Saturday, July 2, 2011

ലോക്പാല്‍ : പരിധിവിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം സിപിഐ എം


ലോക്പാല്‍ : പരിധിവിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം സിപിഐ എം

ന്യൂഡല്‍ഹി: ലോക്പാല്‍ബില്ലിന്റെ പരിധി വിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറി ഉള്‍പ്പെടുത്തണമെന്നില്ല. പക്ഷേ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണം. ലോക്പാല്‍ ബില്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ അതന്വേഷിക്കാനും നടപടിയുണ്ടാവണം. അധ്യക്ഷനുള്‍പ്പടെ പത്തംഗങ്ങളില്‍ 4 പേര്‍ നിയമവ്യവസ്ഥയില്‍ നിന്നും 3 പേര്‍ ഭരണതലത്തിലും 3 പേര്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും ആവാം.വ്യവസായ-സജീവരാഷ്ട്രീയരംഗത്തുള്ളവര്‍ പാടില്ല.ലോക്പാല്‍ബില്ലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ ആരംഭിക്കണം. ലോക്പാല്‍ബില്ലിന്റെ കരട് കേന്ദ്രം പുറത്തുവിട്ടാല്‍ മാത്രമേ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എല്ലാവിഷയങ്ങളിലും പാര്‍ട്ടിക്ക് കൃത്യമായ നയവും നിലപാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കപ്പെടുന്ന സഹായങ്ങളും അഴിമതിയില്‍പ്പെടുത്തണം.രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതി തടയാന്‍ ഒറ്റയാന്‍ പോരാട്ടങ്ങളിലൂടെയോ ഉപവാസസമരങ്ങളിലൂടെയോ സാധിക്കില്ല. ശക്തമായ നിയമനിര്‍മ്മാണം മാത്രമാണ് മാര്‍ഗം. ഇതിന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കണം. എംപി മാരുടെ പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി നിയമഭേദഗതിയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

1 comment:

ജനശബ്ദം said...

ലോക്പാല്‍ : പരിധിവിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം സിപിഐ എം


ന്യൂഡല്‍ഹി: ലോക്പാല്‍ബില്ലിന്റെ പരിധി വിശാലമാക്കി പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറി ഉള്‍പ്പെടുത്തണമെന്നില്ല. പക്ഷേ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണം. ലോക്പാല്‍ ബില്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ അതന്വേഷിക്കാനും നടപടിയുണ്ടാവണം. അധ്യക്ഷനുള്‍പ്പടെ പത്തംഗങ്ങളില്‍ 4 പേര്‍ നിയമവ്യവസ്ഥയില്‍ നിന്നും 3 പേര്‍ ഭരണതലത്തിലും 3 പേര്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും ആവാം.വ്യവസായ-സജീവരാഷ്ട്രീയരംഗത്തുള്ളവര്‍ പാടില്ല.ലോക്പാല്‍ബില്ലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ ആരംഭിക്കണം. ലോക്പാല്‍ബില്ലിന്റെ കരട് കേന്ദ്രം പുറത്തുവിട്ടാല്‍ മാത്രമേ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എല്ലാവിഷയങ്ങളിലും പാര്‍ട്ടിക്ക് കൃത്യമായ നയവും നിലപാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കപ്പെടുന്ന സഹായങ്ങളും അഴിമതിയില്‍പ്പെടുത്തണം.രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതി തടയാന്‍ ഒറ്റയാന്‍ പോരാട്ടങ്ങളിലൂടെയോ ഉപവാസസമരങ്ങളിലൂടെയോ സാധിക്കില്ല. ശക്തമായ നിയമനിര്‍മ്മാണം മാത്രമാണ് മാര്‍ഗം. ഇതിന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കണം. എംപി മാരുടെ പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി നിയമഭേദഗതിയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു