Sunday, April 11, 2010

സഃ ഇമ്പിച്ചിബാവ .ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ്

സഃ ഇമ്പിച്ചിബാവ .ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ്


ഏറനാടിന്റെ വീരപുത്രന്‍ കേരളത്തിന്റെ ധീരനേതാവ് സഃ ഇമ്പിച്ചിബാവ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം തികയുകയാണു.ആറു പതിറ്റാണ്ടോളം കാലം നീണ്ടു നിന്ന ഉദാത്തമായ പൊതുജീവിതത്തിന്ന് ഉടമയായിരുന്നു സഃ ഇമ്പിച്ചിബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ , ലക്ഷ്യബോധവും ആദര്‍ശബോധവും സാഹസികതയും സമന്വയിപ്പിച്ച ആ വിപ്ലവകാരിയുടേ ജീവിതം സദാകര്‍മ്മനിരതമായിരുന്നു.മൂല്യച്യുതി നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥയില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് സഖാവ് ഇമ്പിച്ചിബാവയില്‍ നിന്ന് വളരെയെറെ പഠിക്കാനുണ്ട്.
മലബാര്‍ പ്രദേശത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാതാക്കളായിരുന്ന മുസ്ലിം കമ്യൂണിസ്റ്റുകാരില്‍ ഏറ്റവും പ്രമുഖനും പ്രധാനിയുമായിരുന്നു സഖാവ് ഇമ്പിച്ചിബാവ.ജീവിതാവസാനം വരെ വിപ്ലവ പ്രസ്ഥാനത്തിന്റെ ചെങ്കൊടി ഉയര്‍ത്തി പിടിച്ച് അന്ധ വിശ്വാസങള്‍ക്കും അനാചാരങള്‍ക്കും എതിരെ ശക്തമായ ചെറുത്ത് നില്പ്പും, സാധാരണക്കാരന്റെ ആവശ്യങള്‍ക്കും അവകാശങള്‍ക്കും വേണ്ടി പടനയിക്കുകയും ചെയ്തിട്ടുള്ള സഃ ഇമ്പിച്ചിബാവ,രാജ്യ സഭ മെമ്പര്‍, ലോകസഭമെമ്പര്‍ ,എം എല്‍ എ , മന്ത്രി എന്നി സ്ഥാനങളില്‍ ആത്മാര്‍ഥ പ്രവര്‍ത്തനം കാഴ്ചവെച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏത് ഉന്നത സ്ഥാനങളില്‍ ഇരിക്കുമ്പോഴും തന്റെ കാലടിക്കു കീഴിലുള്ളമണ്ണീല്‍ -ബഹുജനപ്രസ്ഥാനത്തില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു.മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും ഒരു പ്രക്ഷോഭകാരിയായിട്ടാണു അദ്ദേഹം ജനങള്‍ക്ക് മുന്നില്‍ വന്നത്. അതാണു ആ മഹാന്റെ സവിശേഷത.
ജാതിമത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയില്‍ കാല്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിലേക്ക് മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നു.മുസ്ലിം സമുദായം കൂടി ഉള്‍ക്കൊള്ളാത്ത ഒരു ഇടതുപക്ഷത്തെയോ ഇടതുപക്ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിം സമുദായത്തെയോ അദ്ദേഹത്തിന്ന് വിഭാവനം ചെയ്യാന്‍ കഴിഞ്ഞില്ല.
മന്ത്രിയെന്ന നിലയില്‍ വളരെ വ്യത്യസ്ഥവും പ്രശസ്തവുമായ സേവനമായിരുന്നു സഖാവ് ഇമ്പിച്ചിബാവയുടെത്.ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥന്മാരും സാങ്കേതിക വിദഗ്ധരും ബ്യുറോക്രസിയുടെ തലപ്പത്തിരുന്ന് നിയമങളുടെയും ചട്ടങളുടെയും നൂലാമാലകള്‍ എടുത്തിട്ട് തടസ്സം സ്രഷ്ടിക്കുമ്പോള്‍ അതുകേട്ട് വെറുതെയിരിക്കുന്ന മന്ത്രിയായിരുന്നില്ല സഃ ഇമ്പിച്ചിബാവ.നിയമങളും ചട്ടങളും തടസ്സം നില്‍ക്കാത്തവിധം ലക്ഷ്യം കൈവരിക്കുന്നതില്‍ ഇമ്പിച്ചിബാവയുടെ നിശ്ചയധാര്‍ഢ്യത്തിന്ന് കഴിഞ്ഞുവെന്നതാണു അദ്ദേഹത്തിന്റെ വിജയരഹസ്യം.പലരും മന്ത്രിമാരായിരുന്നുവെങ്കിലും യഥാര്‍ത്ഥമന്ത്രി വകുപ്പ് സിക്രട്ടറിമാരായിരുന്നു.എന്നാല്‍ ഇമ്പിച്ചിബാവ യഥാര്‍ത്ഥ മന്ത്രി തന്നെയായിരുന്നു.
നല്ലൊരു ഭരണാധികാരിയെന്ന നിലയില്‍ സഖാവ് ഇമ്പിച്ചിബാവ ഏറെ പ്രശസ്തി നേടിയിരുന്നു.ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ തന്റെ ഭരണപാടവം അദ്ദേഹം തെളിയിച്ചു.തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും സഖാവ് പ്രകടിപ്പിച്ചിരുന്ന കഴിവ് അത്ഭുതകരമഅയിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണു.പൊന്നാനിയില്‍ സ്കുളുകളും കോളേജുകളും ഉണ്ടാക്കുന്നതിന്നും യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിന്നും,ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ തുറക്കുന്നതിന്നും ആരോഗ്യരംഗം പരിപോഷിപ്പിക്കുന്നതിന്നും ,പൊന്നാനി പോര്‍ട്ട് വികസിപ്പിക്കുന്നതിന്നും, സാധാരണക്കാരന്റെ ദൈനംദിന ആവശ്യങള്‍ക്കും സഖാവ് പ്രതേയക താല്പര്യമാണു എടുത്തിരുന്നത്.അതുകൊണ്ടു തന്നെയാണു സഖാവ് ഇമ്പിച്ചിബാവക്ക് പൊന്നാനി സുല്‍ത്താന്‍ എന്ന ഓമനപ്പേര്‍ നാട്ടുകാര്‍ സ്നേഹപൂര്‍‌വ്വം നല്‍കിയതും.എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം പൊന്നാനിയുടെ സുല്‍ത്താന്‍ തന്നെയായിരുന്നു.
നര്‍മ്മരസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയസംബുഷ്ടവുമഅയിരുന്നു സഖാവിന്റെ പ്രസംഗങളും.പാട്ടുകളും തമാശയുമായി മണിക്കൂറുകളോളം യാതൊരു മുഷിപ്പും കൂടാതെ സദസ്സിനെ പിടിച്ചിരുത്താനുള്ള കഴിവ് അപാരമായിരുന്നു.
തല ഉയര്‍ത്തിപ്പിടിച്ച് ഒന്നിനേയും കൂസാതെയുള്ള സഖാവിന്റെ നടത്തമുണ്ടല്ലോ.......അത് മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.........നര്‍മ്മ രസത്തില്‍ ചാലിച്ച ആ സംഭാഷണങളും പ്രസംഗങളും ഇപ്പോഴും മലയാളികളുടെ കാതുകളില്‍ മുഴങുന്നുണ്ടാകും..........ലാല്‍ സലാം സഖാവെ...........

1 comment:

നന്ദന said...

ലാല്‍ സലാം സഖാവെ