Thursday, May 12, 2011

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...

അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി.
2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .

1 comment:

ജനശബ്ദം said...

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...


അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി.


2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .