Saturday, November 7, 2009

ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍

ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍


തിരു: അമേരിക്കന്‍ സേനയ്ക്കൊപ്പം യുദ്ധംചെയ്യാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ അയക്കാനുള്ള ഇന്ത്യന്‍ നീക്കം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപമാനകരമാണ്. അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ വിടാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. അമേരിക്കന്‍ ദാസ്യവേലയ്ക്ക് എന്തും ചെയ്യാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറായി എന്നാണ് ഇത് കാണിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെ തങ്ങള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളിലും ഇന്ത്യയെ മുഖ്യ പങ്കാളികളാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇത് സാക്ഷാല്‍ക്കരിക്കാന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്നും പിണറായി പറഞ്ഞു. സിഐടിയു തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ ഇന്ത്യയും സഹകരിക്കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇറാക്ക് അധിനിവേശകാലത്ത് ഇന്ത്യന്‍സേനയെ കൂടി പങ്കാളികളാക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരിന് ഇതിന് അനുകൂല നിലപാടായിരുന്നെങ്കിലും ജനവികാരം പേടിച്ച് അന്ന് പിന്മാറി. ജനദ്രോഹകരമായ കരാറുകളിലൂടെ ഇന്ത്യയെ അമേരിക്കയുടെ അടുത്ത ബന്ധുവാക്കി മാറ്റി. ഇന്ത്യന്‍ ജനതയെ ഇതുവഴി കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ അമേരിക്കന്‍ ബന്ധുത്വം അപമാനമായി കാണുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരവും അഭിമാനവുമെല്ലാം തകര്‍ക്കുന്ന നയങ്ങളാണ് കോഗ്രസ് സര്‍ക്കാര്‍ തുടരുന്നത്. പലസ്തീനിയന്‍ ജനതയ്ക്കുമേല്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രയേലിനെ വെള്ളപൂശുന്ന നയം അമേരിക്കയെ പ്രീണിപ്പിക്കാനാണ്. ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചയില്‍ ഇസ്രയേലിനെ പുകഴ്ത്താനും പലസ്തീനെ വിമര്‍ശിക്കാനും ഇന്ത്യന്‍ പ്രതിനിധി തയ്യാറായത് ഇതിന്റെ ഭാഗമായാണ്. സാമ്രാജ്യത്തെ അനുകൂലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ലക്ഷങ്ങളെ അപമാനിക്കുന്നതാണെന്നും പിണറായി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ അധ്യക്ഷനായി.

2 comments:

ജനശബ്ദം said...

ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍

തിരു: അമേരിക്കന്‍ സേനയ്ക്കൊപ്പം യുദ്ധംചെയ്യാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ അയക്കാനുള്ള ഇന്ത്യന്‍ നീക്കം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപമാനകരമാണ്. അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ വിടാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. അമേരിക്കന്‍ ദാസ്യവേലയ്ക്ക് എന്തും ചെയ്യാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറായി എന്നാണ് ഇത് കാണിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെ തങ്ങള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളിലും ഇന്ത്യയെ മുഖ്യ പങ്കാളികളാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇത് സാക്ഷാല്‍ക്കരിക്കാന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്നും പിണറായി പറഞ്ഞു. സിഐടിയു തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ ഇന്ത്യയും സഹകരിക്കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇറാക്ക് അധിനിവേശകാലത്ത് ഇന്ത്യന്‍സേനയെ കൂടി പങ്കാളികളാക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരിന് ഇതിന് അനുകൂല നിലപാടായിരുന്നെങ്കിലും ജനവികാരം പേടിച്ച് അന്ന് പിന്മാറി. ജനദ്രോഹകരമായ കരാറുകളിലൂടെ ഇന്ത്യയെ അമേരിക്കയുടെ അടുത്ത ബന്ധുവാക്കി മാറ്റി. ഇന്ത്യന്‍ ജനതയെ ഇതുവഴി കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ അമേരിക്കന്‍ ബന്ധുത്വം അപമാനമായി കാണുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരവും അഭിമാനവുമെല്ലാം തകര്‍ക്കുന്ന നയങ്ങളാണ് കോഗ്രസ് സര്‍ക്കാര്‍ തുടരുന്നത്. പലസ്തീനിയന്‍ ജനതയ്ക്കുമേല്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രയേലിനെ വെള്ളപൂശുന്ന നയം അമേരിക്കയെ പ്രീണിപ്പിക്കാനാണ്. ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചയില്‍ ഇസ്രയേലിനെ പുകഴ്ത്താനും പലസ്തീനെ വിമര്‍ശിക്കാനും ഇന്ത്യന്‍ പ്രതിനിധി തയ്യാറായത് ഇതിന്റെ ഭാഗമായാണ്. സാമ്രാജ്യത്തെ അനുകൂലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ലക്ഷങ്ങളെ അപമാനിക്കുന്നതാണെന്നും പിണറായി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ അധ്യക്ഷനായി.

chithrakaran:ചിത്രകാരന്‍ said...

അമേരിക്കയോട് മാത്രമല്ല ... അരോടുള്ള ദാസ്യവും അപമാനകരമാണ്. അടിമ മനസ്സിന്റെ ലക്ഷണമാണ് !!!