Friday, June 25, 2010

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് ഇന്ധനവില വീണ്ടും കൂട്ടി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് ഇന്ധനവില വീണ്ടും കൂട്ടി, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.73 രൂപയുും ഡീസലിന് ലിറ്ററിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപയാണ് ഒറ്റയിടിക്ക് കൂട്ടിയത്. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിന്റെ സുപ്രധാന തീരുമാനം. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പായത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. പെട്രോളിയം മന്ത്രി മുരളി ദേവ്‌ര വാര്‍ത്താ സമ്മേളനത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തുകളയാണ് തീരുമാനിച്ചത്.
പ്രതിഷേധിക്കുക...പ്രതികരിക്കുക

1 comment:

ജനശബ്ദം said...

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ധനവില വീണ്ടും കൂട്ടി, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.


ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.73 രൂപയുും ഡീസലിന് ലിറ്ററിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപയാണ് ഒറ്റയിടിക്ക് കൂട്ടിയത്. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിന്റെ സുപ്രധാന തീരുമാനം. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പായത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. പെട്രോളിയം മന്ത്രി മുരളി ദേവ്‌ര വാര്‍ത്താ സമ്മേളനത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തുകളയാണ് തീരുമാനിച്ചത്.

പ്രതിഷേധിക്കുക...പ്രതികരിക്കുക