Tuesday, March 8, 2011

1.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 1.


1.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 1
നാരായണന്‍ വെളിയംകോട്..


എന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി. കേരളം രാജ്യത്തെ ഏറ്റവും നല്ല ഭരണമുള്ള സംസ്ഥാനമായി നിര്‍ണയിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഭാരതത്തിന്റെ ആദരണീയനായ ഉപരാഷ്ട്രപതി ശ്രീ മുഹമ്മദ് അന്‍സാരിയില്‍ നിന്നും ബെസ്റ്റ് ബിഗ് സ്റ്റേറ്റ് അവാര്‍ഡ് ഇന്‍ ഗവേണന്‍സ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.എസ്.അച്ചുതാനന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സാമ്പത്തിക വിഷയത്തില്‍ നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി പണപ്പെരുപ്പമാണ്. എന്നാല്‍ ഭാരത സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള പണപ്പെരുപ്പനിയന്ത്രണ നടപടികള്‍ വികസന പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുവാന്‍ പോകുന്നതായി കാണുന്നു. നിലവിലുള്ള പണപ്പെരുപ്പം വീണ്ടെടുക്കല്‍ പ്രക്രിയ മൂലമുണ്ടായ ക്രമാതീതമായ ആവശ്യങ്ങളോ കാര്‍ഷിക ഉത്പാദനത്തിലെ കുറവോ കാരണമായിട്ടുള്ളതല്ല. കയറ്റുമതി-ഇറക്കുമതി നയങ്ങളെയും അവധി വ്യാപാരവിപണികളിലെ അവസരങ്ങളെയും ദുരുപയോഗം ചെയ്ത പൂഴ്ത്തിവയ്പ്പുകാരും ഊഹക്കച്ചവടക്കാരും കൃത്രിമം നടത്തുന്നതാണ് ഇതിനുള്ള മുഖ്യകാരണം. കൂടാതെ സുപ്രീംകോടതിയുടെ പ്രേരണയുണ്ടായിരുന്നിട്ടും കാര്യക്ഷമമായ രീതിയില്‍ വിപണിയില്‍ ഇടപെടുന്നതിന് ഭാരതസര്‍ക്കാര്‍ അതിന്റെ ഗോഡൌണുകളിലെ കരുതല്‍ ധാന്യശേഖരം ഉപയോഗിക്കുന്നതിന് വളരെയധികം വിമുഖത കാണിച്ചു. പൊതു പണപ്പെരുപ്പത്തിന് ആക്കം കൂട്ടുംവിധം ഭക്ഷ്യ ഉത്പന്നങ്ങളുടെ പണപ്പെരുപ്പം വളര്‍ത്തുന്ന പ്രവണത ഈ സാഹചര്യം കൂടുതല്‍ വഷളാക്കുന്നു എന്നതും വളരെ വ്യക്തമാണ്. എണ്ണക്കമ്പനികള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിലനയം രൂപീകരിക്കുന്നതിലും വിശാലമായ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും അവര്‍ തീര്‍ത്തും ഉത്കണ്ഠാകുലരല്ലെന്ന് തോന്നുന്നു. എന്റെ സര്‍ക്കാര്‍ ഇന്നത്തെ പരമപ്രധാനദൌത്യമായി കരുതുന്നത് വിലവര്‍ധനവിന്റെ ഭീഷണി നേരിടുന്നതും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമാണ്. ഉയര്‍ന്ന പണപ്പെരുപ്പവും ആഗോള ഭക്ഷ്യവിലക്കയറ്റവും ഉണ്ടായിരുന്നിട്ടും പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ 13 ഇനം അവശ്യസാധനങ്ങളുടെ വിതരണത്തോടെ കഴിഞ്ഞ നാലര വര്‍ഷമായി ഒപേ വിലയ്ക്കുതന്നെ എല്ലാ അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റി. ഇത്, ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായിച്ചു. കൂടാതെ ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം വിലക്കയറ്റം സംബന്ധിച്ച് കേരളം 17-ാം സ്ഥാനത്തു മാത്രമാണ്. പച്ചക്കറികളുടെ കാര്യത്തില്‍ സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുകയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി 10 ലക്ഷം കുടുംബങ്ങള്‍ക്ക് വിവിധയിനം പരമ്പരാഗത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സഹായം നല്‍കാന്‍ എന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ പൌരന്‍മാര്‍ക്കും ജലം ലഭിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിലേക്കായി എന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ ജലവിഭവമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. 2007-ലെ കേരള ജല നയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കുടിവെള്ളവും ജലസേചനവും മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലയളവിനുള്ളില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തോതില്‍ നിക്ഷേപം ഉണ്ടായിട്ടുണ്ട്. കുടിവെള്ളമേഖലയില്‍ 29.53 ലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന 69 വന്‍കിട പദ്ധതികളും 222 ചെറുകിട പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കുടുംബശ്രീ ശൃംഖലയുടെ സ്ഥാപനപരമായ ശക്തിപ്പെടുത്തലും ജനാധിപത്യവത്കരണവും വനിതാ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായും നവചൈതന്യമേകിയുണര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പദ്ധതിയുടെയും ആന്ധ്രാപ്രദേശിലെ ഐ.കെ.പി പദ്ധതിയുടെയും അനുഭവത്തെ പ്രാഥമികമായി അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍, നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ആരംഭിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പഞ്ചായത്തുകളുടെയും പാവപ്പെട്ടവരുടെ സാമൂഹികാടിസ്ഥാനത്തിലുള്ള സംഘടനകളുടെയും അതുല്യമായ പങ്കാളിത്തത്തോടെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുന്നതില്‍ കേരളം മാര്‍ഗദര്‍ശിയാണ്. നിരവധി സംസ്ഥാനങ്ങള്‍ അത്തരം മാതൃക പരീക്ഷിക്കുന്നതിന് വേണ്ടി കുടുംബശ്രീയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് വളരെ ചാരിതാര്‍ഥ്യജനകമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദരിദ്രരും, അഗതികളുമായ രേഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുന്നതിനുമായി വിഭവങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എല്ലാ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളും ഇന്ത്യന്‍ പബ്ളിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്തപ്പെട്ടു. നാല് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ ആശുപത്രികള്‍ക്കായുള്ള നാഷണല്‍ അക്രിഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ടിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച “108” എന്ന പൊതു കാള്‍സെന്റര്‍ നമ്പരിന്‍ കീഴില്‍ ആധുനിക ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ ആവശ്യക്കാരായ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിവരുന്നു. ദേശീയ, സംസ്ഥാന പാതകളിലേക്ക് ഈ പദ്ധതി ഈ വര്‍ഷം തന്നെ വ്യാപിപ്പിക്കുന്നതാണ്. ശിശുമരണ നിരക്ക് 15-ല്‍ നിന്നും 12 ആക്കി കുറച്ചതുവഴി ഉയര്‍ന്ന നേട്ടം കൈവരിക്കുന്നതിന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട് കോഴിക്കോട്ടും മലപ്പുറത്തും മറ്റു ജില്ലകളിലും എന്റെ സര്‍ക്കാരിന്റെ സഹായത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സാമൂഹികാടിസ്ഥാനത്തിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മൂവ്മെന്റ് (Pain and Paliative Care Movement) -ന് അന്തര്‍ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്. എന്റെ സര്‍ക്കാര്‍ സമാരംഭിച്ച വിദ്യാഭ്യാസ സംരംഭങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനവസരം നല്‍കുന്ന ഇച്ഛാധിഷ്ഠിത ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കിയിട്ടുണ്ട്. പഠനത്തില്‍ സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനും മികവ് പരിപോഷിപ്പിക്കുന്നതിനുമായി സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. അഭിമാനകരമായ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി, സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിലും അടിസ്ഥാന ശാസ്ത്രങ്ങളിലുള്ള പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ലക്ഷ്യമിടുന്നു. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനായി സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ് പദ്ധതിയും മുസ്ളീം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തുകയുണ്ടായി. എന്റെ സര്‍ക്കാരിന്റെ കഴിഞ്ഞ നാലരവര്‍ഷക്കാലത്തെ പ്രശംസനീയമായ പ്രവര്‍ത്തനംകൊണ്ട് സൌഹൃദപരമായ ഒരു പ്രവര്‍ത്തനാന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുകയും അതുവഴി ഒരു ക്ഷേമാധിഷ്ഠിത പുരോഗമനോന്‍മുഖ സമൂഹം കെട്ടിപ്പടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളതുമാണ്. സംഘടിതമായ വിലപേശല്‍ സുഗമമാക്കുന്നതിനും വ്യാവസായിക സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും വേണ്ടി ട്രേഡ് യൂണിയനുകളുടെ അംഗീകരണം വ്യവസ്ഥ ചെയ്യുക എന്ന ലക്ഷ്യത്തോടെ സുപ്രധാന നിയമമായ 2010-ലെ കേരള ട്രേഡ് യൂണിയനുകളുടെ അംഗീകരണം ആക്ട് എന്റെ സര്‍ക്കാര്‍ അധിനിയമം ചെയ്യുകയുണ്ടായി. സംസ്ഥാനത്തെ അറുപത്തി അഞ്ച് ലക്ഷം വരുന്ന അസംഘടിക തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുംവിധം മിനിമം വേജസ് ആക്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 82 തൊഴില്‍ മേഖലകളില്‍ 42 മേഖലകള്‍ കുറഞ്ഞകൂലി നിശ്ചയിക്കുകയോ പുതുക്കുകയോ ചെയ്തിട്ടുണ്ട്. പട്ടികജാതിക്കാരുടെയും പട്ടികഗോത്രവര്‍ഗക്കാരുടെയും പുനരധിവാസമാണ് എന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുള്ള മറ്റൊരു മേഖല. 50,000-ത്തിലേറെ പട്ടികജാതിയിലെയും 16,000-ത്തിലേറെ പട്ടികഗോത്രവര്‍ഗത്തിലെയും കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനുള്ള സഹായം നല്‍കുകയുണ്ടായി. കൂടാതെ 10,000-ത്തോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങുന്നതിന് ധനസഹായം നല്‍കുകയും 21,000 പട്ടികഗോത്രവര്‍ഗകുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുകയും ചെയ്തു. മിക്കവാറും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യ നിരക്ക് വര്‍ധിപ്പിക്കുകയുണ്ടായി. മാരകരോഗബാധിതരായ ഗോത്രവര്‍ഗക്കാരുടെ ചികിത്സയ്ക്കായി ഒരു നൂതന സമഗ്ര മെഡിക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കടക്കെണിയില്‍പ്പെട്ട് റവന്യൂ റിക്കവറി നേരിടുന്ന പട്ടികജാതിയിലെയും പട്ടികഗോത്രവര്‍ഗത്തിലെയും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിലെയും പാവപ്പെട്ട കുടുംബങ്ങള്‍ക്കുവേണ്ടി ‘കടബാദ്ധ്യത എഴുതിത്തള്ളല്‍ പദ്ധതി’ നടപ്പാക്കിയത് എന്റെ സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ഒന്നാണ്. കെ.പി.സി.ആര്‍ സ്കോളര്‍ഷിപ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനു പുറമേ, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളിലെ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വനാവകാശ നിയമത്തിന്‍ കീഴില്‍ ഇതിനകം 14,500 ഗോത്ര കുടുംബങ്ങള്‍ക്ക് ഉടമസ്ഥാവകാശം വിതരണം ചെയ്തിട്ടുള്ളതും 5,000 പേര്‍ക്കുള്ള ഉടമസ്ഥാവകാശം വിതരണത്തിന് തയ്യാറായിട്ടുള്ളതുമാണ്. കൂടാതെ 3,000 കുടുംബങ്ങള്‍ക്ക് വനത്തിന് പുറത്തുള്ള ഭൂമി നല്‍കുകയുണ്ടായി. വയനാട്ടിലെ ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും എന്റെ സര്‍ക്കാര്‍ ഭൂമി വാങ്ങി വിതരണം ചെയ്യുന്നതാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങളിന്‍മേല്‍ അമിതഭാരം ഏല്‍പ്പിക്കാതെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള തൊഴില്‍ നല്‍കാന്‍ കഴിയുന്ന, ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് വിവര സാങ്കേതികവിദ്യ എന്നത് എന്റെ സര്‍ക്കാര്‍ തിരിച്ചറിയുന്നു. എമ്പാടുമുള്ള ഐ.ടി വ്യവസായത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയില്‍ ഐ.ടി നിക്ഷേപത്തിന് മികച്ചതും ഏറ്റവും പ്രിയപ്പെട്ടതുമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഇതിനകം മാറിയിട്ടുണ്ട്. അഴിമതി വിരുദ്ധ ഭരണം ഉറപ്പുവരുത്തുന്നതിന് പിഡബ്ല്യുഡിയുടെ കീഴിലുള്ള വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും എന്റെ സര്‍ക്കാര്‍ എടുക്കുന്നതാണ്. ഐജി ഓഫ് പൊലീസിന്റെ പദവിയില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സ് വിഭാഗത്തിന്റെ തലവനായി നിയമിക്കുന്നതാണ്. ബന്ധപ്പെട്ടവര്‍ക്ക് ജോലിനല്‍കുന്നതിലും, പണം നല്‍കുന്നതിലും, സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതിന് എന്റെ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍, ഇ-പേയ്‌മെന്റ് സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. മുഴുവന്‍ ഭവനങ്ങളുടെയും വൈദ്യുതീകരണം കൈവരിക്കുന്ന ഭാരതത്തിലെ ആദ്യസംസ്ഥാനമായിത്തീരുവാന്‍ എന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളെ പൂര്‍ണമായി വൈദ്യുതീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. 52 അസംബ്ളിമണ്ഡലങ്ങള്‍ക്ക് നൂറുശതമാനം വൈദ്യുതീകരണം നേടാന്‍ കഴിഞ്ഞു. അവശേഷിക്കുന്നവ ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നതാണ്. കേരള സംസ്ഥാന വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയിലെ ലോകനിലവാരത്തിലുള്ള ഒരു സംയോജിത പവര്‍സെക്ടര്‍ ഓര്‍നൈസേഷനായി മാറ്റിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ് എന്റെ സര്‍ക്കാര്‍. കൂട്ടായ ശ്രമങ്ങളിലുടെ എന്റെ സര്‍ക്കാരിന് അതിന്റെ വിനപ്രദേശങ്ങളെ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് മാത്രമല്ല അതിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി നിര്‍വഹണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തെ പരിസ്ഥിതി നിര്‍വഹണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും ഉചിതമായും ഏകോപിപ്പിക്കുന്നതിനുവേണ്ടി 2010-ല്‍ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന ഒരു വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍, വിശിഷ്യാ സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളിന്‍മേലുള്ള പ്രതിപ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഒരു വിദഗ്ദ്ധനയം രൂപീകരിക്കുന്നതാണ്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം സുരക്ഷിതമാണെന്ന് തെളിയിക്കുന്നതുവരെ അതിന്റെ ഏതു രൂപത്തിലുള്ള ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം എന്റെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും വിവിധ തലങ്ങളില്‍ അവരുടെ ഉന്നമനത്തിനായ് പരിശീലനം നല്‍കുകയെന്ന കാഴ്ചപ്പാടോടെ “യുവശക്തി” എന്ന പേരില്‍ അഭിമാനാര്‍ഹമായ ഒരു പദ്ധതി എന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ ജില്ലാ യൂത്ത് സെന്ററുകളിലും “ജാലകം” എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിവര മാര്‍ഗനിര്‍ദേശകകേന്ദ്രം ഇപ്പോള്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍കൊണ്ട് പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്. കൌമാരക്കാരുടെ മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ടീന്‍സ് ക്ളബ്ബുകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ എന്റെ സര്‍ക്കാര്‍ ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്. എന്റെ സര്‍ക്കാര്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനം നല്‍കികൊണ്ട് “യുവകര്‍മസേന” എന്ന പേരില്‍ യൂത്ത് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. എല്ലാ ജില്ലകളിലും “യുവ അതിഥി മന്ദിരങ്ങള്‍” ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നു. യുവജനങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമാത്രമായി ഒരു യൂത്ത് കമ്മീഷന്‍ രൂപീകരിക്കുന്നതാണ്.എന്റെ സര്‍ക്കാര്‍ തളരാത്ത ദൃഡനിശ്ചയത്തോടെ കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി സംസ്ഥാനത്ത് സ്പോര്‍ട്സും ഗെയിംസും പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 35-ാമത് ദേശീയ ഗെയിംസ് ഏറ്റവും ഉചിതമായ രീതിയില്‍ നടത്തുന്നതിന് സംസ്ഥാനം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. എന്റെ സര്‍ക്കാര്‍, സംസ്ഥാനത്തെ പരമ്പരാഗത കള്ളുമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഗവേഷണ വികസന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിന് ഉദ്ദേശിക്കുന്നു. മദ്യപാനശീലത്തിന്റെ അപകടകരമായ അവസ്ഥയ്ക്ക് കടിഞ്ഞാണിടുന്നതിന് എക്സൈസ് വകുപ്പ് ബോധവത്കരണപരിപാടികള്‍ നടപ്പിലാക്കുന്നതാണ്. മദ്യാസക്തിയില്‍ പെട്ടുപോയവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി, ലഹരിവിമുക്ത/പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതാണ്. പ്രവാസി കേരളീയര്‍ക്കും തിരികെ വരുന്നവര്‍ക്കുമായി പുതുതായി രൂപീകരിച്ച കേരള പ്രവാസി കേരളീയരുടെ ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം തന്നെ പ്രവാസി പെന്‍ഷന്‍ പദ്ധതി സമാരംഭിച്ചു.മലയാള ഭാഷാചരിത്രവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചിതമാക്കുന്നതിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന പ്രവാസി കേരളീയരുടെ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതിനുവേണ്ടി മുഖ്യമന്ത്രി ചെയര്‍മാനായി 22-10-2009-ല്‍ മലയാളം മിഷന്‍ ആരംഭിച്ചു. നടപ്പുവര്‍ഷത്തില്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും എന്റെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ പൊതുഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തോടെ, എന്റെ സര്‍ക്കാര്‍ കേരള സംസ്ഥാന ഭൂബാങ്ക് സ്ഥാപിക്കുകയുണ്ടായി. ഇതുവരെ 70551.48 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഭൂബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി എടുക്കുന്നതിനുവേണ്ടി, കേരള ഭൂസംരക്ഷണ ആക്ടില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ശ്രീ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അഭ്യസ്ഥവിദ്യരായ മുസ്ളീം യുവജനങ്ങള്‍ക്ക് സിവില്‍ സര്‍വീസ്, യുപിഎസ്സി, പിഎസ്സി, ബാങ്കിങ് സര്‍വീസ്, എന്‍ട്രന്‍സ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു വേണ്ടി ഹ്രസ്വകാല പരിശീലനം നല്‍കുന്നതിനായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുകയും എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ‘സുതാര്യകേരളം’ എന്ന അതുല്യ ഇ-ഗവേണന്‍സ് പരിപാടിയിലൂടെ പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായി ശ്രദ്ധേയമായ സേവനം കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കുവാന്‍ കഴിഞ്ഞു. എന്റെ സര്‍ക്കാരിന് സംസ്ഥാനത്തെ ഉന്നത വളര്‍ച്ചയുടെ സഞ്ചാരപഥത്തില്‍ എത്തിക്കാന്‍ സാധിച്ചു. വരും വര്‍ഷങ്ങളില്‍, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത് സുവര്‍ണ കാലഘട്ടമായി രേഖപ്പെടുത്തും എന്ന് എനിക്കുറപ്പാണ്. ധാര്‍മികനീതിയും സാമൂഹികനീതിയും ചേര്‍ന്ന കേരള മോഡല്‍ വളര്‍ച്ച മറ്റുള്ളവര്‍ക്ക് പിന്തുടരാനായി രാജ്യമെമ്പാടും ലോകവ്യാപകമായും അംഗീകരിക്കപ്പെട്ടുവരുന്നു. എല്ലാ ഭിന്നതകളും മാറ്റിവച്ച്, കേരളത്തെ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാക്കിത്തീര്‍ക്കുന്നതനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം, ഒത്തൊരുമിച്ച് നീങ്ങാം, ഒത്തൊരുമിച്ച് വളരാം.ഐ. ടി. യില്‍ വളര്‍ച്ച അഞ്ചിരട്ടിഅസൂയാവഹമായ മുന്നേറ്റം കുറിച്ച് ഐ ടി രംഗത്ത് അഞ്ചുമടങ്ങാണ് വളര്‍ച്ച. ടെക്‍നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും കമ്പനികളുടെ കാര്യക്ഷമതയ്ക്കായി ഇളവുകള്‍ വരുത്തി. പുതിയ കമ്പനികള്‍ ആരംഭിച്ചു. നിലവിലെ ഐടി പാര്‍ക്കുകള്‍ നവീകരിച്ചു. പുതിയ സംരംഭങ്ങള്‍ തുടങ്ങി. തിരുവനന്തപുരം ടെക്‍നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി 29 കോടി രൂപ മുടക്കി 70 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇവിടത്തെ സബ്‌സ്റ്റ്റേഷനായി 70 കോടി രൂപ ചെലവഴിച്ചു. സ്ഥല നവീകരണത്തിനും വികസനത്തിനുമായി 6.2 കോടി വകയരുത്തി. സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏഴു കോടിയും വൈദ്യുതീകരണത്തിന് 1.2 കോടിയും വകയിരുത്തി. തിരുവനന്തപുരം ടെക്‍നോസിറ്റിക്കായി 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 282 കോടിയാണ് ഇതിന്റെ മുതല്‍‌മുടക്ക്. അമ്പലപ്പുഴ, ചേര്‍ത്തല, കുണ്ടറ ഐ ടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. ചീമേനിയിലും എരമത്തും ഐ ടി പാര്‍ക്ക്, കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട്ട് സൈബര്‍ സിറ്റിയും കണ്ണൂരില്‍ സൈബര്‍ പാര്‍ക്കും ഗ്രാമപഞ്ചായത്തുകളില്‍ ചെറുകിട ഐ ടി പാര്‍ക്കുകളും തുടങ്ങി. കൊല്ലത്ത് ഐ ടി പാര്‍ക്കിനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു.പ്രവാസികള്‍ക്ക് ക്ഷേമം1996ല്‍ രൂപീകരിച്ച നോര്‍ക്കയും ഫീല്‍ഡ് ഏജന്‍സിയായ് നോര്‍ക്ക - റൂട്ട്സും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ കര്‍മപരിപാടികള്‍ നടപ്പിലാക്കി. വിദേശത്തേക്ക് പോകുന്ന മലയാളികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കാര്യക്ഷമമാക്കി. വിദേശത്ത് ജോലി തേടുന്ന ഉദ്യോഗാര്‍ഥികളുടെ പ്രയാസങ്ങള്‍ ഇതുമൂലം ലഘൂകരിക്കാനായി. റിക്രൂട്ട്മെന്റ് ഏജന്റുമാരാല്‍ വഞ്ചിതരാകുന്നത് നിയന്ത്രിക്കാനും തൊഴില്‍ സുരക്ഷ നടപ്പിലാക്കാനും സാധിച്ചു. വാര്‍ഷികവരുമാനം 25000 രൂപയ്ക്ക് താഴെയുള്ള, തിരികെയെത്തുന്ന പ്രവാസികളുടെ സഹായത്തിനായി സാന്ത്വനം പദ്ധതി നടപ്പിലാക്കി. 2126 അപേക്ഷകരില്‍ അര്‍ഹമായ 698 പേര്‍ക്ക് 63,95,000 രൂപ വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി മുന്നൊരുക്ക പരിപാടികള്‍ ആരംഭിച്ചു. 25 ലക്ഷത്തോളം പ്രവാസികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ആരംഭിച്ചു. വിദേശത്ത് മരണമടയുന്നവരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. അടിയന്തര സഹായം ആവശ്യമായി വരുന്ന വേളകളില്‍ നോര്‍ക്ക - റൂട്ട്സ് അവസരോചിതമായി പ്രവര്‍ത്തിക്കുന്നു. 11 ജില്ലകളില്‍ നോര്‍ക്ക സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സി-ഡിറ്റ്സി-ഡിറ്റിന്റെ പ്രവര്‍ത്തന വ്യാപനത്തിന്റെ ഭാഗമായി കണ്ണൂരും എറണാകുളത്തും മേഖലാ കേന്ദ്രങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ നാലുവര്‍ഷത്തിനകം വരുമാനം മൂന്നിരട്ടിയിലേറെ വര്‍ധിപ്പിക്കുകയും 20 കോടിയോളം രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കുകയും ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ പോര്‍ട്ടലില്‍ കേരളത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനുള്ള കണ്ടന്റ് സര്‍വീസ് പ്രൊവൈഡറായി സി-ഡിറ്റിനെ തിരഞ്ഞെടുത്തു. ഇന്ത്യയിലാദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ഉന്നതപരിശീലനം നല്‍കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിങ് ഇന്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (കാറ്റ്ഫോസ്) എന്ന സ്ഥാപനം സി-ഡിറ്റും ഐ.ടി മിഷനും ചേര്‍ന്ന് കൊച്ചിയില്‍ ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട എം.എഡ്/ബി.എഡ് ബിരുദധാരികള്‍ക്ക് കംപ്യൂട്ടര്‍ കോഴ്സും മറ്റുള്ളവര്‍ക്ക് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി അനിമേഷന്‍ കോഴ്സുകളും സൈബര്‍ശ്രീ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രവുമായി ചേര്‍ന്ന് തൊഴിലധിഷ്ഠിത ഐ.ടി കോഴ്സുകള്‍ ആരംഭിച്ചു. സാങ്കേതിക വിദ്യാവ്യാപന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 200-ഓളം പുതിയ സി-ഡിറ്റ് വിദ്യാഭ്യാസ പങ്കാളിത്ത സ്ഥാപനങ്ങള്‍ ആരംഭിച്ചു. ആധുനിക മാധ്യമ സാങ്കേതികവിദ്യാ പ്രവര്‍ത്തനത്തിലും പരിശീലനത്തിലും വഴിയൊരുക്കി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലായി 9 ഓഫ് കാമ്പസ്സ് കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഹോളോഗ്രാം നിര്‍മാണ യൂണിറ്റ് ആരംഭിച്ചത് സി-ഡിറ്റിലാണ്. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ജോബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുഭരണംഭരണം കാര്യക്ഷമവും സുതാര്യവും അഴിമതിമുക്തവും ജനോപകാരപ്രദവുമാക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി രണ്ട് ജനസഹായകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഭരണവേഗം വര്‍ധിപ്പിക്കുന്നതിന് ഇ-ഗവേര്‍ണന്‍സ് കാര്യക്ഷമമായി നടപ്പിലാക്കി. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. 2006 ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷമാണ് ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത്. മാത്രവുമല്ല മുന്‍ സര്‍ക്കാര്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങളെല്ലാം തിരിച്ചുനല്‍കി. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത കുടിശ്ശികയില്ലാതെ നല്‍കി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണമെന്ന പൊതുതത്വം അംഗീകരിച്ച് 2009 ജൂലൈ മുതല്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ സത്വര നടപടി സ്വീകരിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുകയും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു. പി.എസ്.സിപി.എസ്.സി നിയമനം വേഗത്തിലും സുതാര്യമായും നടത്തുന്നതിന് കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ പതിനായിരത്തിലധികം തസ്തിക വെട്ടിക്കുറയ്ക്കുകയും നിയമന നിരോധനം ഏര്‍പ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. നിയമന നിരോധനം നീക്കി. ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കി. 33000 ല്‍പ്പരം പുതിയ തസ്തികകളാണ് ഇക്കാലയളവില്‍ സൃഷ്ടിച്ചത്. ദേവസ്വം ബോര്‍ഡ്, ക്ഷേമനിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. സര്‍വകലാശാല നിയമനങ്ങളും പി.എസ്.സി.യ്ക്ക് വിടാന്‍ തീരുമാനിച്ചു. അപേക്ഷാ സമര്‍പ്പണം മുതല്‍ നിയമന ഉപദേശം വരെയുള്ള പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ കംപ്യൂട്ടര്‍ വത്കരണത്തിന് മുന്‍ഗണന നല്‍കി. ഇതോടൊപ്പം പി.എസ്.സിയില്‍ പുതിയ തസ്തികകളും സൃഷ്ടിച്ചു. നിയമനതട്ടിപ്പ് തടയാന്‍ പി.എസ്.സി സത്വരവും കര്‍ക്കശവുമായ നടപടികള്‍ സ്വീകരിച്ചു. ഭരണഭാഷ മലയാളംസംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഹയര്‍ സെക്കന്ററി തലത്തിലും മലയാളഭാഷാ പഠനത്തിന് സൌകര്യമൊരുക്കും. വിമാനത്താവളംസിയാല്‍ മാതൃകയില്‍ കണ്ണൂരില്‍ വിമാനത്താവളനിര്‍മാണത്തിന് തുടക്കം കുറിച്ചു. ഉത്തരകേരളത്തിന്റെ വികസനത്തിന് പുതിയ പദ്ധതി ഏറെ സഹായകമാകും. സൈനിക ക്ഷേമംപൊലീസിനെ സഹായക്കാനായി രൂപീകരിച്ച ഹോം ഗാര്‍ഡിന്റെ നിയമനം വിമുക്തഭടന്മാര്‍ക്കായി മാത്രം നീക്കിവച്ചു. 3000 ലധികം പേര്‍ക്ക് ഇതിലൂടെ നിയമനം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം ഉദാരമാക്കി. 113.280 കോടിയലധികം രൂപ ദുരതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. സര്‍വകാല റെക്കോര്‍ഡാണിത്. നിരാലംബരും രോഗബാധിതരുമായ പതിനായിരങ്ങള്‍ക്ക് ആശ്വാസമേകാന്‍ കഴിഞ്ഞു. നോര്‍ക്ക-റൂട്ട്സ്നോര്‍ക്ക-റൂട്ട്സിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ മുഖാന്തരം നല്‍കി വരുന്ന എച്ച്.ആര്‍.ഡി/എം.ഇ.എ/എംബസ്സി അറ്റസ്റ്റേഷനുകള്‍ക്കു പുറമേ 101 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൈല്‍ അറ്റസ്റ്റേഷന്‍ സേവനവും, അന്യസംസ്ഥാനസര്‍ട്ടിഫിക്കറ്റുകള്‍ക്കായി എംബസ്സി അറ്റസ്റ്റേഷന്‍ സേവനവും നോര്‍ക്ക-റൂട്ട്സിന്റെ ഓഫീസുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് തൊഴില്‍ തേടുന്നവരെ സഹായിക്കുന്നതിനായി ഒരു റിക്രൂട്ട്മെന്റ് ഏജന്റായി നോര്‍ക്കാ-റൂട്ട്സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോര്‍ക്ക-റൂട്ട്സ് വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് ‘ജോബ് പോര്‍ട്ടല്‍’ ആരംഭിച്ചിട്ടുണ്ട്. www.jobsnorka.gov.in എന്ന ജോബ്പോര്‍ട്ടലില്‍ ഒരേ സമയം ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും രജിസ്ട്രേഷന്‍ നടത്തുവാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്കായി പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ നോര്‍ക്കാ-റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത ശില്‍പശാലകള്‍ എല്ലാ ജില്ലകളിലും സമയബന്ധിതമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കേരളത്തിലെ 14 ജില്ലകളില്‍ പ്രീ-ഡിപ്പാര്‍ച്ചര്‍ പരിശീലനം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി ചേര്‍ന്ന് നടത്തുന്നതിനും നോര്‍ക്ക-റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് അവരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി 2009 ല്‍ 8 സ്ഥാപനങ്ങള്‍ മുഖാന്തരം ആരംഭിച്ച തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍ 21 സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. ആഗോളതൊഴില്‍ വിപണിയില്‍ തൊഴില്‍ സാധ്യത ഏറെയുള്ള 35 കോഴ്സുകളിലാണ് ഈ കേന്ദ്രങ്ങള്‍ മുഖാന്തരം പരിശീലനം നല്‍കുന്നത്. പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നോര്‍ക്ക-റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 1,19710 അപേക്ഷകള്‍ ലഭിക്കുകയും 116726 പ്രവാസികള്‍ക്കായി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. തിരികെ വന്ന നിര്‍ദ്ധനരായ പ്രവാസികളുടെയും അവരുടെ ആശ്രിതരെയും സഹായിക്കുന്നതിനായി നോര്‍ക്ക-റൂട്ട്സ് ചെയര്‍മാന്‍ഫണ്ട് രൂപീകരിച്ച് ധനസഹായം അനുവദിച്ചു വരുന്നുണ്ട്. നോര്‍ക്കാ വകുപ്പിന്റെയും നോര്‍ക്ക-റൂട്ട്സിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രവാസി മലയാളികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുന്നതിലേക്കായി നോര്‍ക്കാ ന്യൂസ് എന്ന പേരില്‍ ഒരു ത്രൈമാസ വാര്‍ത്ത പത്രിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഡല്‍ഹിയിലും മുബൈയിലുമുള്ള എന്‍.ആര്‍.കെ ഡവലപ്പ്മെന്റ് ഓഫീസുകള്‍ക്കു പുറമേ ചെന്നൈയിലും ബാംഗ്ളൂരിലും കൂടി എന്‍.ആര്‍.കെ സെന്ററുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നോര്‍ക്ക വകുപ്പിനുകീഴിലുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിലേയ്ക്കായി ‘നോര്‍ക്ക സെന്റര്‍’ പണികഴിച്ചിട്ടുണ്ട്. ആയത് ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്നതാണ്. വികസനം ആര്‍ക്കുവേണ്ടി?വികസന നയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ സാധാരണ ഈ രൂപമാവും കൈക്കൊള്ളുക: ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടുന്നതിലാണ് വികസനമിരിക്കുന്നത്; അതിനായി ഉയര്‍ന്ന തോതിലുള്ള നിക്ഷേപം ആവശ്യമാണ്; ഇത്തരം വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നതിനുള്ള പാങ്ങ് സര്‍ക്കാരിനില്ലാത്തതിനാല്‍ സ്വകാര്യനിക്ഷേപങ്ങളെ ആശ്രയിക്കേണ്ടതായിട്ടുണ്ട്; സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുവാനായി ആവശ്യമായ ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്; അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഭൌതികസാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; പി.പി.പി. മാതൃകയിലായാല്‍ കൂടുതല്‍ നന്ന്. അങ്ങനെ സര്‍ക്കാരിന്റെ പരിമിതവിഭവങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കുവാന്‍ പരമാവധി ഉപയോഗിക്കുവാനുമാകും.ഈ വികസന നയം മൊത്തത്തില്‍ അപാകതയുള്ള ഒന്നാണ്. സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്നതാവില്ല, സാധാരണയായി സ്വകാര്യ നിക്ഷേപകര്‍ക്ക് താത്പര്യമുള്ള പദ്ധതികള്‍. അവ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമില്ല. മറിച്ച്, ഇവയ്ക്കായി ഭൌതിക സാഹചര്യമൊരുക്കുന്നതിനും സ്വകാര്യ നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതിനുമായി സര്‍ക്കാരിന്റെ പരിമിതവിഭവങ്ങളുടെ സിംഹഭാഗവും ഉപയോഗിക്കപ്പെടുന്നതിനാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ ശോഷിച്ചുപോകും. അതിനാല്‍തന്നെ സാധാരണക്കാര്‍ ഇത്തരം പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും നേട്ടങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. സാമൂഹിക വേര്‍തിരിവിന് എരിവേറ്റാന്‍ മാത്രമേ ഇത്തരം വളര്‍ച്ചാ നയങ്ങള്‍ക്കാവൂ. ഇത്തരമൊരു ഉപായം സ്വീകരിക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയുണ്ടായി. അതിനര്‍ത്ഥം, സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപത്തിനോ അടിസ്ഥാന സൌകര്യനിക്ഷേപത്തിനോ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനോ എതിരു നിന്നുവെന്നല്ല. പക്ഷേ ഇക്കാര്യങ്ങള്‍ ഒന്നുംതന്നെ വികസനം ഉറപ്പുവരുത്തുന്നില്ല. വികസനത്തെ സംബന്ധിച്ച്, വളര്‍ച്ചയുടെ നിരക്കല്ല, മറിച്ച് അതിന്റെ ഗുണം, അതിന്റെ പ്രകൃതവും ഇഴയടുപ്പവും, അത് പൊതുജനത്തിന് എന്തുമാത്രം ഉപകരിക്കുമെന്നത് എന്നിവയാണ് പ്രധാനം. ആംഗലേയ ധനശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജോണ്‍ സ്റ്റ്യൂവര്‍ട്ട് മില്ലിന്റെ പ്രശസ്തമായ അഭിപ്രായമിതായിരുന്നു: രാജ്യത്തെ തൊഴിലാളികള്‍ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളിലായിരിക്കുകയാണെങ്കില്‍ ഒരു നിശ്ചല രാജ്യത്തെ (പൂജ്യം വളര്‍ച്ചാ നിരക്കുള്ള) താന്‍ കാര്യമാക്കുന്നില്ല. അതിനാല്‍ത്തന്നെ കേരളത്തിന്റെ വികസന നയം വളര്‍ച്ചാ നിരക്കിനെ നോക്കിയാകരുത്, മറിച്ച് പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. വരും ദശകങ്ങളില്‍ സംസ്ഥാനം അഭിമുഖീകരിക്കാന്‍പോകുന്ന ഏറ്റവും അടിയന്തരമായ പ്രശ്നം ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. ഇന്ത്യാഗവണ്‍മെന്റ് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ പോകുന്നുവെന്നത് സത്യംതന്നെയാണെങ്കിലും അതിന്റെ ബാഹ്യരേഖകളെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, എന്ത് നിയമം നടപ്പിലാക്കിയാലും നമുക്ക് രക്ഷപ്പെടാനാകാത്ത ചില ഘടകങ്ങള്‍ ഉണ്ട്. 1980 കളുടെ മധ്യം മുതലുള്ള കഴിഞ്ഞ രണ്ടുദശാബ്ദക്കാലയളവില്‍ ആളോഹരി ഭക്ഷ്യോത്പാദനത്തില്‍ (വിശേഷിച്ചും ഭക്ഷ്യധാനങ്ങളില്‍) വീഴ്ചപറ്റി എന്നതുപോലെ. ഇതിനര്‍ത്ഥം നമുക്ക് ഇറക്കുമതിയെ മാത്രമായി ആശ്രയിക്കാനാവില്ല എന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍, ഭക്ഷ്യദൌര്‍ലഭ്യമുള്ള കേരളത്തെപ്പോലൊരു സംസ്ഥാനം എളുപ്പത്തില്‍ അടിപ്പെട്ടുപോകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അനതിവിദൂര ഭാവിയില്‍ കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത എന്നത് അയഥാര്‍ത്ഥമാണെങ്കിലും സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യോത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകേണ്ടത് അത്യാവശ്യമാണ്. വയലുകള്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് തടയല്‍, തരിശുനിലത്ത് നെല്‍ക്കൃഷി കൊണ്ടുവരല്‍, കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കല്‍, അധികോത്പാദന മാര്‍ഗങ്ങളായ എസ്ആര്‍ഐ പോലുള്ളവ പരീക്ഷിക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ എടുക്കേണ്ട അടിയന്തര നടപടികള്‍. സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുകഴിഞ്ഞ ചില നടപടികള്‍മൂലം ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായി സംസ്ഥാനത്തെ നെല്‍ക്കൃഷിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കയാണ്. ഈ പ്രവണത നിലനിര്‍ത്തേണ്ടതുണ്ട്.രണ്ടാമത്തെ പ്രശ്നം പാരമ്പര്യ വ്യവസായങ്ങളും മത്സ്യബന്ധനംപോലുള്ള പാരമ്പര്യ പ്രവര്‍ത്തനങ്ങളുമാണ്. ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരു വരുമാന സഹായ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവരെ എല്ലാവരെയും കുറച്ചെങ്കിലും ആശ്വാസമേകുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഈ മേഖലയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ചില ഘടനാപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവയെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ഒരു സുവ്യക്തമായ പ്രശ്നമുണ്ട്. ഈ ഉത്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കുന്ന വിലയുടെ വളരെ ചെറിയൊരംശം മാത്രമാണ് ഉത്പാദകര്‍ക്ക് ലഭിക്കുന്നത് എന്ന വസ്തുതയിലധിഷ്ഠിതമായിരിക്കുന്നു അത്. സര്‍ക്കാര്‍ സഹായത്തോടെ സഹകരണ മേഖല വ്യാപിപ്പിക്കുന്നത്, ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുന്നതിന് ഒരു മാര്‍ഗമാണ്. മൂന്നാമത്തെ മുഖ്യ പ്രശ്നം തൊഴിലില്ലായ്മയാണ്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരോട് മാത്രം ബന്ധപ്പെട്ടിരിക്കുന്നു കേരളത്തിലെ തൊഴിലില്ലായ്മാ പ്രശ്നം എന്ന ഒരു തെറ്റായ കാഴ്ചപ്പാട് ഉണ്ട്. യഥാര്‍ത്ഥത്തില്‍, ‘കേവല തൊഴിലില്ലായ്മ‘ പ്രശ്നം കുറഞ്ഞ പക്ഷം ചില ജില്ലകളിലെങ്കിലും അത്ര നിസാരമല്ല. എന്‍ആര്‍ഇജിഎസ് പദ്ധതിപ്രകാരം ഓരോ വീടിനും ലഭ്യമാക്കുന്ന ശരാശരി തൊഴിലവസരങ്ങള്‍ കാലങ്ങളായി വര്‍ദ്ധിക്കുന്നുവെന്നത് കാണിക്കുന്നത്, ഈ പദ്ധതിയിന്‍കീഴില്‍ നമ്മള്‍ ജോലി ആവശ്യകത ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ്. തൊഴില്‍ ശക്തിക്ക് വൈദഗ്ദ്ധ്യം പകര്‍ന്നു നല്‍കുന്നതിനു പുറമെ, ഈ തൊഴില്‍ പദ്ധതി കാര്യമായി വികസിപ്പിക്കേണ്ടതായുണ്ട്. കൂടാതെ, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി മിക്കവാറും വന്‍കിട തോട്ടങ്ങളുടെ നിയന്ത്രണത്തിലുള്ളതും സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗിക്കേണ്ടതുണ്ട്.അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ഐറ്റി, ബയോടെക്നോളജി, ടൂറിസം മുതലായ അതിവേഗം വളരുന്ന ചില മേഖലകളില്‍ വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ക്ക് സാധ്യതുണ്ട്. ഇവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ആവശ്യത്തിന് തൊഴില്‍ സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കാന്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കാവില്ല. അവരെ ഉടനടി സഹായിക്കേണ്ടതുണ്ട്. കേവല തൊഴിലില്ലായ്മയെയും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെയും ഉള്‍ക്കൊള്ളിക്കുന്ന നഗര തൊഴിലുറപ്പ് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തിന്റെ കാര്യത്തില്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ മക്കള്‍ക്ക് ട്യൂഷനെടുക്കുക (അതിലൂടെ അവരുടെ വിദ്യാഭ്യാസപരമായ പ്രകടനത്തില്‍ പുരോഗതി കൈവരുന്നു) പോലുള്ള ചില പ്രത്യേക സേവനങ്ങള്‍ക്ക് ഉറപ്പായ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ആശയം. പക്ഷേ, ആഗോളവത്കരണ കാലഘട്ടത്തില്‍ ജനങ്ങളില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഉപഭോക്ത്രധിഷ്ഠിതവും ദുരമൂത്തതുമായ ആവശ്യങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്നതിലേക്ക് നമ്മുടെ ചക്രവാളം പരിമിതപ്പെടരുത്. ജനങ്ങള്‍ പരസ്പരം കരുതല്‍ കാട്ടുന്ന ചൂഷണ രഹിതമായ ഒരു സമൂഹ നിര്‍മിതിക്കായി നാം നിരന്തരം ചിന്തിക്കേണ്ടതുണ്ട്. നിയമനിര്‍മാണ സഭയുടെ അന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായത് ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു 12-ാം കേരള നിയമസഭ. 1957 ഏപ്രില്‍ ഒന്നിന് തുടക്കം കുറിക്കുകയും നിയമനിര്‍മാണത്തില്‍ രാജ്യത്തിന് മാതൃകയും വഴികാട്ടിയും ആകുകയും ചെയ്ത കേരള നിയമനിര്‍മാണ സഭ, നിയാമകമായ മാറ്റങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വേദിയൊരുക്കിയിരിക്കുകയാണ്. സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, പാലമെന്ററി ജനാധിപത്യം - നമ്മുടെ പൈതൃകവും നേട്ടവും എന്ന പേരില്‍ നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും അവയുടെ പരിണാമദശകളെയും കാട്ടുന്ന ഒരു പ്രദര്‍ശനവും സംഘടിപ്പിക്കുകയുണ്ടായി.ഈ നിയമസഭയുടെ കാലത്ത് നടന്ന മറ്റൊരു പ്രധാന സംഭവം ഭാരതത്തിലെ നിയമനിര്‍മാണ സഭകളിലെ പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഒരു കോണ്‍ഫറന്‍സ് 2007 മേയ് 25, 26 തീയതികളില്‍ സംഘടിപ്പിച്ചുവെന്നതാണ്. പ്രതിനിധികള്‍ക്കുമുന്നില്‍ സംസ്ഥാനത്തിന്റെ കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ സമ്മേളനത്തിനു കഴിഞ്ഞു. പന്ത്രണ്ടാം കേരള നിയമസഭയുടെ എടുത്തുപറയത്തക്ക ഒരു നേട്ടം, പുതിയ നാലു ക്ഷേമകാര്യ സമിതികളുടെ രൂപീകരണമാണ്. വിഷയനിര്‍ണയ സമിതി സംവിധാനം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചതിന്റെ കീര്‍ത്തി കേരളത്തിന് അവകാശപ്പെട്ടതാണ്. തുടര്‍ന്ന് അനേകം ക്ഷേമകാര്യ സമിതികളും രൂപീകൃതമായിട്ടുണ്ട്. ഈ നിയമസഭയുടെ കാലത്ത്, ഇതുവരെ നിയമസഭയുടെ പരിശോധനാ പരിധിയില്‍ വരാത്ത നാലു പ്രധാന മേഖലകളിലെ ജനങ്ങളെ ഉള്‍ക്കൊള്ളുന്ന നാലു പുതിയ ക്ഷേമകാര്യ സമിതികളാണ് രൂപീകൃതമായത്. മത്സ്യത്തൊഴിലാളികളുടെയും അതോട് ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരുടെയും ക്ഷേമം ലക്ഷ്യമാക്കിയതാണ് ഇതിലൊന്ന്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണിത്. പ്രവാസി മലയാളികള്‍ക്കായുള്ളതാണ് അടുത്ത കമ്മിറ്റി. ഇന്ത്യയിലും വിദേശത്തുമായുള്ള പ്രവാസി മലയാളികളുടെ ആഭ്യന്തര- ആഗോള തലങ്ങളിലുള്ള ജോലിയുമായും മറ്റും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കലാണ് ഇതിന്റെ ചുമതല. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിലൂടെ നടപ്പിലാക്കിയ വിവിധ പദ്ധതികളെ പരിശോധിക്കുവാനും, വ്യക്തികളില്‍ നിന്നും യുവതയുമായി ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും ലഭിക്കുന്ന പരാതികളും നിവേദനങ്ങളും പരിഗണിക്കുവാനുമായി രൂപീകൃമായതാണ് യുവാക്കളുടെ ക്ഷേമകാര്യങ്ങള്‍ നോക്കുവാനുള്ള സമിതി. മുതിര്‍ന്ന പൌരന്മാര്‍ക്കായി സംസ്ഥാന തല, ജില്ലാതല ആലോചനാസമിതികള്‍ മുഖാന്തരം നടപ്പാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ചുള്ള പരാതികളെയും വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പരിശോധിക്കാനും ധനസഹായം അനുവദിക്കുകയും ആയത് ചെലവു ചെയ്യുകയും ചെയ്തുവോയെന്ന് ഉറപ്പുവരുത്തുവാനും രൂപീകൃതമായതാണ് മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിനായുള്ള സമിതി. നമ്മുടെ സമൂഹത്തിലെ ദുര്‍ബലവിഭാഗത്തോട് കേരള നിയമനിര്‍മാണ സഭയ്ക്ക് എത്രമാത്രം സാമൂഹിക പ്രതിബദ്ധതയാണുള്ളത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് മേല്‍ കമ്മിറ്റികളുടെ രൂപീകരണം. നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളില്‍ പരിഷ്കാരം വരുത്തിക്കൊണ്ട്, നിയമസഭാ നടപടിക്രമങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്തും ഫലപ്രദവുമാക്കാന്‍ കഴിഞ്ഞുവെന്നത് 12-ാം കേരള നിയമസഭയുടെ എടുത്തുപറയത്തക്ക നേട്ടമാണ്. അതനുസരിച്ച്, ഒരംഗത്തിന് ഒരു ദിവസം അഞ്ചു ചോദ്യങ്ങള്‍ മാത്രം എന്നത് ഏഴാക്കി; നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നും. മറുപടി നല്‍കിയിട്ടില്ലാത്ത ചോദ്യങ്ങള്‍ക്ക്, പട്ടികയില്‍ ഉള്‍പ്പെടുത്തി പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. അതിന് കഴിയാത്തപക്ഷം ആയതിന്റെ കാരണം വിശദീകരിക്കുന്ന ഒരു പ്രസ്താവന മേശപ്പുറത്ത് വയ്ക്കേണ്ടതുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടുകളിന്മലുള്ള നടപടി പ്രസ്താവന നല്‍കേണ്ട സമയം രണ്ടുമാസമെന്ന് നിജപ്പെടുത്തുകയും അതിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നുമുള്ള വിധത്തില്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തി.നിലവിലുള്ള 10 വിഷയനിര്‍ണയ സമിതികളെ നവീകരിക്കുകയും നാലു പുതിയ കമ്മിറ്റികള്‍ കൂടി രൂപീകരിക്കുകയും ചെയ്തതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനം. വിവിധ ഹെഡ്ഡുകളിന്‍കീഴില്‍ വരുന്ന ആവശ്യങ്ങള്‍ ഫലവത്തായി പരിശോധിക്കുവാന്‍ ഇത് സഹായകമാകും. ഒരു വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക ചെലവഴിച്ചതിനെക്കുറിച്ചുള്ള നടപടി റിപ്പോര്‍ട്ട് ആ ധനകാര്യ വര്‍ഷം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ മേശപ്പുറത്തു വയ്ക്കണം എന്ന പുതിയൊരു ഭേദഗതിയും സഭ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരോഗമനാത്മകമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് നമ്മുടെ നിയമസഭകള്‍. പന്ത്രണ്ടാം നിയമസഭയും വ്യത്യസ്തമായിരുന്നില്ല. ഓരോ വര്‍ഷവും നിയമനിര്‍മാണത്തിനായി മാത്രം സഭ പ്രത്യേകം കൂടുകയുണ്ടായി. അനേകം പ്രധാനപ്പെട്ട നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു. പത്തുലക്ഷത്തോളം പേര്‍ക്ക് ഗുണം ചെയ്യുന്നതും, 1960-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ആക്റ്റിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനു വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതുമായ, 2006-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ആക്റ്റ് എടുത്തുപറയത്തക്ക ഒന്നാണ്. സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതിതിനാല്‍, പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക രംഗത്തെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി 2008-ല്‍ കൊണ്ടുവന്ന കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റ്, ആഗോളതാപന ഭീഷണി നേരിടുന്ന ലോകത്തിനു തന്നെ മാര്‍ഗദര്‍ശിയാണ്. കടബാധ്യത മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അടിയന്തര ആശ്വാസം നല്‍കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും ന്യായനിര്‍ണയം നടത്തുന്നതിനും കടക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഉചിതമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ആനുഷംഗികമായ സംഗതികള്‍ക്കുംവേണ്ടി ഒരു കമ്മീഷന്‍ രൂപവത്കരിക്കുന്നതിനായി 2006-ല്‍ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റിനും 2008-ല്‍ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ആക്റ്റിനും രൂപംനല്‍കി. 2007 ഡിസംബര്‍ 31 വരെയുള്ള എല്ലാ കടങ്ങളും സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ ദുരന്തബാധിത പ്രദേശമായി കണക്കാക്കിയാണ് നടപടി. എടുത്തുപറയേണ്ട മറ്റൊരു നിയമമാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് 2007. സംഘടിത കുറ്റകൃത്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ട സാഹചര്യത്തില്‍ ക്രമസമാധാന സംരക്ഷണത്തിന്, പ്രത്യേകിച്ച് സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും വിശാല താത്പര്യത്തിന് ഹാനികരമായതും, മൊത്തത്തിലുള്ളതും വിവിധ തരത്തിലുള്ളതുമായ, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും വേണ്ടരീതിയില്‍ നേരിടേണ്ടതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതിനുള്ള നിയമനിര്‍മ്മാണമാണിത്. കൊളോണിയല്‍ വാഴ്ചയുടെ ശേഷിപ്പുകളില്‍ നിന്ന് സംസ്ഥാന പൊലീസിനെ പൂര്‍ണമായും മോചിപ്പിച്ച്, ജനസൌഹൃദമാക്കുന്നതിലേക്ക് രൂപീകരിച്ചതാണ് 2010-ലെ കേരള പൊലീസ് ആക്റ്റ്. പൊലീസ് സേനയുടെ രൂപീകരണവും നിയന്ത്രണവും അധികാരങ്ങളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച നിയമം ക്രോഡീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷംഗികവുമായ കാര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ ആക്റ്റ്. പൊലീസില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ല എന്നും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ഇത് ഉറപ്പുവരുത്തുന്നു. പുതിയ യൂണിവേഴ്സിറ്റികള്‍ തുടങ്ങുന്നതിനായി മൂന്ന് നിയമങ്ങളും ഈ സഭയുടെ കാലാവധിക്കുള്ളില്‍ പാസ്സാക്കിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആക്റ്റ്, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ആക്റ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് ആക്റ്റ് എന്നിവയാണവ. 1957 മുതല്‍ 1982 വരെയുള്ള നിയമസഭാ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുകയും ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തു. ബാക്കിയുള്ള കാലത്തെ രേഖകളുടെ ഡിജിറ്റൈസേഷന്‍ പുരോഗമിക്കുന്നു. വൈദേശികരായ സാമാജികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഒരു പാര്‍ലമെന്ററി ഇന്റേണ്‍ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്ത്, വിശിഷ്യാ കേരളത്തില്‍ പിന്തുടരുന്ന നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് ആരോഗ്യകരമായ അവബോധം അവരിലുളവാക്കാനായി. ചുരുക്കത്തില്‍, കഴിഞ്ഞ കാലത്തിനിടയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ എന്ന് തെളിയിച്ചിരിക്കുകയാണ് കേരള നിയമസഭ. നിയമനിര്‍മാണത്തിലും നടപടിക്രമങ്ങളിലും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാന്‍ സംസ്ഥാന നിയമസഭയക്ക് കഴിഞ്ഞു. പൊലീസ് ജനസൌഹൃദം; കാര്യക്ഷമംക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്. കാലാനുസൃതമായ പുതിയ പൊലീസ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. രാജ്യത്ത് ആദ്യമായി ജനകീയ പൊലീസ് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കി. ഇതു സംബന്ധിച്ച് ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തും സഹകരണം ഉറപ്പാക്കിയും 20 പൊലീസ് സ്റ്റേഷനുകളില്‍ നടപ്പിലാക്കി. കുറ്റകൃത്യങ്ങള്‍ തടയാനും അപരിചിതരുടെ പട്ടിക തയ്യാറാക്കാനും അവരെ നിരീക്ഷിക്കാനും ജനകീയ സഹകരണത്തോടെ സാധിക്കുന്നുണ്ട്. സ്കൂള്‍ കുട്ടികളെയും സ്ത്രീകളെയും സഹായിക്കുന്നതിന് പദ്ധതി നടപ്പിലാക്കി. ആഭ്യന്തരം, ജയില്‍, വിജിലന്‍സ് വകുപ്പുകളില്‍ സുപ്രധാന പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. കാലഹരണപ്പെട്ട അന്വേഷണരീതിയും മൂന്നാം മുറയും ഉപേക്ഷിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തിന് ഉതകുന്ന സജ്ജീകരണവും പരിശീലനവും നല്‍കി; പൊലീസ് സേവനം ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വലിയൊരളവില്‍ വിജയിപ്പിക്കുകയും ചെയ്തു. രാജ്യത്താകെ തീവ്രവാദികള്‍ ചെറുതും വലുതുമായ സ്ഫോടനപരമ്പരകള്‍ നടത്തി ജനമനസുകളില്‍ ഭീതി പടര്‍ത്തിയപ്പോള്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ശക്തമായ ഗുണ്ടാനിയമം നിര്‍മിച്ച് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീരിച്ചുവരുന്നു. പ്രധാന നഗരങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേസുകളുടെ സ്വഭാവം അനുസരിച്ചു പ്രത്യേക വിഭാഗങ്ങളെ ചുമതലപ്പെടുത്തി. കൊച്ചി നഗരത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ആക്ഷന്‍ ഫോറം രൂപവത്കരിച്ചു.കുറ്റാന്വേഷണം ശാസ്ത്രീയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 13 കോടി രൂപ ചെലവില്‍ ഫോറന്‍സിക് ലാബ് ആധുനികീകരിച്ചു. ഇതാദ്യമായി തിരുവനന്തപുരത്ത് സൈബര്‍ ഫോറന്‍സിക് ആന്റ് ഡിജിറ്റല്‍ അനാലിസിസ് സെല്‍ തുടങ്ങി. കേരള പൊലീസിന്റെ ഈ മേഖലയിലെ മികവ് കണക്കിലെടുത്ത് കേന്ദ്ര ഐ.ടി.വകുപ്പ് സെന്ററിന് സാമ്പത്തിക സാങ്കേതിക സഹായവും നല്‍കി. പ്രകൃതിക്ഷോഭം, ഗതാഗതനിയന്ത്രണം ഉത്സവാഘോഷവേളകളിലെ സുരക്ഷാ ക്രമീകരണം എന്നീ സന്ദര്‍ഭങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ മൂവായിരം വിമുക്തഭടന്മാരെ ഹോംഗാര്‍ഡുകളായി നിയമിച്ചു. കുറ്റാന്വേഷണ ക്രമസമാധാന കാര്യങ്ങളില്‍ കൂടുതല്‍ സമയം വിനിയോഗിക്കാന്‍ പൊലീസ് സേനയ്ക്ക് ഇതുമൂലം കഴിയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയേണ്ടതിന്റെ പ്രാധാന്യം ആദ്യമേ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി. ഹൈടെക് കേസുകള്‍ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മികച്ച കേന്ദ്രമായി ഹൈടെക് ക്രൈം സെല്‍ മാറി. ജില്ലാതലത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ തുടങ്ങി. കാലാനുസൃതമായി പരിഷ്കരിച്ചതും ഏകീകൃതവും ആയ ജയില്‍ നിയമം ആവിഷ്കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തടവുകാരുടെ അവകാശങ്ങള്‍ക്കൊപ്പം കടമകളും പുതിയ നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. തടവുകാര്‍ക്ക് തൊഴിലധിഷ്ഠിത ജോലികളില്‍ പരിശീലനം പ്രത്യേക ക്ഷേമനിധി എന്നിവയ്ക്കും വ്യവസ്ഥയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജയിലുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. തടവുകാരുടെ വേതന പരിഷ്കരണം ഉപദേശകസമിതി പുനഃസംഘാടനം ഉന്നതവിദ്യാഭ്യാസത്തിന് സൌകര്യം എന്നിവയ്ക്കും നടപടി സ്വീകരിച്ചു. അഴിമതി തടയാന്‍ വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കി. വിജിലന്‍സ് ആന്റ് ആന്റി കറപ്‌ഷന്‍ ബ്യൂറോ കംപ്യൂട്ടര്‍വത്കരിച്ചു. സംസ്ഥാനത്ത് എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ തുടങ്ങി. കല്ലൂര്‍ക്കാട്, പരവൂര്‍, പേരാവൂര്‍, പെരിങ്ങോം, മണ്ണാര്‍ക്കാട്, പൂവാര്‍, വടക്കാഞ്ചേരി, നാദാപുരം എന്നിവയാണിവ. ഉപ്പള, ശാസ്താംകോട്ട, സീതത്തോട് എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍. അഞ്ചു ഫയര്‍ സ്റ്റേഷനുകള്‍ക്ക് കെട്ടിടം നിര്‍മിച്ചു. വിയ്യൂരില്‍ ആറു കോടി ചെലവില്‍ ഫയര്‍ ആന്റ് റസ്ക്യൂ അക്കാദമി തുടങ്ങി. ഒരു കോടി രൂപ ചെലവില്‍ ഇവിടെ നീന്തല്‍കുളം നിര്‍മിച്ചു വരുന്നു. അഗ്നിശമന സേനയ്ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി. സംസ്ഥാനത്തെ കോടതികളില്‍ അടിസ്ഥാന സൌകര്യം വികസിപ്പിക്കാന്‍ നാലുവര്‍ഷം കൊണ്ട് 134 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. എറണാകുളത്ത് ഹൈക്കോടതിയ്ക്കായി പുതിയ കെട്ടിടം നിര്‍മിച്ചു. ബ്ളോക്ക് തലത്തില്‍ ഗ്രാമന്യായാലയ കോടതി തുടങ്ങാന്‍ തീരുമാനമായി. ഒരു കോടതിക്ക് 30 ലക്ഷം രൂപ വേണ്ടിവരും. അഞ്ചു സായാഹ്ന കോടതികള്‍ തുടങ്ങാന്‍ നടപടി ആരംഭിച്ചു.കേരളം വളരുന്നു അന്യമാം ദേശങ്ങളിലും....ആഗോള സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളെ ഫലപ്രദവും പ്രായോഗികവും ആയ പദ്ധതികളിലൂടെ നേരിടാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഗുണകരമായി. അമേരിക്കയിലേയും യൂറോപ്പിലേയും ജനങ്ങള്‍ വിനോദയാത്രകളില്‍നിന്ന് പിന്മാറിയിട്ടും കേരളത്തിലെ ടൂറിസം മേഖല ബാധിച്ചില്ലെന്നു മാത്രമല്ല അവസരോചിത ഇടപെടലുകളിലൂടെ മന്ദ്യകാലത്തും വളര്‍ച്ച നേടിയെടുക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും സംഘടിപ്പിച്ച റോഡ് ഷോകള്‍ ഇതിന് ഏറെ ഗുണകരമായി. ദില്ലിയില്‍നിന്ന് തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന രാജധാനി എക്സ്പ്രസ് ട്രെയിന്‍ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് ട്രെയിനായി രൂപകത്പന ചെയ്തത് ഏറെ പ്രശംസ പിടിച്ചുപറ്റി. വ്യവസായത്തിന്റെ ഗുണം തദ്ദേശ വാസികള്‍കക്കും ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്ത് നടപ്പാക്കി. ടൂറിസത്തിന്റെ വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ തദ്ദേശവാസികളുടെ പങ്കാളിത്തം കൊണ്ടു കഴിഞ്ഞു. കേരളാ ടൂറിസം പതിമൂന്നു ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്; സംസ്ഥാനത്തിന് പതിമൂവായിരം കോടിയുടെ വരുമാനവും. ഈ മേഖലയ്ക്ക് ഗുണമേന്മയുള്ള മാനവവിഭവശേഷി ലഭ്യമാക്കാന്‍ ദേശീയ നിലവാരമുള്ള ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് തുടങ്ങി. കിറ്റ്സിന്റേയും ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി. കൊച്ചിയില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ഒരുപോലെ ആകര്‍ഷിക്കുന്നതും നൌകകള്‍ക്ക് വന്നടുക്കാന്‍ കഴിയുന്നതുമായ മറീന പദ്ധതി അഞ്ചുകോടി രൂപ ചെലവഴിച്ച് ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം പാര്‍ക്ക് വ്യൂവില്‍ പൈതൃക മ്യൂസിയം തുടങ്ങി. കാസര്‍കോഡ്, റാണിപുരം, കണ്ണൂര്‍, പൈതല്‍മല, മുഴുപ്പിലങ്ങാട് തീരം, വടകര മണല്‍ തീരം, പാതിരാമണല്‍ ബയോപാര്‍ക്ക്, ആക്കുളം കണ്‍വെന്‍ഷന്‍ സെന്റര്‍, മലമ്പുഴ മംഗലം, പീച്ചി, വാഴാനി, നെയ്യാര്‍ അണക്കെട്ടുകളിലെ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കി. ഇരുപതു വര്‍ഷമായി മുടങ്ങിക്കിടന്ന സരോവരം ബയോപാര്‍ക്ക്, ബേക്കല്‍ പദ്ധതി എന്നിവിടങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നു. 17 കോടി രൂപ ചെലവില്‍ ബേക്കലില്‍ ജലസേചനപദ്ധതി തുടങ്ങി. റിസോര്‍ട്ട് ആരംഭിച്ചു. ബേക്കല്‍ ബീച്ച് പാര്‍ക്കും റസ്റ്റ് ഹൌസും നവീകരിച്ചു. വിഴിഞ്ഞത്തും ഇരിങ്ങലിലും ക്രാഫ്റ്റ് വില്ലേജ് നിര്‍മാണം അന്തിമഘട്ടത്തിലെത്തി. ചരിത്രത്തിലാദ്യമായി ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കെ.ടി.ഡി.സിയുടെ വരുമാനം 60 കോടി കവിഞ്ഞു. കോര്‍പ്പറേഷന്‍ ലാഭത്തിലായി. ചെന്നൈയില്‍ പത്തുകോടി രൂപ ചെലവില്‍ കെ.ടി.ഡി.സി ഹോട്ടല്‍ നിര്‍മാണം തുടങ്ങി. മുംബൈയില്‍ കേരളാ ഹൌസ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുനെല്ലി, കൊണ്ടോട്ടി, കാലടി, മണ്ണാര്‍ക്കാട്, ഗുരുവായൂര്‍, മങ്ങാട്ട്പറമ്പ് എന്നിവിടങ്ങളില്‍ ടാബറിന്റ് ബ്രാന്റ് ഹോട്ടലുകള്‍ തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മലയില്‍ വികസനപദ്ധതി നടപ്പാക്കി. മനുഷ്യസമൂഹത്തിന്റെ സുപ്രധാന കടമയാണ് പൈതൃകസംരക്ഷണം. നമ്മുടെ സംസ്കാരവും നാഗരികതയും വിളിച്ചോതുന്ന പ്രദേശങ്ങളേയും സ്ഥാപനങ്ങളേയും സംരക്ഷിക്കാനും തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള ശ്രമങ്ങളില്‍ ശ്രദ്ധേയമായ ചുവടുവെയ്പാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി. തൃശൂര്‍, എറണാകുളം ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതി, സംസ്കാരത്തിന്റെ മഹാശേഷിപ്പുകളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള ചരിത്ര ദൌത്യമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ചരിത്രവിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായി മ്യൂസിയങ്ങള്‍, കൊടുങ്ങല്ലൂരിലെ ചരിത്രമ്യൂസിയം, ഇസ്ലാമിക പൈതൃകമ്യൂസിയം, ഗോതുരുത്തിയിലെ ചവിട്ടുനാടകകേന്ദ്രം, വിവിധ കേന്ദ്രങ്ങളിലെ ഇന്റര്‍പ്രെട്ടേഷന്‍ സെന്ററുകള്‍, ഓരോ കേന്ദ്രവും ബന്ധിപ്പിച്ച് വാട്ടര്‍ടാക്സി തുടങ്ങിയവ ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയാണിത്. തലശ്ശേരിയിലും പൈതൃക സര്‍ക്യൂട്ടിന് രൂപം നല്‍കി. മധ്യകേരളത്തിന് മുതല്‍കൂട്ടായി മാറും കായംകുളം അമ്പലപ്പുഴ സര്‍ക്യൂട്ട്. സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ ബീച്ച് ടൂറിസം പദ്ധതികള്‍ നടപ്പാക്കി. വര്‍ക്കല, ചെറായി, ചാവക്കാട് പദ്ധതികള്‍ക്ക് രൂപം നല്‍കി. മൂന്നാര്‍ മാസ്റ്റര്‍ പ്ളാന്‍ തയാറായി വരുന്നു. ഇതിന്റെ ഭാഗമായി മൂന്നാറില്‍ ടൌണ്‍ഷിപ്പ് വിഭാവനം ചെയ്തു. ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ജനപ്രിയമായി മാറുകയാണ്. ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തതവിലക്കയറ്റത്തിന്റെ കെടുതി കുറച്ചുകേന്ദ്രഭരണാധികാരികള്‍ ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ മനസ്സിലാക്കാതെ പോയതാണ് വിലക്കയറ്റ പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാന്‍ മുഖ്യകാരണം. കേന്ദ്രധനമന്ത്രിയും ആസൂത്രണകമ്മീഷനുമൊക്കെ ഇതൊരു നാണയ പ്രതിഭാസമായാണ് കണ്ടത്. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ കൈകളില്‍ പണം വന്നുചേര്‍ന്നെന്നും അത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൂട്ടാന്‍ വിനിയോഗിച്ചുവെന്നുമുള്ള തെറ്റായ വിലയിരുത്തലാണ് നടത്തിയത്. ഏറ്റവും അവസാനം വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ ഒരു തീരുമാനവും കൈക്കൊണ്ടില്ല എന്നുമാത്രമല്ല ജനങ്ങളെ ആക്ഷേപിക്കുന്ന വിധത്തില്‍ വിലക്കൂടിയ സാധനങ്ങള്‍ക്ക് പകരം വില കുറഞ്ഞവ ഭക്ഷിക്കാന്‍ ശീലിക്കണമെന്ന് ഉപദേശമാണ് നല്‍കിയത്. ആഗോള വിലക്കയറ്റത്തിനു കാരണം ചൈനയിലേയും ഇന്ത്യയിലേയും ജനങ്ങളുടെ അമിതഭക്ഷണം കൊണ്ടാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ അഭിപ്രായവും ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്. യു.പി.എ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നതല്ലാതെ ഈ വിഷയത്തില്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാസംതോറും പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതിന് പെട്രോളിയം കമ്പനികളെ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്‍വാങ്ങിയത് എല്ലാ അവശ്യവസ്തുക്കളുടേയും വില വര്‍ധനവിനു കാരണമായി. നിത്യജീവിതത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണിത്. വിലക്കയറ്റം നിയന്ത്രിക്കാനാവാതെ നട്ടം തിരയുന്ന കേന്ദ്രഭരണാധികാരികള്‍ പരസ്പരം പഴിചാരിരക്ഷപെടാനുമുള്ള ശ്രമത്തിലുമാണ്. കോണ്‍ഗ്രസും ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍.സി.പിയും പരസ്യമായി പോരിനിറങ്ങുന്ന അവസ്ഥയുമുണ്ടായി. വിലക്കയറ്റത്തിനു മുഖ്യ കാരണമാകുന്ന പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉത്പാദനത്തില്‍ 8 മുതല്‍ 16 ശതമാനം വരെ വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്പോളത്തില്‍ അവയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. പൂഴ്ത്തിവയ്പ്പും കയര്റുമതിയുമാണിതിനു കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് നാല്‍പതിനായിരം കോടി രൂപയോളം വിലവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. കേന്ദ്രത്തിന്റെ തെറ്റായ ഭക്ഷ്യനയം മൂലം നിത്യോപയോഗസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചുവെങ്കിലും താളം തെറ്റിയ പൊതുവിതരണ സമ്പ്രദായത്തെ തീവ്രശ്രമത്തിലൂടെ ശക്തിപ്പെടുത്തി കേരളം വില വര്‍ധന പിടിച്ചുനിര്‍ത്തി. വിലക്കയറ്റത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് പഠനം നടത്തിയ പല ഏജന്‍സികളും വിലക്കയറ്റത്തില്‍ രാജ്യത്തെ 17-ാം സ്ഥാനത്താണ് കേരളമെന്ന വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തില്‍ കേരളം പലപ്പോഴും ഇന്ത്യയ്ക്ക് മാതൃകയാണ്. ക്രമാതീതമായ വിലക്കയറ്റം തടയാന്‍ കേരളം പ്രതിവര്‍ഷം 100 കോടിയില്‍പ്പരം രൂപ കമ്പോള ഇടപെടലിനായി ചെലവിടുന്നു. 40 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്ക് അരി വിതരണം നടത്തിക്കൊണ്ട് ഭക്ഷ്യധാന്യ കമ്പോളത്തില്‍ ഇടപെട്ടു. മെച്ചപ്പെട്ട ഇനം അരി 16 രൂപയ്ക്ക് വിതരണം ചെയ്യുന്നു. വരും കാലങ്ങളില്‍ വിലക്കയറ്റം തടയാന്‍ കേരളാ ഗവണ്‍മെന്റ് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ച 337 കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്രഗവണ്‍മെന്റ് മരവിപ്പിച്ചു. 14400 റേഷന്‍ കടകളും 3000-ത്തില്‍പ്പരം മാവേലി സ്റ്റോറുകളും അടങ്ങുന്ന രാജ്യത്തെ പൊതുവിതരണ ശൃംഖല ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് ഭക്ഷ്യ ധാന്യങ്ങളും 13 ഇനം സബ്സിഡി നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഇതിന് കേന്ദ്രത്തോട് 25% ഗ്രാന്റ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഒരു പദ്ധതി കേന്ദ്രം ആലോചിച്ചിട്ടില്ല എന്ന മറുപടിയാണ് കേരളത്തിന് ലഭിച്ചത്. ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് വിലക്കയറ്റം തടയാന്‍ സമഗ്രമായ ഒരു പദ്ധതി മുന്നോട്ടു വെച്ചിട്ടും അതംഗീകരിക്കാന്‍ സൌമനസ്യം കാണിക്കാത്ത കേന്ദ്രം, വിലക്കയറ്റം തടയണമെന്ന് സംസ്ഥാനത്തോടാവശ്യപ്പെടുന്നത് കാപട്യമാണ്. കേരളത്തിലെ വിലക്കയറ്റം സ്ഥിരമായി തടയാന്‍ സംസ്ഥാന ബഡ്ജറ്റില്‍ ആദ്യമായി 80 കോടി രൂപ പ്ളാന്‍ ഫണ്ടായി നീക്കി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തുക വര്‍ധിപ്പിക്കുന്നതായിരിക്കും. നാളിതുവരെ എല്ലാ സര്‍ക്കാരും പ്രത്യേകിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ശരാശരി 10 മുതല്‍ 20 കോടി വരെയാണ് കമ്പോള ഇടപെടലിന് നോണ്‍ പ്ളാന്‍ ഫണ്ട് ആയി മാറ്റി വച്ചിരുന്നത്. കേരളത്തിലെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കാനും, ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കാനും ഏതു വെല്ലുവിളിയേയും നേരിടാനും കേരളത്തിലെ ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിഷ്ഫലമായ കേന്ദ്ര ഇടപെടല്‍ വിലക്കയറ്റം തടയാന്‍ വേണ്ടി പ്രധാനമന്ത്രി വിളിച്ചു കൂട്ടിയ മാരത്തോണ്‍ ചര്‍ച്ചകള്‍ അവസാനം കോണ്‍ഗ്രസ് - എന്‍.സി.പി ഏറ്റുമുട്ടലായി പരിണമിച്ചിരിക്കയാണ്. വിലക്കയറ്റം തടയുന്നതില്‍ യു.പി.എ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത് നിര്‍ഭാഗ്യകരമാണ്. 3 രൂപയ്ക്ക് എല്ലാവര്‍ക്കും 25 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും വാഗ്ദാനം ചെയ്ത കേന്ദ്രസര്‍ക്കാര്‍, ഈ സന്ദര്‍ഭത്തിലും മൌനം പാലിക്കുകയാണ്. സുപ്രീംകോടതി വിധിയും കേന്ദ്രസര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നു. ശക്തമായ നടപടി എടുക്കാതെ പ്രസ്താവനയും ചര്‍ച്ചയും കൊണ്ട് ഇന്ത്യയിലെ വിലക്കയറ്റം തടയാനാകില്ല. ഈ സാഹചര്യത്തിലും കേരളത്തിലെ പൊതുവിതരണ സമ്പ്രദായവും, വിലക്കയറ്റം തടയുന്നതിനുള്ള നടപടിയും ഇന്ത്യക്ക് ഒരുറോള്‍ മോഡലാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗം വിളിച്ചു കൂട്ടണമെന്ന് കേരളം ആവശ്യപ്പെടുന്നത്.സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ വ്യാപകമാക്കുന്നുഎ.പി.എല്‍, ബി.പി.എല്‍ വ്യത്യാസം പരിഗണിക്കാതെ മത്സ്യതൊഴിലാളികള്‍ക്കെന്നപോലെ അസംഘടിത മേഖലയിലെ കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, തോട്ടം, ഖാദി, മണ്‍പാത്ര നിര്‍മാണം, തഴപ്പായ നിര്‍മാണം തുടങ്ങിയ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ളവര്‍ ഉള്‍പ്പെടെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് 2 രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തുവരുന്നു. ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 23 വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളെക്കൂടി രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്ന ഗുണഭോക്താക്കളായി അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സപ്ളൈകോയുടെ കമ്പോള ഇടപെടല്‍സപ്ളൈകോ എന്നറിയപ്പെടുന്ന സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ഇന്ന് സാധാരണക്കാരന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കേരളത്തിലെ 3.25 കോടി ജനങ്ങളില്‍ 1.25 കോടി ജനങ്ങളും സപ്ളൈകോ വില്‍പ്പനശാലകളെയാണ് നിത്യോപയോഗസാധനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷമായി വിലവര്‍ധനവില്ലാതെ വിതരണം ചെയ്തുവരികയാണ്. പൊതുകമ്പോളത്തേക്കാള്‍ 20 മുതല്‍ 80 ശതമാനം വരെ വിലക്കുറച്ചാണ് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2006-07 സപ്ളൈകോയുടെ വിറ്റുവരവ് 700 കോടിയായിരുന്നത് 2008-09 ല്‍ 2000 കോടിയായി വര്‍ധിച്ചു. 2009-10 ല്‍ 2284 കോടിയായും 2010-11 ല്‍ 2840 കോടിയായും വര്‍ധിച്ചു. 2006-07 ല്‍ 10 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് സപ്ളൈകോയെ ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 40 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 671 പുതിയ വില്‍പ്പനശാലകള്‍, ഓരോ വര്‍ഷവും 20 ലക്ഷം സൌജന്യ ഓണക്കിറ്റ് വിതരണം, മാവേലി സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ലാഭം മാര്‍ക്കറ്റ് തുടങ്ങി 3000-ത്തോളം കേന്ദ്രങ്ങള്‍ വഴി ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ പൊതുവിതരണരംഗത്തെ പരാതി പരിഹരിക്കാന്‍ മാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്ത്. 75 കോടി രൂപയുടെ കേന്ദ്ര ധനസഹായത്തോടെ കോന്നിയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവ സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. 500 എ.ആര്‍.ഡി സ്റ്റോറുകളെ ശബരി സ്റ്റോറുകളാക്കാനും ഓരോ താലൂക്കിലും അഞ്ച് മാവേലിസ്റ്റോറുകള്‍ വീതം തുടങ്ങാനും നടപടി. കേരളത്തിലെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് ഫോട്ടോ പതിച്ച റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തീകരിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍എറണാകുളം, ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ഈ ഫെബ്രുവരിയില്‍ ആരംഭിക്കുന്നതാണ്. മുന്നേറ്റങ്ങളുമായി മൃഗസംരക്ഷണമേഖലഗ്രാമീണ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മൃഗസംരക്ഷണ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിയത്. ഈ രംഗത്ത് മുതല്‍മുടക്ക് പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്കായി പുരസ്കാരങ്ങളും അവാര്‍ഡുകളും ഏര്‍പ്പെടുത്തുകയും ചെയ്തു. ഏറെ വിജയകരമായിരുന്ന കര്‍മപദ്ധതികളായിരുന്നു ഓരോന്നും.മികച്ച ക്ഷീരകര്‍ഷകന് ഒരുലക്ഷം രൂപയുടെ അവാര്‍ഡും മികച്ച സമ്മിശ്ര കര്‍ഷകനും കോഴിക്കര്‍ഷകനും അരലക്ഷം രൂപയുടെ അവാര്‍ഡും സമ്മാനിച്ചു. കൂടാതെ എല്ലാ ജില്ലകളിലും ഓരോ രംഗത്തേയും മികച്ച കര്‍ഷകര്‍ക്ക് 10000 രൂപയുടെ അവാര്‍ഡ് നല്‍കി. പതിനാല് ലക്ഷത്തോളം കുടുംബങ്ങള്‍ പശുപരിപാലനം തൊഴിലായി സ്വീകരിച്ചവരാണ്. ക്ഷീരമേഖലയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കാവശ്യമായ പഠനം നടത്താന്‍ ഹേലി കമ്മറ്റിയെ നിയോഗിച്ചു. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി ക്ഷേമനിധി ഏര്‍പ്പെടുത്തി. ഈ പദ്ധതിയില്‍ 20,2500 ക്ഷീരകര്‍ഷകരെ അംഗങ്ങളാക്കാനും 24001 പേര്‍ക്ക് പ്രതിമാസം 300 രൂപ വീതം പെന്‍ഷന്‍ നല്‍കാനും കഴിഞ്ഞു. 1080 പേര്‍ക്ക് പ്രതിമാസം 150 രൂപ വീതം കുടുംബപെന്‍ഷനും 1850 പേര്‍ക്ക് 1000 രൂപ വീതം വിവാഹ ധനസഹായവും 1803 പേര്‍ക്ക് 18 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും 1039 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. ക്ഷീരകര്‍ഷകരുടെ ക്ഷേമനിധിക്കായി കഴിഞ്ഞ വര്‍ഷം രണ്ട് കോടി രൂപ സര്‍ക്കാര്‍ വിഹിതമായി നീക്കിവച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വിദര്‍ഭ പാക്കേജ് പദ്ധതിയിലൂടെ 12000 കറവപ്പശുക്കളേയും 6000 കിടാരികളേയും വിതരണം ചെയ്തു. ആകസ്മിക മരണങ്ങളില്‍ നിന്നും അപകടമരണങ്ങളില്‍ നിന്നും കാലിസമ്പത്തിനെ രക്ഷിക്കാന്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായി ഹൈടെക് ഡയറി ഫാം കുളത്തൂപ്പുഴയില്‍ ആരംഭിച്ചു. മാട്ടുപ്പെട്ടിയിലും വാഗമണ്ണിലും ഹൈടെക് ഡയറികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. കാളക്കുട്ടികളില്‍ നിന്ന് ഹൃദയ വാല്‍വ് നിര്‍മാണപദ്ധതിക്കായി ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡും കരാര്‍ ഒപ്പുവച്ചു. കറവ കൂടിയ കാലിക്കൂട്ടത്തെ സൃഷ്ടിക്കാന്‍ വിദേശവിത്തുകാളകളുടെ ബീജം ഉപയോഗിച്ചുള്ള സങ്കരപ്രജനനം ക്ഷീരധാര പദ്ധതിയിലൂടെ നടപ്പാക്കി. മുഴുവന്‍ കന്നുകാലികള്‍ക്കും കുളമ്പുരോഗത്തിനെതിരെ കുത്തിവെയ്പ്പ്. ബി.പി.എല്‍കാര്‍ക്ക് 4.75 ലക്ഷം മുട്ടക്കോഴികളെ നല്‍കി. മാളയില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ കേന്ദ്രം. ധോണി ഫാമില്‍ ഫോഡര്‍ പെല്ലറ്റിങ് യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയായി. ഇന്ത്യയിലെ ആദ്യത്തെ ഗോട്ട്സെമന്‍ ബാങ്ക് ധോണിയില്‍. ‘പശുഗ്രാമം’, ‘മില്‍ക്ക്ഷെഡ്’ പദ്ധതികളിലൂടെ 28203 പശുക്കളേയും 2310 കിടാരികളേയും അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. 1000 തൊഴുത്തുകള്‍ നവീകരിച്ചു. 3000 ഗര്‍ഭിണി പശുക്കള്‍ക്ക് സൌജന്യ നിരക്കില്‍ തീറ്റ വിതരണം ചെയ്തു. ആകെ 3 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 50,000 ലിറ്റര്‍ പാലിന്റെ വര്‍ധനവ് പ്രതിദിനം ഉണ്ടായി. സംസ്ഥാനത്തെ സങ്കരവര്‍ഗ പശുക്കളുടെ ഉത്പാദനക്ഷമത കൂട്ടാനും നടപടി ആരംഭിച്ചു. കാല്‍ ലക്ഷത്തിലേറെ കറവപ്പശുക്കള്‍, മറുനാട്ടില്‍ നിന്നും കേരളത്തിലെത്തി. ഗ്രാമങ്ങളിലെ പാല്‍ സ്വയംപര്യാപ്തതയ്ക്കായി 20.79 കോടി രൂപ ചെലവഴിച്ചു. ക്ഷീരസംഘങ്ങളില്‍ ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ തുടങ്ങി. കൂടാതെ 300 വനിതാ ക്ഷീരോല്‍പ്പന്ന യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടിയായി. ഇതുവഴി 1500 വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. വിദേശ കമ്പനിയുമായി ചേര്‍ന്ന് അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി ചാലക്കുടിയില്‍ ഹൈടെക് മാംസോല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചു. കുടുംബശ്രീയുമായി സഹകരിച്ച് പ്രതിവര്‍ഷം അരലക്ഷം ഇറച്ചിക്കോഴികളെ വളര്‍ത്താനുള്ള പദ്ധതി തുടങ്ങി. മാട്ടുപ്പെട്ടി ഇന്‍ഡോ-സ്വിസ് പ്രോജക്ടില്‍, മാതൃകാ മൃഗസംരക്ഷണ ഗ്രാമപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഏഷ്യയിലെ ഏറ്റവും വലിയ ടര്‍ക്കി ഫാമായ കൊല്ലം കുരീപ്പുഴ ഗവണ്‍മെന്റ് ടര്‍ക്കിഫാം ഒരു കോടി രൂപ ചെലവില്‍ നവീകരിച്ചു. കോഴിയിറച്ചിയുടെ ആഭ്യന്തര ഉത്പാദനം 16184 ടണ്ണില്‍ നിന്നും 19268 ടണ്ണിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. ഹോര്‍മോണ്‍ അടങ്ങിയ കൃത്രിമ തീറ്റനല്‍കാതെ ആവശ്യത്തിന് ലഭ്യമാക്കുന്നു. പാചകം ചെയ്ത കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് പേട്ടയില്‍ ‘കെപ്‌കോ‘ റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിയിറച്ചിയുടെ വിതരണത്തിന് സഞ്ചരിക്കുന്ന കെപ്‌കോ സ്റ്റാളുകള്‍ തുടങ്ങി. കുടപ്പനക്കുന്നില്‍ കോഴിത്തീറ്റ ഫാക്ടറി ആരംഭിച്ചു. സംസ്ഥാനത്ത് മുട്ടയുല്‍പ്പാദനത്തില്‍ 34 ശതമാനവും ഇറച്ചിക്കോഴിയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 17 ശതമാനം വളര്‍ച്ചയും കൈവരിക്കാന്‍ കഴിഞ്ഞു. ‘വീട്ടമ്മയുടെ അരുമകോഴികള്‍’, ‘ഗ്രാമം നിറയെ കോഴികള്‍’, ‘കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍’, ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ എന്നീ പദ്ധതികളിലൂടെ 404813 ഗുണഭോക്താക്കള്‍ക്ക് 1706713 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഇതുവഴി 42 കോടി മുട്ടയുടെ അധിക ഉത്പാദനം സാധ്യമായി. കെപ്കോ ഗ്രാമങ്ങള്‍ പദ്ധതി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. സംസ്ഥാനത്താകെ ഈ പദ്ധതിപ്രകാരം 70,000 വനിതകള്‍ക്ക് പ്രയോജനം ലഭിക്കുകയും അതോടൊപ്പം 5 കോടി മുട്ടയുടെ ഉത്പാദനവും സാധ്യമാകുന്നു. കൊട്ടിയത്ത് നവീന താറാവ് വളര്‍ത്തല്‍ കേന്ദ്രം, ഫീഡ് അനലറ്റിക്കല്‍ ലബോറട്ടറി, ഹാച്ചറി എന്നിവ ആരംഭിച്ചു. കൊല്ലം ജില്ലയിലെ 100 കുടുംബങ്ങള്‍ക്ക് 30 ടര്‍ക്കിക്കുഞ്ഞുങ്ങള്‍ വീതമുള്ള യൂണിറ്റ് വിതരണം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ മുട്ടയുല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമം നിറയെ കോഴികള്‍, പൌള്‍ട്രി വില്ലേജ് എന്നീ പദ്ധതികള്‍ നടപ്പാക്കി. പഠനത്തോടൊപ്പം വരുമാനം നേടാന്‍ സ്കൂള്‍ കുട്ടികളെ സഹായിക്കുന്ന രീതിയില്‍ മുട്ടക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ സംസ്ഥാനത്തെ 100 സ്കൂളുകളില്‍ ആരംഭിച്ചു. തീറ്റപ്പുല്‍കൃഷിയുടെ വ്യാപനം കാര്യക്ഷമമാക്കി. 2008-2009 ല്‍ 7.8 കോടി രൂപ ചെലവില്‍ 10000 ഹെക്ടര്‍ സ്ഥലത്ത് പുല്‍കൃഷി വ്യാപിപ്പിച്ചു. തുടര്‍ന്ന് 1640 ഹെക്ടര്‍ സ്ഥലത്ത് പുതിയ അത്യുല്‍പ്പാദന ശേഷിയുള്ള തീറ്റപ്പുല്‍കൃഷി തുടങ്ങി. കുടുംബശ്രീ മിഷന്‍ സന്നദ്ധസംഘടനകളുമായി സഹകരിച്ച് തരിശുനിലങ്ങളിലും പാതയോരങ്ങളിലും പുല്‍കൃഷി വികസനത്തിന് തുടക്കം കുറിച്ചു. പശുക്കള്‍ക്ക് കൃത്രിമ ബീജസങ്കലനം സൌജന്യമാക്കി. ഇതുവഴി 7 കോടി രൂപയുടെ ആനുകൂല്യമാണ് പ്രതിവര്‍ഷം കര്‍ഷകന് ലഭിക്കുന്നത്. കാലിത്തീറ്റ ദൌര്‍ലഭ്യം പരിഹരിക്കാന്‍ കേരള ഫീഡ്സിന്റെ ഉത്പാദനം 500 ടണ്ണില്‍ നിന്നും 650 ആയി വര്‍ധിപ്പിച്ചു. 52 കോടി രൂപ മുതല്‍മുടക്കില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ പ്രതിദിനം 300 ടണ്‍ ശേഷിയുള്ള കാലിത്തീറ്റ പ്ളാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നു. ക്ഷീരകര്‍ഷകരുടെ അന്തര്‍സംസ്ഥാന കൂട്ടായ്മ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തിന്റെ ഫലമായി പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ വിജയം കൈവരിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പുതുതായി ഈ രംഗത്തേയ്ക്ക് വരുവാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക അറിവുകള്‍ പകര്‍ന്നുകൊടുക്കുന്നതിനായി ഇന്‍വെസ്റ്റേഴ്സ് മീറ്റുകള്‍ സംഘടിപ്പിച്ചത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഭാഗമായാണ്.ചരിത്രനേട്ടവുമായി ജലവിഭവ മേഖല

1 comment:

ജനശബ്ദം said...

.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 1 .നാരായണന്‍ വെളിയംകോട്.. [