Monday, September 1, 2008

സി.ബി.ഐ.ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍

സി.ബി.ഐ.ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍

സി.ബി.ഐയുടെ പ്രവര്‍ത്തനം നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം .

ജനാധിപത്യ വ്യവസ്ഥയില്‍ നിഷ്‌പക്ഷതയും വിശ്വാസ്യതയും പുലര്‍ത്തുന്ന കാര്യക്ഷമമായ നീതിനിര്‍വഹണം സുപ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. നീതിയും ന്യായവും പുലര്‍ത്തിയാല്‍ മാത്രംപോര. അത്‌ ബോധ്യപ്പെടുകയും വേണം. അടുത്ത കാലത്തായി രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണഏജന്‍സിയായ സി.ബി.ഐയെ സംബന്ധിച്ച ചില കാര്യങ്ങള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അഭയകേസ്‌ അന്വേഷണത്തില്‍ ഈ ഏജന്‍സി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഹൈക്കോടതിയുടെയും മാധ്യമങ്ങളുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. സി.ബി.ഐയുടെ സത്യസന്ധതയും വിശ്വാസ്യതയും ഇന്ന്‌ പ്രതിക്കൂട്ടില്‍ ആണ്‌.

സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അന്വേഷണ ഏജന്‍സി കേന്ദ്ര ഗവണ്മെന്റിന്റെ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌. പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ അതിന്റെ ഡയറക്ടറായി ചുമതല വഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനും. സി.ബി.ഐയുടെ തലവനെ നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ ആണ്‌. ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946ലെ ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ (ഡി.എസ്‌.പി.ഇ) അനുസരിച്ചും. ഈ നിയമത്തിലെ മൂന്നാംവകുപ്പ്‌ അനുസരിച്ച്‌ പലകുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തുന്നു. സി.ബി.ഐയ്‌ക്ക്‌ സ്വന്തം നിലയ്‌ക്ക്‌ (സുവോമോട്ടോ) അന്വേഷണം ഏറ്റെടുക്കുന്നതിന്‌ അധികാരം ഇല്ല. ഡി.എസ്‌.പി.ഇ നിയമം അഞ്ചും ആറും വകുപ്പുകള്‍ അനുസരിച്ച്‌ കുറ്റാന്വേഷണം ഏറ്റെടുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതവും ആവശ്യമാണ്‌. ഇതിനു പുറമെ ഹൈക്കോടതികളും അന്വേഷണച്ചുമതല ഏല്‍പ്പിക്കാറുണ്ട്‌.
നമ്മുടെ ഭരണഘടന അനുസരിച്ച്‌ പോലീസും ക്രമസമാധാനവും പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെടുത്തി സംസ്ഥാന പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ അധികാരം ഇല്ല. എന്നാല്‍ ക്രിമിനല്‍ കുറ്റാന്വേഷണം സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച്‌ ചെയ്യേണ്ടതാണ്‌. അന്തസ്സംസ്ഥാന കുറ്റകൃത്യങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചുമതലയില്‍ വരും. ഈ ചുമതല കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയ്‌ക്ക്‌ ആണ്‌ നല്‌കുന്നത്‌. നമ്മുടെ ഭരണഘടന ഒരു റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയാണ്‌ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്ന്‌ നിര്‍വചിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്‌. ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം അന്താരാഷ്ട്രബന്ധങ്ങള്‍ ഉള്ളവയാണ്‌. എന്നാല്‍ ഇവ നേരിട്ട്‌ അന്വേഷിക്കുന്നതിനും ഇടപെടുന്നതിനും സി.ബി.ഐയ്‌ക്ക്‌ അധികാരമില്ല. അത്യന്തം ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ സംസ്ഥാനപോലീസ്‌ സജ്ജമല്ല എന്നുള്ള കാര്യം ആര്‍ക്കും അറിയാം. ഫലപ്രദമായ കേസന്വേഷണവും സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍കുറ്റം എന്തെന്ന്‌ നിര്‍വചിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫെഡറല്‍ കുറ്റം നിര്‍വചിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നു എന്ന ഭീതിയില്‍ പല മുഖ്യമന്ത്രിമാരും ഇതിനെ എതിര്‍ക്കുന്നു. അതേ അവസരത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യവും ദിനംപ്രതി കൂടി വരുന്നു.
അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും ഫെഡറല്‍ കുറ്റം നിര്‍വചിച്ചിട്ടുണ്ട്‌. സി.ബി.ഐ.യ്‌ക്ക്‌ സമാനമായി പ്രവര്‍ത്തിച്ചു വരുന്ന അമേരിക്കന്‍ അന്വേഷണ ഏജന്‍സിയാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്‌.ബി.ഐ.). സി.ബി.ഐ.യ്‌ക്ക്‌ ഇന്നത്തെ അവസ്ഥയില്‍ അന്വേഷണത്തിന്‌ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ പലകാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരുന്നു. അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്‌ക്കും കുറ്റകൃത്യങ്ങള്‍ നടന്ന്‌ മാസങ്ങള്‍ കഴിഞ്ഞിരിക്കും. പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഗുജറാത്ത്‌ കലാപങ്ങളും അടുത്ത കാലത്ത്‌ നടന്ന ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ബോംബ്‌ സ്‌ഫോടനങ്ങളും ഇപ്പോള്‍ ഒറീസ്സയില്‍ നടക്കുന്ന തീവെപ്പും ദേവാലയം നശിപ്പിക്കലും എല്ലാം രാഷ്ട്രത്തിന്റെ പൊതുനിലനില്‌പിനെ ബാധിക്കുന്ന സംഭവങ്ങളാണ്‌. ഗുരുതരമായ ദേശീയ പ്രാധാന്യമുള്ള ഈ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സി.ബി.ഐ.യ്‌ക്ക്‌ നേരിട്ട്‌ ക്രൈം രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താനുള്ള അധികാരം ഇപ്പോള്‍ ഇല്ല. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അധികാരപ്പെടുത്തുന്നതനുസരിച്ച്‌ മാത്രമേ സി.ബി.ഐയ്‌ക്ക്‌ രംഗത്ത്‌ വരുവാന്‍ കഴിയൂ.
സുപ്രീംകോടതി ഒരു വിധിന്യായത്തിലൂടെ (പ്രകാശ്‌ സിങ്‌ /യൂണിയന്‍ ഓഫ്‌ ഇന്ത്യ എന്ന കേസില്‍) ഫെഡറല്‍ ക്രൈംസ്‌ നിര്‍വചിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ബഹുരാഷ്ട്ര ഭീകരപ്രവര്‍ത്തനം, അതിര്‍ത്തിയിലൂടെയുള്ള ആയുധം കടത്തല്‍, മയക്കുമരുന്ന്‌ കടത്തല്‍, കള്ളനോട്ട്‌ വ്യാപാരം, കുഴല്‍പ്പണ വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ആകയാല്‍ ഇവയെല്ലാം ഫെഡറല്‍ ക്രൈംസില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റകൃത്യങ്ങള്‍ ആണ്‌. എന്നാല്‍ ഇതിനനുസൃതമായ നിയമനിര്‍മാണം ഇനിയും നടന്നിട്ടില്ല. ഈ വസ്‌തുതകള്‍ പരിഗണിച്ച്‌ സി.ബി.ഐ. നേരിടുന്ന പരിമിതികള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ പല കമ്മിറ്റികളും സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി, ജസ്റ്റിസ്‌ മാലിമത്ത്‌ കമ്മിറ്റി, നിരവധി പാര്‍ലമെന്ററി കമ്മിറ്റികള്‍ എന്നിവ ഉദാഹരണമാണ്‌. ഗുരുതരമായ ക്രിമിനല്‍കുറ്റകൃത്യങ്ങള്‍ രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്നതിനാല്‍ അവയുടെ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കേണ്ടതാണ്‌. അതുകൊണ്ടുതന്നെ ഈ കമ്മിറ്റികള്‍ എല്ലാം സി.ബി.ഐയുടെ ഇന്നത്തെ ഘടനയില്‍ മാറ്റംവരുത്താന്‍ ശുപാര്‍ശചെയ്‌തിട്ടുണ്ട്‌.
ഈ അന്വേഷണഏജന്‍സി ഇപ്പോള്‍ കേന്ദ്രആഭ്യന്തരവകുപ്പിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടറാകട്ടെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഒരാളും. സ്വാഭാവികമായും നിയമനത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. സി.ബി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ നിയമന, വേതന, സേവന വ്യവസ്ഥകളെല്ലാം സുതാര്യമായിരിക്കണമെന്നില്ല. പലപ്പോഴും ഗുരുതരമായ ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്‌. ഉന്നത രാഷ്ട്രീയരംഗങ്ങളിലെ അഴിമതിക്കേസുകളില്‍ അന്വേഷണം നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല.ബോഫോഴ്‌സ്‌ കേസ്സ്‌ ഒരു ഉദാഹരണമാണ്‌. കഴിഞ്ഞദിവസം കേരള ഹൈക്കോടതി പരാമര്‍ശിച്ചതു പോലെ ഗുരുതരമായ കൊലക്കേസ്സുകളില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പശ്ചാത്തലം ആഴത്തില്‍ അന്വേഷണ വിധേയമാകുന്നില്ല. സി.ബി.ഐ ഡയറക്ടറും താഴോട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥരും പല സ്വാധീനങ്ങള്‍ക്കും അപൂര്‍വമായിട്ടെങ്കിലും വഴിപ്പെടാറുണ്ട്‌. ഇന്നത്തെ സംവിധാനം ഇവയ്‌ക്കെല്ലാം സാഹചര്യമൊരുക്കുന്നു.
സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകളില്‍ മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എടുത്തുപറയേണ്ടതാണ്‌. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കൂട്ടായ്‌മ ആകണം അന്വേഷണഏജന്‍സി. ഇത്തരം അന്വേഷണ ഏജന്‍സിയുടെ പൂര്‍ണനിയന്ത്രണം ഒര സ്വതന്ത്ര ഭരണഘടനാ ഏജന്‍സിക്കാകണം. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവ പോലെ ഭരണഘടനാനുസൃതമായ ഒരു സ്വതന്ത്രദേശീയ ക്രിമിനല്‍ കമ്മീഷന്‍ നിലവില്‍ വരണം എന്നിവയാണിവ.
ഇന്ന്‌ സെന്റര്‍ വിജിലന്‍സ്‌ കമ്മീഷന്‍ (സി.വി.സി) എന്നത്‌ മൂന്ന്‌ പേര്‍ അടങ്ങുന്ന ഒരുസമിതിയാണ്‌. ഈ സമിതിക്ക്‌ സി.ബി.ഐയുടെമേല്‍ അഴിമതിക്കേസുകളില്‍ ഒരുമേല്‍നോട്ടം നല്‌കിയിട്ടുണ്ട്‌. എങ്കിലും ഇവര്‍ക്കും രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഉയരാന്‍ കഴിയുന്നില്ല. അഴിമതിക്കേസ്‌ ഒഴിച്ചുള്ള മറ്റ്‌ കാര്യത്തിലും സമിതിക്ക്‌ ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കുറ്റാന്വേഷണം പൂര്‍ണമായും ഒരുസ്വതന്ത്ര ഏജന്‍സിയെ ഏല്‌പിക്കുകയാണ്‌ വേണ്ടത്‌. സി.ബി.ഐയുടെ പ്രവര്‍ത്തനം നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം.
ലേഖകന്‍ ഉള്‍പ്പെടുന്ന കമ്മറ്റിയും സി.ബി.ഐയും പുനഃസംഘടനയെ സംബന്ധിച്ച്‌ സമൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌. അഭയകേസ്‌ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. ഭരണഘടനാ ഭേദഗതികളിലൂടെ മാത്രമേ സി.ബി.ഐയുടെ നഷ്‌ടപ്പെട്ട വിശ്വാസവും കാര്യക്ഷമതയും വീണ്ടെടുക്കാന്‍ കഴിയൂ.

വര്‍ക്കല രാധാകൃഷ്‌ണന്‍ എം.പി.

1 comment:

ജനശബ്ദം said...

സി.ബി.ഐ.ക്കെതിരെ വിമര്‍ശനമുയരുമ്പോള്‍
സി.ബി.ഐയുടെ പ്രവര്‍ത്തനം
നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര
ഭരണഘടനാസ്ഥാപനത്തിന്റെ
പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം
ജനാധിപത്യ വ്യവസ്ഥയില്‍ നിഷ്‌പക്ഷതയും വിശ്വാസ്യതയും പുലര്‍ത്തുന്ന കാര്യക്ഷമമായ നീതിനിര്‍വഹണം സുപ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. നീതിയും ന്യായവും പുലര്‍ത്തിയാല്‍ മാത്രംപോര. അത്‌ ബോധ്യപ്പെടുകയും വേണം. അടുത്ത കാലത്തായി രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണഏജന്‍സിയായ സി.ബി.ഐയെ സംബന്ധിച്ച ചില കാര്യങ്ങള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. അഭയകേസ്‌ അന്വേഷണത്തില്‍ ഈ ഏജന്‍സി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഹൈക്കോടതിയുടെയും മാധ്യമങ്ങളുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. സി.ബി.ഐയുടെ സത്യസന്ധതയും വിശ്വാസ്യതയും ഇന്ന്‌ പ്രതിക്കൂട്ടില്‍ ആണ്‌.

സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അന്വേഷണ ഏജന്‍സി കേന്ദ്ര ഗവണ്മെന്റിന്റെ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌. പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ അതിന്റെ ഡയറക്ടറായി ചുമതല വഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനും. സി.ബി.ഐയുടെ തലവനെ നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ ആണ്‌. ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ 1946ലെ ഡല്‍ഹി സ്‌പെഷല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ (ഡി.എസ്‌.പി.ഇ) അനുസരിച്ചും. ഈ നിയമത്തിലെ മൂന്നാംവകുപ്പ്‌ അനുസരിച്ച്‌ പലകുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന്‌ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തുന്നു. സി.ബി.ഐയ്‌ക്ക്‌ സ്വന്തം നിലയ്‌ക്ക്‌ (സുവോമോട്ടോ) അന്വേഷണം ഏറ്റെടുക്കുന്നതിന്‌ അധികാരം ഇല്ല. ഡി.എസ്‌.പി.ഇ നിയമം അഞ്ചും ആറും വകുപ്പുകള്‍ അനുസരിച്ച്‌ കുറ്റാന്വേഷണം ഏറ്റെടുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതവും ആവശ്യമാണ്‌. ഇതിനു പുറമെ ഹൈക്കോടതികളും അന്വേഷണച്ചുമതല ഏല്‍പ്പിക്കാറുണ്ട്‌.
നമ്മുടെ ഭരണഘടന അനുസരിച്ച്‌ പോലീസും ക്രമസമാധാനവും പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെടുത്തി സംസ്ഥാന പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ അധികാരം ഇല്ല. എന്നാല്‍ ക്രിമിനല്‍ കുറ്റാന്വേഷണം സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച്‌ ചെയ്യേണ്ടതാണ്‌. അന്തസ്സംസ്ഥാന കുറ്റകൃത്യങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചുമതലയില്‍ വരും. ഈ ചുമതല കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയ്‌ക്ക്‌ ആണ്‌ നല്‌കുന്നത്‌. നമ്മുടെ ഭരണഘടന ഒരു റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥയാണ്‌ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്ന്‌ നിര്‍വചിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്‌. ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം അന്താരാഷ്ട്രബന്ധങ്ങള്‍ ഉള്ളവയാണ്‌. എന്നാല്‍ ഇവ നേരിട്ട്‌ അന്വേഷിക്കുന്നതിനും ഇടപെടുന്നതിനും സി.ബി.ഐയ്‌ക്ക്‌ അധികാരമില്ല. അത്യന്തം ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ സംസ്ഥാനപോലീസ്‌ സജ്ജമല്ല എന്നുള്ള കാര്യം ആര്‍ക്കും അറിയാം. ഫലപ്രദമായ കേസന്വേഷണവും സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍കുറ്റം എന്തെന്ന്‌ നിര്‍വചിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫെഡറല്‍ കുറ്റം നിര്‍വചിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്നു എന്ന ഭീതിയില്‍ പല മുഖ്യമന്ത്രിമാരും ഇതിനെ എതിര്‍ക്കുന്നു. അതേ അവസരത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യവും ദിനംപ്രതി കൂടി വരുന്നു.
അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും ഫെഡറല്‍ കുറ്റം നിര്‍വചിച്ചിട്ടുണ്ട്‌. സി.ബി.ഐ.യ്‌ക്ക്‌ സമാനമായി പ്രവര്‍ത്തിച്ചു വരുന്ന അമേരിക്കന്‍ അന്വേഷണ ഏജന്‍സിയാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്‌.ബി.ഐ.). സി.ബി.ഐ.യ്‌ക്ക്‌ ഇന്നത്തെ അവസ്ഥയില്‍ അന്വേഷണത്തിന്‌ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ പലകാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരുന്നു. അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്‌ക്കും കുറ്റകൃത്യങ്ങള്‍ നടന്ന്‌ മാസങ്ങള്‍ കഴിഞ്ഞിരിക്കും. പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഗുജറാത്ത്‌ കലാപങ്ങളും അടുത്ത കാലത്ത്‌ നടന്ന ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ബോംബ്‌ സ്‌ഫോടനങ്ങളും ഇപ്പോള്‍ ഒറീസ്സയില്‍ നടക്കുന്ന തീവെപ്പും ദേവാലയം നശിപ്പിക്കലും എല്ലാം രാഷ്ട്രത്തിന്റെ പൊതുനിലനില്‌പിനെ ബാധിക്കുന്ന സംഭവങ്ങളാണ്‌. ഗുരുതരമായ ദേശീയ പ്രാധാന്യമുള്ള ഈ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ സി.ബി.ഐ.യ്‌ക്ക്‌ നേരിട്ട്‌ ക്രൈം രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താനുള്ള അധികാരം ഇപ്പോള്‍ ഇല്ല. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അധികാരപ്പെടുത്തുന്നതനുസരിച്ച്‌ മാത്രമേ സി.ബി.ഐയ്‌ക്ക്‌ രംഗത്ത്‌ വരുവാന്‍ കഴിയൂ.
സുപ്രീംകോടതി ഒരു വിധിന്യായത്തിലൂടെ (പ്രകാശ്‌ സിങ്‌ /യൂണിയന്‍ ഓഫ്‌ ഇന്ത്യ എന്ന കേസില്‍) ഫെഡറല്‍ ക്രൈംസ്‌ നിര്‍വചിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ബഹുരാഷ്ട്ര ഭീകരപ്രവര്‍ത്തനം, അതിര്‍ത്തിയിലൂടെയുള്ള ആയുധം കടത്തല്‍, മയക്കുമരുന്ന്‌ കടത്തല്‍, കള്ളനോട്ട്‌ വ്യാപാരം, കുഴല്‍പ്പണ വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ആകയാല്‍ ഇവയെല്ലാം ഫെഡറല്‍ ക്രൈംസില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റകൃത്യങ്ങള്‍ ആണ്‌. എന്നാല്‍ ഇതിനനുസൃതമായ നിയമനിര്‍മാണം ഇനിയും നടന്നിട്ടില്ല. ഈ വസ്‌തുതകള്‍ പരിഗണിച്ച്‌ സി.ബി.ഐ. നേരിടുന്ന പരിമിതികള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ പല കമ്മിറ്റികളും സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി, ജസ്റ്റിസ്‌ മാലിമത്ത്‌ കമ്മിറ്റി, നിരവധി പാര്‍ലമെന്ററി കമ്മിറ്റികള്‍ എന്നിവ ഉദാഹരണമാണ്‌. ഗുരുതരമായ ക്രിമിനല്‍കുറ്റകൃത്യങ്ങള്‍ രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്നതിനാല്‍ അവയുടെ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സി ഏറ്റെടുക്കേണ്ടതാണ്‌. അതുകൊണ്ടുതന്നെ ഈ കമ്മിറ്റികള്‍ എല്ലാം സി.ബി.ഐയുടെ ഇന്നത്തെ ഘടനയില്‍ മാറ്റംവരുത്താന്‍ ശുപാര്‍ശചെയ്‌തിട്ടുണ്ട്‌.
ഈ അന്വേഷണഏജന്‍സി ഇപ്പോള്‍ കേന്ദ്രആഭ്യന്തരവകുപ്പിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡയറക്ടറാകട്ടെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഒരാളും. സ്വാഭാവികമായും നിയമനത്തില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. സി.ബി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ നിയമന, വേതന, സേവന വ്യവസ്ഥകളെല്ലാം സുതാര്യമായിരിക്കണമെന്നില്ല. പലപ്പോഴും ഗുരുതരമായ ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്‌. ഉന്നത രാഷ്ട്രീയരംഗങ്ങളിലെ അഴിമതിക്കേസുകളില്‍ അന്വേഷണം നിര്‍ഭയമായും നീതിപൂര്‍വമായും നടക്കണമെന്നില്ല.ബോഫോഴ്‌സ്‌ കേസ്സ്‌ ഒരു ഉദാഹരണമാണ്‌. കഴിഞ്ഞദിവസം കേരള ഹൈക്കോടതി പരാമര്‍ശിച്ചതു പോലെ ഗുരുതരമായ കൊലക്കേസ്സുകളില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പശ്ചാത്തലം ആഴത്തില്‍ അന്വേഷണ വിധേയമാകുന്നില്ല. സി.ബി.ഐ ഡയറക്ടറും താഴോട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥരും പല സ്വാധീനങ്ങള്‍ക്കും അപൂര്‍വമായിട്ടെങ്കിലും വഴിപ്പെടാറുണ്ട്‌. ഇന്നത്തെ സംവിധാനം ഇവയ്‌ക്കെല്ലാം സാഹചര്യമൊരുക്കുന്നു.
സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശകളില്‍ മാധവമേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എടുത്തുപറയേണ്ടതാണ്‌. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കൂട്ടായ്‌മ ആകണം അന്വേഷണഏജന്‍സി. ഇത്തരം അന്വേഷണ ഏജന്‍സിയുടെ പൂര്‍ണനിയന്ത്രണം ഒര സ്വതന്ത്ര ഭരണഘടനാ ഏജന്‍സിക്കാകണം. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവ പോലെ ഭരണഘടനാനുസൃതമായ ഒരു സ്വതന്ത്രദേശീയ ക്രിമിനല്‍ കമ്മീഷന്‍ നിലവില്‍ വരണം എന്നിവയാണിവ.
ഇന്ന്‌ സെന്റര്‍ വിജിലന്‍സ്‌ കമ്മീഷന്‍ (സി.വി.സി) എന്നത്‌ മൂന്ന്‌ പേര്‍ അടങ്ങുന്ന ഒരുസമിതിയാണ്‌. ഈ സമിതിക്ക്‌ സി.ബി.ഐയുടെമേല്‍ അഴിമതിക്കേസുകളില്‍ ഒരുമേല്‍നോട്ടം നല്‌കിയിട്ടുണ്ട്‌. എങ്കിലും ഇവര്‍ക്കും രാഷ്ട്രീയ സമ്മര്‍ദത്തിന്‌ അതീതമായി ഉയരാന്‍ കഴിയുന്നില്ല. അഴിമതിക്കേസ്‌ ഒഴിച്ചുള്ള മറ്റ്‌ കാര്യത്തിലും സമിതിക്ക്‌ ഇടപെടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കുറ്റാന്വേഷണം പൂര്‍ണമായും ഒരുസ്വതന്ത്ര ഏജന്‍സിയെ ഏല്‌പിക്കുകയാണ്‌ വേണ്ടത്‌. സി.ബി.ഐയുടെ പ്രവര്‍ത്തനം നീതിപൂര്‍വവും കാര്യക്ഷമവുമാകാന്‍ അടിയന്തരമായും ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരണം.
ലേഖകന്‍ ഉള്‍പ്പെടുന്ന കമ്മറ്റിയും സി.ബി.ഐയും പുനഃസംഘടനയെ സംബന്ധിച്ച്‌ സമൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്‌. അഭയകേസ്‌ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. ഭരണഘടനാ ഭേദഗതികളിലൂടെ മാത്രമേ സി.ബി.ഐയുടെ നഷ്‌ടപ്പെട്ട വിശ്വാസവും കാര്യക്ഷമതയും വീണ്ടെടുക്കാന്‍ കഴിയൂ.