Wednesday, September 3, 2008

വര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ മതേതരത്വവാദികള്‍ മാളത്തില്‍ .

വര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ മതേതരത്വവാദികള്‍ മാളത്തില്‍ .

ഒറിസ്സ കത്തിയെരിയുകയാണ്.ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദറ്ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ്@ അക്രമങള്‍ക്ക് തുടക്കം .ഒരാഴ്ചക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതിക്രൂരവും
പൈശാചികവുമായ നരനായാട്ട് ഇന്നും തുടരുകയാണ്@. ആയിരക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു.പതിനായിരക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തുവകകളും ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .

അക്രമങളും കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം തുടരുമ്പോഴും
സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമകാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ്@ കാര്യങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായിരത്തോളം പേരെ നിരവധി ദുരിതാശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും
കൊടും കാട്ടില്‍ അഭയം തേടിയ ആറായിരത്തോളം പേരെ തിരിച്ച്കൊണ്ടുവരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലായെന്നത് അത്യന്തം വേദനാജനകമായ അവസ്ഥയാണ്.

അതിരൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളിവെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതിഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങളില്‍നിന്ന് ഭീതിയകറ്റാനോ അവരില്‍ സുരക്ഷബോധം ഉറപ്പ് വരുത്താനോ ഇതുവരെ കഴിഞിട്ടില്ല.
ഒറിസ്സയില്‍ ഹിന്ദുവര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുമ്പോള്‍ മതേതരത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാനുവാദം കൊടുത്ത് മാളത്തില്‍ ‍ ഒളിച്ചിരിക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകായുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടുകരിക്കുമ്പോള്‍ അതിന്നെതിരെ ചെറുവിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല.കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.
വര്‍ഗ്ഗിയവാദികളുടെ കൊലക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തുവകകളും ജീവിതത്തിലെ സര്‍വസമ്പാദ്യങളും അഗ്നിക്കിരയാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ്‍ കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യക്കുരുതി നടത്തുന്നവരേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടിവരും .കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയല്‍ മനുഷ്യന്‍ എത്രത്തൊളം അധഃപതിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത് .

1 comment:

ജനശബ്ദം said...

വര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ മതേതരത്വവാദികള്‍ മാളത്തില്‍ .

ഒറിസ്സ കത്തിയെരിയുകയാണ്.ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദറ്ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ്@ അക്രമങള്‍ക്ക് തുടക്കം .ഒരാഴ്ചക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതിക്രൂരവും
പൈശാചികവുമായ നരനായാട്ട് ഇന്നും തുടരുകയാണ്@. ആയിരക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു.പതിനായിരക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തുവകകളും ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .

അക്രമങളും കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം തുടരുമ്പോഴും
സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമകാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ്@ കാര്യങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായിരത്തോളം പേരെ നിരവധി ദുരിതാശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും
കൊടും കാട്ടില്‍ അഭയം തേടിയ ആറായിരത്തോളം പേരെ തിരിച്ച്കൊണ്ടുവരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലായെന്നത് അത്യന്തം വേദനാജനകമായ അവസ്ഥയാണ്.

അതിരൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളിവെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതിഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങളില്‍നിന്ന് ഭീതിയകറ്റാനോ അവരില്‍ സുരക്ഷബോധം ഉറപ്പ് വരുത്താനോ ഇതുവരെ കഴിഞിട്ടില്ല.
ഒറിസ്സയില്‍ ഹിന്ദുവര്‍ഗ്ഗിയവാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുമ്പോള്‍ മതേതരത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാനുവാദം കൊടുത്ത് മാളത്തില്‍ ‍ ഒളിച്ചിരിക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകായുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടുകരിക്കുമ്പോള്‍ അതിന്നെതിരെ ചെറുവിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല.കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.
വര്‍ഗ്ഗിയവാദികളുടെ കൊലക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തുവകകളും ജീവിതത്തിലെ സര്‍വസമ്പാദ്യങളും അഗ്നിക്കിരയാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ്‍ കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യക്കുരുതി നടത്തുന്നവരേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടിവരും .കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയല്‍ മനുഷ്യന്‍ എത്രത്തൊളം അധഃപതിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത് .