് ചില്ലി പൈസപോലും ഈ ബജറ്റിലും നീക്കി വെച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡല്‍ഹി - കൊച്ചി തുരന്തോ എക്സ്പ്രസ് ഇനിയും തുടങ്ങാതിരിക്കെയാണ് പുതിയ വണ്ടികളുടെ കൂട്ടത്തില്‍ മുംബൈ - കൊച്ചി പുതിയ തുരന്തോ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് റെയില്‍വെ മന്ത്രി. ചരക്ക്, യാത്രാകൂലി കൂട്ടില്ലെന്ന് മമത ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയും റെയില്‍വെയുടെ ഭുമി ഉപയോഗപ്പെടുത്തിയും പുതിയ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മമത പറഞ്ഞു. തിരുവനന്തപുരം അടക്കം ആറ് കേന്ദ്രങ്ങളില്‍ കുടിവെള്ള ബോട്ട്ലിങ്ങ് പ്ളാന്റുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വെമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 93 വിവിധോദ്ദേശ കോംപ്ളാക്സുകള്‍ സ്ഥാപിക്കും. അഞ്ച് സ്പോര്‍ട്സ് അക്കാദമികള്‍. പഞ്ചായത്ത് തലത്തിലും ഇ ടിക്കറ്റിങ്ങ്. ഹൌറയില്‍ ടാഗോര്‍ മ്യൂസിയം. സ്റ്റേഷനുകളില്‍ ബഹുനില പാര്‍ക്കിങ്ങ്. റെയില്‍വെ ജീവനക്കാര്‍ക്ക് പുതിയ ഭവന പദ്ധതി. റെയില്‍വെ പരീക്ഷകള്‍ ഇനി പ്രാദേശിക ഭാഷകളിലും എഴുതാം. വനിതകള്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസ് ഇളവ് നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാകും. ഓരോ വര്‍ഷവും 1000 കിലോ മീറ്റര്‍ വീതം പുതിയ റെയില്‍ ട്രാക്ക് നിര്‍മിക്കും.