Friday, February 13, 2009

നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ

നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ.


തൃശൂര്‍: എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ, സാംസ്കാരിക തലസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ അരുണശോഭ വിടര്‍ത്തിയ ജനസഞ്ചയത്തെ, കാലംകെടുത്താത്ത വിപ്ളവചൈതന്യം നെഞ്ചേറ്റിയ ജനപഥത്തെ. ചെങ്കൊടിയുടെ തണലില്‍ പടുത്തുയര്‍ത്തിയ മാനവസാഹോദര്യത്തിന്റെ ഹൃദയപതാക താഴെവയ്ക്കാന്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപമായിമാറി നവകേരളാമാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാം ദിവസത്തെ പ്രയാണം. അലയൊടുങ്ങാത്ത സാഗരംപോലെ ഒഴുകിയെത്തിയ ജനപ്രവാഹത്തില്‍ സ്വീകരണ കേന്ദ്രങ്ങള്‍ പുളകമണിഞ്ഞു. വിപ്ളവഗീതങ്ങളും പടപ്പാട്ടുകളും വഴിത്താരകളില്‍ ചൈതന്യംപകര്‍ന്നു. ജനനായകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പൊള്ളുന്ന ചൂടിലും ജനം മണിക്കൂറുകള്‍ കാത്തിരുന്നു. കലയും സംസ്കാരവും ധന്യമാക്കിയ മണ്ണ് ആഘോഷപ്പെരുമഴയോടെയാണ് എങ്ങും മാര്‍ച്ചിനെ വരവേറ്റത്. കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങിയ പതിനായിരങ്ങള്‍ സ്വീകരണകേന്ദ്രങ്ങളെ ജനസമുദ്രമാക്കി. പൂരങ്ങളുടെയും മേളങ്ങളുടെയും നാട്ടുവഴികളില്‍ തെയ്യവും തിറയും പൂതനും പൊയ്ക്കാളയും നിറഞ്ഞാടിയ സ്വീകരണം ഉത്സവഛായ പകര്‍ന്നു. റെഡ്വളണ്ടിയരുടെ ഗാര്‍ഡ്ഓഫ് ഓണറും ബൈക്ക്റാലിയുമായാണ് ജാഥാംഗങ്ങളെ സ്വീകരണകേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. വര്‍ണക്കാവടി, ചെട്ടിവാദ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, വെചാമരം, ആലവട്ടം, നാടന്‍കലാരൂപങ്ങള്‍,മാപ്പിളകലകള്‍ എന്നിവ വര്‍ണശോഭവിടര്‍ത്തി. കുന്നംകുളത്തെ ആദ്യസ്വീകരണം തന്നെ മാര്‍ച്ചിന് ജില്ല നല്‍കാനിരിക്കുന്ന ഉജ്ജ്വല വരവേല്‍പ്പിന്റെ അടയാളപ്പെടുത്തലായി. പതിനായിരങ്ങളുടെ പടയണിതീര്‍ത്താണ് ചരിത്ര നഗരി അതിന്റെ കരുത്തറിയിച്ചത്. ജാഥാംഗങ്ങള്‍ എത്തുന്നതിനു മുമ്പുതന്നെ ജനസഞ്ചയത്താല്‍ ബസ്സ്റ്റാന്‍ഡ് പരിസരം വീര്‍പ്പുമുട്ടി. നെറ്റിപ്പട്ടംകെട്ടിയ അഞ്ച് ഗജവീരന്മാരും കുതിരയും ത്രിവേണിസെന്ററില്‍ നിന്ന് ജാഥയെ വരവേറ്റു. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍ അധ്യക്ഷനായി. കുന്നംകുളം പൌരാവലിക്കുവേണ്ടി ബാബു എം പാലിശേരി ഉപഹാരംനല്‍കി. പി ടി കുഞ്ഞുമുഹമ്മദ്, എം ബാലാജി, പി ജി ജയപ്രകാശ്, ഡോ. കെ എസ് ഡേവിസ് എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. കത്തുന്ന ഉച്ചയിലും ജാഥയ്ക്ക് അഭിവാദനം നേരാന്‍ നവോത്ഥാന പൈതൃകം കെടാതെ കാക്കുന്ന ഗുരുവായൂരിന്റെ മണ്ണില്‍ പതിനായിരങ്ങള്‍. വര്‍ഗശത്രുക്കളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ വെടിയേണ്ടിവന്ന രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സാന്നിധ്യം സ്വീകരണത്തിന് ആവേശം പകര്‍ന്നു. ജാതീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ നടന്ന ഉജ്ജ്വല സമരപോരാട്ടങ്ങള്‍ക്ക് ചരിത്രസാക്ഷിയായ നഗരം സമരവീര്യത്തിന്റെ പൈതൃകം ഒരിക്കല്‍കൂടി അടയാളപ്പെടുത്തി. കഥകളിരൂപങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. ചടങ്ങില്‍ പി പി ദിവാകരന്‍ അധ്യക്ഷനായി. കെ മണി സ്വാഗതം പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍, ഡോ. സി വേലായുധന്‍ എന്നിവര്‍ ജാഥാക്യാപ്റ്റന് ഉപഹാരം കൈമാറി. സോപാന സംഗീതജ്ഞന്‍ ജനാര്‍ദനന്‍ നെടുങ്ങാടി, പ്രമുഖ കോഗ്രസ് നേതാവ് കെ വി അഷറഫ്ഹാജി, എന്‍സിപി മഹാരാഷ്ട്ര നേതാവ് അലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് വി കെ അലവി, ഡോക്ടര്‍മാരായ ശശികുമാര്‍, സക്കീര്‍, മധു എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. എസ്എഫ്ഐ ഏരിയകമ്മിറ്റി നവകേരളമാര്‍ച്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ പത്രം സമ്മേളന നഗരിയില്‍ വിതരണം ചെയ്തു. ജനമനസ്സിന്റെ ഹൃദയാഭിവാദനങ്ങള്‍ ഏറ്റുവാങ്ങി കാഞ്ഞാണിയിലേക്കായിരുന്നു മാര്‍ച്ചിന്റെ ജൈത്രയാത്ര. ജനനായകര്‍ക്ക് വികാരവായ്പാര്‍ന്ന വരവേല്‍പ്പ് നല്‍കിയാണ് ചെത്തുതൊഴിലാളി സമരത്തിന്റെ ചൈതന്യം തുടിക്കുന്ന ഈ അന്തിക്കാടന്‍ മണ്ണ് ജാഥയെ വരവേറ്റത്. പുതിയകാലത്തെ വെല്ലുവിളികളേറ്റെടുക്കാന്‍ രക്തപതാകയുമേന്തി ഈ പ്രസ്ഥാനത്തിനൊപ്പം ഞങ്ങളുണ്ടെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ടി വി ഹരിദാസ് സ്വാഗതം പറഞ്ഞു. മുരളിപെരുനെല്ലി അധ്യക്ഷനായി. മാപ്പിളപ്പാട്ട് ഗായകന്‍ കെ ജി സത്താര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. വൈകിട്ട് നാലോടെ ജാഥ പൂരപ്പെരുമയുടെ തട്ടകത്തില്‍ എത്തുമ്പോള്‍ നഗരം ജനകീയോത്സവത്തിന്റെ നിറവിലായിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ് പൂരനഗരി ജാഥയെ വരവേറ്റത്. തെക്കേഗോപുരനടയില്‍ അണിനിരന്ന അഞ്ച് ഗജവീരന്മാര്‍ സാംസ്കാരിക നഗരിയുടെ തലയെടുപ്പറിയിച്ചു. പൂക്കാവടിയും പഞ്ചവാദ്യവും കൊഴുപ്പേകിയ സ്വീകരണം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. പ്രൊഫ. എം മുരളീധരന്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. മേയര്‍ ആര്‍ ബിന്ദു, ലോയേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റിക്കുവേണ്ടി അഡ്വ. ഗിരിജാവല്ലഭന്‍, പി സുനില്‍ എന്നിവര്‍ ഉപഹാരം നല്‍കി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഷാളണിയിച്ചു. നെല്ലങ്കരസമരത്തിന്റെയും മിച്ചഭൂമിസമരത്തിന്റെയും ഈറ്റില്ലമായ ഒല്ലൂര്‍ മണ്ഡലത്തില്‍ ജാഥക്ക്ഉജ്ജ്വലവരവേല്‍പ്പ് ലഭിച്ചു. വൈകിട്ട് അഞ്ചോടെ മണ്ണുത്തി സെന്ററില്‍ ജാഥ എത്തിയപ്പോഴേക്കും ജനനിബിഡമായിരുന്നു. കൊച്ചിന്‍ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ടി ജി രവി അധ്യക്ഷനായി. ഏരിയസെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും എം എം അവറാച്ചന്‍ നന്ദിയും പറഞ്ഞു. കളിമ, ടെക്സ്റ്റൈല്‍, തോട്ടം തൊഴിലാളികളുടെ സമരപോരാട്ടങ്ങള്‍ക്ക് കരുത്ത്പകര്‍ന്ന പുതുക്കാട്മണ്ഡലത്തിലായിരുന്നു ജാഥയുടെ ്വള്ളിയാഴ്ചയിലെ സമാപനം. ചടങ്ങില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ കെ രാമചന്ദ്രന്‍ സ്വാഗതവും എ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഓട്ടുകമ്പനി ഓണേഴ്സ് അസോസിയേഷന്റെ ഉപഹാരം ചടങ്ങില്‍ കൈമാറി. സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ആര്‍ രാജന്‍, സി ഒ പൌലോസ് എന്നിവരും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജാഥാസ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

1 comment:

ജനശബ്ദം said...

നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ


നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ

തൃശൂര്‍: എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ, സാംസ്കാരിക തലസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ അരുണശോഭ വിടര്‍ത്തിയ ജനസഞ്ചയത്തെ, കാലംകെടുത്താത്ത വിപ്ളവചൈതന്യം നെഞ്ചേറ്റിയ ജനപഥത്തെ. ചെങ്കൊടിയുടെ തണലില്‍ പടുത്തുയര്‍ത്തിയ മാനവസാഹോദര്യത്തിന്റെ ഹൃദയപതാക താഴെവയ്ക്കാന്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപമായിമാറി നവകേരളാമാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാം ദിവസത്തെ പ്രയാണം. അലയൊടുങ്ങാത്ത സാഗരംപോലെ ഒഴുകിയെത്തിയ ജനപ്രവാഹത്തില്‍ സ്വീകരണ കേന്ദ്രങ്ങള്‍ പുളകമണിഞ്ഞു. വിപ്ളവഗീതങ്ങളും പടപ്പാട്ടുകളും വഴിത്താരകളില്‍ ചൈതന്യംപകര്‍ന്നു. ജനനായകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പൊള്ളുന്ന ചൂടിലും ജനം മണിക്കൂറുകള്‍ കാത്തിരുന്നു. കലയും സംസ്കാരവും ധന്യമാക്കിയ മണ്ണ് ആഘോഷപ്പെരുമഴയോടെയാണ് എങ്ങും മാര്‍ച്ചിനെ വരവേറ്റത്. കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങിയ പതിനായിരങ്ങള്‍ സ്വീകരണകേന്ദ്രങ്ങളെ ജനസമുദ്രമാക്കി. പൂരങ്ങളുടെയും മേളങ്ങളുടെയും നാട്ടുവഴികളില്‍ തെയ്യവും തിറയും പൂതനും പൊയ്ക്കാളയും നിറഞ്ഞാടിയ സ്വീകരണം ഉത്സവഛായ പകര്‍ന്നു. റെഡ്വളണ്ടിയരുടെ ഗാര്‍ഡ്ഓഫ് ഓണറും ബൈക്ക്റാലിയുമായാണ് ജാഥാംഗങ്ങളെ സ്വീകരണകേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. വര്‍ണക്കാവടി, ചെട്ടിവാദ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, വെചാമരം, ആലവട്ടം, നാടന്‍കലാരൂപങ്ങള്‍,മാപ്പിളകലകള്‍ എന്നിവ വര്‍ണശോഭവിടര്‍ത്തി. കുന്നംകുളത്തെ ആദ്യസ്വീകരണം തന്നെ മാര്‍ച്ചിന് ജില്ല നല്‍കാനിരിക്കുന്ന ഉജ്ജ്വല വരവേല്‍പ്പിന്റെ അടയാളപ്പെടുത്തലായി. പതിനായിരങ്ങളുടെ പടയണിതീര്‍ത്താണ് ചരിത്ര നഗരി അതിന്റെ കരുത്തറിയിച്ചത്. ജാഥാംഗങ്ങള്‍ എത്തുന്നതിനു മുമ്പുതന്നെ ജനസഞ്ചയത്താല്‍ ബസ്സ്റ്റാന്‍ഡ് പരിസരം വീര്‍പ്പുമുട്ടി. നെറ്റിപ്പട്ടംകെട്ടിയ അഞ്ച് ഗജവീരന്മാരും കുതിരയും ത്രിവേണിസെന്ററില്‍ നിന്ന് ജാഥയെ വരവേറ്റു. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍ അധ്യക്ഷനായി. കുന്നംകുളം പൌരാവലിക്കുവേണ്ടി ബാബു എം പാലിശേരി ഉപഹാരംനല്‍കി. പി ടി കുഞ്ഞുമുഹമ്മദ്, എം ബാലാജി, പി ജി ജയപ്രകാശ്, ഡോ. കെ എസ് ഡേവിസ് എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. കത്തുന്ന ഉച്ചയിലും ജാഥയ്ക്ക് അഭിവാദനം നേരാന്‍ നവോത്ഥാന പൈതൃകം കെടാതെ കാക്കുന്ന ഗുരുവായൂരിന്റെ മണ്ണില്‍ പതിനായിരങ്ങള്‍. വര്‍ഗശത്രുക്കളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ വെടിയേണ്ടിവന്ന രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സാന്നിധ്യം സ്വീകരണത്തിന് ആവേശം പകര്‍ന്നു. ജാതീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ നടന്ന ഉജ്ജ്വല സമരപോരാട്ടങ്ങള്‍ക്ക് ചരിത്രസാക്ഷിയായ നഗരം സമരവീര്യത്തിന്റെ പൈതൃകം ഒരിക്കല്‍കൂടി അടയാളപ്പെടുത്തി. കഥകളിരൂപങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. ചടങ്ങില്‍ പി പി ദിവാകരന്‍ അധ്യക്ഷനായി. കെ മണി സ്വാഗതം പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍, ഡോ. സി വേലായുധന്‍ എന്നിവര്‍ ജാഥാക്യാപ്റ്റന് ഉപഹാരം കൈമാറി. സോപാന സംഗീതജ്ഞന്‍ ജനാര്‍ദനന്‍ നെടുങ്ങാടി, പ്രമുഖ കോഗ്രസ് നേതാവ് കെ വി അഷറഫ്ഹാജി, എന്‍സിപി മഹാരാഷ്ട്ര നേതാവ് അലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് വി കെ അലവി, ഡോക്ടര്‍മാരായ ശശികുമാര്‍, സക്കീര്‍, മധു എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. എസ്എഫ്ഐ ഏരിയകമ്മിറ്റി നവകേരളമാര്‍ച്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ പത്രം സമ്മേളന നഗരിയില്‍ വിതരണം ചെയ്തു. ജനമനസ്സിന്റെ ഹൃദയാഭിവാദനങ്ങള്‍ ഏറ്റുവാങ്ങി കാഞ്ഞാണിയിലേക്കായിരുന്നു മാര്‍ച്ചിന്റെ ജൈത്രയാത്ര. ജനനായകര്‍ക്ക് വികാരവായ്പാര്‍ന്ന വരവേല്‍പ്പ് നല്‍കിയാണ് ചെത്തുതൊഴിലാളി സമരത്തിന്റെ ചൈതന്യം തുടിക്കുന്ന ഈ അന്തിക്കാടന്‍ മണ്ണ് ജാഥയെ വരവേറ്റത്. പുതിയകാലത്തെ വെല്ലുവിളികളേറ്റെടുക്കാന്‍ രക്തപതാകയുമേന്തി ഈ പ്രസ്ഥാനത്തിനൊപ്പം ഞങ്ങളുണ്ടെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ടി വി ഹരിദാസ് സ്വാഗതം പറഞ്ഞു. മുരളിപെരുനെല്ലി അധ്യക്ഷനായി. മാപ്പിളപ്പാട്ട് ഗായകന്‍ കെ ജി സത്താര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. വൈകിട്ട് നാലോടെ ജാഥ പൂരപ്പെരുമയുടെ തട്ടകത്തില്‍ എത്തുമ്പോള്‍ നഗരം ജനകീയോത്സവത്തിന്റെ നിറവിലായിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ് പൂരനഗരി ജാഥയെ വരവേറ്റത്. തെക്കേഗോപുരനടയില്‍ അണിനിരന്ന അഞ്ച് ഗജവീരന്മാര്‍ സാംസ്കാരിക നഗരിയുടെ തലയെടുപ്പറിയിച്ചു. പൂക്കാവടിയും പഞ്ചവാദ്യവും കൊഴുപ്പേകിയ സ്വീകരണം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. പ്രൊഫ. എം മുരളീധരന്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. മേയര്‍ ആര്‍ ബിന്ദു, ലോയേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റിക്കുവേണ്ടി അഡ്വ. ഗിരിജാവല്ലഭന്‍, പി സുനില്‍ എന്നിവര്‍ ഉപഹാരം നല്‍കി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഷാളണിയിച്ചു. നെല്ലങ്കരസമരത്തിന്റെയും മിച്ചഭൂമിസമരത്തിന്റെയും ഈറ്റില്ലമായ ഒല്ലൂര്‍ മണ്ഡലത്തില്‍ ജാഥക്ക്ഉജ്ജ്വലവരവേല്‍പ്പ് ലഭിച്ചു. വൈകിട്ട് അഞ്ചോടെ മണ്ണുത്തി സെന്ററില്‍ ജാഥ എത്തിയപ്പോഴേക്കും ജനനിബിഡമായിരുന്നു. കൊച്ചിന്‍ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ടി ജി രവി അധ്യക്ഷനായി. ഏരിയസെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും എം എം അവറാച്ചന്‍ നന്ദിയും പറഞ്ഞു. കളിമ, ടെക്സ്റ്റൈല്‍, തോട്ടം തൊഴിലാളികളുടെ സമരപോരാട്ടങ്ങള്‍ക്ക് കരുത്ത്പകര്‍ന്ന പുതുക്കാട്മണ്ഡലത്തിലായിരുന്നു ജാഥയുടെ ്വള്ളിയാഴ്ചയിലെ സമാപനം. ചടങ്ങില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ കെ രാമചന്ദ്രന്‍ സ്വാഗതവും എ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഓട്ടുകമ്പനി ഓണേഴ്സ് അസോസിയേഷന്റെ ഉപഹാരം ചടങ്ങില്‍ കൈമാറി. സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ആര്‍ രാജന്‍, സി ഒ പൌലോസ് എന്നിവരും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജാഥാസ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.