Saturday, July 23, 2011

പനി പിടിച്ച കേരളം,പനിബാധിതര്‍ കാല്‍ക്കോടി കവിഞ്ഞു; മരണം നൂറിലേറെ,സര്‍ക്കാര്‍ ഇല്ലാത്ത സ്ഥിതി

പനി പിടിച്ച കേരളം,പനിബാധിതര്‍ കാല്‍ക്കോടി കവിഞ്ഞു; മരണം നൂറിലേറെ,സര്‍ക്കാര്‍ ഇല്ലാത്ത സ്ഥിതി


സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞു. ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് 26,53,234 പേര്‍ക്ക് പനി ബാധിച്ചു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. എന്നാല്‍ , സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ ഏഴിലൊരാള്‍ക്ക് എന്ന തോതില്‍ പനി ബാധിച്ചെന്നു വ്യക്തം. സര്‍വകാല റെക്കോഡാണ് ഇത്. അതേസമയം, ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച കണക്കെടുപ്പിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപിച്ച രോഗപ്രതിരോധ-നിയന്ത്രണ സെല്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ നിര്‍ജീവമാക്കി. ഇതോടെയാണ് രോഗ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും നിലച്ചത്. എച്ച്1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം തുടങ്ങിയവ ബാധിച്ച് ഇതിനകം നൂറിലേറെ പേര്‍ സംസ്ഥാനത്ത് മരിച്ചു. വയനാട്ടില്‍ കോളറ ബാധിച്ചുമാത്രം ആറുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം മരിച്ച യുവശാസ്ത്രജ്ഞയ്ക്ക് എച്ച്1 എന്‍ 1 ആണെന്ന് സ്രവ പരിശോധനയില്‍ വ്യക്തമായി. എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളിലും എച്ച്1 എന്‍1 ബാധിച്ച് മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് വിദേശങ്ങളില്‍ നിന്നു വന്നവരായിരുന്നു. എന്നാല്‍ , നാട്ടുകാരില്‍ ഈ പനി ബാധിച്ച് ഇത്രയുംപേര്‍ മരിച്ചത് ഇതാദ്യമാണ്. കാസര്‍കോട്ട് പനി ബാധിച്ച് വെള്ളിയാഴ്ച യുവതി മരിച്ചു. വൊര്‍ക്കാടി ബേക്കറി ജങ്ഷനു സമീപത്തെ ചന്ദ്രശേഖരന്റെ ഭാര്യ ശ്രീലതയാണ് (27) മരിച്ചത്. ജില്ലയില്‍ ഒരുമാസത്തിനകം നാലാമത്തെ പനിമരണമാണ് ഇത്. തൃശൂര്‍ ജില്ലയില്‍ എട്ടുപേര്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ഒരിടത്തും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകവിയുകയാണെങ്കിലും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. മരുന്നുക്ഷാമവും രൂക്ഷമായി തുടരുകയാണ്. മിക്ക ആശുപത്രിയിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയുള്ള മരുന്നുവിതരണം താളംതെറ്റിയതാണ് പ്രശ്നം. രണ്ടാഴ്ചയ്ക്കകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മരുന്നുവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോര്‍പറേഷന്‍ എംഡി ബിജുപ്രഭാകര്‍ ദേശാഭിമാനിയോട് പറഞ്ഞു. താന്‍ രണ്ടുമാസം തമിഴ്നാട്ടില്‍ ആയതിനാലാണ് ടെന്‍ഡര്‍ നടപടി നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. 2003 മുതലാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെയുണ്ടായതിനേക്കാള്‍ പതിന്മടങ്ങാണ് ഈവര്‍ഷത്തെ പനിബാധിതരുടെ കണക്ക്. 2003ല്‍ 18,55,540 പേര്‍ക്കും 2004ല്‍ 14,11, 379 പേര്‍ക്കും 2005ല്‍ 18,02,277 പേര്‍ക്കും 2006ല്‍ 18,12,378 പേര്‍ക്കും 2007ല്‍ 35,63,585 പേര്‍ക്കും 2008ല്‍ 22,24,086 പേര്‍ക്കും 2009ല്‍ 31,46,941 പേര്‍ക്കും 2010ല്‍ 23,76,577 പേര്‍ക്കും പനിബാധിച്ചെന്നാണ് കണക്ക്. എന്നാല്‍ , ഈ വര്‍ഷം ഇതിനകം പനിബാധിതരുടെ എണ്ണം 26,53,234 കവിഞ്ഞു. ഇതേ നില തുടര്‍ന്നാല്‍ പനിബാധിതരുടെ എണ്ണം ഈവര്‍ഷം അരക്കോടി കവിയും.

1 comment:

ജനശബ്ദം said...

പനി പിടിച്ച കേരളം,പനിബാധിതര്‍ കാല്‍ക്കോടി കവിഞ്ഞു; മരണം നൂറിലേറെ,സര്‍ക്കാര്‍ ഇല്ലാത്ത സ്ഥിതി


സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞു. ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് 26,53,234 പേര്‍ക്ക് പനി ബാധിച്ചു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. എന്നാല്‍ , സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ ഏഴിലൊരാള്‍ക്ക് എന്ന തോതില്‍ പനി ബാധിച്ചെന്നു വ്യക്തം. സര്‍വകാല റെക്കോഡാണ് ഇത്. അതേസമയം, ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച കണക്കെടുപ്പിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപിച്ച രോഗപ്രതിരോധ-നിയന്ത്രണ സെല്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ നിര്‍ജീവമാക്കി. ഇതോടെയാണ് രോഗ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും നിലച്ചത്. എച്ച്1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം തുടങ്ങിയവ ബാധിച്ച് ഇതിനകം നൂറിലേറെ പേര്‍ സംസ്ഥാനത്ത് മരിച്ചു. വയനാട്ടില്‍ കോളറ ബാധിച്ചുമാത്രം ആറുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം മരിച്ച യുവശാസ്ത്രജ്ഞയ്ക്ക് എച്ച്1 എന്‍ 1 ആണെന്ന് സ്രവ പരിശോധനയില്‍ വ്യക്തമായി. എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളിലും എച്ച്1 എന്‍1 ബാധിച്ച് മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് വിദേശങ്ങളില്‍ നിന്നു വന്നവരായിരുന്നു. എന്നാല്‍ , നാട്ടുകാരില്‍ ഈ പനി ബാധിച്ച് ഇത്രയുംപേര്‍ മരിച്ചത് ഇതാദ്യമാണ്. കാസര്‍കോട്ട് പനി ബാധിച്ച് വെള്ളിയാഴ്ച യുവതി മരിച്ചു. വൊര്‍ക്കാടി ബേക്കറി ജങ്ഷനു സമീപത്തെ ചന്ദ്രശേഖരന്റെ ഭാര്യ ശ്രീലതയാണ് (27) മരിച്ചത്. ജില്ലയില്‍ ഒരുമാസത്തിനകം നാലാമത്തെ പനിമരണമാണ് ഇത്. തൃശൂര്‍ ജില്ലയില്‍ എട്ടുപേര്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ഒരിടത്തും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകവിയുകയാണെങ്കിലും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. മരുന്നുക്ഷാമവും രൂക്ഷമായി തുടരുകയാണ്. മിക്ക ആശുപത്രിയിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയുള്ള മരുന്നുവിതരണം താളംതെറ്റിയതാണ് പ്രശ്നം. രണ്ടാഴ്ചയ്ക്കകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മരുന്നുവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോര്‍പറേഷന്‍ എംഡി ബിജുപ്രഭാകര്‍ ദേശാഭിമാനിയോട് പറഞ്ഞു. താന്‍ രണ്ടുമാസം തമിഴ്നാട്ടില്‍ ആയതിനാലാണ് ടെന്‍ഡര്‍ നടപടി നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. 2003 മുതലാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെയുണ്ടായതിനേക്കാള്‍ പതിന്മടങ്ങാണ് ഈവര്‍ഷത്തെ പനിബാധിതരുടെ കണക്ക്. 2003ല്‍ 18,55,540 പേര്‍ക്കും 2004ല്‍ 14,11, 379 പേര്‍ക്കും 2005ല്‍ 18,02,277 പേര്‍ക്കും 2006ല്‍ 18,12,378 പേര്‍ക്കും 2007ല്‍ 35,63,585 പേര്‍ക്കും 2008ല്‍ 22,24,086 പേര്‍ക്കും 2009ല്‍ 31,46,941 പേര്‍ക്കും 2010ല്‍ 23,76,577 പേര്‍ക്കും പനിബാധിച്ചെന്നാണ് കണക്ക്. എന്നാല്‍ , ഈ വര്‍ഷം ഇതിനകം പനിബാധിതരുടെ എണ്ണം 26,53,234 കവിഞ്ഞു. ഇതേ നില തുടര്‍ന്നാല്‍ പനിബാധിതരുടെ എണ്ണം ഈവര്‍ഷം അരക്കോടി കവിയും.