Tuesday, March 15, 2011

വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെ പുതിയ കേരളത്തിനായി ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ കര്‍മ്മ പദ്ധതി

വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെ പുതിയ കേരളത്തിനായി ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ കര്‍മ്മ പദ്ധതി


തിരു: വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മപദ്ധതി എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. വികസനത്തിനൊപ്പം സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയ ജനകീയബദലിന്റെ വിജയത്തിന് അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു. ജനനം മുതല്‍ മരണംവരെ ഓരോ പൌരനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന മഹാദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടുപോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചത്. എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം-ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയമാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യമന്ത്രിസഭായോഗം ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷികമേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണവില ഏഴ് രൂപയില്‍ നിന്നുയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണവില 14 രൂപയാണ്. കര്‍ഷകകടാശ്വാസ കമീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.്് എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ഭക്ഷ്യസുരക്ഷയ്ക്ക് ആവിഷ്കരിച്ച പദ്ധതി കര്‍മപഥത്തിലാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതുമേഖലാവ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനംചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി, പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി, മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം, ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമപ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം, പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാനുപാതികമായി വകയിരുത്തി, നിയമനനിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യസമയത്ത് ശമ്പളപരിഷ്കരണം-എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കുകയായിരുന്നു. അവിശ്വസനീയമായ ധനമാനേജ്മെന്റിനാണ് അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴിതുറക്കുകയാണ് എല്‍ഡിഎഫ് പ്രകടനപത്രിക.

1 comment:

ജനശബ്ദം said...

വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെ പുതിയ കേരളത്തിനായി ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ കര്‍മ്മ പദ്ധതി

തിരു: വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മപദ്ധതി എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. വികസനത്തിനൊപ്പം സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയ ജനകീയബദലിന്റെ വിജയത്തിന് അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു. ജനനം മുതല്‍ മരണംവരെ ഓരോ പൌരനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന മഹാദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടുപോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചത്. എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം-ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയമാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യമന്ത്രിസഭായോഗം ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷികമേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണവില ഏഴ് രൂപയില്‍ നിന്നുയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണവില 14 രൂപയാണ്. കര്‍ഷകകടാശ്വാസ കമീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.്് എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ഭക്ഷ്യസുരക്ഷയ്ക്ക് ആവിഷ്കരിച്ച പദ്ധതി കര്‍മപഥത്തിലാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതുമേഖലാവ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനംചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി, പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി, മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം, ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമപ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം, പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാനുപാതികമായി വകയിരുത്തി, നിയമനനിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യസമയത്ത് ശമ്പളപരിഷ്കരണം-എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കുകയായിരുന്നു. അവിശ്വസനീയമായ ധനമാനേജ്മെന്റിനാണ് അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴിതുറക്കുകയാണ് എല്‍ഡിഎഫ് പ്രകടനപത്രിക.