Monday, November 2, 2009

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടുകളില്‍ നിന്നു പൂര്‍ണമായി പിന്‍‌വലിക്കരുത്. പിണറായി‍

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടുകളില്‍ നിന്നു പൂര്‍ണമായി പിന്‍‌വലിക്കരുത്. പിണറായി‍ .



തിരു: കോഴിക്കോട്ടുനിന്ന് ഗള്‍ഫ് റൂട്ടുകളില്‍ വിശേഷിച്ചും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിച്ച് പകരം എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് വിമാനങ്ങള്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ മാറ്റം കേരളത്തിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. എയര്‍ലൈന്‍സ് സര്‍വീസില്‍ ഗള്‍ഫിലേക്ക് 30 കിലോയും ഗള്‍ഫില്‍നിന്ന് 40 കിലോയും ലഗേജ് അനുവദിക്കുന്നുണ്ട്. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഇത് യഥാക്രമം 20ഉം 30ഉം കിലോയാണ്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബിസിനസ് ക്ളാസ് നിലവിലില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങാനോ പ്രയാസമില്ല. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസിലെ സംവിധാനപ്രകാരം ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാരന് വലിയ നഷ്ടമുണ്ടാകും. തൊഴില്‍പരമായ പ്രശ്നങ്ങള്‍ കാരണം യാത്ര പലപ്പോഴും മാറ്റിവയ്ക്കേണ്ടിവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതും ഇരുട്ടടിയാകും. ഗള്‍ഫില്‍ മരിക്കുന്ന മലയാളികളെ സൌജന്യമായി എത്തിക്കുന്ന സേവനവും ഇപ്പോള്‍ നിര്‍വഹിക്കുന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സാണ്. ഈ മാറ്റത്തോടെ അതും ഇല്ലാതാകും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത് എന്ന് അറിയുന്നു. വിദേശ വിമാന സര്‍വീസുകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ മാറ്റം എന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് എയര്‍ലൈന്‍സ് സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

1 comment:

ജനശബ്ദം said...

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടുകളില്‍ നിന്നു പൂര്‍ണമായി പിന്‍‌വലിക്കരുത്. പിണറായി‍
തിരു: കോഴിക്കോട്ടുനിന്ന് ഗള്‍ഫ് റൂട്ടുകളില്‍ വിശേഷിച്ചും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിച്ച് പകരം എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് വിമാനങ്ങള്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ മാറ്റം കേരളത്തിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. എയര്‍ലൈന്‍സ് സര്‍വീസില്‍ ഗള്‍ഫിലേക്ക് 30 കിലോയും ഗള്‍ഫില്‍നിന്ന് 40 കിലോയും ലഗേജ് അനുവദിക്കുന്നുണ്ട്. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഇത് യഥാക്രമം 20ഉം 30ഉം കിലോയാണ്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബിസിനസ് ക്ളാസ് നിലവിലില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങാനോ പ്രയാസമില്ല. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസിലെ സംവിധാനപ്രകാരം ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാരന് വലിയ നഷ്ടമുണ്ടാകും. തൊഴില്‍പരമായ പ്രശ്നങ്ങള്‍ കാരണം യാത്ര പലപ്പോഴും മാറ്റിവയ്ക്കേണ്ടിവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതും ഇരുട്ടടിയാകും. ഗള്‍ഫില്‍ മരിക്കുന്ന മലയാളികളെ സൌജന്യമായി എത്തിക്കുന്ന സേവനവും ഇപ്പോള്‍ നിര്‍വഹിക്കുന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സാണ്. ഈ മാറ്റത്തോടെ അതും ഇല്ലാതാകും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത് എന്ന് അറിയുന്നു. വിദേശ വിമാന സര്‍വീസുകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ മാറ്റം എന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് എയര്‍ലൈന്‍സ് സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.