Saturday, January 23, 2010

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു





.

മലബാറില്‍ കമ്യുണുസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങള്‍ നടത്തുകയും ദീര്‍ഘകാലം സി പി ഐ എം മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവ്ശ്യങള്ക്കും അവകാശങള്ക്കും വേണ്ടീ നിരന്തരം പോരാടുകയും,സാമ്രാജ്യത്തത്തിന്നും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്




മലപ്പുറം: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍നാസര്‍, നൌഷാദ് അലി, റഫീഖ്അലി, മന്‍സൂര്‍അലി, സഫീര്‍അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍. പത്ത് ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മക്കളായ മന്‍സൂര്‍അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞയുടന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ഉമര്‍മാസ്റ്റര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍ എംഎല്‍എ എന്നിവര്‍ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പിച്ചു. പുലര്‍ച്ചെ തന്നെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌഹാളില്‍ വൈകിട്ട് നാല് വരെ പൊതുദര്‍ശനത്തിന് വെക്കും. ടൌഹാളിലേക്ക് പാര്‍ടി പ്രവര്‍ത്തകരും നാട്ടുകരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മലപ്പുറം ജില്ലയില്‍ പാര്‍ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശത്തോടെയാണ് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ എം എസ് ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ്-തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെയാണ് പൊതുരംഗത്തേക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാലസമാജമുണ്ടാക്കിയതിന് അധ്യാപകന്റെ മര്‍ദനമേറ്റ് സ്കൂളില്‍നിന്ന് പുറത്തായ ബാലന്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്. രക്തസാക്ഷി കുഞ്ഞാലി, ഇകെ ഇമ്പിച്ചിബാവ തുടങ്ങിയവര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരിനാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ടി കോഴിക്കോട് ജില്ലാ കൌസില്‍ അംഗമായിരുന്നു. 64ല്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ്അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ പാര്‍ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു.

1 comment:

ജനശബ്ദം said...

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു.



സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു.

മലബാറില്‍ കമ്യുണുസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങള്‍ നടത്തുകയും ദീര്‍ഘകാലം സി പി ഐ എം മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവ്ശ്യങള്ക്കും അവകാശങള്ക്കും വേണ്ടീ നിരന്തരം പോരാടുകയും,സാമ്രാജ്യത്തത്തിന്നും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്






മലപ്പുറം: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍നാസര്‍, നൌഷാദ് അലി, റഫീഖ്അലി, മന്‍സൂര്‍അലി, സഫീര്‍അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍. പത്ത് ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മക്കളായ മന്‍സൂര്‍അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞയുടന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ഉമര്‍മാസ്റ്റര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍ എംഎല്‍എ എന്നിവര്‍ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പിച്ചു. പുലര്‍ച്ചെ തന്നെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌഹാളില്‍ വൈകിട്ട് നാല് വരെ പൊതുദര്‍ശനത്തിന് വെക്കും. ടൌഹാളിലേക്ക് പാര്‍ടി പ്രവര്‍ത്തകരും നാട്ടുകരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മലപ്പുറം ജില്ലയില്‍ പാര്‍ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശത്തോടെയാണ് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ എം എസ് ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ്-തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെയാണ് പൊതുരംഗത്തേക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാലസമാജമുണ്ടാക്കിയതിന് അധ്യാപകന്റെ മര്‍ദനമേറ്റ് സ്കൂളില്‍നിന്ന് പുറത്തായ ബാലന്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്. രക്തസാക്ഷി കുഞ്ഞാലി, ഇകെ ഇമ്പിച്ചിബാവ തുടങ്ങിയവര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരിനാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ടി കോഴിക്കോട് ജില്ലാ കൌസില്‍ അംഗമായിരുന്നു. 64ല്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ്അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ പാര്‍ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു