Friday, November 6, 2009

മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യം: പിണറായി

മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യം: പിണറായി .
തൃശൂര്‍: സാമ്രാജ്യത്വത്തിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയുംവര്‍ഗതാല്‍പ്പര്യമാണ് ഭൂരിഭാഗം മാധ്യമങ്ങളും സംരക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാജ്യസുരക്ഷക്ക് തടസ്സംനില്‍ക്കുന്ന പ്രശ്നങ്ങള്‍ പോലും വെളിച്ചത്തു കൊണ്ടുവരാനും തുറന്നെതിര്‍ക്കാനും സമ്പന്നവര്‍ഗ പക്ഷപാതിത്വംമൂലം ഈ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. ദേശാഭിമാനി പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാതല സംഘാടക സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ലോകത്തിലെ 95 ശതമാനം മാധ്യമങ്ങളും വന്‍കിട കോര്‍പറേറ്റ് ഉടമസ്ഥതയിലാണ്. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗത്തെയും അവരുടെ പ്രക്ഷോഭങ്ങളെയും ഈ കുത്തകമാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ടിയെ പരമശത്രുവായി പ്രഖ്യാപിക്കുന്നു. വര്‍ഗീയ, വിഘടനശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന പ്രര്‍ത്തനങ്ങള്‍ നടത്തുമ്പോഴും തുറന്നെതിര്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. താല്‍ക്കാലിക സാമ്പത്തികനേട്ടങ്ങളാണ് ഇവരെ നയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു മാത്രം കേരളം, ബംഗാള്‍, ത്രിപുര സര്‍ക്കാരുകളെ വേര്‍തിരിച്ച് കുത്തകമാധ്യമങ്ങള്‍ ആക്രമിക്കുകയാണ്. ബംഗാള്‍ സര്‍ക്കാരിനെതിരെ നിയമം കൈയിലെടുത്ത് മാവോയിസ്റ്റുകളും തൃണമൂല്‍ കോഗ്രസും നടത്തിയ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ്. മുതലാളിത്തശക്തികള്‍ മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവും ബംഗാള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നു. ഇക്കൂട്ടരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ ബംഗാളില്‍ നടന്ന സംഭവങ്ങളെ വക്രീകരിക്കുകയായിരുന്നു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മുതലാളിത്തം സ്വാധീനിക്കുന്നു. സത്യം തുറന്നു പറയാന്‍ ഇതുമൂലം മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ഇനി അമേരിക്ക ഒരു യുദ്ധത്തില്‍ പങ്കാളിയാവുമെങ്കില്‍ ഇന്ത്യയെ സഖ്യകക്ഷിയാക്കാനാണ് നീക്കം. അഫ്ഗാനിസ്ഥാനില്‍ ഇനി അമേരിക്കന്‍ പട്ടാളക്കാര്‍ക്കു പകരം ഇന്ത്യന്‍ പട്ടാളക്കാരെ കുരുതി കൊടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതിന് സഹായകമായ ഭരണകൂട നടപടികള്‍ ഭൂരിഭാഗം മാധ്യമങ്ങളും മറച്ചുവയ്ക്കുന്നു. നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും കാണിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അതില്‍നിന്ന് വ്യതിചലിക്കുന്നതും കുത്തകമാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. തെരഞ്ഞെടുപ്പു കമീഷനെ പാവകളിപ്പിക്കുന്ന ഭരണവര്‍ഗ നടപടികള്‍പോലും മറച്ചുവയ്ക്കുന്നു. ഇതിലെല്ലാം നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ എം എസ് ഗില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ച രംഗനാഥ മിശ്ര ഇപ്പോള്‍ കോഗ്രസ് എംപി. കലാപത്തിലെ കോഗ്രസ് നേതാക്കളുടെ പങ്ക് മറച്ചുവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പ്രതിഫലമാണത്. ഭരണവര്‍ഗത്തിന്റെയും രാജ്യദ്രോഹശക്തികളുടെയും താല്‍പ്പര്യസംരക്ഷിക്കുന്ന മാധ്യമസംസ്കാരത്തിനെതിരെ ഒറ്റയാന്‍ പോരാട്ടമാണ് ദേശാഭിമാനി നടത്തുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ പോരാളിയും വഴികാട്ടിയുമായ ദേശാഭിമാനിയുടെ പ്രചാരണം ഇന്നുള്ളതിനേക്കാള്‍ വിപുലപ്പെടുത്തിയേ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവൂ എന്നും പിണറായി പറഞ്ഞു. യോഗത്തില്‍ പി ആര്‍ രാജന്‍ എംപി അധ്യക്ഷനായി.
desh

3 comments:

ജനശബ്ദം said...

മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യം: പിണറായി

തൃശൂര്‍: സാമ്രാജ്യത്വത്തിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയുംവര്‍ഗതാല്‍പ്പര്യമാണ് ഭൂരിഭാഗം മാധ്യമങ്ങളും സംരക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാജ്യസുരക്ഷക്ക് തടസ്സംനില്‍ക്കുന്ന പ്രശ്നങ്ങള്‍ പോലും വെളിച്ചത്തു കൊണ്ടുവരാനും തുറന്നെതിര്‍ക്കാനും സമ്പന്നവര്‍ഗ പക്ഷപാതിത്വംമൂലം ഈ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. ദേശാഭിമാനി പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാതല സംഘാടക സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ലോകത്തിലെ 95 ശതമാനം മാധ്യമങ്ങളും വന്‍കിട കോര്‍പറേറ്റ് ഉടമസ്ഥതയിലാണ്. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗത്തെയും അവരുടെ പ്രക്ഷോഭങ്ങളെയും ഈ കുത്തകമാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ടിയെ പരമശത്രുവായി പ്രഖ്യാപിക്കുന്നു. വര്‍ഗീയ, വിഘടനശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന പ്രര്‍ത്തനങ്ങള്‍ നടത്തുമ്പോഴും തുറന്നെതിര്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. താല്‍ക്കാലിക സാമ്പത്തികനേട്ടങ്ങളാണ് ഇവരെ നയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു മാത്രം കേരളം, ബംഗാള്‍, ത്രിപുര സര്‍ക്കാരുകളെ വേര്‍തിരിച്ച് കുത്തകമാധ്യമങ്ങള്‍ ആക്രമിക്കുകയാണ്. ബംഗാള്‍ സര്‍ക്കാരിനെതിരെ നിയമം കൈയിലെടുത്ത് മാവോയിസ്റ്റുകളും തൃണമൂല്‍ കോഗ്രസും നടത്തിയ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ്. മുതലാളിത്തശക്തികള്‍ മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവും ബംഗാള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നു. ഇക്കൂട്ടരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ ബംഗാളില്‍ നടന്ന സംഭവങ്ങളെ വക്രീകരിക്കുകയായിരുന്നു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മുതലാളിത്തം സ്വാധീനിക്കുന്നു. സത്യം തുറന്നു പറയാന്‍ ഇതുമൂലം മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ഇനി അമേരിക്ക ഒരു യുദ്ധത്തില്‍ പങ്കാളിയാവുമെങ്കില്‍ ഇന്ത്യയെ സഖ്യകക്ഷിയാക്കാനാണ് നീക്കം. അഫ്ഗാനിസ്ഥാനില്‍ ഇനി അമേരിക്കന്‍ പട്ടാളക്കാര്‍ക്കു പകരം ഇന്ത്യന്‍ പട്ടാളക്കാരെ കുരുതി കൊടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതിന് സഹായകമായ ഭരണകൂട നടപടികള്‍ ഭൂരിഭാഗം മാധ്യമങ്ങളും മറച്ചുവയ്ക്കുന്നു. നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും കാണിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അതില്‍നിന്ന് വ്യതിചലിക്കുന്നതും കുത്തകമാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. തെരഞ്ഞെടുപ്പു കമീഷനെ പാവകളിപ്പിക്കുന്ന ഭരണവര്‍ഗ നടപടികള്‍പോലും മറച്ചുവയ്ക്കുന്നു. ഇതിലെല്ലാം നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ എം എസ് ഗില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ച രംഗനാഥ മിശ്ര ഇപ്പോള്‍ കോഗ്രസ് എംപി. കലാപത്തിലെ കോഗ്രസ് നേതാക്കളുടെ പങ്ക് മറച്ചുവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പ്രതിഫലമാണത്. ഭരണവര്‍ഗത്തിന്റെയും രാജ്യദ്രോഹശക്തികളുടെയും താല്‍പ്പര്യസംരക്ഷിക്കുന്ന മാധ്യമസംസ്കാരത്തിനെതിരെ ഒറ്റയാന്‍ പോരാട്ടമാണ് ദേശാഭിമാനി നടത്തുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ പോരാളിയും വഴികാട്ടിയുമായ ദേശാഭിമാനിയുടെ പ്രചാരണം ഇന്നുള്ളതിനേക്കാള്‍ വിപുലപ്പെടുത്തിയേ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവൂ എന്നും പിണറായി പറഞ്ഞു. യോഗത്തില്‍ പി ആര്‍ രാജന്‍ എംപി അധ്യക്ഷനായി.

Anonymous said...

പിനരായി പരഞ്ഞാ അച്ചട്ടാ

Unknown said...

angadiyil thottathinu...