Friday, June 24, 2011

രണ്ട് രൂപയ്ക്ക് അരി നല്കാതിരിക്കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഇറക്കിയിരിക്കുന്നു

രണ്ട് രൂപയ്ക്ക് അരി നല്കാതിരിക്കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഇറക്കിയിരിക്കുന്നു .


തിരുവനന്തപുരം: രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ്. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എ പി എല്‍ വിഭാഗക്കാര്‍ രണ്ട് രൂപയ്ക്കുള്ള അരി വാങ്ങണമെങ്കില്‍ യോഗ്യരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 25,000 രൂപ മാസ വരുമാനമില്ലാത്തവരോ 2500 ച.അടി വിസ്തീര്‍ണമുള്ള വീട് ഇല്ലാത്തവരോ രണ്ടര ഏക്കര്‍ വസ്തു ഇല്ലാത്തവരയോ ആണ് പദ്ധതിയുടെ ഗുണഭോക്താക്കളായി എല്‍ ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇവ തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇവ തെളിയിക്കുന്നതിനായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് ഇനി അരി നല്‍കാന്‍ കഴിയില്ലെന്ന് ടി എം ജേക്കബ് വ്യക്തമാക്കി. വരുമാനത്തിന്റെയും ഭൂമിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജാഫീസുകളില്‍ നിന്നും വീടിന്റെ വലിപ്പം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ നിന്നും വാങ്ങി നല്‍കണം. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് നിലവില്‍ 45 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ ക്രമവിരുദ്ധമായ അപേക്ഷകള്‍ ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുള്ളതിനാലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഒന്‍പത് നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കും. ഇതിനായി 2745 കടകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്ന്, മുന്‍സിപ്പാലിറ്റിയില്‍ പത്ത്, കോര്‍പ്പറേഷനുകളില്‍ ഒരു വാര്‍ഡില്‍ ഒന്ന് എന്ന ക്രമത്തിലാണ് കടകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 150 രൂപയാണ് കിറ്റുകളുടെ വില. ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ഓണത്തിന് മുമ്പ് തുടങ്ങും. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 32.29 ലക്ഷം കുടുംബങ്ങള്‍ ഇതിന് കീഴില്‍ വരും. ഈ സംഖ്യ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

1 comment:

ജനശബ്ദം said...

രണ്ട് രൂപയ്ക്ക് അരി നല്കാതിരിക്കാന്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഇറക്കിയിരിക്കുന്നു

തിരുവനന്തപുരം: രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ്. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എ പി എല്‍ വിഭാഗക്കാര്‍ രണ്ട് രൂപയ്ക്കുള്ള അരി വാങ്ങണമെങ്കില്‍ യോഗ്യരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 25,000 രൂപ മാസ വരുമാനമില്ലാത്തവരോ 2500 ച.അടി വിസ്തീര്‍ണമുള്ള വീട് ഇല്ലാത്തവരോ രണ്ടര ഏക്കര്‍ വസ്തു ഇല്ലാത്തവരയോ ആണ് പദ്ധതിയുടെ ഗുണഭോക്താക്കളായി എല്‍ ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇവ തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇവ തെളിയിക്കുന്നതിനായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് ഇനി അരി നല്‍കാന്‍ കഴിയില്ലെന്ന് ടി എം ജേക്കബ് വ്യക്തമാക്കി. വരുമാനത്തിന്റെയും ഭൂമിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജാഫീസുകളില്‍ നിന്നും വീടിന്റെ വലിപ്പം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ നിന്നും വാങ്ങി നല്‍കണം. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് നിലവില്‍ 45 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ ക്രമവിരുദ്ധമായ അപേക്ഷകള്‍ ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുള്ളതിനാലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഒന്‍പത് നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കും. ഇതിനായി 2745 കടകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്ന്, മുന്‍സിപ്പാലിറ്റിയില്‍ പത്ത്, കോര്‍പ്പറേഷനുകളില്‍ ഒരു വാര്‍ഡില്‍ ഒന്ന് എന്ന ക്രമത്തിലാണ് കടകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. 150 രൂപയാണ് കിറ്റുകളുടെ വില. ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ഓണത്തിന് മുമ്പ് തുടങ്ങും. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 32.29 ലക്ഷം കുടുംബങ്ങള്‍ ഇതിന് കീഴില്‍ വരും. ഈ സംഖ്യ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്