Monday, March 15, 2010

ബംഗാള്‍ തെരഞ്ഞെടുപ്പ്: വാര്‍ത്ത അസംബന്ധം-എറിക് ഹോബ്സ്വാം

ബംഗാള്‍ തെരഞ്ഞെടുപ്പ്: വാര്‍ത്ത അസംബന്ധം-എറിക് ഹോബ്സ്വാം

ന്യൂഡല്‍ഹി: വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഐ എം തോല്‍ക്കുമെന്ന് പ്രകാശ് കാരാട്ട് തന്നോട് പറഞ്ഞതായുള്ള വാര്‍ത്ത അസംബന്ധമാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ എറിക് ഹോബ്സ്വാം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. എറിക് ഹോബ്സ്വാമിന്റെ കുറിപ്പ്: "കഴിഞ്ഞ കുറച്ച് ആഴ്ചയായി ഞാന്‍ ആശുപത്രിയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് 'ന്യൂ ലെഫ്റ്റ് റിവ്യൂ''വിലെ അഭിമുഖത്തില്‍ സിപിഐ എമ്മിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുന്ന വിവരം അറിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നോട് പറഞ്ഞിട്ടില്ല. മറിച്ച്, മാവോയിസ്റ്റുകളുടെയും മറ്റുള്ളവരുടെയും കടുത്ത ആക്രമണത്തെയാണ് പാര്‍ടി നേരിടുന്നതെന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും പരിഹരിക്കാന്‍ കഴിയുന്നതാണെന്നും എനിക്കറിയാം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ ബഹുജനാടിത്തറയുള്ള പ്രദേശങ്ങളിലൊന്നായാണ് അഭിമുഖത്തില്‍ പലയിടത്തും പശ്ചിമബംഗാളിനെ ഞാന്‍ വിശേഷിപ്പിച്ചിട്ടുള്ളത്'

1 comment:

ജനശബ്ദം said...

ബംഗാള്‍ തെരഞ്ഞെടുപ്പ്: വാര്‍ത്ത അസംബന്ധം-എറിക് ഹോബ്സ്വാം

ന്യൂഡല്‍ഹി: വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഐ എം തോല്‍ക്കുമെന്ന് പ്രകാശ് കാരാട്ട് തന്നോട് പറഞ്ഞതായുള്ള വാര്‍ത്ത അസംബന്ധമാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ എറിക് ഹോബ്സ്വാം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. എറിക് ഹോബ്സ്വാമിന്റെ കുറിപ്പ്: "കഴിഞ്ഞ കുറച്ച് ആഴ്ചയായി ഞാന്‍ ആശുപത്രിയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് 'ന്യൂ ലെഫ്റ്റ് റിവ്യൂ''വിലെ അഭിമുഖത്തില്‍ സിപിഐ എമ്മിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുന്ന വിവരം അറിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നോട് പറഞ്ഞിട്ടില്ല. മറിച്ച്, മാവോയിസ്റ്റുകളുടെയും മറ്റുള്ളവരുടെയും കടുത്ത ആക്രമണത്തെയാണ് പാര്‍ടി നേരിടുന്നതെന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും പരിഹരിക്കാന്‍ കഴിയുന്നതാണെന്നും എനിക്കറിയാം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ ബഹുജനാടിത്തറയുള്ള പ്രദേശങ്ങളിലൊന്നായാണ് അഭിമുഖത്തില്‍ പലയിടത്തും പശ്ചിമബംഗാളിനെ ഞാന്‍ വിശേഷിപ്പിച്ചിട്ടുള്ളത്'