Thursday, August 11, 2011

വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു


വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു

കാസര്‍കോട്: മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചു. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത്. ജുഡീഷ്യല്‍ കമീഷന് പൊലീസ് നല്‍കിയ മൊഴികള്‍ വ്യാഴാഴ്ച പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. എം എ നിസാര്‍ കമീഷനെ ജൂലൈ 26ന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിച്ചത്. അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. കമീഷന് മുന്നില്‍ പൊലീസ് നല്‍കിയ മൊഴി ജൂലൈ 27ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടായത് ഗൂഢാലോചനയാണെന്ന് പൊലീസ് നല്‍കിയ മൊഴിയില്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. എസ്പി രാംദാസ് പോത്തന്റെ മൊഴിയിലെ പ്രസക്തഭാഗം: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു. അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട്ടുവച്ച് ശ്രീകണ്ഠപുരം സിഐയുടെ വാഹനത്തിനുനേരെയും കുപ്പത്ത് ഡിവൈഎസ്പിക്കുനേരെയും ഇതേസമയത്ത് അക്രമണം നടന്നു. നാദാപുരത്തും പൊലീസ് വാഹനത്തിനുനേരെയായിരുന്നു അക്രമം. ഇതിനൊന്നും പ്രത്യേകിച്ച് കാരണം ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരേസമയത്താണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയതെന്നതാണ് സംശയത്തിനിടനല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൊഴിയില്‍ പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് കളത്തിലും സമാനമൊഴിയാണ് കമീഷന്‍ മുമ്പാകെ നല്‍കിയത്

1 comment:

ജനശബ്ദം said...

വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു

കാസര്‍കോട്: മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചു. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത്. ജുഡീഷ്യല്‍ കമീഷന് പൊലീസ് നല്‍കിയ മൊഴികള്‍ വ്യാഴാഴ്ച പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. എം എ നിസാര്‍ കമീഷനെ ജൂലൈ 26ന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിച്ചത്. അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. കമീഷന് മുന്നില്‍ പൊലീസ് നല്‍കിയ മൊഴി ജൂലൈ 27ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടായത് ഗൂഢാലോചനയാണെന്ന് പൊലീസ് നല്‍കിയ മൊഴിയില്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. എസ്പി രാംദാസ് പോത്തന്റെ മൊഴിയിലെ പ്രസക്തഭാഗം: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്.

പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു. അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട്ടുവച്ച് ശ്രീകണ്ഠപുരം സിഐയുടെ വാഹനത്തിനുനേരെയും കുപ്പത്ത് ഡിവൈഎസ്പിക്കുനേരെയും ഇതേസമയത്ത് അക്രമണം നടന്നു. നാദാപുരത്തും പൊലീസ് വാഹനത്തിനുനേരെയായിരുന്നു അക്രമം. ഇതിനൊന്നും പ്രത്യേകിച്ച് കാരണം ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരേസമയത്താണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയതെന്നതാണ് സംശയത്തിനിടനല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൊഴിയില്‍ പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് കളത്തിലും സമാനമൊഴിയാണ് കമീഷന്‍ മുമ്പാകെ നല്‍കിയത്