Thursday, June 23, 2011

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍, സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍,സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി ഏറ്റെടുത്ത ദുബായ് ടീകോം കമ്പനി പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര നിയമം ബാധകമാക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യത്തിനും ബാക്കി 50 ശതമാനം ഐടി ഇതര സംരംഭങ്ങള്‍ക്കും വിനിയോഗിക്കാന്‍ ടീസ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍, സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന് തിരു: സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുകോമിന് അവസരം ലഭിക്കും. എന്നാല്‍ , സംസ്ഥാന സെസ് നിയമപ്രകാരം ഭൂമിയുടെ 70 ശതമാനം ഐടി ആവശ്യത്തിനും 30 ശതമാനം ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കണമായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുകൊടുക്കും. കിന്‍ഫ്രയുടെ സ്ഥലമാണ് കൊടുക്കുകയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം സേവന സെസ് പദവി ലഭിക്കുന്നതിനാണ് നാല് ഏക്കര്‍ കൂടി നല്‍കിയത്. നേരത്തെ നല്‍കിയത് 246 ഏക്കറാണ്.സേവനമേഖലാ സെസിന് 250 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. കേന്ദ്രനിയമത്തിനു വിരുദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ സെസ് ആനുകൂല്യം ലഭിക്കുന്നതിന് എടുത്തുകളഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കുന്ന ഭൂമി ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 10 ദിവസത്തിനകം ടീകോം വ്യവസായവകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി ഐടി വ്യവസായം മാത്രമാവില്ല. സേവനമേഖല കൂടി ഉള്‍പ്പെടുത്തും. ഇതോടെ ബാങ്ക്, ആശുപത്രി, ഭവന സമുച്ചയം, തിയറ്റര്‍ കോംപ്ലക്സ് തുടങ്ങി ഐടി ഇതര സ്ഥാപനങ്ങളും വരും. മുന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാറായിരുന്നു നല്ലതെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് കാലത്തെ കരാര്‍ പുതുക്കി പദ്ധതിക്ക് കാലതാമസമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. കരാര്‍ അതുപോലെ തുടരും. സ്മാര്‍ട്ട് സിറ്റി സേവന സെസിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഐടി വ്യവസായത്തിന്റെ വ്യാപ്തി കുറയും. അതിനാല്‍ തൊഴിലവസരം കുറയുമെന്ന ആശങ്കയുണ്ട്. 90,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന കരാര്‍ വ്യവസ്ഥയില്‍ നിന്ന് വ്യതിചലിക്കാന്‍ ടീകോമിന് അവസരം ലഭിക്കുന്നതാണ് സേവന സെസ്പദവി. ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നുതന്നെ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങും. മൂന്നരലക്ഷം ചതുരശ്ര അടിയിലെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2012 ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കും. ജൂലൈ 15നു കേന്ദ്ര സെസ് കമ്മിറ്റി സ്മാര്‍ട്ട്സിറ്റിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്സിറ്റി ചെയര്‍മാനായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയാണ് രക്ഷാധികാരി. മന്ത്രി കെ ബാബു, ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, ഇന്‍വെസ്റ്റേഴ്സ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇസ്മായില്‍ നാഖി, സ്മാര്‍ട്ട്സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്, ടീകോം ഇന്‍വെസ്റ്റ്മെന്റ് സിഇഒ അനിരുദ്ധ് ഡാംകി, സ്മാര്‍ട്ട് സിറ്റി ഗവേണിങ് ബോഡി അംഗം എം എ യൂസഫലി, ഐടിയുടെ കൂടി ചുമതലയുള്ള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

1 comment:

ജനശബ്ദം said...

സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍,
സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന്

തിരു: സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പദ്ധതി ഏറ്റെടുത്ത ദുബായ് ടീകോം കമ്പനി പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കേന്ദ്ര നിയമം ബാധകമാക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ 50 ശതമാനം ഭൂമി ഐടി ആവശ്യത്തിനും ബാക്കി 50 ശതമാനം ഐടി ഇതര സംരംഭങ്ങള്‍ക്കും വിനിയോഗിക്കാന്‍ ടീസ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍, സ്മാര്‍ട്ട്സിറ്റി സേവന സെസിലേക്ക് 50 ശതമാനം ഭൂമി മറ്റാവശ്യത്തിന് തിരു: സ്മാര്‍ട്ട്സിറ്റി കേന്ദ്ര സെസ് നിയമത്തിന്റെ പരിധിയില്‍ പ്പെടുത്താനും പദ്ധതിക്ക് സേവന മേഖലാ സെസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുകോമിന് അവസരം ലഭിക്കും. എന്നാല്‍ , സംസ്ഥാന സെസ് നിയമപ്രകാരം ഭൂമിയുടെ 70 ശതമാനം ഐടി ആവശ്യത്തിനും 30 ശതമാനം ഐടി അനുബന്ധ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കണമായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുകൊടുക്കും. കിന്‍ഫ്രയുടെ സ്ഥലമാണ് കൊടുക്കുകയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം സേവന സെസ് പദവി ലഭിക്കുന്നതിനാണ് നാല് ഏക്കര്‍ കൂടി നല്‍കിയത്. നേരത്തെ നല്‍കിയത് 246 ഏക്കറാണ്.സേവനമേഖലാ സെസിന് 250 ഏക്കര്‍ വേണമെന്നാണ് വ്യവസ്ഥ. കേന്ദ്രനിയമത്തിനു വിരുദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ സെസ് ആനുകൂല്യം ലഭിക്കുന്നതിന് എടുത്തുകളഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ വിട്ടുനല്‍കുന്ന ഭൂമി ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 10 ദിവസത്തിനകം ടീകോം വ്യവസായവകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. സ്മാര്‍ട്ട്സിറ്റി പദ്ധതി ഐടി വ്യവസായം മാത്രമാവില്ല. സേവനമേഖല കൂടി ഉള്‍പ്പെടുത്തും. ഇതോടെ ബാങ്ക്, ആശുപത്രി, ഭവന സമുച്ചയം, തിയറ്റര്‍ കോംപ്ലക്സ് തുടങ്ങി ഐടി ഇതര സ്ഥാപനങ്ങളും വരും. മുന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാറായിരുന്നു നല്ലതെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് കാലത്തെ കരാര്‍ പുതുക്കി പദ്ധതിക്ക് കാലതാമസമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. കരാര്‍ അതുപോലെ തുടരും. സ്മാര്‍ട്ട് സിറ്റി സേവന സെസിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഐടി വ്യവസായത്തിന്റെ വ്യാപ്തി കുറയും. അതിനാല്‍ തൊഴിലവസരം കുറയുമെന്ന ആശങ്കയുണ്ട്. 90,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന കരാര്‍ വ്യവസ്ഥയില്‍ നിന്ന് വ്യതിചലിക്കാന്‍ ടീകോമിന് അവസരം ലഭിക്കുന്നതാണ് സേവന സെസ്പദവി. ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നുതന്നെ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണം തുടങ്ങും. മൂന്നരലക്ഷം ചതുരശ്ര അടിയിലെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. 2012 ഒക്ടോബര്‍ 31നുമുമ്പ് സ്മാര്‍ട്ട്സിറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കും. ജൂലൈ 15നു കേന്ദ്ര സെസ് കമ്മിറ്റി സ്മാര്‍ട്ട്സിറ്റിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയെ സ്മാര്‍ട്ട്സിറ്റി ചെയര്‍മാനായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയാണ് രക്ഷാധികാരി. മന്ത്രി കെ ബാബു, ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, ഇന്‍വെസ്റ്റേഴ്സ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഇസ്മായില്‍ നാഖി, സ്മാര്‍ട്ട്സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്, ടീകോം ഇന്‍വെസ്റ്റ്മെന്റ് സിഇഒ അനിരുദ്ധ് ഡാംകി, സ്മാര്‍ട്ട് സിറ്റി ഗവേണിങ് ബോഡി അംഗം എം എ യൂസഫലി, ഐടിയുടെ കൂടി ചുമതലയുള്ള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.