Thursday, June 23, 2011

രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.

രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.


അഴിമതിക്കാരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍


തിരു: രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ച് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പുതിയദിശാബോധം നല്‍കുന്ന പദ്ധതികളൊന്നുപോലും പ്രഖ്യാപിക്കാതെ മുന്‍സര്‍ക്കാരിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തിയ നയപ്രഖ്യാപനപ്രസംഗമാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെക്കൊണ്ട് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതും തത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതുമായ പദ്ധതികളുടെ വിളംബരമായിരുന്ന നയപ്രഖ്യാപനത്തിലുണ്ടായിരുന്നത്.ഭാവനാപൂര്‍ണ്ണമായ പദ്ധതികളൊന്നും അവതരിപ്പിച്ചില്ല. റോഡ്വികസനം സ്വകാര്യഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവും സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ ക്രമസമാധാനനില തകരാറിലായിരുന്നുവെന്ന് ഗവര്‍ണ്ണറെക്കൊണ്ട് കള്ളം പറയിക്കുകയും ചെയ്തു.അഴിമതിയും കെടുകാര്യസ്ഥതയും കഴിഞ്ഞസര്‍ക്കാരിന്റെ മുഖമുദ്രയായിരുന്നെന്നുമാണ് വിമര്‍ശം.വികസനത്തിന് പുതിയദിശാബോധം നല്‍കും, അഴിമതിരഹിത സുതാര്യഭരണം ലക്ഷ്യം, അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ , കേരളംനിക്ഷേപ സൗഹൃദസംസ്ഥാനമാക്കും, കാര്‍ഷികമേഖലശക്തിപ്പെടുത്തും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും, കൊച്ചി മെട്രോ കണ്ണൂര്‍ വിമാനത്താവളം വിഴിഞ്ഞം പദ്ധതികള്‍ക്ക് മുന്‍ഗണന. എന്നിവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍ . നയപ്രഖ്യാപന പ്രസംഗത്തോടെ 13ാം നിയമസഭ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനം അവസാനിച്ചു. പ്രതിഷേധിച്ചു.അഴിമതിക്കാരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍

1 comment:

ജനശബ്ദം said...

അഴിമതിക്കാരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍