Tuesday, March 15, 2011

നാദാപുരത്ത് ലീഗ് ഗുണ്ടാപ്പട വന്‍ ആയുധശേഖരവുമായി അഴിഞ്ഞാട്ടം തുടരുന്നു...

നാദാപുരത്ത് ലീഗ് ഗുണ്ടാപ്പട വന്‍ ആയുധശേഖരവുമായി അഴിഞ്ഞാട്ടം തുടരുന്നു...


അഞ്ച് ചെറുപ്പക്കാരെ കൊലയ്ക്കുകൊടുത്തിട്ടും നാദാപുരത്തെ ലീഗ് നേതൃത്വത്തിന് തൃപ്തി വരുന്നില്ലെന്നാണ് അനുമാനിക്കേണ്ടത്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി കൂട്ടക്കുഴപ്പമുണ്ടാക്കാന്‍ വന്‍ബോംബുനിര്‍മാണം നടത്തവെയാണ് കഴിഞ്ഞ ദിവസം, മുസ്ളിം ലീഗിന്റെ അഞ്ചു പ്രവര്‍ത്തകര്‍ നരിക്കാട്ടേരിയില്‍ മരിച്ചുചിതറിയത്. ആ അഞ്ചു വീട്ടിലും കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഉറ്റവരുടെ രോദനങ്ങള്‍ ഒടുങ്ങിയിട്ടില്ല. പക്ഷേ, ലീഗ് ആയുധം താഴെ വയ്ക്കാനോ അടങ്ങാനോ തയ്യാറാകുന്നില്ല. കക്കട്ടിലിനടുത്ത് ഇടവഴിയില്‍ സ്റീല്‍ബോംബ് കണ്ടെത്തിയതും പെരുമുണ്ടച്ചേരിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. സിപിഐ എം അരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രാഗേഷ്, സനൂപ്(24) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പെരുമുണ്ടച്ചേരി തയ്യില്‍താഴെ വയലില്‍ പന്ത്രണ്ടംഗ ലീഗ് സംഘം ആക്രമിച്ചത്. നാദാപുരം മേഖലയിലാകെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചും അക്രമത്തിനൊരുങ്ങിയും ലീഗ് നടത്തുന്നത്, ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയപോലെ അക്ഷരാര്‍ഥത്തിലുള്ള തീക്കളിയാണ്. പെവാണിഭം, അഴിമതി, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിയമനടപടി നേരിടുന്ന നേതാവിനെ സംരക്ഷിക്കുക എന്നതാണ് മുസ്ളിം ലീഗ് അജന്‍ഡ. ആ നേതാവിനെ ലജ്ജാശൂന്യമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാടുനീളെ സ്വീകരണമൊരുക്കാന്‍പോലും തയ്യാറാവുകയാണവര്‍. വികൃതമായ സ്വന്തം മുഖത്തെ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചുപിടിക്കാനും തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുമുള്ള മാര്‍ഗമായാണ് ലീഗ് ബോംബുരാഷ്ട്രീയത്തെയും കാണുന്നത്. പ്രകടമായ തീവ്രവാദ നിലപാടുകാരെ കൂട്ടുപിടിക്കാനും അവര്‍ മടിച്ചുനില്‍ക്കുന്നില്ല. ഇത്തരം സമീപനം സംസ്ഥാനത്തിന്റെ സമാധാനവും സൌഹൃദാന്തരീക്ഷവും തകര്‍ക്കാനിടയാക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. വിവേകശൂന്യവും തരംതാണതുമായ ഇത്തരം കളികള്‍ അവസാനിപ്പിക്കാന്‍ ലീഗ്നേതൃത്വം തയ്യാറാകണം. ലീഗിന്റെ അക്രമം തടയാനും ആയുധശേഖരം കണ്ടെത്താനും ക്രിമിനലുകളെ പിടികൂടാനും പൊലീസിന്റെ ഭാഗത്തുനിന്ന് പഴുതടച്ച നടപടികളുണ്ടാകണം.

1 comment:

ജനശബ്ദം said...

നാദാപുരത്ത് ലീഗ് ഗുണ്ടാപ്പട വന്‍ ആയുധശേഖരവുമായി അഴിഞ്ഞാട്ടം തുടരുന്നു...

അഞ്ച് ചെറുപ്പക്കാരെ കൊലയ്ക്കുകൊടുത്തിട്ടും നാദാപുരത്തെ ലീഗ് നേതൃത്വത്തിന് തൃപ്തി വരുന്നില്ലെന്നാണ് അനുമാനിക്കേണ്ടത്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി കൂട്ടക്കുഴപ്പമുണ്ടാക്കാന്‍ വന്‍ബോംബുനിര്‍മാണം നടത്തവെയാണ് കഴിഞ്ഞ ദിവസം, മുസ്ളിം ലീഗിന്റെ അഞ്ചു പ്രവര്‍ത്തകര്‍ നരിക്കാട്ടേരിയില്‍ മരിച്ചുചിതറിയത്. ആ അഞ്ചു വീട്ടിലും കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഉറ്റവരുടെ രോദനങ്ങള്‍ ഒടുങ്ങിയിട്ടില്ല. പക്ഷേ, ലീഗ് ആയുധം താഴെ വയ്ക്കാനോ അടങ്ങാനോ തയ്യാറാകുന്നില്ല. കക്കട്ടിലിനടുത്ത് ഇടവഴിയില്‍ സ്റീല്‍ബോംബ് കണ്ടെത്തിയതും പെരുമുണ്ടച്ചേരിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. സിപിഐ എം അരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രാഗേഷ്, സനൂപ്(24) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പെരുമുണ്ടച്ചേരി തയ്യില്‍താഴെ വയലില്‍ പന്ത്രണ്ടംഗ ലീഗ് സംഘം ആക്രമിച്ചത്. നാദാപുരം മേഖലയിലാകെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചും അക്രമത്തിനൊരുങ്ങിയും ലീഗ് നടത്തുന്നത്, ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയപോലെ അക്ഷരാര്‍ഥത്തിലുള്ള തീക്കളിയാണ്. പെവാണിഭം, അഴിമതി, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിയമനടപടി നേരിടുന്ന നേതാവിനെ സംരക്ഷിക്കുക എന്നതാണ് മുസ്ളിം ലീഗ് അജന്‍ഡ. ആ നേതാവിനെ ലജ്ജാശൂന്യമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാടുനീളെ സ്വീകരണമൊരുക്കാന്‍പോലും തയ്യാറാവുകയാണവര്‍. വികൃതമായ സ്വന്തം മുഖത്തെ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചുപിടിക്കാനും തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുമുള്ള മാര്‍ഗമായാണ് ലീഗ് ബോംബുരാഷ്ട്രീയത്തെയും കാണുന്നത്. പ്രകടമായ തീവ്രവാദ നിലപാടുകാരെ കൂട്ടുപിടിക്കാനും അവര്‍ മടിച്ചുനില്‍ക്കുന്നില്ല. ഇത്തരം സമീപനം സംസ്ഥാനത്തിന്റെ സമാധാനവും സൌഹൃദാന്തരീക്ഷവും തകര്‍ക്കാനിടയാക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. വിവേകശൂന്യവും തരംതാണതുമായ ഇത്തരം കളികള്‍ അവസാനിപ്പിക്കാന്‍ ലീഗ്നേതൃത്വം തയ്യാറാകണം. ലീഗിന്റെ അക്രമം തടയാനും ആയുധശേഖരം കണ്ടെത്താനും ക്രിമിനലുകളെ പിടികൂടാനും പൊലീസിന്റെ ഭാഗത്തുനിന്ന് പഴുതടച്ച നടപടികളുണ്ടാകണം.