Tuesday, February 14, 2012

ഇരുമ്പ് പിള്ള ക്കുവേണ്ടി ആസനത്തില്‍ ഇരുമ്പ് പാരകേറ്റി കൊല്ലാന്‍ ശ്രമിച്ച അധ്യാപകന്റെ കേസ്സ് തുരുമ്പെടുക്കുന്നു...സിബിഐയും തിരിഞ്ഞുനോക്കുന്നില്ല


ഇരുമ്പ് പിള്ള ക്കുവേണ്ടി  ആസനത്തില്‍  ഇരുമ്പ് പാരകേറ്റി  

കൊല്ലാന്‍ ശ്രമിച്ച അധ്യാപകന്റെ കേസ്സ് 

തുരുമ്പെടുക്കുന്നു...സിബിഐയും  തിരിഞ്ഞുനോക്കുന്നില്ല 






കൊല്ലം: ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം വഴിമുട്ടി. അന്വേഷണ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജോലിക്ക് നിയോഗിച്ചു. ചിലരെ സ്ഥലംമാറ്റി. ഇതോടെ അന്വേഷകസംഘംതന്നെ ഇല്ലാതായി. കേസ് അന്വേഷണം സിബിഐക്ക് വിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി ഫലത്തില്‍ അന്വേഷണം ഇല്ലാതാക്കിയതിന് തുല്യമാണ്. സിബിഐയുടെ ചെന്നൈ ഓഫീസ് ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. നേരത്തെ ഏറ്റെടുത്ത അടിയന്തര പ്രാധാന്യമുള്ള കേസുകളുള്ളപ്പോള്‍ വാളകം കേസിന്റെ അന്വേഷണം സമീപകാലത്തൊന്നും സിബിഐ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. കൊട്ടാരക്കര റൂറല്‍ എസ്പി പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസ് അന്വേഷിച്ചത്. രണ്ട് ഡിവൈഎസ്പിമാരും നാല് സിഐമാരും സംഘത്തിലുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കവെ റൂറല്‍ എസ്പി പ്രകാശിനെ അഡീഷണല്‍ എക്സൈസ് കമീഷണറായി (എന്‍ഫോഴ്സ്മെന്റ്) സ്ഥലം മാറ്റി. ഇത് കേസന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെപ്പോലും കണ്ടെത്താനോ പിടികൂടാനോ സംഘത്തിനു കഴിഞ്ഞില്ല. കൃഷ്ണകുമാറിനെ കയറ്റിക്കൊണ്ടുപോയി ജീവഛവമാക്കിയ വെളുത്ത ആള്‍ട്ടോ കാറിനുവേണ്ടി മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയെങ്കിലും അതും പ്രഹസനമായി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നൂറോളം ആള്‍ട്ടോ കാറുകള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചത്. കുറെ കാറുകള്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് അവയെല്ലാം ഉടമസ്ഥര്‍ക്കു വിട്ടുകൊടുത്തു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമുണ്ടായില്ല. കൃഷ്ണകുമാറിന്റെയും ഭാര്യ കെ ആര്‍ ഗീതയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സംഘം ഒരിക്കലും തയ്യാറായില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പൈശാചികമായ ആക്രമണത്തിനിരയായ കൃഷ്ണകുമാര്‍ ബോധം മറയുംമുമ്പ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വിജയശ്രീക്ക് നല്‍കിയ മൊഴിയില്‍ ആള്‍ട്ടോ കാറില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. അതിനുശേഷവും വാഹനാപകടത്തില്‍ അധ്യാപകന് പരിക്കേറ്റുവെന്ന് സ്ഥാപിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചത്. പരിക്ക് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ആശുപത്രി രേഖകളില്‍നിന്നുതന്നെ അപ്രത്യക്ഷമായി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞുമോന്‍ , ബിനു എന്നീ പേരുകള്‍ അര്‍ധബോധാവസ്ഥയില്‍ കൃഷ്ണകുമാര്‍ ഉരുവിട്ടിരുന്നതായി ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയിരുന്നു. ആ വഴിക്കും അന്വേഷണമുണ്ടായില്ല. സംഭവദിവസം രാത്രി വാളകം, നിലമേല്‍ ടവറുകളുടെ പരിധിയില്‍ നടന്ന മൊബൈല്‍കോളുകള്‍ സംബന്ധിച്ച അന്വേഷണവും പൊലീസ് നിര്‍ത്തിവച്ചു. അന്വേഷണം തുടങ്ങിയതിന്റെ തലേന്ന് ജയിലില്‍നിന്ന് ആര്‍ ബാലകൃഷ്ണപിള്ള വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നെങ്കിലും അക്കാര്യവും അന്വേഷിച്ചില്ല. അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പിള്ള 40 തവണ ഫോണ്‍ചെയ്തതായും വെളിപ്പെട്ടിരുന്നു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയെയും കൃഷ്ണകുമാറുമായി ശത്രുതയുള്ള വാളകം സ്കൂളിലെ ചില അധ്യാപകരെയും ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ആശുപത്രിയില്‍നിന്ന് കൃഷ്ണകുമാറിനെ വീട്ടില്‍ കൊണ്ടുവന്നശേഷം ഭാര്യ കെ ആര്‍ ഗീതയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമിച്ചില്ല. 

No comments: